വെൽഡൺ വാട്മോർ! ഹരിയാനയെ ഇന്നിങ്സിന് തകർത്ത് സൗരാഷ്ട്രാ മോഹങ്ങളെ തവിട് പൊടിയാക്കി സച്ചിൻ ബേബിയുടെ ടീം കേരള; ലാഹിലിലെ ചരിത്ര ജയം ടീമിനെ എത്തിക്കുന്നത് മരണ ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിൽ; നിർണ്ണായകമായത് സഞ്ജുവിന്റേയും റോഹന്റേയും ബാറ്റിങ് ഫോമും ജലജ് സക്സേനയുടെ ഓൾ റൗണ്ട് മികവും; ഇനി വമ്പന്മാരുമായി കൊമ്പു കോർക്കാം; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം
മറുനാടൻ മലയാളി ബ്യൂറോ
ലാഹിൽ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്രം നേട്ടം. മുൻ ശ്രീലങ്കൻ പരിശീലകനെ ഇറക്കി ടീമിനെ ഉടച്ചു വാർത്ത കേരളത്തിന്റെ പരീക്ഷണം ഫലം കണ്ടു. അവസാന ലീഗ് മത്സരത്തിൽ ഹരിയാനെയെ ഇന്നിംങ്സിന് തോൽപ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാട്ടർ ലീഗിലെത്തി. ഇത് ആദ്യമായാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. 1994-95ലും 1996-97ലും കേരളം ക്വാർട്ടർ ലീഗിലെത്തിയിരുന്നു. എന്നാൽ അന്ന് സൗത്ത് സോൺ തലത്തിലായിരുന്നു കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. അത് മാറി ലീഗ് രീതിയെത്തിയതിന് ശേഷം കേരളത്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനായിരുന്നില്ല. ഈ നേട്ടമാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിലെ കേരളം നേരിടുന്നത്. നിർണ്ണായക മത്സരത്തിൽ ഹരിയാനയെ ഇന്നിങ്സിനും എട്ട് റൺസിനും കേരളം തോൽപ്പിച്ചത്.
സ്കോർ: ഹരിയാണ ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 173. കേരള ഒന്നാം ഇന്നിങ്സ് 389
ഈ സീസണ് മുന്നോടിയായാണ് ഡേവ് വാട്മോറിനെ കേരളം പരിശീലകനാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികച്ച കളിയാണ് ടീം ഇത്തവണ പുറത്തെടുത്തത്. ഗ്രൂപ്പ് ബിയിൽ കരുത്തരായ സൗരാഷ്ട്രയും ഗുജറാത്തും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളം ആദ്യ റൗണ്ട് കടക്കുമെന്ന് ആരും കരുതിയില്ല. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ വമ്പന്മാരും ഇതേ ഗ്രൂപ്പിലായിരുന്നു. എന്നാൽ വാട്മോറിന്റെ ശിക്ഷണത്തിൽ അത്യപൂർവ്വ കുതിപ്പാണ് കേരളം നടത്തിയത്. ഗുജറാത്തിനോട് മാത്രം തോറ്റു. ബാക്കി അഞ്ച് കളികളിലും ജയിച്ചു. ഇതിൽ നാലും തിരുവനന്തപുരത്തായിരുന്നു. എന്നാൽ പോയിന്റ് നിലയിൽ സൗരാഷ്ട്രയെ മറികടക്കാൻ ഹരിയാനയ്ക്കെതിരെ ജയം അനിവാര്യമായിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിർണ്ണായക മത്സരത്തിൽ ജയിച്ച് കേരളം അടുത്ത റൗണ്ടിലെത്തുകയാണ്.
ഡേവ് വാട്മോറിന്റെ പരിശീലനത്തിനൊപ്പം സഞ്ജു വി സാംസൺ, ജലജ് സക്സേന, റോഹൻ പ്രേം എന്നിവരുടെ ഫോമാണ് ഈ സീസണിൽ നിർണ്ണായകമായത്. ആറു കളിയിൽ നിന്ന് സഞ്ജു 577ഉം ജലജ് സക്സേന 480ഉം റോഹൻ 383 ഉം റൺസെടുത്തു. ബൗളിങ്ങിലും സക്സേന താരമായി 38 വിക്കറ്റുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയതും കേരളത്തിന്റെ മറുനാടൻ താരമാണ്. ഗസ്റ്റ് പ്ലയറായെത്തിയ തമിഴ്നാടിന്റെ അരുൺ കാർത്തിക്കും കേരള വിജയത്തിൽ നിർണ്ണായകമായി. ബൗളിങ്ങിലും ഫീൽഡിങ്ങിലും കാഴ്ച വച്ച സ്ഥിരതയാണ് വാട്മോറിന്റെ ടീമിനെ മുന്നോട്ട് കൊണ്ടു പോകുന്നത്. സമ്മർദ്ദ ഘട്ടത്തിൽ സൗരാഷ്ട്രയെ തകർത്തയാണ് കേരളത്തിന് തുണയായത്. റോബിൻ ഉത്തപ്പയടക്കം കളിച്ച ടീമിനെയാണ് കേരളം തകർത്തത്. ഇതിന് ശേഷം ഹരിയാനയേയും തോൽപ്പിച്ചു.
മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ഹരിയാണ. കേരളത്തിന്റെ ലീഡ് മറികടക്കാൻ ഹരിയാണക്ക് അവസാന ദിവസം 98 റൺസ് കൂടി വേണമായിരുന്നു. എന്നാൽ ബൗളർമാർ ഇതിന് മുമ്പേ ആതിഥേയരെ ഒതുക്കി. കേരളം ജയിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ കേരളം 389 റൺസ് അടിച്ചെടുത്തു. ഇതോടെ 181 റൺസിന്റെ ലീഡും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 91 റൺസടിച്ച ജലജ് സക്സനേയ്ക്ക് പുറമെ 93 റൺസ് നേടിയ രോഹൻ പ്രേമും 60 റൺസടിച്ച ബേസിൽ തമ്പിയുമാണ് കേരളത്തിന് ലീഡ് നൽകുന്ന ഇന്നിങ്സ് പുറത്തെടുത്തത്. 75 പന്തിൽ 60 റൺസടിച്ച് ഏകദിന ശൈലിയിലായിരുന്നു ബേസിൽ തമ്പിയുടെ ബാറ്റിങ്.
ഹരിയാണയെ 208 റൺസിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ മൂന്നു റൺസെടുത്ത അരുൺ കാർത്തിക് പുറത്തായി. എന്നാൽ പിന്നീട് ജലജ് സക്സേനയും രോഹൻ പ്രേമും രണ്ടാം വിക്കറ്റിൽ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും ചേർന്ന് 172 റൺസാണ് സ്കോറിനൊപ്പം ചേർത്തത്. 205 പന്ത് നേരിട്ട ജലജ് 91 റൺസടിച്ച് പുറത്തായി. ഈ കൂട്ടുകെട്ടാണ് നിർണ്ണായകമായത് പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ 16 റൺസെടുത്തും പുറത്തായി. അപ്പോഴും ബേസിൽ തമ്പിയുടെ ബാറ്റിങ് കേരളത്തിന് തുണയായി.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവിൽ കേരളം ഹരിയാണയെ 208 റൺസിന് പുറത്താക്കുകയായിരുന്നു. നാല് റൺസെടുക്കുന്നതിനിടയിലാണ് ഹരിയാണക്ക് അവസാന നാല് വിക്കറ്റും നഷ്ടമായത്. 40 റൺസെടുത്ത ജി.എ സിങ്ങും 46 റൺസടിച്ച രജത് പലിവാലും ഹരിയാണയുടെ ഇന്നിങ്സിൽ ചെറുത്ത്നിൽപ്പ് നടത്തി. ആറ് മത്സരങ്ങളിൽ അഞ്ചു ജയവും ഒരു തോൽവിയുമായി കേരളം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി. അഞ്ച് വിജയം നേടി ഗുജറാത്ത് ഒന്നാമതും. കരുത്തരായ സൗരാഷ്ട്ര പുറത്താവുകയും ചെയ്തു.
അനന്തപത്മനാഭനും, ശ്രീകുമാരൻ നായരും, സുനിൽ ഒയാസിസും, ടിനു യോഹന്നാനും ശ്രീശാന്തും ഒക്കെ തെളിച്ച വഴിയിലൂടെയാണ് സച്ചിൻ ബേബിയുടെ ടീമിന്റെ നേട്ടം. സഞ്ജുവും റോഹനും സക്സേനയും തന്നെയായിരുന്നു ബാറ്റിങ് കരുത്ത്. ബൗളിങ്ങിൽ സക്സേനയ്ക്കൊപ്പം സിജോ മോൻ ജോസഫ്, അക്ഷയ് എന്നിവരും മികവ് കാട്ടി. ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്ത് നിന്ന് ഒരു ടീമായി ഓരോ കളിക്കാരനും തങ്ങളുടെ സംഭാവനകൾ നൽകിയാണ് കേരളത്തെ ക്വാർട്ടറിലെത്തിച്ചത്. വാട്മോറിനൊപ്പം ബൗളിങ് പരിശീലകനായി ടിനു യോഹന്നാനും ടീമിനൊപ്പം ഉണ്ടായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്ത്യൻ താരത്തിന്റെ തന്ത്രങ്ങളും അങ്ങനെ കേരള വിജയത്തിൽ മുതൽക്കൂട്ടായി. നിർണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസൺ ഫോം വീണ്ടെടുത്ത് കേരളത്തിന് ഒരു കളി അനുകൂലമാക്കി. കഴിഞ്ഞ സീസണിലെ ഫോം നിലനിർത്താനാകാതെ പോയ രോഹൻ പ്രേമും കൃത്യസമയത്ത് മികവിലേക്ക് മടങ്ങിയത്തി. മികച്ച ഇന്നിങ്സുകളുമായി റോഹനും കേരളത്തെ രക്ഷിച്ചു.
ഹരിയാണയ്ക്കെതിരായ നിർണായക മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 181 റൺസ് ലീഡുപിടിക്കാനായതാണ് കേരളത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്. അതിൽ തന്നെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളർ ബേസിൽ തമ്പിയുടെ മിന്നൽ വേഗത്തിലുള്ള 60 റൺസും നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 56 റൺസ് എടുക്കുന്നതിനിടയിൽ തന്നെ അഞ്ച് മുൻനിര വിക്കറ്റുകൾ പിഴുത് മൂന്നാം ദിനം തന്നെ വിജയതീരത്ത് കേരളം എത്തിയിരുന്നു. അവസാന ദിനവും ഈ ഫോം തുടർന്നു.
പ്ലേറ്റ്-എലൈറ്റ് അടിസ്ഥാനത്തിൽ മത്സരം നടന്ന 2007-08 സീസണിൽ എലൈറ്റിലേക്ക് കടന്നതാണ് സമീപകാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായുണ്ടായിരുന്നത്. ഇക്കുറി നാലു ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം. ഏഴ് ടീമുകളടങ്ങിയ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് ക്വാർട്ടറിലെത്തുക.
Stories you may Like
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- ഇഷാൻ കിഷന്റെയും ശ്രേയസിന്റെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
- ഇഷാൻ കിഷനെതിരെ നടപടിക്ക് സാധ്യത, മുന്നറിയിപ്പുമായി ജയ് ഷാ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍