മത്സര സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നു നിന്നാൽ കളിനടക്കും; മഴ ദൈവങ്ങൾ ചതിച്ചില്ലെങ്കിൽ ആവേശം തീപാറുമെന്ന് ഉറപ്പ്; ന്യൂസിലണ്ടിന്റെ മനസ്സിലുള്ളത് കുട്ടിക്രിക്കറ്റിലെ ഒന്നാം സ്ഥാനവും പരമ്പര നേട്ടവും; നാട്ടിൽ കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ കോലി പടയും; ടോസ് നിർണ്ണായകം; ശ്രേയസിന്റെ കളികാണാൻ മലയാളികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വില്ലനായി തിരുവനന്തപുരത്ത് കാർമേഘങ്ങൾ. പിച്ച് അത്രുഗ്രനാണെങ്കിലും ഔട്ട് ഫീൽഡിൽ പ്രശ്നങ്ങൾ ഏറെയുണ്ട്. ഇന്ന് മഴ ഇനി പെയ്യാതിരിക്കുക. ഇതിനൊപ്പം നല്ല വെയിലും. ഇതു മാത്രമേ തിരുവനന്തപുരത്ത് കളി യാഥാർത്ഥ്യമാക്കൂ. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത.
അങ്ങനെ വന്നാൽ കോലിപ്പടയുടെ കളി നേരിൽ കാണാനുള്ള അനന്തപുരിക്കാരുടെ മോഹം പൊലിയും. കാര്യവട്ടം സ്പോർട്സ് ഹബിൽ രാത്രി ഏഴ് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി-20. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചതോടെ കാര്യവട്ടത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷമാണ്. അതുകൊണ്ട് തന്നെ മഴയെത്തിയാൽ പരമ്പര സമനിലയിലുമാകും.
മഴ പെയ്താൽ മിനിട്ടുകൾക്കുള്ളിൽ പിച്ച് കവർ ചെയ്യാനുള്ള സൗകര്യമുണ്ട്. മഴവെള്ളം കെട്ടിനിൽക്കാത്ത ശാസ്ത്രീയമായ ഡ്രെയിനേജ് സൗകര്യവും നിർമ്മാണവുമാണ് സ്റ്റേഡിയത്തിന്റേത്. ഔട്ട് ഫീൽഡിലെ നനവ് മാറ്റാനായി അത്യാധുനികമായ മൂന്ന് സൂപ്പർ സോഫറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളിക്കിടയിൽ മഴപെയ്യുകയാണെങ്കിൽ തോർന്നശേഷം ഔട്ട്ഫീൽഡ് ഉണക്കിയെടുക്കാൻ 15 മിനിട്ടിനകം കഴിയും. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ മത്സരം നടക്കുമോ എന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. എല്ലാം മാച്ച് റഫറിയാകും തീരുമാനിക്കുക
മത്സരസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നുനിന്നാൽ കളിനടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. 29 വർഷത്തിനുശേഷം തലസ്ഥാനനഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ആരാധകർ വരവേറ്റിരിക്കുന്നത്. 42000 ഓളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ എല്ലാം ദിവസങ്ങൾക്ക് മുന്നേ വിറ്റഴിഞ്ഞിരുന്നു.
മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയാണെങ്കിൽ ടിക്കറ്റിന്റെ തുക ബി.സി.സി.ഐ തിരിച്ചു നൽകും. മഴ കളി തടസ്സപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. പ്രതികൂല സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ടെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് പറയുന്നു.
കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. എങ്ങും അതീവ സുരക്ഷയാണ്. ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല. പ്ളക്കാർഡുകൾ, കൊടി തോരണങ്ങൾ, വടി തുടങ്ങിയവയൊന്നും കൊണ്ടുവരാനാവില്ല. മൊബൈൽ ഫോൺ കൈയിൽ കരുതാം. കനത്ത സുരക്ഷാപരിശോധനയ്ക്ക് ശേഷമേ സ്റ്റേഡിയത്തിലേക്ക് കയറാനാവൂ. വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും.
ടോസ് നിർണ്ണായകം, ശ്രേയസിന്റെ കളികാണാൻ മലയാളികളും
ഇന്ത്യ ടെസ്റ്റിലെ ഒന്നാം റാങ്കുകാരാണെങ്കിൽ ന്യൂസിലൻഡ് ട്വന്റി 20യിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. ഡൽഹിയിൽ ഇന്ത്യയുമായുള്ള ആദ്യ ട്വന്റി 20 ക്കുശേഷം അവരുടെ ഒന്നാം റാങ്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ രാജ്കോട്ടിലെ വിജയത്തോടെ റാങ്ക് തിരിച്ചുപിടിക്കാനുള്ള സാധ്യത തെളിയിക്കുകയും ചെയ്തു. കാര്യവട്ടത്ത് കിവികളാണ് ജയിക്കുന്നതെങ്കിൽ അവർക്ക് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ടാകും. ഇന്ത്യ ഐ.സി.സി ട്വന്റി 20 റാങ്കിംഗിൽ മൂന്നാംസ്ഥാനത്താണ്. ഏകദിനത്തിൽ രണ്ടാമതും. അങ്ങനെ കരുത്തരുടെ മത്സരമാണ് നടക്കാൻ പോകുന്നത്. പക്ഷേ മഴയാണ് തടസ്സം.
ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം ശ്രേയസ് അയ്യർ ഡൽഹിയിൽ നടന്ന ആദ്യ ട്വന്റി 20യിൽത്തന്നെ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഫസ്റ്റ് ഡൗൺ പൊസിഷനിലാണ് രാജ്കോട്ടിൽ കൊഹ്ലി ശ്രേയത്തിനെ അരങ്ങേറ്റത്തിനയച്ചത്. രണ്ടാം ഓവറിൽത്തന്നെ ക്രീസിലെത്തിയിട്ടും ശ്രേയസിന് അരങ്ങേറ്റം അത്യുജ്വലമാക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 23 റൺസേ നേടാനായുള്ളൂ. തെറ്റായ ഷോട്ട് സെലക്ഷനാണ് ശ്രേയസിന് വിനയായത്. ആദ്യ മത്സരത്തിന്റെ സമ്മർദ്ദം മാറ്റിവച്ച് ശ്രേയസിന് കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടിവരും. മലയാളികൾ ശ്രേയസിന്റെ മികച്ച പ്രകടനത്തിനായാണ് കാത്തിരിക്കുന്നത്.
ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്ന പിച്ചാണ് കാര്യവട്ടത്തേത്. ബാറ്റിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഇന്നിങ്സിൽ സ്പിന്നമാർക്ക് സഹായകമാകാനും സാദ്ധ്യതയുണ്ട്. നിർണായക ഘടകമാണ് ടോസ്. സ്പിന്നർമാരെ വിശ്വാസമുണ്ടെങ്കിൽ ടോസ് കിട്ടുന്ന ടീം ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കാൻ സാദ്ധ്യത.
കോവളം ആസ്വദിച്ച് താരങ്ങൾ
കോവളത്തെ മഴ കണ്ടും കടൽക്കാഴ്ച ആസ്വദിച്ചും ഇഷ്ടഭക്ഷണം കഴിച്ചും താരങ്ങൾ തിരുവനന്തപുരത്തെ ആദ്യ ദിനം ആസ്വദിച്ചു. പരിശീലനത്തിനായി മാറ്റിവച്ച ദിവസം മഴകൊണ്ടുപോയതാണ് ഇതിന് അവസരമൊരുക്കിയത്. തലേന്ന് രാത്രി ഏറെ വൈകി എത്തിയതിന്റെ ക്ഷീണം തീർക്കാൻ മുഴുവൻ സമയവും ഹോട്ടലിൽ തന്നെ ചെലവഴിക്കുകയായിരുന്നു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരും ക്ഷേത്രദർശനത്തിനായി കോച്ച് രവിശാസ്ത്രിയും മാത്രമാണ് പുറത്തുപോയത്.
താമസസ്ഥലമായ കോവളത്തെ റാവീസ് ലീലയിൽ കോലിയുടെ പിറന്നാളിന് സർപ്രൈസ് നൽകാൻ ഒരുക്കിയ പാർട്ടിയും യാത്രാക്ഷീണം കാരണം വേണ്ടെന്നുവച്ചു. കോലിയുടെ പിറന്നാൾ ആഘോഷത്തിനായി ഹോട്ടലുകാർ ഹാപ്പി ബെർത്ത് ഡെ ക്യാപ്റ്റൻ എന്നെഴുതി കേക്ക് തയ്യാറാക്കിയിരുന്നു. രാവിലെ ഇന്ത്യൻ ടീം അംഗങ്ങൾ എഴുന്നേറ്റത് വളരെ വൈകിയായിരുന്നു. മഴ പെയ്തതോടെ കാര്യവട്ടം സ്റ്റേഡിയത്തിലെ പരിശീലനം വേണ്ടെന്ന് രാവിലെ തന്നെ ടീം മാനേജ്മെന്റുകൾ തീരുമാനിച്ചിരുന്നു. ആദ്യം ഹോട്ടലിൽനിന്ന് പുറത്തേക്കുവന്നത് ന്യൂസിലന്റ് പേസ് ബൗളർ ട്രെന്റ് ബോൾട്ട്. പൊലീസ് കാവലിൽ ബോൾട്ട് പ്രഭാതസവാരി നടത്തി.
റോസ് ടെയ്ലർ, മാർട്ടിൻ ഗപ്റ്റിൽ അടക്കമുള്ളവർ പതിവ് വ്യായാമത്തിനായി ജിമ്മിലേക്കാണ് പോയത്. കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസണും ബോൾട്ടും പത്തുമണിയോടെ സർഫിംഗിനായി വർക്കലയിലേക്ക് തിരിച്ചെങ്കിലും ദൂരക്കൂടുതൽ കാരണം പാതിവഴിക്ക് ഹോട്ടലിലേക്ക് മടങ്ങി. കോവളത്താണ് താമസമെന്ന് അറിഞ്ഞപ്പോൾ തന്നെ സർഫിങ് നടത്താനുള്ള ആഗ്രഹം വില്യംസൺ അറിയിച്ചിരുന്നു. എന്നാൽ കോവളത്തെ കടലിൽ സർഫിങ് സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് വർക്കലയിലേക്ക് പോകാൻ തീരുമാനിച്ചത്.
ഇടയ്ക്ക് മഴ വിട്ടുനിന്നപ്പോൾ ന്യൂസിലന്റ് ടീമംഗങ്ങൾ ഹോട്ടൽ കോമ്പൗണ്ടിൽ ബാറ്ററി കാറിൽ കടൽക്കാഴ്ച കാണാനിറങ്ങി.ഇന്ത്യൻ ടീമംഗങ്ങൾ ബീച്ച് വ്യൂ സൈഡിൽ ഇരുന്നാണ് കടൽക്കാഴ്ച കണ്ടത്. ഹോട്ടൽ കോമ്പൗണ്ടിലേക്കോ ബീച്ചിലേക്കോ വരാൻ താരങ്ങൾ തയ്യാറായില്ല.
ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും സുരക്ഷാ നിർദ്ദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ വച്ച് പരസ്പരം കണ്ടിരുന്നില്ല. പ്രത്യേക ബ്ലോക്കുകളിലാണ് ടീമുകൾക്ക് താമസമൊരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും, ന്യൂസിലാന്റ് ടീമിന് ഗാർഗൻ വ്യൂ സൈഡും. ടീമുകൾക്കായി പ്രത്യേകം ജിംനേഷ്യം, റസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ, റിസപ്ഷൻ എന്നിവ ഒരുക്കിയിരുന്നു. കളിക്കാർക്കും ടീം മാനേജ്മെന്റ് അംഗങ്ങൾക്കുമായി 80 മുറികളാണ് മാറ്റിവച്ചിട്ടുള്ളത്.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്