ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തേക്ക് ടിസി മാത്യുവും; എസ്കെ നായരെ വെട്ടി കേരളാ അസോസിയേഷൻ കൈപ്പിടിയിലൊതുക്കിയ തന്ത്രശാലിക്ക് ബിസിസിഐയിലും പിഴച്ചില്ല; പടിഞ്ഞാറൻ മേഖലയിൽ നിന്നും വൈസ് പ്രസിഡന്റായി കരുത്ത് കാട്ടി
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ നേതൃത്വത്തിലേക്ക് വീണ്ടും ഒരു മലയാളിയെത്തുന്നു. ടി. സി. മാത്യു. കരുനീക്കങ്ങളിലെ കരുത്ത് തന്നെയാണ് ഇടുക്കിക്കാരനായ മാത്യുവിനെ ശതകോടികളുടെ ആസ്തിയുള്ള ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലെ പ്രധാനികളിൽ ഒരാളാക്കുന്നത്. കേണൽ ഗോദവർമ്മ രാജയ്ക്കും എസ് കെ നായർക്കും ശേഷം ബിസിസിഐയുടെ അധികാര കേന്ദ്രത്തിൽ മലയാളി എത്തുമ്പോൾ കേരളാ ക്രിക്കറ്റും പ്രതീക്ഷയിലാണ്. മുൻ ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ പിന്തുണ തന്നെയാണ് ടിസിയെ അധികാര കേന്ദ്രത്തിലെത്തിച്ചത്. അതിനായി നിയമ ഭേദഗതി പോലും വേണ്ടി വന്നു.
മേഖലകൾ തിരിച്ചാണ് ബിസിസിഐയുടെ വൈസ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത്. ദക്ഷിണ മേഖലയിൽ നിന്നുള്ള കേരളത്തിന്റെ ടിസി മാത്യുവിനെ പശ്ചിമ മേഖലയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റാക്കുകയാണ് ചെയ്തത്. ഇതോടെ രണ്ട് ദക്ഷിണേന്ത്യൻ ക്രിക്കറ്റ് സംഘാടകർ ബിസിസിയൂടെ തലപ്പത്തുണ്ടാകും. ഇതിലൂടെ ബിസിസിഐയുടെ തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കാൻ ശ്രീനിവാസന് കഴിയുകയും ചെയ്യും. ശ്രീനിവാസൻ പക്ഷത്തിന്റെ പിന്തുണയോടെ സെക്രട്ടറിയായി വീണ്ടും മത്സരിച്ച സഞ്ജയ് പട്ടേൽ തോറ്റപ്പോഴാണ് ഏവരേയും അൽഭുതപ്പെടുത്തി ടിസി മാത്യു ജയിച്ചു കയറിയത്.
രവി സാവന്തായിരുന്നു ടിസി മാത്യുവിന്റെ എതിർ സ്ഥാനാർത്ഥി. രണ്ട് വോട്ടിനാണ് ടിസി മാത്യു വൈസ് പ്രസിഡന്റായത്. അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ബിസിസിഐയ്ക്കുള്ളത്. ഗംഗാ രാജു, സികെ ഖന്ന, ഗൗതം റോയി, എംഎൽ റോയി എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറി സ്ഥാനമൊഴികെ മറ്റെല്ലാം ശ്രീനിവാസൻ പക്ഷമാണ് സ്വന്തമാക്കിയത്. ബിജെപി നേതാവ് കൂടിയായ അനുരാഗ് താക്കൂറാണ് സെക്രട്ടറി. ജോ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ശ്രീനിവാസൻ പക്ഷം സ്വന്തമാക്കി.
നേരത്തെ ദക്ഷിണമേഖലയിൽ നിന്നുള്ളവർക്ക് മാത്രമേ അതിന്റെ പ്രതിനിധിയായി മത്സരിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇതിൽ ചെറിയൊരു മാറ്റം വരുത്തി. ഒരു മേഖലയിൽ നിന്നുള്ള രണ്ട് അസോസിയേഷനുകൾ നാമനിർദ്ദേശം ചെയ്യുകയും ഒരാൾ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിക്ക് ആ മേഖലയുടെ പ്രതിനിധിയായി മത്സരിക്കാമെന്ന തരത്തിലായിരുന്നു മാറ്റം. ഇത് തന്നെയാണ് ടിസിക്ക് തുണയായത്. രണ്ട് വോട്ടിനായിരുന്നു വിജയം. 30 പേരിൽ 16 പേർ ടിസിക്ക് അനുകൂലമായി വോട്ട് ചെയ്തു.
പുതിയ നിയമമാറ്റമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജഗ്മോഹൻ ഡാൽമിയയെ എത്തിച്ചത്. പ്രസിഡന്റായി മത്സരിക്കുന്നവർക്ക് എല്ലാ മേഖലയിൽ നിന്നുള്ള ഒരു അസോസിയന്റെയെങ്കിലും പിന്തുണ കുറഞ്ഞത് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ കിഴക്കൻ മേഖലയിൽ നിന്ന് ആരും ശരത് പവാറിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. എല്ലാവരും ജഗ്മോഹൻ ഡാൽമിക്ക് പിന്നിൽ ഉറച്ചു നിന്നു. ശ്രീനിവാസനെ പിന്തുണയ്ക്കുന്ന ദക്ഷിണമേഖലയും ഡാൽമിയയെ പിന്തുണച്ചു. ഇതോടെ ശരത് പവാറിന് മത്സരിക്കാൻ പോലും കഴിഞ്ഞില്ല. ഈ പിന്തുണയ്ക്ക് പകരമായാണ് ടിസി മാത്യുവിനെ ഡാൽമിയ ജയിപ്പിച്ചെടുത്തത്.
നേരത്ത ഡാൽമിയ പ്രസിഡന്റായിരുന്നപ്പോൾ മലയാളിയായ എസ് കെ നായരായിരുന്നു വിശ്വസ്തൻ. ബിസിസിഐ സെക്രട്ടറി സ്ഥാനം പോലും എസ് കെ നായർക്ക് ഡാൽമിയ നൽകി. പിന്നീട് ശ്രീനിവാസന്റെ നേതൃത്വത്തിൽ പുതിയൊരു വിഭാഗം രൂപപ്പെടുകയും ശരത് പവാറിന്റെ സാഹയത്തോടെ ബിസിസിഐ പിടിച്ചെടുക്കുകയും ചെയ്തു. അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ ഡാൽമിയയ്ക്ക് ഏറെക്കാലം ബിസിസിഐയ്ക്ക് പുറത്ത് നിൽക്കുകയും ചെയ്തു. പുതിയ അധികാര സമവാക്യത്തിൽ പഴയ ശത്രുക്കളെയാണ് ഡാൽമിയ കൂട്ടുപിടിച്ചത്. ശ്രീനിവാസന്റെ പിന്തുണയോടെ അധികാരത്തിൽ വീണ്ടുമെത്തുമ്പോൾ ടിസി മാത്യു ഒപ്പമുള്ളതും ശ്രദ്ധേയമാണ്.
എസ് കെ നായരുടെ പിന്തുണയോടെ കേരളാ ക്രിക്കറ്റിൽ സജീവമായ വ്യക്തിയാണ് ടിസി മാത്യു. എന്നാൽ പിന്നീട് തന്ത്രങ്ങളിലൂടെ എസ് കെയെ വെട്ടി. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി ടിസി മാറി. ഡാൽമിയാ പക്ഷത്തിന്റെ ചിറകുവെട്ടാൻ ശ്രീനിവാസൻ നടത്തിയ നീക്കങ്ങളുടെ ഫലമായിരുന്നു കേരളാ ക്രിക്കറ്റിൽ നിന്നുള്ള എസ് കെ നായരുടെ അപ്രത്യക്ഷമാകൽ. അതിന് ചുക്കാൻ പിടിച്ച് വ്യക്തി പത്ത് വർഷം കഴിയുമ്പോൾ ഡാൽമിയയുടെ തന്നെ പിന്തുണയോടെ ബിസിസിഐയുടെ ഭാരവാഹിയാകുന്നുവെന്നതാണ് ശ്രദ്ധേയം.
നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചെർമാനായിരുന്നു ടിസി മാത്യു. ഈ പദവിയിലെത്തിയ ക്രിക്കറ്റ് കളിക്കാരനല്ലാത്ത ആദ്യ വ്യക്തിയും ടിസിയാണ്. ശ്രീനിവാസനുമായുള്ള അടുപ്പം തന്നെയായിരുന്നു ഈ നിർണ്ണായക പദവിയിൽ ഇടുക്കിക്കാരനെ എത്തിച്ചത്.
കേരളാ ക്രിക്കറ്റിൽ സർവ്വ ശക്തനായിരുന്നു പത്തുകൊല്ലം മുമ്പ് എസ് കെ നായർ. ഭൂരിഭാഗം ജില്ലാ അസോസിയേനും നായർക്കൊപ്പം. ഇത് തിരിച്ചറിഞ്ഞ് സ്വന്തം ജില്ലയിൽ എസ് കെ ഒറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ലാ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നായർ അങ്ങനെ തോറ്റു. ഇതോടെ അദ്ദേഹം കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അന്ന് കെസിഎ സെക്രട്ടറിയായിരുന്നു ടിസി. പ്രസിഡന്റ് പദം മോഹിച്ചാണ് ടിസി കരുക്കൾ നീക്കയതെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ അവിടേയും തന്ത്രം കാട്ടി. പ്രസിഡന്റാകാതെ അന്ന് സെക്രട്ടറിയായി തുടർന്നു. വയനാട്ടിൽ നിന്നുള്ള ടിആർ ബാലകൃഷ്ണനെ പ്രസിഡന്റുമാക്കി.
പക്ഷേ അധികാരം തന്നിലേക്ക് ഒതുക്കാൻ ടിസിക്കായി. പ്രസിഡന്റായ എസ്കെ നായരായിരുന്നു മുമ്പ് ബിസിസിഐ പ്രതിനിധി. നായരെ തോൽപ്പിച്ച് പ്രസിഡന്റായി ബാലകൃഷ്ണന് ചുമതല നൽകിയ ടിസി പക്ഷേ ഒരു ചെറിയ തന്ത്രമുപയോഗിച്ചു. ബിസിസിഐ പ്രതിനിധിയെന്ന സ്ഥാനം സെക്രട്ടറിയിലേക്ക് മാറ്റി. അങ്ങനെ കെസിഎ സെക്രട്ടറി ബിസിസിഐയിൽ എത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല കിട്ടിയതോടെ സെക്രട്ടറി സ്ഥാനം ടിസി ഒഴിഞ്ഞു. അങ്ങനെ പ്രസിഡന്റുമായി. അപ്പോൾ ബിസിസിഐ പ്രതിനിധി സ്ഥാനം ടിസിയിൽ തന്നെ വയ്ക്കുകയും ചെയ്തു.
ഇന്ന് കേരളാ ക്രിക്കറ്റിൽ ടിസി മാത്യു അതി ശക്തനാണ്. മലപ്പുറം ക്രിക്കറ്റ് അസോസിയേഷനിൽ മാത്രമാണ് വലിയ പിന്തുണയില്ലാത്തത്. അവരും പക്ഷേ ടിസിയെ പരസ്യമായി എതിർക്കുന്നില്ല. കേരളാ ക്രിക്കറ്റിൽ ടിസിയെ വെട്ടാനെത്തിയ ശശി തരൂരിനും പിഴച്ചു. തിരുവനന്തപുരത്തെ എല്ലാ ഗ്രൂപ്പുകളേയും തനിക്ക് പിന്നിൽ അണിനിരത്തി ശശി തരൂരിന്റെ അട്ടിമറി മോഹങ്ങൾ തകർത്തു. ഈ തന്ത്രങ്ങളുടെ മറ്റൊരു രൂപമാണ് ബിസിസിഐ തെരഞ്ഞെടുപ്പിലും നടന്നത്. ദക്ഷിണമേഖലയിൽ നിന്ന് മത്സരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പശ്ചിമ മേഖലയിലെ സ്ഥാനം പിടിച്ചെടുത്തു. അങ്ങനെ ദേശീയ ക്രിക്കറ്റിന്റെ തലപ്പത്ത് മലയാളി സാന്നിധ്യം വീണ്ടുമെത്തി.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ മകൾക്കു വേണ്ടി; മാത്യു കുഴൽനാടൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍