നീന്തൽകുളം ചോർന്നൊലിക്കുന്നു; കുളിമുറിയും ഡ്രസ്സിങ് റൂമും ഒരുങ്ങിയില്ല; മലയാള മനോരമയ്ക്ക് പണം നൽകിയത് മുൻധാരണ ലംഘിച്ചെന്ന് ഒളിംപിക് അസോസിയേഷൻ; വീഴ്ച്ചയെ വിമർശിച്ച് മുരളീധരൻ; അഴിമതി ആരോപണത്തിന് ശക്തിപകർന്ന് കോൺഗ്രസ് നേതാക്കളും
തിരുവനന്തപുരം: കേരളം ആറ്റുനോറ്റിരുന്ന് കിട്ടിയ ദേശീയ ഗെയിംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടുവാരാനുള്ള മത്സരമാക്കിയതോടെ ഗെയിംസ് കുളമാകുമെന്ന കാര്യം ഉറപ്പായി. ദേശീയ ഗെയിംസിന് ഏതാനും ആഴ്ച്ചകൾ മാത്രം ബാക്കിനിൽക്കേ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിൽ എത്തിയതിന് പുറമേ കോമൺവെൽത്ത് ഗെയിംസിലേതു പോലെ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപിച്ച് കെ ബി ഗണേശ് കുമാർ സംഘാടക സമിതിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ മറ്റ് ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തി. കെ മുരളീധരൻ എംഎൽഎയാണ് ഇന്ന് ദേശീയ ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയത്.
ദേശീയ ഗെയിംസ് നടത്തിപ്പ് വിവാദത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനു എല്ലാവരുടെയും യോഗം വിളിച്ചുചേർക്കണം. ഗെയിംസിനെ വിവാദങ്ങളിൽപെടുത്തുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ സംശയത്തിനിട നൽകിയിട്ടുണ്ട്. ഇത് പരിഹരിക്കണമെന്നും മുരളീധരൻ പറഞ്ഞു. പ്രശ്നം കെപിസിസിസർക്കാർ ഏകോപന സമിതിയിൽ ചർച്ചയാക്കാനാണ് നീക്കം. ഏകോപന സമിതിയുടെ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.
അതേസമയം അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കെപിസിസി ഇടപെടണമെന്ന ആവശ്യവും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എന്നാൽ ബാർ വിവാദം അടങ്ങും മുമ്പ് മറ്റൊരു വിവാദത്തിൽ കൂടി ഇടപെടേണ്ടെന്ന നിലപാടിലാണ് സുധീരൻ. ഏകോപന സമിതിയിൽ സർക്കാരിനെതിരെ സുധീരൻ അഞ്ഞടിക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ പ്രതിശ്ചായയെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് ആരോപണമെന്നാണ് സുധീരന്റെ നിലപാട്. എന്നാൽ പരസ്യമായി തൽക്കാലം വിഷയത്തിൽ പ്രതികരിക്കുകയുമില്ല.
അതിനിടെ ദേശീയ ഗെയിംസിന്റെ കൾച്ചറൽ ആൻഡ് സെറിമണി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതായി എംഎൽഎയും കോൺഗ്രസ് നേതാവുമായ പാലോട് രവിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ വേഗത്തിൽ തൃപ്തിയില്ലെന്ന് ആരോപിച്ച് തന്നെയാണ്പാലോട് രവിയുടെ രാജിയുമെന്നത് അഴിമതി ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഇതോടെയാണ് ദേശീയ ഗെയിംസ് കൂടുതൽ വിവാദമാകുകയാണ്. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവന്നു. പിരപ്പൻകോട്ടെ അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ നിർമ്മാണത്തിലും ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട്.
നീന്തൽക്കുളം ചോർന്നൊലിക്കുന്ന നിലയിലാണ്. ഇവിടെ താൽകാലിക ഫ്ലെഡ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിനു പിന്നിലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം ഉയർന്നിട്ടുണ്ട്. ദേശീയഗെയിംസിനു തിരിതെളിഞ്ഞാൽ ആദ്യമത്സരങ്ങൾ നടക്കേണ്ടത് പിരപ്പിൻകോട്ടെ നീന്തൽകുളത്തിലാണ്. 700 കായികതാരങ്ങൾ മാറ്റുരക്കുന്ന വേദി. സംഘാടകർ അടക്കമുള്ളവർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വേറെ. സ്പ്രിങ് ബോർഡ് ഡൈവിംഗും ഹൈ ബോർഡ് ഡൈവിംഗും ഒക്കെ നടക്കേണ്ട ഡൈവിങ് പൂളിൽ നിന്ന് വെള്ളം ചോർന്നു പോകുന്ന സ്ഥിതിയിലാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.
കൂടാതെ നീന്തൽകുളവും പരിസരവുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പവലിയൻ വൃത്തിയാക്കാത അവസ്ഥയിലാണ്. പാർക്കിംഗിന് കണ്ടെത്തിയ സ്ഥലത്ത് പ്രാരംഭ ജോലികൾ പോലും നടന്നിട്ടില്ല. കുളിമുറിയും ഡ്രസ്സിങ് റൂമും അടക്കമുള്ള സംവിധാനങ്ങളും ഒരുങ്ങിയില്ല. പകലും രാത്രിയിലുമായി മത്സരങ്ങൾ നടക്കുന്ന വേദിയിൽ വിളക്കു സ്ഥാപിക്കുന്നതിൽ പോലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം.
ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ഭാഗമായാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്ന് സംഘാടകർ നീന്തൽകുളം ഏറ്റെടുത്തത്. പരാധീനതകൾ മാത്രമുണ്ടായിരുന്ന സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മത്സരങ്ങൾ നടത്താൻ പോലും പറ്റാത്ത പരിതാപാവസ്ഥയിലാണിപ്പോൾ പിരപ്പിൻകോട്ടെ നീന്തൽക്കുളം. അതിനിടെ വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ഗെയിംസിന്റെ സഹസംഘാടകർ രംഗത്തെത്തി. ഗെയിംസിനോടനുബന്ധിച്ചുള്ള സംഘടിപ്പിച്ച കൂട്ടയോട്ട മത്സര നടത്തിപ്പിലും വൻ ക്രമക്കേടാണ് ആരോപിക്കുന്നത്.
കൂട്ടയോട്ടത്തിന്റെ പേരിൽ മലയാള മനോരമയ്ക്ക് പണം വാരിക്കോരി നൽകിയതിനെ ഒളിംപിക് അസോസിയേഷൻ പ്രതിനിധി വിമർശിച്ചു. മാദ്ധ്യമ സ്ഥാപനത്തിന് പണം നൽകിയത് മുൻധാരണ തെറ്റിച്ചാണെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. ഗെയിംസ് വേദികളെ കുറിച്ച് ആശങ്കകളുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി പിഎ ഹംസ പറഞ്ഞു. വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ട്. സാങ്കേതിക സമിതി 15ന് വേദികൾ പരിശോധിക്കും. കായികോപകരണങ്ങൾ വാങ്ങുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. വിവാദങ്ങൾ ഗെയിംസിന്റെ ശോഭ കെടുത്തുമെന്നും അതൃപ്തി സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രമക്കേടുകൾ നിഷേധിച്ച ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ് ഗെയിംസിന്റെ സംഘാടക സമിതിയിൽ നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. നേരത്തെ ഗെയിംസിന്റെ അഴിമതിയിലും ധൂർത്തിലും പ്രതിഷേധിച്ച് ഗെയിംസ് എക്സിക്യൂട്ടീവ് കൗൺസിലിൽനിന്ന് കെ ബി ഗണേശ്കുമാർ എംഎൽഎ ഇന്നലെയാണ് രാജിവച്ചത്. ദേശീയ ഗെയിംസിലെ ഭക്ഷണവിതരണം, ഗതാഗതം ടെൻഡറിൽ അടക്കം അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ചട്ടങ്ങൾ മറികടന്ന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ പരിപാടികളുടെ ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഗണേശിന്റെ രാജി. ഗെയിംസിന്റെപേരിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്നും ഇത് കണ്ടുനിൽക്കാനാകില്ലെന്നും ഗണേശ്കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ കത്തിൽ പറഞ്ഞു. പൊതുപണം ധൂർത്തടിക്കുകയാണെന്നും പ്രഖ്യാപിതലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുകയാണെന്നും ഗണേശ്കുമാർ പറഞ്ഞിരുന്നു. മത്സരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾപോലും ഗെയിംസിനുമുമ്പ് എത്തിച്ചേരുമോ എന്ന കാര്യവും അനിശ്ചിതത്വം ശക്തമാണ്. കോൺഗ്രസ് എംഎൽഎമാർ കൂടി ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയതോടെ വരും ദിവസങ്ങളിലും വിവാദം കൊഴുക്കുമെന്നത് ഉറപ്പാണ്.
ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന്റെ നടത്തിപ്പിന്റെപേരിൽ മലയാള മനോരമയുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് പത്തുകോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍