റെയിൽവേ സ്റ്റേഷനിൽ കൊട്ടും കുരവയുമായി സ്വീകരണം മാത്രം മിച്ചം; സ്റ്റേഡിയത്തിലെത്തിയാൽ പരിശീലിക്കാൻ സൗകര്യമില്ല; വില്ലേജ് തുറക്കാത്തതിനാൽ താമസം ഹോട്ടലുകളിൽ; പരാതി പ്രവാഹങ്ങൾക്കിടയാക്കി താരങ്ങൾ എത്തി തുടങ്ങി
ബി രഘുരാജ്
തിരുവനന്തപുരം : 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം. കായികതാരങ്ങൾ എത്തി തുടങ്ങുകയും ചെയ്തു. കൊട്ടും കുരവയുമായി രാഷ്ട്രീയ നേതാക്കൾ ഇവരെ സ്വീകരിക്കുന്നു. പിന്നെ ഇവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ല. തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ് ഇനിയും പണി പൂർത്തിയായിട്ടില്ല. അതുകൊണ്ട് കിട്ടുന്ന ഹോട്ടലുകളിൽ കായികതാരങ്ങളെ താമസിപ്പിക്കുകയാണ് സംഘാടകർ. ഗെയിംസ് വില്ലേജ് നാളെ തുറന്നാലും ഉടനെ മുഴുവൻ താരങ്ങൾക്കും അവിടെ താമസിക്കാൻ കഴിയില്ല. അത്ര പരിതാപകരമാണ് ഗെയിംസ് വില്ലേജിലെ അവസ്ഥ.
അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല പരാതികൾ. മിക്ക ടീം തെരഞ്ഞെടുപ്പുകളും പരാതിയിൽ മുങ്ങി. ഇഷ്ടക്കാരെ തിരുകികയറ്റി സർക്കാർ ഉദ്യോഗ്സ്ഥരാക്കാൻ ഉന്നതർ ശ്രമിക്കുന്നുവെന്നതാണ് പരാതി. മെഡൽ കിട്ടിയാൽ സർക്കാർ ജോലിയെന്ന വാഗ്ദാനം ഉണ്ടാകുമെന്ന് എല്ലാ അസോസിയേഷനുകൾക്കും നേരത്തെ അറിയാമായിരുന്നു. ഈ തീരുമാനം രഹസ്യമാക്കി വച്ചതോടെ മികച്ച താരങ്ങൾ കേരളത്തിലേക്ക് എത്തിയില്ല. ഇഷ്ടക്കാരെ വച്ച് വെങ്കലം കിട്ടിയാലും ജോലി എന്നതാണ് സ്ഥിതി. അതു തന്നെയാണ് മിക്ക ടീമുകളുടേയും സെലക്ഷനേയും വിവാദത്തിലെത്തിച്ചത്.
സംസ്ഥാന വോളിബാൾ ടീം സെലക്ഷനിലെ അപാകതകളെക്കുറിച്ച് കായികമന്ത്രിക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിനും പരാതി നൽകിയ താരങ്ങളെ ദേശീയ ഗെയിംസിനുള്ള പരിശീലന ക്യാമ്പിൽനിന്ന് ഒഴിവാക്കുമെന്നാണ് അസോസിയേഷന്റെ ഭീഷണി. വോളിബാൾ ടീമിൽനിന്ന് അന്താരാഷ്ട്ര രംഗത്തെ ശ്രദ്ധേയ താരങ്ങളായ ശ്രുതിമോൾ, അഞ്ചു ബാലകൃഷ്ണൻ, രേഷ്മ പി.പി എന്നിവരെ ഒഴിവാക്കിയതാണ് വിവാദമായത്. ഇവർക്ക് പകരം കോളേജ് തലത്തിൽ കളിക്കുന്ന ജൂനിയർ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്. ഹാൻഡ് ബോൾ ടീമിനെതിരേയും സമാനമായ പരാതിയുണ്ട്. തുഴച്ചിൽ ടീം സെലക്ഷനും വിവാദത്തിൽ. അങ്ങനെ പരാതി പ്രളയമായി മാറിയ ദേശീയ ഗെയിംസിലേക്കാണ് അന്യസംസ്ഥാന താരങ്ങൾ തീവണ്ടി ഇറങ്ങുന്നത്.
മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനവും ഗൃഹപ്രവേശവും ഇന്നലെയാണ് നിശ്ചയിച്ചിരുന്നത്. ക്ളീനിങ് ജോലികൾ ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റേണ്ടിവന്നത്. ചൊവ്വാഴ്ചത്തെ ബിജെപി ഹർത്താലാണ് ക്ളീനിങ് അവതാളത്തിലാക്കിയത്. പാലക്കാടുനിന്ന് ക്ളീനിങ് തൊഴിലാളികൾക്ക് ഹർത്താൽ കാരണം സമയത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ ഇന്നലെ ഇവിടെയെത്തിയ കായികതാരങ്ങൾക്ക് കഴക്കൂട്ടത്ത് ഹോട്ടലിൽ താത്കാലിക സൗകര്യം ഒരുക്കി. 30ന് ഗെയിംസ് വില്ലേജ് ഉദ്ഘാടനം ചെയ്തശേഷം ഇവരെ അങ്ങോട്ടുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. പക്ഷേ അതു നടക്കുമോ എന്ന് കണ്ടറയിണമെന്നാണ് സംഘാടക സമിതിയിലുള്ളവർ രഹസ്യമായി പറയുന്നത്.
ഗെയിംസിൽ പങ്കെടുക്കാനായി ഇന്നലെ മുതൽ ടീമുകൾ എത്തിത്തുടങ്ങി. കഴക്കൂട്ടം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ എത്തിയ ടീമുകൾക്ക് അതത് സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇന്നത്തോടെ കൂടുതൽ ടീമുകൾ എത്തും. ചണ്ഡിഗഡ്, മഹാരാഷ്ട്ര, സർവീസസ്, ബീഹാർ, മണിപ്പൂർ, കർണാടക, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങളും എത്തി തടുങ്ങി. ഇവർക്കും 30ാം തീയതിവരെ ഹോട്ടലുകളിൽ താമസമൊരുക്കും. എന്നാൽ സ്റ്റേഡയങ്ങളിലെ പണികൾ എല്ലായിടത്തും പുരോഗമിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ എത്തുന്ന താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമില്ലാത്ത അവസ്ഥയാണ്. രണ്ട് ദിവസം ഗ്രൗണ്ടിൽ പരിശീലനം നടത്തി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. എല്ലാ ജില്ലകളിലെ മത്സര വേദികളും അവസാന മിനുക്ക് പണിയിൽ മാത്രമാണ്.
20 കോടിയോളം ചെലവഴിച്ചാണ് കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ചത്. ഇവിടെ ഫുട്ബോൾ മത്സരം നടത്താനുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. ഗ്രൗണ്ടിൽ ആസ്ട്രേലിയൻ ബർമുഡ പുല്ല് വച്ചുപിടിപ്പിക്കുന്നത് അവസാനഘട്ടത്തിലാണ്. ഇതു തന്നെയാണ് എല്ലാ സ്റ്റേഡിയത്തിലേയും അവസ്ഥ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം റെഡിയെങ്കിൽ അവിടെയൊന്നും ഉപകരണങ്ങൾ ഇല്ല. പഴയ ഉപകരണങ്ങളുമായി തന്നെയാകും ദേശീയ ഗെയിംസ് നടക്കുക. ഉപകരണങ്ങൾ ഇപ്പോഴെത്തുമെന്ന സംഘാടകരുടെ വാദത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നത് സ്റ്റേഡിയങ്ങളുടെ അവസാനഘട്ട നവീകരണത്തെ താറുമാറാക്കിയെന്നാണ് വിലയിരുത്തലുകൾ.
ദേശീയഗെയിംസിനുള്ള കേരളത്തിന്റെ ബീച്ച് വോളിബോൾ ടീം പരിശീലിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ. ആവശ്യത്തിന് കളി ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലാതെ കോഴിക്കോട് കടപ്പുറത്ത് ഒരുമാസമായി ടീമംഗങ്ങൾ ബുദ്ധിമുട്ടുകയാണ്. മത്സരങ്ങൾ നടത്താനുള്ള കോർട്ടും ഇതുവരെ തയ്യാറായിട്ടില്ല. പുരുഷവനിതാ മത്സരങ്ങൾ ഫെബ്രുവരി ഒന്നുമുതൽ കോഴിക്കോട് കടപ്പുറത്താണ്. സന്ദർശകരെത്തുന്ന ഭാഗത്താണ് പരിശീലനം. ഇതിനൊന്നും പരിഹാരമൊരുക്കാൻ സംഘാടകർ ആരുമില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരത്തെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ 30ന് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ദേശീയ ഗെയിംസ്വേദി നിർമ്മാണം എങ്ങുമെത്തിയില്ല. ഖോ ഖോ, കബഡി മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ഖോഖോ മത്സരത്തിനായി ഗ്രൗണ്ടിൽ സ്ഥാപിക്കേണ്ട മാറ്റ് എത്തിക്കാനായിട്ടില്ല. മാറ്റ് എന്ന് എത്തിച്ച് സ്ഥാപിക്കുമെന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. 3500 പേർക്ക് ഇരുന്ന് കളികാണാൻ വേണ്ടി നിർമ്മിക്കുന്ന താൽക്കാലിക ഗ്യാലറി നിർമ്മാണവും പകുതിപോലും ആയിട്ടില്ല. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് ഖോഖോ മത്സരം. കൊല്ലത്തെ ഹോക്കി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും പണികൾ നടക്കാനുണ്ട്, ഗ്രൗണ്ടിന്റെ നിലവാരം പോലും പരിശോധിക്കാൻ കഴിയാതെ നേരെ മത്സരങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് ഉള്ളത്.
Stories you may Like
- അനുനയിപ്പിച്ച് കർഷക നേതാക്കൾ; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തിന്റെ തിയതി മാറ്റി
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍