ഇംഗ്ലണ്ടിൽ ഇന്ത്യൻ പെൺപട പാക്കിസ്ഥാനെതിരെ നേടിയ വിജയം ആഘോഷമാക്കി സോഷ്യൽ മീഡിയയും ബോളിവുഡും; പുരുഷ ടീം തോറ്റതിന്റെ ക്ഷീണം മറക്കാൻ വഴി ഒരുക്കിയ കോച്ച് ബിജു ജോർജിന് ആഹ്ലാദം; ലോകകപ്പിൽ നാളെ ഇന്ത്യ നേരിടുന്നത് ശ്രീലങ്കയെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: വെറും രണ്ടേ രണ്ടാഴ്ച. ഇന്ത്യൻ ക്രിക്കറ്റിന് മേൽ പാക്കിസ്ഥാൻ നേടിയ വിജയത്തിന്റെ ആയുസ് അത്രേയേയുള്ളൂ. ഇന്ത്യ തിരിച്ചടിച്ചു, അതിശക്തമായി തന്നെ. പുരുഷന്മാർ തല കുനിച്ചിടത്തു വീര്യത്തോടെ ആഞ്ഞടിച്ചത് വനിതാ സംഘം. സർവ്വധൈര്യവും പകർന്നു പിന്നിൽ നിന്നും നയിക്കാൻ മലയാളിയായ കോച്ചു ബിജു ജോർജും.
പാക്കിസ്ഥാന് മേൽ ലഭിക്കുന്ന ഏതു വിജയവും ഇന്ത്യ ആഘോഷിക്കുമെങ്കിലും അത് സ്ത്രീകളുടെ വകയാകുമ്പോൾ മാധ്യമ ലോകത്തിനും അൽപം ആവേശക്കുറവുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വർദ്ധിത വീര്യത്തോടെ സോഷ്യൽ മീഡിയ രംഗത്തുണ്ട് എന്നതാണ് ആശ്വാസം. ഞായറാഴ്ച ഇംഗ്ലണ്ടിലെ ഡെർബിയിൽ വനിതാ ലോക ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയം നേടിയ ഇന്ത്യ അടുത്ത മത്സരത്തിൽ നാളെ ശ്രീലങ്കക്കെതിരെയും വിജയം ആവർത്തിക്കാൻ ഉള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ പത്തു മത്സരങ്ങളായി പാക്കിസ്ഥാന് എതിരെ ഏകപക്ഷീയ വിജയം നേടുക ആണെങ്കിലും കനത്ത സമ്മർദ്ദത്തിലായിരുന്നു ഇന്ത്യൻ ഫീൽഡ് കോച്ചു തിരുവനന്തപുരകാരൻ ബിജു ജോർജ് അടക്കമുള്ളവർ. മത്സരത്തിൽ പാക് ടീമിനെ ചുരുട്ടിക്കൂട്ടി മത്സരം കയ്യിലൊതുക്കിയ ശേഷം മാത്രമാണ് ശ്വാസം നേരെ വീണതെന്നും അദ്ദേഹം തന്നെ സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയപ്പോൾ ഊഹിക്കാം താരങ്ങളും ടീം ഒഫിഷ്യൽസും എത്രമാത്രം സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് ഊഹിക്കാം.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ തികഞ്ഞ ആധിപത്യം പുലർത്തിയാണ് വിജയം സ്വന്തമാക്കിയത്. നിശ്ചിത അമ്പതു ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 169 റൺ എടുത്ത ഇന്ത്യൻ വനിതകൾക്ക് എതിരെ വെറും 74 റൺ എടുക്കുമ്പോഴേക്കും മുഴുവൻ പാക് കളിക്കാരും ഗ്യാലറിയിൽ എത്തിയിരുന്നു. തന്ത്രങ്ങൾ മിനഞ്ഞ കോച്ചു ബിജു ജോർജിന്റെ ആസൂത്രണ മികവ് കൂടിയാണ് ഈ ത്രസിപ്പിക്കുന്ന വിജയം. ഇക്കഴിഞ്ഞ മെയ് 30 നു മാത്രമാണ് ബിജു ഇന്ത്യൻ കോച്ചു സ്ഥാനത്തു എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ കൗതുകത്തോടെ നോക്കിയ മത്സരത്തിന് ശേഷം ഒരു കോച്ചു ഏതു സമ്മർദ്ദ സാഹചര്യത്തിലും സകല പിന്തുണയുമായി കളിക്കാരുടെ കൂടെ നിൽക്കണമെന്നും അതി വൈകാരികത കാട്ടുന്നതിൽ കാര്യമില്ലെന്നുമാണ് ബിജു സോഷ്യൽ മീഡിയ വഴി ആരാധകരുമായി മത്സരത്തെ വിലയിരുത്തിയത്. ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു കൂടെ ഉണ്ടായിരുന്നത്, നന്നായി ഒന്നുറങ്ങട്ടെ എന്ന സൂചന നൽകുന്ന സന്ദേശവും അദ്ദേഹം ഫേസ്ബുക്കിൽ ഇട്ടിരുന്നു.
മത്സരം എത്ര കടുത്ത സമ്മർദ്ദമാണ് സമ്മാനിച്ചത് എന്ന് തെളിയിക്കുന്നതാണ് ആ വാക്കുകൾ. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ സായി യിൽ നിന്നുമാണ് ബിജു ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഐപിഎൽ ടെൻ കൊൽക്കത്ത നൈറ്റിന്റെ റൈഡേഴ്സിന്റെ ചുമതലയിൽ നിന്നുമാണ് ഇന്ത്യൻ ടീം പരിശീലകൻ ആകുന്നതു എന്നതും ശ്രദ്ധേയമാണ് ചുമതലയേറ്റ ഉടൻ തന്നെ മുന്നിൽ എത്തിയ ലോകകപ്പ് ഈ മലയാളിയിൽ ഏൽപ്പിച്ച സമ്മർദ്ദം ഊഹിക്കാവുന്നതേയുള്ളൂ.
കളിക്കാരെ നേരെ ചൊവ്വേ പരിചയപ്പെടാൻ പോലും സമയം ലഭിക്കും മുന്നെയാണ് ടീം ഇംഗ്ലണ്ടിലേക്കു വിമാനം കയറിയത്. മുൻപ് സഞ്ജു സാംസണെ പരിശീലിപ്പിച്ചു പ്രതിഭ തെളിയിച്ച ബിജുവിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനുള്ള വിശ്വാസമാണ് ലോക കപ്പിനെ നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കാൻ ഉള്ള ചുമതല ഈ മലയാളിയിൽ തന്നെ എത്താൻ കാരണമായതും.
മുൻപ് ഇന്ത്യൻ അണ്ടർ 19, കുവൈറ്റ് ടീം, കേരള രഞ്ജി ടീം എന്നിവയെ പരിശീലിപ്പിച്ചിട്ടുള്ള ബിജു ജോർജിന് ഏറെ വെല്ലുവിളികൾ ഉയർത്തുന്നതാണ് ഇന്ത്യൻ വനിതാ സംഘത്തിന്റെ പരിശീലനം. ചുമതല ഏറ്റപ്പോൾ തന്നെ മുന്നിൽ എത്തിയ ലോകകപ്പിലെ ഏതു വീഴ്ചയും വൻ പഴികൾ ക്ഷണിച്ചു വരുത്തും എന്നുറപ്പുള്ളതിനാൽ ഏറെ ശ്രദ്ധെയോടെയാണ് ഇദ്ദേഹം ടീമിനൊപ്പം നിലയുറാപ്പിക്കുന്നത്.
മത്സരം തുടങ്ങാൻ പത്തു ദിവസം മുൻപ് തന്നെ ലെസ്റ്ററിനടുത്തു ലോങ്ബറോയിൽ എത്തി പരിശീലനം നടത്തി ബ്രിട്ടീഷ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ നടത്തിയ ശ്രമം ശരിയായിരുന്നു എന്നാണ് മത്സരങ്ങളിൽ ഇന്ത്യൻ വനിതകൾ കാട്ടുന്ന വീര്യം തെളിയിക്കുന്നത്. നാളെ ശ്രീലങ്കയുമായുള്ള മത്സരം കഴിഞ്ഞാൽ ഈ മാസം എട്ടിന് സൗത്ത് ആഫ്രിക്ക, 12ന് ഓസ്ട്രേലിയ, 15ന് ന്യൂസിലാൻഡ് എന്നിവയുമായി ഇന്ത്യൻ വനിതകൾ മത്സരിക്കും. ലീഗ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം ഇന്ത്യൻ ടീം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷയാണ് ബിജു ജോർജ് പങ്കിടുന്നത്.
അതിനിടെ ഇന്ത്യൻ വനിതകളുടെ വിജയം രാജ്യം എത്ര ആവേശത്തോടെയാണ് കാത്തിരുന്നത് എന്ന് തെളിയിച്ചു സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരങ്ങൾ ആശംസകളുമായി മത്സരിക്കുകയാണ്. സാക്ഷാൽ ബിഗ് ബി അമിതാബ് ബച്ചൻ അടക്കമുള്ളവരാണ് രാജ്യത്തിന്റെ സന്തോഷം അറിയിക്കാൻ ട്വിറ്ററിൽ എത്തിയത്. അമിതാഭിനൊപ്പം വിവേക് ഒബ്റോയ്, അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ, അനുപം ഖേർ തുടങ്ങി മുൻനിര താരങ്ങളൊക്കെ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. കളിയിലെ താരമായി നിറഞ്ഞ ബൗളർ ഏക്താ ബിസ്തിനെ തേടിയും ആശംസകൾ പ്രവഹിക്കുകയാണ്. പുരുഷ ടീം പരാജയമായിടത്തു വനിതകൾ നേടിയ വിജയം ഓർമ്മിപ്പിക്കുന്നത് അവർക്കു കൂടുതൽ ശ്രദ്ധ നൽകാൻ രാജ്യം തയ്യാറാകണം എന്ന് കൂടിയാണ് ബോളിവുഡ് പ്രതികരിക്കുന്നത്.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍