ആദ്യ മൊബൈൽഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സ്; ലോകത്തെ മാറ്റി മറിച്ച മൊബൈൽ വിപ്ലവം തുടങ്ങിയത് ഇങ്ങനെ
മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ഒരു അവയവമായി മാറിയെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. ഉണരുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും ഉണ്ണുമ്പോഴും എന്തിനേറെ ഉറങ്ങുമ്പോൾ വരെ നമുക്ക് മൊബൈൽ ഫോൺ കൂടിയേ കഴിയൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ മൊബൈൽ സംഭാഷണത്തെക്കുറിച്ച് നമ്മിൽ എത്രപേർക്കറിയാമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണത്തിന് മുപ്പത് വയസ്സായ വിവരവും അധികമാർക്കുമറിയാത്ത വസ്തുതയാണ്. എന്നാൽ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറവും ലേഡി ഹാരിസൺ ആ സംഭാഷണം ഓർത്തെടുക്കാൻ അനായാസം സാധിക്കുന്നുണ്ട്. കാരണം ആ സംഭാഷണം നടത്തിയത് അവരുടെ മകനും ഭർത്താവും തമ്മിലാണ്. വോഡഫോണിന്റെ സ്ഥാപകനായ സർ ഏർണസ്റ്റ് ഹാരിസണും അദ്ദേഹത്തിന്റെ മകനായ മൈക്കൽഹാരിസണും തമ്മിലാണ് ലോകത്തിലെ ആദ്യത്തെ ഈ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത്. 2009ൽ തന്റെ 82-ാം വയസ്സിലാണ് ഹാരിസൺ മരണമടഞ്ഞത്.
'ഹായ് ഡാഡ്, മൈക്ക് ഹിയർ. ഐ ആം ടാക്കിങ് ടു യു ഫ്രം പാർലിമെന്റ് സ്ക്വയർ..ദി വെരി ഫസ്റ്റ് കാൾ ഫ്രം എ മൊബൈൽ ഫോൺ, ഹാപ്പി ന്യൂ ഇയർ..'. എന്നാണ് അന്ന് മകൻ ഹാരിസണോട് ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം നടത്തിക്കൊണ്ട് പറഞ്ഞത്. 1985 തുടങ്ങുന്ന അർധരാത്രിയിലായിരുന്നു ചരിത്രം കുറിച്ച ആ സംഭാഷണം നടന്നത്. ഈ ചരിത്രമുഹുർത്തത്തിന് സാക്ഷിയാകാൻ താൻ അപ്പോൾ ഹാരിസണ്‍ അടുത്ത് നിൽക്കുന്നുണ്ടായിരുന്നുവെന്ന് ലേഡി ഹാരിസൺ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യമൊബൈൽ സംഭാഷണത്തിന്റെ 30ാം വാർഷികം ബ്രിട്ടനിൽ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഇക്കാലത്തിനിടെ ബ്രിട്ടനിലെയും ലോകമാകമാനമുള്ള മൊബൈൽ വിപണികളിലും വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഇന്നത്തെ മൊബൈൽ ഫോണുകൾ വെറും ഫോൺ വിളിക്കാനുള്ള ഉപകരണങ്ങൾ മാത്രമല്ലെന്ന് കാണാം. ഫോട്ടോകളും വീഡിയോകളുമെടുക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും എന്തിനേറെ ഡ്രൈവിംഗിന് നിർദ്ദേശങ്ങൾ വരെ നൽകാൻ കഴിവുള്ള മൊബൈലുകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്ന് അഞ്ച് കിലോഗ്രാം ഭാരമുള്ള മൊബൈൽ ഫോണുമായാണ് മൈക്കൽ ഹാരിസൺ തന്റെ പിതാവിനെ വിളിക്കാൻ പുതുവർഷപ്പുലരിയിൽ പാർലമെന്റ് സ്ക്വയറിലെത്തിയതെങ്കിൽ ഇന്നത്തെ മൊബൈൽ ഫോണുകളുടെ ഭാരം കേവലം ഗ്രാമുകൾ മാത്രമാണെന്ന് കാണാം.
തങ്ങൾ മൊബൈലിലൂടെയുള്ള ആദ്യത്തെ ബ്രൊഡ്കാസ്റ്റ് കാണാൻ പോകുകയാണെന്നാണ് അന്ന് പരമ്പരാഗതമായ ന്യൂ ഇയർ പാർട്ടിയിൽ വച്ച് ലേഡി ഹാരിസൺ പ്രഖ്യാപിച്ചിരുന്നത്. സർ ഏർണസ്റ്റ് ഹാരിസൺ റിസീവർ എടുക്കുന്ന ചരിത്ര നിമിഷം ഒരു ഫോട്ടോഗ്രാഫർ പകർത്തിയതായും ലേഡി ഹാരിസൺ ഓർത്തെടുക്കുന്നു.
ഫോണിന്റെ മറുതലയ്ക്കൽ ആളുകൾ തന്റെ പിതാവിനൊപ്പം ഈ ചരിത്രനിമിഷം ആഘോഷിക്കുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ ഹാരിസൺ പറഞ്ഞത്. ഇതൊരു മാസീവ് മൊമെന്റാണെന്ന് ഡാഡി എല്ലാവരോടും പറയുന്നത് കേൾക്കാമായിരുന്നുവെന്നാണ് മൈക്കൽ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ നിങ്ങൾ വർത്തമാനകാലത്തിലാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും എന്ന് ആദ്യത്തെ മൊബൈൽ സംഭാഷണത്തിന് ശേഷം ഏർണെസ്റ്റ് ഹാരിസൺ തനിക്ക് ചുറ്റും കൂടിയവരോട് വിളിച്ച് പറയുന്നത് മൈക്കൽ മറുതലയ്ക്കൽ നിന്ന് കേട്ടിരുന്നു. മൈക്കൽ ഈ നിമിഷത്തിന് വേണ്ടി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഹാരിസൺ വിളിച്ച് പറഞ്ഞത്.
ബ്രിട്ടനിൽ ആദ്യ മൊബൈൽ സംഭാഷണം യാഥാർത്ഥ്യമായി 10 വർഷങ്ങൾ കഴിഞ്ഞാണ് ഇന്ത്യയിൽ ഇത് പ്രാവർത്തികമായത്. 1995 ജൂലൈ 31നായിരുന്നു ആ മഹാസംഭവം അരങ്ങേറിയത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും നരസിംഹറാവു മന്ത്രിസഭയിലെ കമ്മ്യൂണിക്കേഷൻ മിനിസ്റ്ററായ സുഖ്റാമും തമ്മിലായിരുന്നു പ്രഥമസംഭാഷണം നടന്നത്. കൊൽക്കത്തിയിലെ റൈറ്റേഴ്സ് ബിൽഡിംഗിൽ നിന്നും ബസു ഡൽഹിയിലെ സഞ്ചാർഭവനിലുള്ള സുഖ്റാമിനെ വിളിച്ചതോടെയാണ് ഇന്ത്യയിൽ മൊബൈൽഫോൺ വിളി തുടങ്ങിയത്. കൊൽക്കത്തിയിലെ മോദി ടെൽസ്ട്രായുടെ മോബിൽനെറ്റ് ജിഎസ്എം നെറ്റ് വർക്കിലൂടെയായിരുന്നു ഈ ചരിത്രവിളി യാഥാർത്ഥ്യമായത്.മിക്ക വിപ്ലവങ്ങൾക്കും തുടക്കം കുറിച്ചവർ ശ്രദ്ധിക്കപ്പെടാതെ പോയ പ്രവണത ഇവിടെയും ആവർത്തിച്ചു. ജ്യോതിബസുവും സുഖ്റാമും ദേശിയതലത്തിലേക്കുയരാതെ പോയതു പോലെ മോബിൽ നെറ്റിന്റെ പ്രവർത്തനം നിലയ്ക്കുയും ചെയ്തു. അതുപോലെത്തന്നെ ആദ്യ മൊബൈൽ വിളിക്ക് സാക്ഷ്യം വഹിച്ച കൊൽക്കത്ത പിന്നീടുള്ള സെൽഫോൺ ഓപ്പറേറ്റർമാരെ സംബന്ധിച്ചിടത്തോളം അനാകർഷകമായ നഗരമായിത്തീരുകയും ചെയ്തു.
മറ്റോതൊരു വിപ്ലവത്തെയുമെന്ന പോലെ മൊബൈൽ ഫോൺ വിപ്ലവവും ഇന്ത്യയിൽ കാട്ട് തീ പോലെ ആളിപ്പടരുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഓരോ സെക്കൻഡിലും ഓരോ മൊബൈൽ ഫോണുകൾ വിറ്റഴിപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മിക്ക മൊബൈൽ ഓപ്പറേറ്റർമാരും 900 എംഎച്ച് ഇസഡ് ബാൻഡ് വിത്തിന് കീഴിലുള്ള ജിഎസ്എം മൊബൈൽ സിസ്റ്റമാണുപയോഗിക്കുന്നത്. എന്നാൽ അടുത്തിടെ ചില ഓപ്പറേറ്റർമാർ 1800 എംഎച്ച് ഇസഡ് ബാൻഡ് വിത്തിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സിഡിഎംഎ ഓപ്പറേറ്റർമാർ 800 എംഎച്ച് ഇസഡ് ബാൻഡിന് കീഴിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അവർ ഇവിഡിഒ യിൽ അധിഷ്ഠിതമായ ഹൈസ്പീഡ് ഡാറ്റ സർവീസ് യുഎസ്ബി ഡോംഗിളിലൂടെയാണ് രംഗത്തുകൊണ്ടുവന്നിരുന്നത്. 2008ൽ ഇന്ത്യയിൽ 3ജി സംവിധാനം നിലവിൽ വന്നു. ഇപ്പോഴിതാ 4ജിയും ഇവിടെയെത്തിയരിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ ഓപ്പറേറ്റർമാർക്ക് പുറമെ വിവിധ സ്വകാര്യ ഓപ്പറേറ്റർമാരും ഇന്ത്യയിൽ സേവനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇന്ന് ലോകത്തിൽ ഏറ്റവും വളർച്ചയുള്ള മൊബൈൽഫോൺ വിപണികളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഫോൺ വില്പനയിൽ 2013ന്റെ നാലാം ക്വാർട്ടറിൽ 166. 8 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ഗാർട്ട്നർ ഐഎൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗാർട്ട്നർ ട്രാക്ക് ചെയ്ത രാജ്യങ്ങളിൽ സമാർട്ട്ഫോൺ വിൽപനയിൽ ഉയർന്ന വളർച്ചയുള്ള വിപണിയാണ് ഇന്ത്യയിലുള്ളത്. 2013ൽ ചൈനയിൽ വിൽപനാ വളർച്ച 86.3 ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇന്ത്യയിൽ ഈ രംഗത്തുള്ള മുന്നേറ്റം എത്രയാണെന്ന് വ്യക്തമാകുന്നത്.
2014 ലെ ഇന്ത്യയിലെ മൊബൈൽ പ്രവണതകൾ
ഇന്ത്യയിലെ മൊബൈൽ മാർക്കറ്റിനെ നിയന്ത്രിക്കുന്നത് ആൻഡ്രോയ്ഡ് ആണെന്നാണ് 2014ലെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടുത്തെ മാർക്കറ്റ് ഷെയറിന്റെ 96.58 ശതമാനവും ആൻഡ്രോയ്ഡ് ആണ് കൈയടക്കിയിരിക്കുന്നത്. വിൻഡോസ് ഫോണാകട്ടെ മാർക്കറ്റ് ഷെയറിന്റെ 2.74 ശതമാനമാണ് കൈയടക്കിയിരിക്കുന്നത്. വലിയ സ്ക്രീനുള്ള സ്മാർട്ട്ഫോണുകൾക്കാണ് ഇന്ത്യൻ വിപണിയിൽ പ്രിയം കൂടുതലെന്നാണ് ഈ വർഷത്തെ പ്രവണതകൾ വ്യക്തമാക്കുന്നത്. ഇവിടെ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ 35 ശതമാനവും അഞ്ച് ഇഞ്ച് സ്ക്രീൻ സൈസുള്ളവയാണ്. ഡ്യൂവൽ സിം ഫോണുകൾ ഇന്ത്യയിൽ തരംഗമാകുന്ന കാഴ്ചയാണിപ്പോഴുള്ളത്. ഇവിടെയിറങ്ങുന്ന 90 ശതമാനം ഫോണുകളും ഇരട്ടസിമ്മിടാവുന്ന സൗകര്യത്തോടു കൂടിയവയാണെന്ന് കാണാം. ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ മുതൽ ഉയർന്ന വിലയുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരെ ഇവയിൽ ഉൾപ്പെടുന്നു. 2014ൽ മൈക്രോ മാക്സ് ഇന്ത്യയിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. 22 പുതിയ ഫോണുകളാണ് ഈ വർഷം മാത്രം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സാസംങാകട്ടെ വെറും നാല് പുതിയ സ്മാർട്ട്ഫോണുകളാണ് ഈ വർഷം ഇവിടെ ലോഞ്ച് ചെയ്തത്. അധികം വിലയില്ലാത്ത സ്മാർട്ട്ഫോണുകളോടായിരുന്നു ഈ വർഷം ഇന്ത്യക്കാർ പ്രിയം കാട്ടിയത്. ഇവിടെ പുറത്തിറങ്ങിയ 36 ശതമാനം ഫോണുകളും 5001 രൂപയ്ക്കും 9999 രൂപയ്ക്കും ഇടയിൽ വിലയുള്ളവയായിരുന്നു. അതുപോലെത്തന്നെ സെൽഫി ഫോണുകൾ മേൽക്കൈ നേടിയ വർഷവുമായിരുന്നു 2014. ഇവിട ഇറങ്ങിയ 88 ശതമാനം സ്മാർട്ട്ഫോണുകളും ഫ്രന്റ് ക്യാമറയുള്ളവയായിരുന്നു. അതുപോലെത്തന്നെ കൂടുതൽ ശേഷിയുള്ള റാമോടു കൂടിയ ഫോണുകളും 2014ൽ ഇറങ്ങി. ഈ വർഷം പുറത്തിറങ്ങിയ ഒരു ശരാശരി സ്മാർട്ട്ഫോണിന്റെ റാം കപ്പാസിറ്റി 442 എംബി ആയിരുന്നു. എന്നാൽ 2013ൽ ഇത് 346 എംബിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍