Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ അഞ്ച് റൺസിന് ഇന്ത്യൻ വിജയം; ഇംഗ്ലണ്ടിനെതിരെയ ട്വന്റി 20 പരമ്പരയിൽ കിരീട പ്രതീക്ഷ നിലനിർത്തി; വിജയം കൊണ്ടുവന്നത് ജസ്പ്രീത് ഭുംപ്ര

അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ അഞ്ച് റൺസിന് ഇന്ത്യൻ വിജയം; ഇംഗ്ലണ്ടിനെതിരെയ ട്വന്റി 20 പരമ്പരയിൽ കിരീട പ്രതീക്ഷ നിലനിർത്തി; വിജയം കൊണ്ടുവന്നത് ജസ്പ്രീത് ഭുംപ്ര

നാഗ്പൂർ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ കിരീട സാധ്യത നിലനിർത്താൻ ഇന്ത്യക്ക് സധിച്ചു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് കിരീടം ഉറപ്പിക്കാമായിരുന്നു. എന്നാൽ, അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അഞ്ച് റൺസിന്റെ വിജയെ ഇന്ത്യക്കൊപ്പമായിരുന്നു. ജസ്പ്രീത് ഭുംപ്രയുടെ അവസാന ഓവറാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. എട്ട് റൺസ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ത്യക്ക് അവസാന ഓവറിൽ മൂന്ന് റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. സ്‌കോർ: ഇന്ത്യ 144/8, ഇംഗ്ലണ്ട് 139/6.

ഇന്ത്യക്ക് വേണ്ടി ആഷിഷ് നെഹ്ര മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഭുംപ്ര രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. 38 റൺസ് വീതമെടുത്ത സ്റ്റോക്കും റൂട്ടുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. എന്നാൽ, ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം ഇംഗ്ലണ്ടിന് പരമ്പര വിജയം തടയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 144 റൺസെടുത്തു. 47 പന്തിൽ 71 റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

കൃത്യമായ ഗെയിം പ്ലാനോടെ ഗ്രൗണ്ടിലെത്തിയ ഇംഗ്ലണ്ട് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ കുഴക്കുന്ന കാഴ്ചയാണ് നാഗ്പൂരിലും കണ്ടത്. രാഹുലിനെ കൂടാതെ മധ്യനിരയിൽ മനീഷ് പാണ്ഡെയ്ക്കും (26 പന്തിൽ 30) തുടർച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറായെത്തിയ ക്യാപ്റ്റൻ വിരാട് കോലിക്കും (15 പന്തിൽ 21) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്.

സുരേഷ് റെയ്‌ന (7), യുവരാജ് സിങ് (4), ധോനി (5) എന്നിവർ നിരാശപ്പെടുത്തി. ഹാർദിക് പാണ്ഡ്യയും (2) അമിത് മിശ്രയും (0) അവസാന ഓവറിൽ റണ്ണൗട്ടായി. 17 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റേ നഷ്ടമായിരുന്നുള്ളൂവെങ്കിലും ഇന്ത്യക്ക് എടുക്കാനായത് 123 റൺസാണ്. പിന്നീട് റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു.

ഇംഗ്ലീഷ് നിരയിൽ നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റെടുത്തു. മിൽസ്, മൊയീൻ അലി, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP