Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന മത്സരത്തിലും വെടിക്കെട്ടു തീർത്തു ബ്രൻഡൻ മക്കല്ലം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റനു വിട നൽകി

അവസാന മത്സരത്തിലും വെടിക്കെട്ടു തീർത്തു ബ്രൻഡൻ മക്കല്ലം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റനു വിട നൽകി

ഹാമിൽട്ടൺ: അവസാദന മത്സരവും തന്റെ വെടിക്കെട്ടു ബാറ്റിങ്ങിനു ബ്രൻഡൻ മക്കല്ലം വേദിയാക്കിയപ്പോൾ വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റന് ഉചിതമായ വിട നൽകി. ഓസ്‌ട്രേലിക്ക് എതിരായ പരമ്പരവിജയവുമായാണ് ഏകദിന ക്രിക്കറ്റിൽ ബ്രണ്ടൻ മക്കല്ലം യുഗത്തിന് അവസാനമായത്.

മക്കല്ലത്തിന്റെ വെടിക്കെട്ടു ബാറ്റിങ് മികവിൽ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിനെ 55 റൺസിനാണ് കിവീസ് തോൽപ്പിച്ചത്. ന്യൂസിലൻഡ് 45.3 ഓവറിൽ 246 റൺസ് എടുത്തപ്പോൾ ഓസ്‌ട്രേലിയ 43.4 ഓവറിൽ 191സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കിവീസ് 2-1ന് സ്വന്തമാക്കി.

വെടിക്കെട്ടോടെയാണ് അവസാന ഏകദിനത്തിലും മക്കല്ലം തുടങ്ങിയത്. മാർട്ടിൻ ഗപ്റ്റിലും ചേർന്നുള്ള ഒന്നാം വിക്കറ്റിൽ 9.3 ഓവറിൽ 84 റൺസ് അടിച്ചുകൂട്ടി. 27 പന്തിൽ 47 റൺസ് നേടിയ മക്കല്ലം ആറ് ഫോറും മൂന്ന് സിക്‌സും പറത്തി. ആറ് ഫോറുകളും മൂന്നു സിക്‌സറും ഉൾപ്പെട്ടതായിരുന്നു മക്കല്ലത്തിന്റെ ഇന്നിങ്‌സ്.

ഗപ്റ്റിൽ 59 റൺസും ഗ്രാൻഡ് എലിയട്ട് 50 റൺസും നേടി. ഇരുവരുടെയും അർധസെഞ്ചുറികളാണ് കിവീസിനു പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. ഓസീസിനു വേണ്ടി മിച്ചൽ മാർഷ് മൂന്നും ജോൺ ഹേസ്റ്റിങ്‌സ്, ജോഷ് ഹേസിൽവുഡ്, സ്‌കോട്ട് ബൊലാൻഡ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.

പരമ്പര വിജയത്തിനു 247 റൺസ് വേണ്ടിയിരുന്ന ഓസീസിനു ഡേവിഡ് വാർണർ-ഉസ്മാൻ ഖ്വാജ സഖ്യം മികച്ച തുടക്കം നൽകി. ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തപ്പോൾ 16 റൺസ് നേടിയ വാർണർ വീണു. സ്‌കോർ 75 എത്തിയപ്പോൾ 44 റൺസ് നേടിയ കവാജയും വീണതോടെ ഓസീസിനു തകർച്ച തുടങ്ങി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (21), ജോർജ് ബെയ്‌ലി (33) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. ഗ്ലെൻ മാക്‌സ്‌വെൽ സ്‌കോർ ബോർഡ് തുറക്കും മുൻപ് പവലിയനിൽ തിരിച്ചെത്തിയതും ലോക ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.

രണ്ടാം മത്സരത്തിലെ വിജയശില്പി മിച്ചൽ മാർഷ് ഒറ്റയാൾ പോരാട്ടത്തിലൂടെ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും 41 റൺസിൽ വീണു. ഓസീസ് വാലറ്റം വന്നതും പോയതും ഒരുപോലെയായതോടെ മക്കല്ലത്തിനു അർഹിച്ച വിടവാങ്ങൽ നൽകാൻ കിവീസിനു കഴിഞ്ഞു. എട്ട് ഓവറിൽ 31 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ വംശജൻ ഇന്ദർബിർ സിങ് സോധിയാണ് മാൻ ഓഫ് ദ മാച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP