പന്തിൽ കൃത്രിമം കാണിച്ച സ്റ്റീവ് സ്മിത്ത് രാജ്യത്തെ മൊത്തം അപമാനിച്ചെന്ന വികാരം ഓസ്ട്രേലിയയിൽ ശക്തം; ജെന്റിൽമാൻ ഗെയിമിനെ അപമാനിച്ച സ്മിത്തിനും വാർണർക്കും ആജീവനാന്ത വിലക്കിന് സാധ്യത; ഐസിസിയുടെ താൽക്കാലിക വിലക്കിൽ മാത്രം നടപടി ഒതുങ്ങിയേക്കില്ല; അറ്റകൈ പ്രയോഗം നടത്തിയിട്ടും കേപ്ടൗൺ ടെസ്റ്റിൽ തോൽവി; ടീമിനെ അടിമുടി ഉടച്ചു വാർക്കാൻ ശ്രമിക്കുമെന്ന സൂചനയുമായി ക്രിക്കറ്റ് ഓസ്ട്രേലിയയും
മറുനാടൻ ഡെസ്ക്ക്
കാൻബറ: പന്ത് ചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് വിലക്കും പിഴയും ഏർപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നടപടി സ്വീകരിച്ചെങ്കിലും കർശന നടപിടികളിലേക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വീണ്ടും കടക്കുമെന്ന് സൂചന. നിലവിൽ ഒരു ടെസ്റ്റിൽ നിന്നുമാണ് സ്മിത്തിനെ വിലക്കിയത്. ഒരു മത്സരത്തിന്റെ മാച്ച് ഫീയാണ് സ്മിത്ത് പിഴ ഒടുക്കേണ്ടത്. ഓസ്ട്രേലിയൻ ഓപ്പണർ കാമറൺ ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനവും പിഴ ചുമത്തി. അതേസമയം വാർണറെയും സ്മിത്തിനെയും ആജീവനാന്തകാലം വിലക്കണമെന്ന ആവശ്യവും ഒരു വശത്തു നിന്നും ഉയരുന്നുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലാണ് സ്മിത്തും ബാൻക്രോഫ്റ്റും പന്തിൽ കൃത്രിമം കാണിച്ചത്. സംഭവം വിവാദമായതോടെ ഓസ്ട്രേലിയൻ സർക്കാർ തന്നെ താരങ്ങൾക്കെതിരെ രംഗത്ത് വരികയും സ്മിത്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.സി.സിയുടെ അച്ചടക്ക നടപടി.
വിവാദത്തിൽപ്പെട്ട ഓസീസ് വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞു. ടിം പെയ്നാണ് ഓസീസിന്റെ താൽക്കാലിക ക്യാപ്റ്റൻ. താരങ്ങളുടെ നടപടി രാജ്യത്തിന് അപമാനമുണ്ടാക്കിയെന്ന് ഓസീസ് സ്പോർട്സ് കമ്മീഷൻ തുറന്നടിച്ചു. സ്റ്റീവോ ഉൾപ്പെടെയുള്ള മുൻ താരങ്ങളും ഇവർക്കെതിരെ രംഗത്ത് വന്നു. വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പരിശീലകനെതിരെ അടക്കം നടപടിക്കൊരുങ്ങുകയാണ് ഓസീസ് ക്രിക്കറ്റ് ബോർഡ്.
കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്ട്രേലിയൻ സർക്കാർ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.
കേപ്ടൗൺ ടെസ്റ്റിൽ കാമറോൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചത് വൻ വിവാദമായതോടെയാണ് നടപടിക്കായി ആസ്ട്രേലിയൻ സർക്കാറിന്റെ സമ്മർദ്ദം. ഇത് താനും അറിഞ്ഞു കൊണ്ടാണെന്ന് സ്മിത്ത് വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ഫീൽഡർ കാമറൂൺ ബാൻക്രോഫ്റ്റ് പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച സാൻഡ് പേപ്പറുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയിൽ കുരുങ്ങിയത്. സംഭവം വിവാദമായതോടെ മുൻ താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാൻക്രോഫ്റ്റിന്റെ പന്ത് ചുരണ്ടൽ. നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ് അമ്പയർമാർ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടർന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കളികഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെയെത്തിയ ബ്രാൻക്രോഫ്റ്റ് തെറ്റുപറ്റിയതായി സമ്മതിക്കുകയായിരുന്നു.
വിജയിക്കാൻ കുറുക്കുവഴി തേടിയിട്ടും നാണംകെട്ട തോൽവി
അതേസമയം വിജയിക്കാൻ കുറുക്കുവഴി തേടിയ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പന്തിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് വിവാദ കുരുക്കിലായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആഥിതേയരോട് 322 റൺസിനാണ് ഓസ്ട്രേലിയ പരാജയപ്പെട്ടത്.
430 റണ്ണിന്റെ ലക്ഷ്യം മറികടക്കാനിറങ്ങിയ ഓസീസ് ബാറ്റ്സ്മാന്മാർ രണ്ടാം ഇന്നിങ്സിൽ 107 റണ്ണിന് ദ.ആഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി. ആദ്യ ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ നേടിയ മോൺ മോർക്കലാണ് മത്സരത്തിൽ ഓസ്ട്രേലിയയുടെ മുനയൊടിച്ചത്. ബാൻക്രോഫ്റ്റ്, വാർണർ, മാർഷ് എന്നിവർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. രണ്ട് ഇന്നിങ്സുകളിലും ടിം പെയിനാണ് പുറത്താകാതെ നിന്നത്. പെയിനാണ് അടുത്ത മത്സരങ്ങളിൽ സ്മിത്തിന് പകരം ഓസ്ട്രേലിയയെ നയിക്കുക. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 311 ഉം രണ്ടാം ഇന്നിങ്സിൽ 373 ഉം റണ്ണെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 255 റണ്ണായിരുന്നു എടുത്തിരുന്നത്. പ്ലെയർ ഓഫ് ദി മാച്ചായി മോൺ മോർക്കലിനെയാണ് തിരഞ്ഞെടുത്തത്.
ഇന്നത്തെ ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ദക്ഷിണാഫ്രിക്ക മുന്നിട്ട് നിൽക്കുകയാണ്. മാർച്ച് 30-നാ്ണ് നാലാം ടെസ്റ്റ് ആരംഭിക്കുക.
ക്യാമറകളുടെ കണ്ണുവെട്ടിക്കാനാവാതെ പന്തുചുരണ്ടൽ
മൈതാനമധ്യത്തിൽ ചുറ്റും ക്യാമറകൾ നിരന്നിരിക്കുന്നു എന്നറിഞ്ഞിട്ടും ഇത്തരമൊരു കൃത്രിമം കാണിക്കലിന് ബാൻക്രോഫ്റ്റ് മുതിർന്നതുതന്നെ ക്രിക്കറ്റ് ആസ്വാദകരെ അത്ഭുതപ്പെടുത്തുകയാണ്. ബാൻക്രോഫ്റ്റ് പോക്കറ്റിൽ നിന്ന് എന്തോ എടുക്കുന്നതും പന്തിൽ ചുരണ്ടുന്നതും ടിവി സ്ക്രീനുകളിൽ തെളിഞ്ഞിരുന്നു. ഇത് പവലിയനിൽ ഇരുന്ന കണ്ട കോച്ച് സംഭവം ക്യാമറയിൽ പതിഞ്ഞെന്ന് ബാൻക്രോഫ്റ്റിനെ അറിയിക്കാൻ ട്വൽത്ത് മാന് നിർദ്ദേശം നൽകി. ഇതും പക്ഷേ, ക്യാമറകളിൽ പതിഞ്ഞു. തുടർന്ന് വെള്ളം നൽകാനെന്ന മട്ടിൽ ട്വൽത്ത് മാൻ ഗ്രൗണ്ടിലെത്തി ബാൻക്രോഫ്റ്റിന് വിവരം നൽകുന്നതും തുടർന്ന് താരം ഉരയ്ക്കാൻ ഉപയോഗിച്ച വസ്തു പാന്റിന് ഉള്ളിലേക്ക് വയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതോടെ് സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിച്ച് ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അംപയറോട് കുറ്റം സമ്മതിച്ചെന്ന് ബാൻക്രോഫ്റ്റ് പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണു പന്തിൽ കൃത്രിമം കാണിച്ചതെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വ്യക്തമാക്കി. ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേനയും ജയിക്കേണ്ട മൽസരമായതിനാലാണു പന്ത് അനുകൂലമാക്കാൻ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- ലോകകപ്പ് ഫൈനൽ: ഇന്ത്യയെ വെല്ലുവിളിച്ച് കമ്മിൻസ്
- ഗാബയിൽ ഓസിസിനെ വിറപ്പിച്ചു, ഒടുവിൽ ഷമർ ജോസഫ് ഐപിഎല്ലിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്