കൊൽക്കത്തയ്ക്ക് മേൽ വിജയം തേടി കേരളം ആർത്തലച്ച് കൊച്ചിയിലേക്ക്; 2014ലെ നഷ്ടം നികത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ? അൽഫോൻസിന്റെ 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' സൂപ്പർഹിറ്റ്; മഞ്ഞ ലൈറ്റ് അടിച്ച് ആവേശം കൊടുക്കാൻ 60,000 ആരാധകർ; 300 രൂപയുടെ ടിക്കറ്റുകൾ 3000ത്തിന് വിൽക്കുന്ന സംഘങ്ങൾ സജീവം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഫുട്ബോളിനെ നെഞ്ചോടു ചേർക്കുന്ന കേരള ജനതയ്ക്ക് ഇന്ന് ഒരു ആവേശത്തിന്റെ ഫൈനൽ പൂരമാണ്. ഇന്ത്യൻ സൂപ്പർലീഗ് ഫൈനലിൽ കലാശപോരാട്ടത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് അത്ലറ്റിക്കോ ഡി കൊൽക്കത്തെയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഐഎസ്എൽ ഒന്നാം സീസണിൽ പൂണെയിൽ വച്ച് തോൽവി രുചിക്കേണ്ടി വന്നതിന്റെ നഷ്ടം തീർക്കാൻ തന്നെയാകും കോപ്പലും സംഘവും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടയിൽ മുന്നിലുള്ള മലയാളി താരം വിനീത് അടക്കമുള്ളവരുടെ ഫോമും ഫൈനലിൽ നിർണായകമാകും. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമുതലാണ് ഐഎസ്എൽ കലാശപ്പോരാട്ടം.
കേരളത്തിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ പകർന്ന ബ്ലാസ്റ്റേഴ്സിനും കൊൽക്കത്തയുടെ പ്രിയ ടീം അത്ലറ്റിക്കോയ്ക്കും ഇത് രണ്ടാം ഫൈനൽ. ഇരുടീമുകളും ഫൈനലിൽ മുഖാമുഖം വരുന്നതും രണ്ടാംതവണ. 2014ൽ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് അത്ലറ്റിക്കോ കിരീടമേന്തുകയായിരുന്നു. ഇത്തവണ നാട്ടുകാരുടെ ബലത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് ഇറങ്ങുന്നത. ഗാലറികളെ മഞ്ഞപുതപ്പിക്കുന്ന അറുപതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമൻ. ടീമുടമ സച്ചിൻ തെണ്ടുൽക്കറുടെ സാന്നിധ്യവും ഫൈനലിനെ ആവേശഭരിതമാക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളികൾ. മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പൽ പരിശീലകനും.
ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണിൽ ഫൈനലിലേക്ക് കൈപിടിച്ച കാനഡക്കാരൻ ഇയാൻ ഹ്യൂമാണ് കൊൽക്കത്തയുടെ തുറുപ്പുചീട്ട്. ഹ്യൂമിനെ പിടിച്ചുകെട്ടിയാൽ മത്സരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് നിര. മുൻ സ്പാനിഷ് താരം ഹോസെ ഫ്രാൻസെസ്കോ മോളിനയുടെ തന്ത്രങ്ങളിലാണ് അത്ലറ്റിക്കോയുടെ മുന്നേറ്റം.
അതേസമയം ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി ഫൈനലിലുള്ള ടിക്കറ്റുകൾ കിട്ടാനില്ലാതായി. രണ്ടുദിവസം മുമ്പേ ടിക്കറ്റുകൾ വിറ്റുപോയി. അതേസമയം കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന ഇന്നലെയും പൊടിപൊടിച്ചു. 300 രൂപയുടെ ടിക്കറ്റുകൾ മൂവായിരം രൂപയ്ക്കാണ് വിറ്റത്. 500 രൂപയുടെ ടിക്കറ്റുകൾക്ക് അയ്യായിരത്തിലേറെയായിരുന്നു വില.
ആദ്യ മൽസരങ്ങൾക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകൾ ഐ.എസ്.എൽ മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ളവർ വഴി വിൽപന നടത്തിയിരുന്നു. യഥാർഥവിലയുടെ പകുതി വിലയ്ക്കാണ് ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്നത്. ഫൈനൽ ആയതോടെ കരിഞ്ചന്തയിലെ കച്ചവടത്തിന് സാധ്യത കൂടിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർ ഇന്നലെ തന്നെ ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന വന്നതോടെ ഇതര ജില്ലക്കാർക്ക് ഒരു ദിവസം മുമ്പേ കൊച്ചിയിൽ എത്തേണ്ടതായും വന്നു. ഇതോടെ ടിക്കറ്റിനു പുറമെ വൻതുക മുറിവാടക ഇനത്തിൽ ചെലവഴിക്കേണ്ടി വന്നെന്ന് മലപ്പുറത്തുനിന്ന് എത്തിയ നൗഫൽ പറയുന്നു. ഫൈനലിന് മലബാറിൽനിന്നും ആരാധകരുടെ കുത്തൊഴുക്കാണ്. ഇന്നലെ ട്രെയിനുകളിലും ബസിലും ആരാധകരുടെ തിരക്കായിരുന്നു. പലർക്കും വാടകയ്ക്ക് മുറികൾ പോലും ലഭിച്ചില്ല.
ഐ.എസ്.എൽ ടിക്കറ്റ്സ് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴിയും കരിഞ്ചന്തയിൽ ടിക്കറ്റുവിൽപ്പന നടക്കുന്നുണ്ട്. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്നത്. അതേസമയം വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കങ്ങരപ്പടി സ്വദേശി ഗ്ലാഡിൻ വർഗീസ്, ചെല്ലാനം നീണ്ടകര സ്വദേശി പ്രവീൺ, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽനിന്നും ടിക്കറ്റുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവർ കലൂർ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകർതന്നെ പറയുന്നു.
ബുധനാഴ്ച രാത്രി രണ്ടാം പാദ സെമിയിൽ ഡൽഹി ഡൈനമോസിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നതോടെയാണ് ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീർന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓൺലൈനിലും ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വൻതോതിലാണ് ടിക്കറ്റുകൾ കരസ്ഥമാക്കിയത്. നൂറിലേറെ ടിക്കറ്റുകൾ ഒന്നിച്ചുവാങ്ങിയവരുണ്ട്.അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് സംഘാടകരുടെ വാദം.
മുത്തൂറ്റ് ഫിൻകോർപ്, ഫെഡറൽ ബാങ്ക് എന്നിവയുടെ ശാഖകൾ വഴിയായിരുന്നു മറ്റ് മത്സരങ്ങൾക്ക് ടിക്കറ്റുകൾ വിറ്റിരുന്നത്. എന്നാൽ ഫൈനൽ ടിക്കറ്റ് വിൽപ്പന ഐ.എസ്.എൽ. സംഘാടകർ നേരിട്ടാണ് നടത്തുന്നത്. സ്റ്റേഡിയത്തിന്റെ ശേഷി 55,000 ആയി കുറച്ചതും ആരാധകർക്ക് തിരിച്ചടിയായി. ഐ.എസ്.എൽ മൽസരങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് ഐ.എസ്.എൽ സംഘാടകർക്കെതിരേ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
മത്സരം കാണാൻ വൻ താരനിര, ബച്ചനും അഭിഷേകും അംബാനിയുമെത്തും; സുരക്ഷ ശക്തം
കേരള ബ്ലാസ്റ്റേഴ്സ്- കൊൽക്കത്ത ഐഎസ്എൽ ഫൈനൽ മൽസരം കാണാൻ വൻ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങൾ എത്തുന്നത് കണക്കിലെടുത്തുകൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കർശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനൽ മൽസരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്കുള്ളിൽ ആരാധകർ സ്റ്റേഡിയത്തിനകത്ത് കടക്കണമെന്ന് പൊലീസ് അറിയിച്ചു.
1400 പൊലീസുകാരാവും ഐഎസ്എൽ ഫൈനൽ നടക്കുമ്പോൾ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക. ബാഗ്, കുപ്പി, ഹെൽമെറ്റ്, വാദ്യോപകരണങ്ങൾ, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിലേക്ക് കയറ്റരുത്. വൈകിട്ട് മൂന്നുമണി മുതൽ ആറു മണി വരെയാവും ടിക്കറ്റുള്ളവരെ പ്രവേശിപ്പിക്കുകയെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും അഞ്ചരയ്ക്കകം ആരാധകർ അകത്തു കയറണമെന്നാണ് സുരക്ഷാ ചുമതലയുള്ള ഐജിയുടെ അഭ്യർത്ഥന. മൂന്നു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും ടിക്കറ്റ് നിർബന്ധമാക്കും. 18 വയസിനു താഴെയുള്ള കുട്ടികളും മാതാപിതാക്കൾക്കൊപ്പമാവണം കളികാണാൻ എത്തേണ്ടതെന്നും പൊലീസ് നിഷ്കർഷിക്കുന്നു.
ബ്ലാസ്റ്റേഴ്സിന് ഗാനോപഹാരവുമായി അൽഫോൻസ് ജോസഫ്
ഫൈനലിൽ കൊൽക്കത്തയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനു വേണ്ടി സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ ഗാനോപഹാരം. 'മഞ്ഞയിൽ മൈതാനപ്പുൽപ്പരപ്പിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും അൽഫോൻസ് തന്നെയാണു നടത്തിയിരിക്കുന്നത്. അൽഫോൻസിന്റെ ബാൻഡായ എപ്ലസ് ഫൈവാണു ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിഷ്വലുകൾ കൂടി ചേർത്ത ഗാനം യുട്യൂബിൽ അപ്ലോഡ!് ചെയ്തിട്ടുണ്ട്. ഗാനം ഇതിനോടകം തന്നെ സൈബർ ലോകത്ത് ഹിറ്റായി ക്കഴിഞ്ഞു.
പാട്ടു കേട്ടവർ മികച്ച പ്രതികരണമാണ് അറിയിക്കുന്നതെന്ന് അൽഫോൻസ് പറയുന്നു. രണ്ടു ദിവസം കൊണ്ടാണു ഗാനം തയാറാക്കിയതും വിഡിയോ അടക്കമുള്ള ജോലികളും ചെയ്തു തീർത്തതും. കേരള ബ്ലാസ്റ്റേഴ്സിനായി ഒരു ഗാനം പുറത്തിറക്കുകയെന്നതു മലയാളി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമായി കരുതിയിരുന്നെന്നും അൽഫോൻസ് പറയുന്നു. എന്നാൽ പല കാരണങ്ങൾകൊണ്ടും അതു നീണ്ടു പോയി.
കേരളം ഫൈനലിൽ പ്രവേശിച്ചപ്പോൾ, ഇനി കാത്തിരുന്നിട്ടു കാര്യമില്ലെന്നുറപ്പിച്ചാണു വേഗം തന്നെ ഗാനം പുറത്തിറക്കാൻ തീരുമാനിച്ചത്. സെമിഫൈനൽ അവസാനിച്ചപ്പോൾത്തന്നെ ഗാനത്തിനായുള്ള ജോലി തുടങ്ങി. ഇന്ന് ഉച്ചയോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഗാനം യുട്യൂബിൽ അപ്ലോഡ് ചെയ്യുകയായിരുന്നെന്ന് അൽഫോൻസ് പറയുന്നു. ജോഫി തരകനാണ് ആവേശം വിതറുന്ന വരികൾ എഴുതിയത്. നിർമ്മാണ നിർവഹണം ഡെന്നി ടോമി. സജിത്ത് നായരാണു കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Stories you may Like
- സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മോഹൻ ബഗാനിൽ
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്
- ഹൈദരാബാദ് എഫ് സിയെ വീഴ്ത്തി; അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമത്
- ശ്രീകണ്ഠീരവയിൽ വീണ കണ്ണീരിന് കൊച്ചിയിൽ കണക്കുപറഞ്ഞ് ബ്ലാസ്റ്റേഴ്സ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്