Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; അഞ്ച് വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യൻ ജയം 84 റൺസ് അകലെ; ഇന്ത്യൻ പ്രതീക്ഷ വീണ്ടും ക്രീസിൽ ഉറച്ച് നിൽക്കുന്ന ക്യാപ്റ്റൻ കോലിയിൽ; അച്ചടക്കത്തോടെ പന്തെറിഞ്ഞ് ഇന്ത്യയെ വിറപ്പിച്ച് ഇംഗ്ലീഷ് സീമർമാരും

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; അഞ്ച് വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യൻ ജയം 84 റൺസ് അകലെ; ഇന്ത്യൻ പ്രതീക്ഷ വീണ്ടും ക്രീസിൽ ഉറച്ച് നിൽക്കുന്ന ക്യാപ്റ്റൻ കോലിയിൽ; അച്ചടക്കത്തോടെ പന്തെറിഞ്ഞ് ഇന്ത്യയെ വിറപ്പിച്ച് ഇംഗ്ലീഷ് സീമർമാരും

സ്പോർട്സ് ഡെസ്‌ക്‌

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 194 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലാണ് 43 റൺസുമായി കോലിയും 18 റൺസുമായി ദിനേശ് കാർത്തിക്കുമാണ് ക്രീസിൽ.മുരളി വിജയ് (6), ശിഖർ ധവാൻ (13), കെ.എൽ രാഹുൽ (13), രഹാനെ (2), അശ്വിൻ (13) എന്നിവരാണ് പുറത്തായത്. ആദ്യ ഇന്നിങ്സിലേതു പോലെ തന്നെ നായകൻ വിരാട് കോലി ഒരറ്റത്ത് ഉറച്ചു നിൽക്കുന്നുണ്ട്.

രണ്ടു ദിവസത്തെ കളിയും അഞ്ചു വിക്കറ്റുകളും ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 84 റൺസ് കൂടി വേണം. ഇംഗ്ലണ്ടിനായി സ്റ്റ്യുവർട്ട് ബ്രോഡ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. സാം ക്യൂറൻ, ബെൻ സ്റ്റോക്സ്, ആൻഡേഴ്സൻ എന്നിവർ ഓരോ വിക്കറ്റ് നേടി. ഒന്നാമിന്നിങ്സിൽ 13 റൺസ് ലീഡുമായി ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 180 റൺസിൽ അവസാനിച്ചു. 5 വിക്കറ്റ് വീഴ്‌ത്തിയ ഇഷാന് ശർമ്മയാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയത്. ആർ അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. എട്ടാമനായി ക്രീസിലെത്തി സാം ക്യൂറൻ നേടിയ 63 റൺസാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചിരിക്കുന്നത്.

ഒരു ഘട്ടത്തിൽ 7ന് 87 എന്ന ദയനീയ സ്ഥിതിയിൽ നിന്നാണ് ആദിൽ റഷീദ് സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ കൂട്ടുപിടിച്ച ക്യൂറൻ അവസാന മൂന്ന് വിക്കറ്റിൽ 93 റൺസ് കൂട്ടിചേർത്തത്.ഇന്നലെ കളി അവസാനിക്കുമ്പോൾ കുക്ക് കൂടാരം കയറിയ ഇംഗ്ലീഷ് സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലായിരുന്നു.

ടീ സ്‌കോർ 18ൽ എത്തിയപ്പോൾ ഓപ്പണർ കീറ്റൺ ജെന്നിങ്‌സിന്റെ വിക്കറ്റാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് വആദ്യം നഷ്ടമായത്. അശ്വിന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകിയായിരുന്നു ജെന്നിങ്‌സ് മടങ്ങിയത്. സ്‌കോർ 39ൽ എത്തിയപ്പോൾ ക്യാപ്റ്റൻ റൂട്ടിന്റെ വിക്കറ്റ് അശ്വിൻ വീഴ്‌ത്തി. 35 പന്തിൽ ഒരു ബൗണ്ടറി സഹിതം 14 റൺസെടുത്ത റൂട്ടിനെ വീണ്ടും രാഹുലിന്റെ കൈകളിലെത്തിച്ചാണ് അശ്വിൻ ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയത്.

നാലാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്ത ബെയർ‌സ്റ്റോഡേവിഡ് മലാൻ സഖ്യം നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇഷാന്ത് ശർമ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപ്പിച്ചു. 64 പന്തിൽ രണ്ടു ബൗണ്ടറികളോടെ 20 റൺസെടുത്ത മാലൻ, ഇഷാന്തിന്റെ പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി മടങ്ങി.

തന്റെ അടുത്ത ഓവറിൽ ജോണി ബെയർ‌സ്റ്റോ, ബെൻ സ്റ്റോക്‌സ് എന്നിവരെക്കൂടി മടക്കിയ ഇഷാന്ത് ശർമ, ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. 40 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 29 റൺസെടുത്ത ബെയർ‌സ്റ്റോയെ ധവാന്റെ കൈകളിലെത്തിച്ച ശർമ, ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം ബെൻ സ്റ്റോക്‌സിനെ കോഹ്ലിയുടെ കൈകളിലെത്തിച്ചു. 13 പന്തിൽ ആറു റൺസായിരുന്നു സ്റ്റോക്‌സിന്റെ സമ്പാദ്യം.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 287 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 274 റൺസിൽ അവസാനിച്ചു. ഒരു ഘട്ടത്തിൽ 146ന് ആറ് എന്ന നിലയിലും പിന്നീട് 8ന് 182 എന്ന നിലയിലും നിന്ന ഇന്ത്യ 100 റൺസിന് മുകളിൽ ലീഡ് വവങ്ങും എന്ന് തോന്നിയെങ്കിലും നായകൻ വിരാട് കോലി ഒറ്റയാൻ പോരാട്ടത്തിൽ നേടിയ സെഞ്ച്വറി (149) ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP