ആദ്യശ്രമത്തിൽ ചൊവ്വ കീഴടക്കുന്ന ആദ്യരാജ്യമായി നമ്മുടെ ഇന്ത്യ; ചുവന്ന ഗ്രഹത്തിലെ നാലാമന് കൈയടി നൽകി അസൂയയോടെ ലോകരാജ്യങ്ങൾ; ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ നരേന്ദ്ര മോദിയും: ലോകത്തിന്റെ നെറുകയിൽ തല ഉയർത്തിപ്പിടിച്ച് ഇന്ത്യൻ ശാസ്ത്രലോകം
ബാംഗ്ലൂർ: ചന്ദ്രയാൻ പദ്ധതി വിജയകരമാക്കിയ ശേഷം മംഗൾയാനെന്ന ചൊവ്വാദൗത്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ നോക്കി പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങളും ആളുകളും കുറവല്ല. അഷ്ടിക്ക് വകയില്ലാത്ത ഇന്ത്യക്കാരൻ കാണരുതാത്ത സ്വപ്നമാണിതെന്ന തരത്തിലായിരുന്നു പരിഹാസങ്ങൾ. എന്നാൽ, ആക്ഷേപങ്ങൾക്ക് ചെവികൊടുക്കാതെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആർഒ ശാസ്ത്രഞ്ജർ കഠിന ശ്രമത്തിലായിരുന്നു. ഒടുവിൽ വിക്ഷേപിച്ച് 300 ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ ശാസ്ത്രലോകം അഭിമാനത്തോടെ തല ഉയർത്തി നിന്നു. ഇന്ന് രാവിലെ മംഗൾയാൻ ചരിത്രദൗത്യം പൂർത്തിയാക്കി ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയപ്പോൾ അഭിമാനം കൊണ്ട് ഒരോ ഭാരതീയനും വീർപ്പുമുട്ടി. ചൈനയ്ക്കും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള വൻ രാഷ്ട്രങ്ങൾക്ക് സാധിക്കാത്ത ചൊവ്വാ ദൗത്യം വിജയത്തിലെത്തിച്ചതോടെ സാധാരണക്കാരനായ ഇന്ത്യക്കാരൻ പോലും ആർത്തുവിളിച്ചു ജയ് ഹിന്ദ് എന്ന്..
ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അടക്കം നൂറ് കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നമാണ് വിജയം നേടിയത്. ഇതോടെ ആദ്യ ചൊവ്വാദൗത്യം തന്നെ വിജയകരമാക്കിയ ഏക രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഭ്രമണപഥത്തിലെത്തി മംഗൾയാനിൽ നിന്നുള്ള സിഗ്നലുകൾ കാൻബറയിലെ കേന്ദ്രത്തിൽ ലഭിച്ചതോടെയാണ് ദൗത്യം വിജയകരമെന്ന പ്രഖ്യാപനം വന്നത്. ഇന്ത്യൻ മണ്ണിൽ നിന്നും തൊടുത്ത പേടത്തിൽ നിന്നുള്ള സിഗ്നൽ 22 കോടി കിലോമീറ്റർ അകലെ നിന്നുമാണ് ലഭ്യമായത്. മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ കാലത്ത് തുടങ്ങിയ ചൊവ്വാ ദൗത്യത്തിന്റെ വിജയപ്രഖ്യാപനം നടത്താനുള്ള ചരിത്ര ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു സിദ്ധിച്ചത്. ശാസ്ത്രജ്ഞർക്കൊപ്പം ആകാംക്ഷാഭരിതരായി പ്രാർത്ഥനയോടെ മംഗൾയാൻ ഭ്രമണപഥത്തിലെത്തുന്നത് കാത്തിരുന്ന നരേന്ദ്ര മോദി ദൗത്യം വിജയിച്ചപ്പോൾ ശാസ്ത്രജ്ഞർക്കൊപ്പം ആഹ്ലാദഭരിതനായി. മോദി തന്നെയാണ് ഔദ്യോഗികമായി ഇന്ത്യൻ ചൊവ്വാദൗത്യം വിജയം കണ്ടതായി പ്രഖ്യാപിച്ചു.
ഇന്ത്യ ചരിത്രം കുറിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി ജ്വലിക്കുന്നത് നൂറുകോടി ജനതയുടെ അഭിമാനമെന്നും കൂട്ടിച്ചേർത്തു. ചൊവ്വയ്ക്ക് അങ്ങനെ നമ്മുടെ ചൊവ്വയ്ക്ക് അമ്മയെ കിട്ടി എന്നു പറഞ്ഞായിരുന്നു മോദി വിജയപ്രഖ്യാപനം നടത്തിയത്. അസാധ്യമായത് നേടാൻ കഴിയുന്നവരാണ് ഇന്ത്യൻ ശാസ്ത്രജ്ഞരെന്ന് ചൊവ്വാദൗത്യം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കിരീടം നേടി മടങ്ങിവരുന്നതിനേക്കാൾ ആഹ്ലാദകരമാണ് ഈ മുഹൂർത്തമെന്നും മോദി പറഞ്ഞു. ചൊവ്വാദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഐഎസ്ആർഒയെ അഭിനന്ദിക്കാൻ ഇന്ന് എല്ലാ സ്കൂളുകളിലും കോളേജുകളിലും പ്രത്യേക യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പ്രത്യേക യോഗം ചേർന്നത്. ചൊവ്വാദൗത്യത്തിന്റെ വിജയത്തിൽ നാസയും ഐഎസ്ആർഒയെ അഭിനന്ദനം അറിയിച്ചു. ചൊവ്വ പര്യവേഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവിൽ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരാണ് ചൊവ്വ ദൗത്യം വിജയകരമായി പൂർ്ത്തിയാക്കിയത്.
ചരിത്രത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ അതിനിർണായ ഘട്ടം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയ ഐസ്ആർഒ ശാസ്ത്രജ്ഞർ ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ദൗത്യത്തിന്റെ വിജയഘട്ടത്തിലേക്ക് കടന്നത്. ഇന്ന് പുലർച്ചെ 4.17.32 മുതലാണ് ഗെയിൻ ആന്റിനപ്രവർത്തന സജ്ജമായത്. 6.56.32ന് മംഗൾയാൻ ചൊവ്വയുടെ നേർക്ക് തിരിഞ്ഞു. 7.12.19ന് ഗ്രഹണം ആരംഭിച്ചു. സോളാർ പാനലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ ത്രസ്റ്റർ എൻജിനുകളാണ് പ്രവർത്തനം ഏറ്റെടുത്തത്. 7.14.32ന് ത്രസ്റ്ററുകൾ പേടകത്തെ വിപരീത ദിശയിൽ തിരിച്ചു. 7.17.32ന് ലാം എൻജിൻ ജ്വലിച്ചു. വേഗത കുറയ്ക്കാനുള്ള റിട്രോ ഫയറിങ് നടന്നു. ലിക്വിഡ് അപ്പോജി മോട്ടോർ 24 മിനിറ്റ് ജ്വലിപ്പിച്ചാണ് റിവേഴ്സ് ഫയറിങ്ങിലൂടെ പേടകത്തിന്റെ വേഗം കുറച്ചത്. 7.21.50ന് ചൊവ്വ മംഗൾയാനും ഭൂമിക്കും ഇടയിൽ വരികയും 7.22.32ന് റേഡിയോബന്ധം നിലയ്ക്കുകയും ചെയ്തു.
7.41.46ന് ലാം എൻജിന്റെ ജ്വലനം പൂർത്തിയായി. പേടകത്തിന്റെ വേഗത സെക്കൻഡിൽ 1.1 കിലോമീററായി കുറഞ്ഞു. 7.42.46ന് ചൊവ്വയുടെ ആകർഷണത്തിനനുസരിച്ച് മംഗൾയാൻ തിരിഞ്ഞു. ഭ്രമണപഥത്തിൽ എത്തിക്കാൻ പേടകത്തെ കറക്കി. 7.45.10ന് ചൊവ്വയുടെ ഗ്രഹണത്തിൽ നിന്ന് മംഗൾയാൻ പുറത്ത് വന്നു. 7.47.46 ടെലിമെട്രി ബന്ധം പുനഃസ്ഥാപിച്ചു. 7.52.46ന് മംഗൾയാനിന്റെ തിരിച്ചിൽ നിൽക്കുകയും 8.04.32ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ ചുറ്റാൻ തുടങ്ങുകയും ചെയ്തു.
രാവിലെ എട്ടോടെയാണ് മംഗൾയാനിൽ നിന്നുള്ള ആദ്യ സിഗ്നൽ ലഭിച്ചത്. ഓസ്ട്രേലിയയിലെ കാൻബറ സ്റ്റേഷനിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇതോടെയാണ് ദൗത്യം വിജയിച്ചുവെന്ന അറിയിപ്പും വന്നത്. ചൊവ്വയുടെ ഏറ്റവും അടുത്ത് 423 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീർഘവൃത്തത്തിലാണ് മംഗൾയാന്റെ നിർദിഷ്ട ഭ്രമണ പഥം.
ഒരു ഭ്രമണത്തിന് 3.2 ദിവസം വേണം. ചൊവ്വയിൽ നിന്ന് ഐഎസ്ആർഒ സെന്ററിൽ സന്ദേശം എത്താൻ 12.5 മിനിറ്റ് വേണം. ഇരുവഴിക്കുമുള്ള ആശയവിനിമയത്തിന് 25 മിനിറ്റാണ് വേണ്ടത്. ബാംഗ്ലൂരിലെ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് കേന്ദ്രത്തിലാണ് മംഗൾയാനിന്റെ നിയന്ത്രണം. നിർണായക സമയത്ത് പേടകം ചൊവ്വയുടെ മറുവശത്തായിരിക്കും എന്നതിനാലാണ് അമേരിക്കയിലെ ഗോൾഡ്സ്റ്റോൺ, സ്പെയിനിലെ മാഡ്രിഡ്, ആസ്ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിൽ നിന്ന് മംഗൾയാനെ നിരീക്ഷിക്കുന്നത്.
ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെത്തന്നെ ബാംഗ്ളൂരിലെത്തിയിരുന്നു. മംഗൾയാനിലെ ലാം എൻജിൻ ജ്വലിക്കുന്ന നിർണായക നിമിഷത്തിന് അരമണിക്കൂർ മുമ്പേ അദ്ദേഹം ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് കേന്ദ്രത്തിലെത്തുകയും ചെയ്തു. ചെയർമാൻ ഡോ.രാധാകൃഷ്ണൻ, മുൻചെയർമാൻ ഡോ.കസ്തൂരി രംഗൻ തുടങ്ങിയ ശാസ്ത്രജ്ഞരും പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രത്തിലെത്തി.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ അതിന്റെ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ഇന്ത്യയുടെ പിഎസ്എൽവിഎക്സ്എൽ റോക്കറ്റിലാണ് ചൊവ്വയിലേക്ക് യാത്രയാരംഭിച്ചത്. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരയാത്രാ ദൗത്യമാണിത്.
ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്.
ഇൻഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ, മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറവ് പണം ചെലവഴിച്ച രാജ്യം ഇന്ത്യയാണ്. 450 കോടി രൂപയാണ് ഇന്ത്യക്ക് ചൊവ്വാദൗത്യത്തിന് വേണ്ടിവന്ന ചെലവ്. അമേരിക്കയുടെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാൻ അഞ്ചുകൊല്ലം വേണ്ടിവന്നപ്പോൾ ഇന്ത്യക്ക് വെറും ഒന്നരക്കൊല്ലം മാത്രമാണ് ആവശ്യമായിവന്നത്.
- ചൊവ്വയ്ക്ക് അമ്മയെ കിട്ടിയെന്ന് മോദി; മംഗൾയാൻ ദൗത്യത്തെ അമ്മയോട് ഉപമിച്ച് ശാസ്ത്രജ്ഞന്മാർക്ക് പ്രധാനന്ത്രി മോദിയുടെ അഭിനന്ദനം; ജഗദ്ഗുരു ഭാരതത്തിന്റെ കടമ ഇനിയും ഇന്ത്യ നിറവേറ്റുമെന്നും പ്രധാനമന്ത്രി
- പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ: ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ
- സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിക്കാൻ 2500 കോടി; ചൊവ്വയിൽ എത്തി ലോകം കീഴടക്കാൻ വെറും 450 കോടി മാത്രം; ഇനിയെങ്കിലും ഇന്ത്യൻ മുൻഗണനകൾ അടിമുടി മാറുമോ?
- ചൊവ്വാദോഷത്തിന് ഇനി എന്തുപറ്റും? ചൊവ്വയുടെ പേരിൽ ഇനിയും പെൺകുട്ടികൾക്ക് വിവാഹം മുടങ്ങുമോ? മംഗൾയാൻ പര്യവേക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മംഗലവിചാരം
- ദുരിത ജീവിതത്തിന്റെ കൈയ്പുനീർ മറന്ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കാൻ നമ്പി നാരായണൻ എത്തി ; ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ കള്ളനാക്കിയ ഈ മഹാ ശാസ്ത്രജ്ഞനെ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്