ഇന്ത്യ-പാക് ചരിത്രം അഡ്ലെയ്ഡിലും ആവർത്തിച്ചു; പാക്കിസ്ഥാനെ ഇന്ത്യ 76 റൺസിന് തോൽപ്പിച്ചു; പാക് ബൗളർമാരെ അടിച്ചു നിരത്തി സെഞ്ച്വറി നേടി കോലി; പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി മുഹമ്മദ് ഷമിയും: ലോകകപ്പിലേക്കുള്ള ടീം ഇന്ത്യയുടെ പ്രയാണം ഉജ്ജ്വലമായി
അഡ്ലെയ്ഡ്: ഏതൊരു ലോകകപ്പിലെയും ഏറ്റവും ആവേശകരമായ മത്സരം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക, അത് ഇന്ത്യ-പാക് പോരാട്ടമാകും. പരമ്പരാഗതമായ ചിരവൈരികളായ ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോൾ ഗ്യാലറികളിൽ ആവേശം അണപൊട്ടുന്ന പതിവുണ്ട്. ലോകക്കപ്പിലെ വേദിയിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ആ ചരിത്രം ഇത്തവണ അഡ്ലൈഡിലും ആവർത്തിച്ചു. ഈ ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ മത്സരമെന്ന് വിലയിരുത്തിയ ഇന്ത്യ-പാക് മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പാക്കിസ്ഥാനെ 76 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകക്കപ്പിലേക്കുള്ള പ്രയാണം ഉജ്ജ്വലമാക്കിയത്.
ബാറ്റ്കൊണ്ട് വിരാട് കോലി(107)യും ശിഖർ ധവാനും സുരേഷ് റെയ്നയും മുന്നിൽ നിന്ന് പൊരുതിയപ്പോൾ ബൗളിങ് നിരയിൽ സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങി. ഫീൽഡിലും ഇന്ത്യൻ കളിക്കാർ ഉണർന്നുകളിച്ചപ്പോൾ ചരിത്രം തിരുത്താൻ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു പാക്കിസ്ഥാനികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 47 ഓവറിൽ 244 റൺസിന് ഓൾഔട്ടായി. പാക് നിരയിൽ 76 റൺസെടുത്ത മിസ്ബ ഉൾഹഖിന് മാത്രമേ പാക് ബാറ്റിങ് നിരയിൽ തിളങ്ങിയുള്ളൂ. ഇന്ത്യക്ക് വേണ്ടി ബൗളിങ് നിരയിൽ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്.
ഇന്ത്യ ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ ആറ് റൺെസടുത്ത് യൂനിസ് ഖാനെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. അപ്പോൾ പാക്കിസ്ഥാന്റെ സ്കോർ ബോർഡിൽ 11 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന് ഹാരിസ് ഷെഹസാദ് സഖ്യം 63 റൺസ് കൂട്ടിച്ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ അതും പൊളിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ പാക്കിസ്ഥാന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 36 റൺസെടുത്ത ഹാരിസ് സൊഹൈൽ, റൺസൊന്നുമെടുക്കാതെ സൊഹൈബ് മഖ്സൂദ്, ഉമർ അക്മൽ എന്നിവരും വൈകാതെ കൂടാരം കയറി.
ഷാഹിദ് ആഫ്രിദിയും മിസ്ബാ ഉൾഹഖും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ തുനിഞ്ഞെങ്കിലും മുഹമ്മദ് ഷമി അവിടെയും ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നൽകി. ഇരുവരും തമ്മിലുള്ള പാർട്ട്നർഷിപ്പ് ഇന്ത്യക്ക് ഭീഷണിയാകുമെന്ന ഘട്ടത്തിൽ ആഫ്രിദി(22)യെ ഷമി വിരാട് കോലിയുടെ കൈകളിൽ എത്തിച്ചു. ഈ കൂട്ട് കെട്ട് പൊളിച്ചതോടെ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ആഫ്രിദിക്ക് പിന്നാലെ എത്തിയ വഹാറ് റായിസിനും(4) അധികം പിടിച്ചു നിൽകാൻ സാധിച്ചില്ല. അതേസമയം ഒരു വശത്ത് മിസ്ബാ ഉൾഹഖ് കൂട്ടാളി ഇല്ലാതെ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. ബൗണ്ടറികളും സിംഗിളുമായി മുന്നോട്ടുപോയ മിസ്ബയ്ക്ക് പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.
നേരത്തെ പാക്കിസ്ഥാനെതിരായ വിജയ ചരിത്രം തുടരുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകർച്ചക്ക് ശേഷം മികച്ച നിലയിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിൽ പതിയെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്്ക്ക് വിരാട് കോലി(107)യുടെ സെഞ്ച്വറിയാണ് മികച്ച സ്കോറിലേക്ക് നീങ്ങാൻ സഹായകമായത്. കോലിക്ക് മികച്ച പിന്തുണയുമായി സുരേഷ് റൈന(74)യും ശിഖർ ധവാനും(73) അർത്ഥശതകം നേടി. ഇവർ മൂന്ന് പേർ ഒഴികെ മറ്റാർക്കും മികച്ച ബാറ്റിങ് നടത്താൻ ഇന്ത്യൻ നിരയിൽ നിന്നും സാധിച്ചില്ല.
രോഹിത് ശർമ 15 റൺസും, ധോണി 18ഉം റൺസെടുത്തു. ഷോർട്ടെന്ന് തോന്നിച്ച പന്തിനെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിതിനെ മിഡ് ഓണിൽ നിന്ന് പാക് ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് 15 റണ്ണാണ് രോഹിത് നേടിയത്. ഷൊഹൈൽ ഖാനാണ് വിക്കറ്റ്. മൂന്നാമനായി കോലി എത്തിയതോടെ ഇന്ത്യ പതിയെ കളിക്കളത്തിൽ റിഥം വീണ്ടെടുക്കുകയായിരുന്നു. ധവാനൊപ്പം പതിയെ കൂട്ടുകെട്ട് കെട്ടിപ്പെടുത്തിയ കോലി പിന്നീട് ആക്രമണകാരിയായി.
തുടക്കത്തിലെ തകർച്ചയ്ക്കുശേഷം കരയറിയ ഇന്ത്യയെ ഇടയ്ക്ക് ശിഖർ ധവാന്റെ അനാവശ്യ റണ്ണൗട്ട് സമ്മർദത്തിലാക്കിയിരുന്നു. രണ്ടാം വിക്കറ്റിൽ 129 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയശേഷമാണ് ഇല്ലാത്ത റണ്ണിന് ഓടി ധവാൻ പുറത്തായത്. ഹാരിസ് സൊഹൈലിന്റെ പന്ത് മിഡ്വിക്കറ്റിലേക്ക് കോലി തള്ളുമ്പോൾ അതിൽ റണ്ണെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ധവാനെ കോലി തിരിച്ചയച്ചതോടെ ഷെഹ്സാദിന്റെ ഏറ് വിക്കറ്റിൽ കൊണ്ടു. ഇതോടെ ധവാന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
ധവാന് ശേഷം എത്തിയ സുരേഷ് റെയ്ന മിന്നുന്ന ഫോമിലായിരുന്നു. അതിവേഗം റൺസുയർത്തുക എന്ന ദൗത്യം ഏറ്റെടുത്ത റെയ്ന അതീവേഗം ഇന്ത്യൻ സ്കോർ 200 കടത്തി. റെയ്നയുമൊത്ത് 110 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് കോലി മടങ്ങിയത്. 126 പന്തിൽ നിന്ന് 107 റൺസെടുത്ത് കോലി പുറത്താകുമ്പോൾ ഇന്ത്യൻ പൊരുതാവുന്ന സ്കോറിൽ എത്തിയിരുന്നു. എട്ടു ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. പാക്കിസ്ഥാനെതിരെ കോലി സ്വന്തമാക്കിയത് 28ാമത്തെ സെഞ്ച്വറിയായിരുന്നു.
കോലി പുറത്തായതിന് പിന്നാലെ റെയ്നയും മടങ്ങുകയാണ് ഉണ്ടായത്. 56 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികളുടെയും മൂന്നു സിക്സിന്റെയും സഹായത്തോടെ 74 റൺസാണ് റെയ്നെ സ്വന്തമാക്കിയത്. സൊഹൈയ്ലാണ് റെയ്നയെ മടങ്ങിയത്. അതേസമയം കോലിയുടെയും റെയ്നയുടേയും തകർച്ചക്ക് ശേഷം അവസാന ഓവറുകളിൽ ആഞ്ഞടിക്കാമെന്ന ഇന്ത്യൻ താരങ്ങളുടെ മോഹത്തിന് പാക് ബൗളർമാർ തടയിട്ടു. അവസാന ഓവറുകളിൽ കാര്യമായ റൺസ് നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ധോണി അടക്കമുള്ളവർ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാൻ നിരയിൽ പത്ത് ഓവറിൽ 55 റൺസ് വഴങ്ങി സുഹൈൽ ഖാൻ അഞ്ച് വിക്കറ്റെടുത്തു.
പാക്കിസ്ഥാനെതിരെ നേടിയ ഉജ്ജ്വല വിജയം ഇന്ത്യയ്ക്ക് വരും മത്സരങ്ങളിലും വലിയ ആത്മവിശ്വാസം പകരുമെന്ന കാര്യം ഉറപ്പാണ്. ബൗളിംഗിംലും ബാറ്റിംഗിലും ഒരുപോലെ തിളങ്ങാൻ സാധിച്ചെന്നത് ഇന്ത്യക്ക് മികച്ച നേട്ടമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍