നാളെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലം വെയ്ക്കുന്ന പാതയിലേക്ക് മാറ്റും; ആദ്യ പരീക്ഷണം വിജയിക്കുന്ന ലോകത്തെ ആദ്യ രാജ്യമാകുമെന്ന പ്രതീക്ഷയിൽ ഇന്ത്യ; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ മോദി എത്തും
ബാഗ്ലൂർ: ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വാ പര്യവേഷണ പേടക്കത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിക്കുന്ന രാജ്യമെന്ന ബഹുമതി സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നറിയാൻ ഇനി ഒരു നാൾ കൂടി മാത്രം. ചൊവ്വാ പര്യവേക്ഷണ പേടകം മംഗൾയാന്റെ പ്രധാന എൻജിനായ ലാമിനെ (ലിക്വിഡ് അപ്പോജി മോട്ടോർ) ജ്വലിപ്പിക്കുന്നതിൽ ഇന്ത്യയുടെ ശാസ്ത്രജ്ഞർ വിജയിച്ചതോടെ രാജ്യത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കയാണ്.
ഇനി പേടകത്തിന്റെ ദിശയും വേഗതയും കുറച്ച് ചൊവ്വയെ വലംവെയ്ക്കുന്ന പാതയിലേക്ക് മാറ്റുക എന്നതാണ് ശാസ്ത്രജ്ഞരുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ചൊവ്വയുടെ ഗുരുത്വാകർഷണ സ്വാധീന മണ്ഡലത്തിലുള്ള പേടകം നാളെ രാവിലെയാണ് ദിശതിരിച്ച് ചൊവ്വയുടെ ദ്രമണപഥത്തിലേക്ക് നീക്കുന്നത്. ചൈനയ്ക്കും ഇംഗ്ലണ്ടിനും അമേരിക്കയ്ക്ക് പോലും ആദ്യദൗത്യത്തിൽ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന കാര്യം കൂടി പരിഗണിക്കുമ്പോഴാണ് ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഇന്ത്യൻ ദൗത്യമെന്ന യാഥാർത്ഥ്യം വ്യക്തമാകുക. വിവിധ രാജ്യങ്ങളുടേതായ 51 ദൗത്യങ്ങളിൽ 21 എണ്ണം മാത്രമാണ് ഇതുവരെ ലക്ഷ്യം കണ്ടിട്ടുള്ളത്. ചരിത്രത്തിൽ ഇടംപിടിക്കാനുള്ള ഈ മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ ഐഎസ്ആർഒ കേന്ദ്രത്തിലെത്തും.
ചൊവ്വയോട് ഏറ്റവും അടുത്തു 460 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീർഘവൃത്തപഥത്തിൽ മംഗൾയാനെ കൃത്യമായി എത്തിക്കുക എന്നതാണ് ലാമിന്റെ പ്രധാന ദൗത്യം. അതിവേഗത്തിൽ പാഞ്ഞെത്തുന്ന പേടകത്തിന്റെ വേഗത സാവധാനത്തിലാക്കി എൻജിൻ ജ്വലിപ്പിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ചൊവ്വയ്ക്ക് ആപേക്ഷികമായി വാഹനത്തിന്റെ വേഗം ഇപ്പോൾ സെക്കൻഡിൽ 22.1 കിലോമീറ്റർ ആണ്. ഇത് സെക്കൻഡിൽ 4.4 കിലോമീറ്റർ ആയി കുറച്ച് പേടകത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുകയാണു വേണ്ടത്. ഇന്നലത്തെ പരീക്ഷണജ്വലനം വിജയകരമായതുകൊണ്ട് നാളെ എല്ലാം നിശ്ചയിച്ചതുപോലെ നടക്കുമെന്നാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
രാവിലെ 7.17ന് ബാംഗ്ലൂരിലെ രണ്ടാം മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സ്( മോക്സ്)ൽനിന്ന് സന്ദേശമെത്തിയാൽ മംഗൾയാനിലെ ലാം എൻജിൻ പ്രവർത്തിച്ചുതുടങ്ങും. 24 മിനിറ്റ് ലാം കത്തിച്ച് വേഗം കുറച്ച് (സെക്കൻഡിൽ 1450 കിലോമീറ്റിറിൽനിന്ന് 196 കിലോമീറ്റർ) നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചാൽ മംഗൾയാൻ ചൊവ്വയെ ചുറ്റാൻ തുടങ്ങും. ഇന്നലെ പരീക്ഷണ ജ്വലനത്തിനുള്ള സന്ദേശം നേരത്തേ നൽകിയിരുന്നതുപോലെ നാളത്തെ ജ്വലനത്തിനുള്ള സന്ദേശവും നേരത്തെതന്നെ മംഗൾയാന്റെ കമ്പ്യൂട്ടറുകൾക്ക് നൽകിക്കഴിഞ്ഞു. ജ്വലന സമയത്ത് മംഗൾയാൻ ചൊവ്വയുടെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായതുകൊണ്ട് (മാസ് ഒക്കൾട്ട് ഒരു തരം ചൊവ്വ ഗ്രഹണം) ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രവർത്തിക്കാൻ വേണ്ട ഊർജം സോളാർ പാനലുകൾ നേരത്തെതന്നെ സംഭരിച്ചുവച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് സൗരകേന്ദ്രീകൃത ആകർഷക വലയത്തിലേക്ക് ഉപഗ്രഹത്തെ ഗതിതിരിക്കാനാണ് ലാം എൻജിൻ ഇതിനു മുൻപ് പ്രവർത്തിപ്പിച്ചത്. കഴിഞ്ഞ 10 മാസമായി നിദ്രയിലാഴ്ന്നു കിടന്നിരുന്ന 440 ന്യൂട്ടൻ ലാം എൻജിൻ 3.968 സെക്കൻഡ് നേരത്തേക്കാണ് ഇന്നലെ പ്രവർത്തിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നടന്ന ലാം എൻജിൻ ജ്വലിപ്പിക്കലിനും അന്തിമ ഗതിതിരുത്തൽ നടപടിക്കുമായി ഇരുന്നൂറോളം ശാസ്ത്രജ്ഞരാണു ചുക്കാൻ പിടിച്ചത്. 740 സെക്കൻഡ് സമയമെടുത്താണ് ജ്വലനം നടന്നതായുള്ള വിവരം പീനിയ ഇസ്ട്രാക്കിലെ (ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക്) മിഷൻ സെന്ററിൽ എത്തിയത്. അര കിലോയോളം ഇന്ധനം ജ്വലനത്തിനു വിനിയോഗിച്ചു.
പേടകത്തിന്റെ യാത്രാപഥം കൃത്യമാക്കാനും കഴിഞ്ഞു. ഇതോടെ, ആദ്യ ചൊവ്വാ ദൗത്യം വിജയിച്ച ഏക രാജ്യം എന്ന ചരിത്രനേട്ടതിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ മംഗൾയാനു കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. യാത്രയുടെ 98 ശതമാനവും പൂർത്തിയായെന്നും പേടകത്തിന്റെ എല്ലാ ഉപകരണങ്ങളും മുൻ നിശ്ചയപ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ അതിന്റെ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.
ഗ്രഹാന്തർഭാഗത്തുനിന്ന് 35 ലക്ഷം കിലോമീറ്റർ ചുറ്റളവിലാണ് ചൊവ്വയുടെ ആകർഷണവലയം. ബുധനാഴ്ച രാവിലെ 7.30ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണു ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ. ഉച്ചകഴിഞ്ഞ് ചൊവ്വയുടെ ചിത്രങ്ങളെടുത്ത് മംഗൾയാൻ ഭൂമിയിലേക്ക് അയച്ചുതുടങ്ങുമെന്നാണ് ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍