സന്തോഷ് ട്രോഫി ആരവങ്ങൾക്ക് ഇന്ന് കിക്കോഫ്; താരങ്ങളുടെയും കാണികളുടെയും ആവശ്യങ്ങൾക്കു പുല്ലുവില; കളി സമയം ഉച്ചയ്ക്ക് 1.45ലേക്കു മാറ്റി; ഉദ്ഘാടന മത്സരം ആന്ധ്രയും കർണ്ണാടകയും തമ്മിൽ; പ്രതീക്ഷയുമായി കേരളം ഇന്ന് പുതുച്ചേരിയെ നേരിടും
കെ സി റിയാസ്
കോഴിക്കോട്: താരങ്ങളെയും കാണികളെയും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന പുതിയ സമയക്രമവുമായി 71-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാംപ്യൻഷിപ്പിന് ഇന്ന് കിക്കോഫ്. നട്ടുച്ചയ്ക്കുള്ള കളി മാറ്റണമെന്ന ടീമുകളുടെയും കളിക്കമ്പക്കരുടെയുമെല്ലാം ആവശ്യങ്ങൾക്കു പുല്ലു വില പോലും നൽകാതെ, നേരത്തെ ഉച്ചയ്ക്ക് 2.30ന് നിശ്ചയിച്ചിരുന്ന മത്സരങ്ങളെല്ലാം ഉച്ചയ്ക്ക് 1.45-ലേക്കും വൈകീട്ട് 4.30ന് തീരുമാനിച്ചിരുന്ന മത്സരങ്ങളെല്ലാം വൈകുന്നേരം നാലിലേക്കും മാറ്റി. കേരള ഫുട്ബാൾ അസോസിയേഷന്റെയും ക്ലസ്റ്റർ പോരാട്ടങ്ങളിൽ പങ്കാളികളാവുന്ന ടീമുകളുടെയെല്ലാം കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഏകപക്ഷീയമായ തീരുമാനം. എന്നാൽ, ആതിഥേയരായ കേരളവും പോണ്ടിച്ചേരിയും തമ്മിൽ നേരത്തെ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം അടക്കമുള്ള ആതിഥേയരുടെ എല്ലാ കളികളും വൈകീട്ടത്തേക്കു മാറ്റി റീ ഷെഡ്യൂൾ ചെയ്തത് കേരളത്തിന് ആശ്വാസമായി. തീരുമാനത്തെ ആന്ധ്രാപ്രദേശ് ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല.
ഫുട്ബാൾ പ്രേമികളുടെ നിരന്തരമായ ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അനുകൂല സമീപനം സ്വീകരിച്ചില്ലെന്ന് കെ എഫ് എ ജനൽ സെക്രട്ടറി പി അനിൽകുമാർ പറഞ്ഞു. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്ന് പിറകോട്ട് പോകുന്നതിനു പകരം ഈ മത്സരങ്ങളെല്ലാം മുക്കാൽ മണിക്കൂർ നേരത്തെയാക്കി പൊരിവെയിലിൽ നിന്ന് പൊരിവെയിലിലേക്ക് മാറ്റി ഫുട്ബാൾ പ്രേമികളെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, വൈകീട്ട് ആറിനു മുമ്പ് രണ്ടു കളിയും തീർക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഫ്ളഡ് ലിറ്റ് പ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു മറുപടി.
രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളിലായി ക്ലസ്റ്റർ മത്സരങ്ങൾ നടക്കുന്ന നാലിടത്തും അതത് സംസ്ഥാനങ്ങളിലെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുഗുണമായ, സമയത്താണെന്നിരിക്കെ കേരളത്തിൽ മാത്രം കാലാവസ്ഥ പരിഗണിക്കാൻ ഫെഡറേഷൻ തയ്യാറായില്ല.
എല്ലായിടത്തും ഒരേസമയത്ത് മത്സരം നടത്തേണ്ട മാച്ച് ഫിക്സിങ് പോലുള്ള കളിയിലെ അനഭിലഷണീയമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നിരിക്കെയാണ് അധികൃതരുടെ പിടിവാശി. സമയത്തിൽ പ്രാദേശികമായ ചില നീക്കുപോക്കുകൾ മാച്ച് കമ്മിഷണർക്കു സ്വീകരിക്കാമായിരുന്നെങ്കിലും അതും ഉണ്ടായില്ല.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് കർണ്ണാടകയും ആന്ധ്രാപ്രദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് നാലിന് രണ്ടാമത്തെ കളിയിൽ കേരളം പോണ്ടിച്ചേരിയെ നേരിടും. സൗത്ത് സോണിൽ നിന്നുള്ള ടീമുകളെ നിർണയിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ഓരോ ടീമിനാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുക.
മലപ്പുറത്തെ പി ഉസ്മാന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരും പുതുമുഖ താരങ്ങളും ഉൾപ്പെട്ട നിരയാണ് കേരളത്തിനായി ഇന്ന് ബൂട്ടുകെട്ടുക. എട്ടു പേർ സന്തോഷ് ട്രോഫിയിൽ നേരത്തെ ജഴ്സി അണിഞ്ഞാവരാണെങ്കിൽ 11 പേർ പുതുമുഖ താരങ്ങളാണ്. ഇതിൽ ആറ് പേർ അണ്ടർ 19 താരങ്ങളാണ്. സന്തോഷ് ട്രോഫി മുൻ നായകനും വിവ കേരളയുടെ മുൻ താരവുമായ വി കെ ഷിബിൻലാലും ചിരാഗ് യുണൈറ്റഡ് മുൻ താരം നൗഷാദുമാണ് ടീമിലെ കോഴിക്കോട്ടുകാർ. ഗോൾ കീപ്പറുൾപ്പടെ രണ്ട് താരങ്ങൾ കണ്ണൂർക്കാരാണ്. കണ്ണൂർ എസ് എൻ കോളെജ്, മഞ്ചേരി എൻ എസ് എസ് കോളെജ്, അരീക്കോട് എം ഇ എ കോളെജ്, കോട്ടയം ബസേലിയേസ് കോളെജ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ എസ് ബി ടിയുടെ താരങ്ങളാണ് ടീമിൽ ഇടം നേടിയവരിൽ അധികവും. എല്ലാ കളിയും ജയിച്ച് ഫൈനൽ റൗണ്ടിന് യോഗ്യത നേടുകയാണ് കേരള ടീമിന് മുന്നിലുള്ള പ്രധാന കടമ്പയെന്ന് ക്യാപ്റ്റൻ ഉസ്മാൻ പറഞ്ഞു. മികച്ച പ്രതീക്ഷയുണ്ട്. കാണികളുടെ സപ്പോർട്ടും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നല്ല ചൂടിൽ കളിക്കുന്നതിൽ അതിന്റേതായ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രകടനത്തെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിൽ കർണ്ണാടകയാണ് കേരളത്തിന്റെ പ്രധാന എതിരാളി.
കഴിഞ്ഞ തവണ തമിഴ്നാടുമായി ഗോൾ ശരാശരിയിൽ നേരിയ വ്യത്യാസത്തിന് അവസാന റൗണ്ടിലേക്ക് യോഗ്യത നഷ്ടപ്പെട്ട കേരളം ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് സ്റ്റേഡിയത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അവസാന റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയാത്തതിന്റെ നാണക്കേട് തീർക്കാൻ സ്വന്തം തട്ടകത്തിലാവുമെന്ന കടുത്ത ആത്മവിശ്വാസം ടീമിനുണ്ട്. അഞ്ചു തവണ സന്തോഷ് ട്രോഫി മുത്തമിടുകയും എട്ടു തവണ റണ്ണറപ്പുമായ കേരളത്തിന് പഴയ മേൽവിലാസം തിരിച്ചുപിടിക്കൽ അഭിമാനപ്രശ്നമാണ്. കേരളം ഏറ്റവുമവസാനം സന്തോഷ് ട്രോഫി കിരീടം നേടിയത് 2005-ലാണ്. അന്ന് കലാശക്കൊട്ടിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. അന്നും യോഗ്യതറൗണ്ട് നടന്നത് കോഴിക്കോട്ടായിരുന്നു. ഇത്തവണയും കോഴിക്കോട് നിന്ന് അവസാന റൗണ്ട് യോഗ്യത നേടി കിരീടം സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് കേരളത്തിന്റെ മുൻ നായകൻ കൂടിയായ വി പി ഷാജിയുടെ കുട്ടികൾ.
നാല് സീനിയർ താരങ്ങളുടെ ബലത്തിൽ കളത്തിലിറങ്ങുന്ന പുതുച്ചേരിയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളി. ആറ് തവണ സന്തോഷ് ട്രോഫിയിൽ കളിച്ച സുകുമാരനാണ് ഇവരുടെ 20 അംഗ ടീമിനെ നയിക്കുന്നത്. ടീമിൽ നാല് മലയാളി താരങ്ങളുമുണ്ട്. തൃശൂരിലെ റഫീഖ്, പാലക്കാട്ടെ അജ്മൽ, വയനാട്ടിലെ നിസാം, തിരുവനന്തപുരം സ്വദേശി നിധിൻ എന്നിവരാണ് പുതുച്ചേരിക്കു വേണ്ടി കേരളത്തിനെതിരെ തന്ത്രങ്ങൾ മെനയുക. ഡാനിയൽ റോക്കും ആൽബിനും ബാലാജിയും രണ്ടുതവണ വീതം സന്തോഷ് ട്രോഫിയിൽ ജഴ്സി അണിഞ്ഞിട്ടുണ്ട്. നാല് താരങ്ങൾ അണ്ടർ 19 താരങ്ങളാണ്. ഗ്രൂപ്പിൽ കേരളത്തെ ശക്തമായ ടീമായാണ് കാണുന്നതെങ്കിലും പുതുച്ചേരി ടീമിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റൻ സുകുമാരൻ പറഞ്ഞു.
മലയാളിതാരം പാലക്കാട്ടെ രാഗിൻ എസ് രാജ് നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ സർവ്വീസസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് സന്തോഷ്ട്രോഫിക്ക് ഇറങ്ങുന്നത്. നാളെ (വെള്ളി) തെലങ്കാനയുമായാണ് ടീമിന്റെ ആദ്യമത്സരം. ഏഴ് മലയാളികളാണ് സർവ്വീസസ് ടീമിലുള്ളത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ടീം ഇറങ്ങുന്നതെന്നും നേരത്തെ സന്തോഷ്ട്രോഫിയിലെ പരിചയം ടീമിന് ഗുണം ചെയ്യുമെന്നും രാഗിൻ പറഞ്ഞു. ക്യാപ്റ്റന്‍ പുറമെ ബ്രിട്ടോ (തിരുവനന്തപുരം), അനുസോളി (തൃശൂർ), ജയിൻ (കാസർഗോഡ്), സ്ട്രൈക്കർ ഇർഷാദ് (മലപ്പുറം), ഫർഹാദ് (കോഴിക്കോട്), വിഷ്ണു (കണ്ണൂർ) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. തമിഴ്നാടാണ് സർവീസിസന്റെ മുഖ്യ എതിരാളികൾ.
ആദ്യമായി സന്തോഷ് ട്രോഫിയിൽ ശക്തി പരീക്ഷിക്കുന്ന ലക്ഷദ്വീപ് ബി ഇസ്മായീലിന്റെ നേതൃത്വത്തിലാണ് മത്സരത്തിനിറങ്ങുന്നത്. നാളെ വൈകീട്ട് നാലിന് തമിഴ്നാടുമായാണ് ലക്ഷദ്വീപിന്റെ ആദ്യമത്സരം. വിവ ചെന്നൈ താരം വി ആർ മുരുകപ്പന് കീഴിൽ തമിഴ്നാടും ചന്ദ്രശേഖറിന്റെ ക്യാപ്റ്റൻസിയിൽ ആന്ധ്രപ്രദേശും ജി വിഘ്നേശിന്റെ നായക ത്വത്തിൽ കർണ്ണാടകയും ദക്ഷിണമേഖലാ പ്രാഥമിക റൗണ്ട് മാച്ചിൽ കടുത്ത പോരാട്ടം കാഴ്ച്ചവെക്കുമെന്നാണ് പടനായകരുടെ അവകാശവാദം.
കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ കർണാടക, ആന്ധ്ര, പുതുച്ചേരി എന്നിവയാണ് മറ്റു മൂന്നു ടീമുകൾ. തമിഴ്നാട്, സർവീസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകളാണു ഗ്രൂപ്പ് ബിയിലുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍