Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സച്ചിന്റെ ആരോപണങ്ങൾ തള്ളി ചാപ്പൽ; സച്ചിന്റെ വീട്ടിൽ പോയത് ദ്രാവിഡിനെ തള്ളിപ്പറയാനല്ലെന്ന് വിശദീകരണം. മാസ്റ്റർ ബാറ്റ്‌സ്മാനുമായി വാക് പോരിനില്ലെന്നും മുൻ പരിശീലകൻ

സച്ചിന്റെ ആരോപണങ്ങൾ തള്ളി ചാപ്പൽ; സച്ചിന്റെ വീട്ടിൽ പോയത് ദ്രാവിഡിനെ തള്ളിപ്പറയാനല്ലെന്ന് വിശദീകരണം. മാസ്റ്റർ ബാറ്റ്‌സ്മാനുമായി വാക് പോരിനില്ലെന്നും മുൻ പരിശീലകൻ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ ആത്മകഥയിൽ തനിക്കുനേരെ ഉന്നയിച്ച ആരോപണങ്ങൾ മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ തള്ളി. സച്ചിന്റെ അഭിപ്രായങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ഗ്രെഗ് ചാപ്പൽ വ്യക്തമാക്കി.

ആരോപണങ്ങൾ തികച്ചും തെറ്റാണ്. അതിന്റെ പേരിൽ ഒരു വാക്‌പോരിന് ഞാനില്ല. പരിശീലകനായിരുന്ന കാലത്ത് ഒരിക്കൽ മാത്രമാണ് സച്ചിന്റെ വീട്ടിൽ പോയിട്ടുള്ളത്. ടീം ഫിസിയോയും സഹപരിശീലകനും തനിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കിൽ നിന്ന് സച്ചിൻ മുക്തി നേടിവരുന്ന സമയമായിരുന്നു അത്. പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനെക്കാളും ഒരു വർഷം മുമ്പാണ് അതെന്നും ചാപ്പൽ വിശദീകരിച്ചു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനെ ക്യാപ്ടൻ സ്ഥാനത്ത് മാറ്റി സച്ചിൻ ടെണ്ടുൽക്കറിനോട് സ്ഥാനം ഏറ്റെടുക്കാൻ ചാപ്പൽ ആവശ്യപ്പെട്ടു എന്നാണ് 'പ്‌ളേയിങ് ഇറ്റ് മൈ വേ:' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ സച്ചിൻ എഴുതിയിരിക്കുന്നത്. നവംബർ ആറിന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെ കൊച്ചിയിലാണ് ആത്മകഥയുടെ പ്രകാശനം.

കളിക്കാരുടെ വികാരങ്ങളും ചിന്തകളും മാനിക്കാതെ സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ഇഷ്ടപ്പെടുന്ന റിങ് മാസ്റ്ററാണ് ചാപ്പലെന്നാണ് ആത്മകഥയിൽ സച്ചിൻ വിശദീകരിക്കുന്നത്. 2007 ലോകകപ്പിന് തൊട്ടുമുന്പ് ദ്രാവിഡിൽ നിന്ന് ക്യാപ്ടൻ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട ചാപ്പലിന്റെ നടപടി തന്നെ ഞെട്ടിച്ചതായും സച്ചിൻ ആത്മകഥയിൽ പറയുന്നുണ്ട്. തന്റെ വീട്ടിലെത്തിയാണ് ഇത് പറഞ്ഞതെന്നാണ് സച്ചിന്റെ വെളിപ്പെടുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP