സൂപ്പർമാർക്കറ്റുകൾ... വൈഫൈ ഉള്ള എസി ലോഞ്ചുകൾ.. അടിപൊളി റെസ്റ്റോറന്റുകൾ.. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിച്ച് വിമാനത്താവളങ്ങളോട് മത്സരിക്കാൻ മോദിയുടെ സ്വപ്ന പദ്ധതി
കൊതുകുകടി സഹിച്ച് പ്രാഥമികാവശ്യം പോലും നിർവഹിക്കാനാകാതെ റെയിൽവേസ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ കിടന്ന് ഒന്നുറങ്ങാൻ ശ്രമിച്ച് ഇച്ഛാഭംഗമുണ്ടായ അനുഭവം മിക്കവർക്കുമുണ്ടാകാം. എന്നാൽ അത്തരത്തിലുള്ള ഇന്ത്യയിലെ മിക്ക റെയിൽവേസ്റ്റേഷനുകളും സ്വപ്നസമാനമായി പരിഷ്ക്കരിക്കാനാണ് പ്രധാനമന്ത്രി മോദി പദ്ധതിയൊരുക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ റെയിൽവെസ്റ്റേഷനിൽ നിന്ന് എന്ത് സാധനവും അനായാസം വാങ്ങിക്കാൻ യാത്രക്കാർക്ക് വഴിയൊരുങ്ങും. അതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർമാർക്കറ്റുകളാണ് സ്റ്റേഷനുകളിൽ ഒരുങ്ങുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന ട്രയിനിലെ വടയും സമൂസയും ചായയും കഴിച്ച് വിശപ്പടക്കേണ്ടുന്ന ഗതികേടും പുതിയ പരിഷ്കാരത്തിലൂടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. അതിന് വേണ്ടി ഉയർന്ന ഗ്രേഡിലുള്ള അത്യന്താധുനിക മൾട്ടികുസിൻ റസ്റ്റോറന്റുകളാണ് റെയിൽവേസ്റ്റേഷനുകളിൽ തയ്യാറാകുക.
ഇതിന് പുറമെ സൈബർ കാലഘട്ടത്തിന് യോജിച്ച രീതിയിൽ വൈഫൈ ലഭ്യമാക്കിക്കൊണ്ട് സ്റ്റേഷനുകളിലെ വെയിറ്റിങ് ലോഞ്ചുകൾ സ്മാർട്ടാക്കാനും പദ്ധതിയുണ്ട്. ഇത്തരം ലോഞ്ചുകൾ എയർകണ്ടീഷൻ ചെയ്യുകയും ചെയ്യും. ഇത്തരത്തിലുള്ള പരിഷ്കാരങ്ങളിലൂടെ റെയിൽവെസ്റ്റേഷനുകളെ വിമാനത്താവളങ്ങളോട് മത്സരിക്കാൻ പ്രാപ്തമാക്കുകയാണ് മോദി ചെയ്യുന്നത്. എന്നാൽ ഇവയെല്ലാം സ്വകാര്യവൽക്കരണത്തിലൂടെയാണ് യാഥാർത്ഥ്യമാക്കാനൊരുങ്ങുന്നതെന്നതാണ് എടുത്ത് പറയേണ്ടുന്ന വസ്തുത. സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹനെ കടത്തി വെട്ടാനാണ് മോദി മത്സരിക്കുന്നതെന്ന് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ.്
റെയിൽവെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിടുന്നതായി ഇന്നലെയാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മേഘാലയിലേക്കുള്ള ആദ്യ ട്രെയിനിന് പച്ചക്കൊടി കാണിക്കുന്ന വേളയിലാണ് ഇന്നലെ പ്രധാനമന്ത്രി ഈ നിർണായകമായ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ സൗകര്യങ്ങൾ ഇപ്പോഴും 100 വർഷങ്ങൾക്ക് പിന്നിലാണെന്നും റെയിൽവെ സ്റ്റേഷനുകൾ സ്വകാര്യവൽക്കരിച്ച് അവയെ നവീകരിക്കുമെന്നുമാണ് മോദി പറഞ്ഞത്. ഇതു സംബന്ധിച്ച പരിഷ്കാരങ്ങൾ തുടക്കത്തിൽ പത്തോ പന്ത്രണ്ടോ സ്ഥലങ്ങളിൽ നടപ്പിലാക്കുമെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരാണ് റെയിൽവേ യാത്രാസൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുന്നതെന്നതിനാൽ റെയിൽവേ സ്റ്റേഷനകൾ വിമാനത്താവളങ്ങളേക്കാൾ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഢംബര ഹോട്ടലുകൾ, റസ്ററോറന്റുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ റെയിൽവേസ്റ്റേഷനിൽ സൃഷ്ടിക്കാൻ സ്വകാര്യകമ്പനികളെ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
റെയിൽവെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും അതിനാൽ അതിനെ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. അതിനാൽ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ സ്വകാര്യവൽക്കരിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേവലം ഒരു കോച്ച് കൂട്ടിച്ചേർത്തതു കൊണ്ടോ ഒരു സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്തതുകൊണ്ടോ ഒന്നുമാവില്ലെന്നും രാജ്യമാകമാനം റെയിൽവേ രംഗത്ത് സത്വര വികസനമുണ്ടാകണമെന്നുമാണ് മോദി പറയുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ എൻജിനാണ് റെയിൽവേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യം ലഭിച്ച് 70 വർഷത്തിന് ശേഷമാണ് മേഘാലയ ഇന്ത്യൻ റെയിൽവേ മാപ്പിൽ അടയാളപ്പെടുത്തപ്പെടുന്നത്. വാസ്തു ശാസ്ത്രപ്രകാരം ഇന്ത്യയുടെ വടക്ക് കിഴക്ക് ദിക്കിൽ അഥവാ ഈശാനകോണിലാണ് മേഘാലയ വരുന്നതെന്നും ഈ സ്ഥലത്തിന് പ്രാധാന്യമേറെയുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിന് ഈ മേഖലയെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. വടക്ക്കിഴക്ക് മേഖലയിലാണ് അഷ്ടലക്ഷ്മികൾ വാണരുളുന്നതെന്നും അതിനാൽ ഈ മേഖലയെ നന്നായി പരിപാലിച്ചാൽ മാത്രമെ രാജ്യത്തിന് അഭിവയോധികിയുണ്ടാകുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർ വടക്ക് കിഴക്കൻ പ്രദേശത്തെ മികച്ച ടൂറിസം മേഖലയായാണ് കാണുന്നതെന്നും അതിനാൽ ഇവിടേക്കുള്ള യാത്രാസൗകര്യങ്ങൾ വികസിപ്പിക്കേണ്ടതാവശ്യമാണെന്നും മോദി പറഞ്ഞു.
റെയിൽവേയുടെ ആധുനികവൽക്കരണത്തിനായി സർക്കാർ 100 ശതമാനം എഫ്ഡിഐ അനുവദിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. റെയിൽ വെ സർവീസിന്റെ എല്ലാ തലങ്ങളും പഠിപ്പിക്കാനായി സർക്കാർ നാല് റെയിൽവേ യൂണിവേഴ്സിറ്റികൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നതായും മോദി പറഞ്ഞു.
സ്വകാര്യകമ്പനികൾ റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ മുതൽക്കൂട്ടാകുമെങ്കിലും സ്റ്റേഷന് ചുറ്റുമുള്ള നഗരത്തിലെ പ്രധാനപ്പെട്ട സ്പേസുകൾ അവർ ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണെന്ന് റെയിൽവേയിലെ ഒരു മുതിർന്ന് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു. മോദി സർക്കാർ സുപ്രധാന മേഖലകളിലെല്ലാം സ്വകാര്യവൽക്കരണം കൊണ്ടു വരുന്ന പ്രവണത പ്രബലമാകുകയാണ്. എന്തിനേറെ പറയുന്നു രാജ്യത്തെ പ്രതിരോധ മേഖലയിൽ വരെ വിദേശനിക്ഷേപം കൊണ്ടുവരാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കാണാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍