ദക്ഷിണ കൊറിയയോട് തോറ്റാലും രക്ഷപ്പെടുമെന്ന് കരുതിയ ജർമനിക്ക് ഇടിവെട്ടേറ്റത് മെക്സികോ സ്വീഡനോട് അടിയറവ് പറഞ്ഞപ്പോൾ; എല്ലാവരും എഴുതി തള്ളിയ അർജന്റീന രക്ഷപ്പെട്ടപ്പോഴും വീണ്ടും കപ്പുയർത്താൻ എത്തിയ ജർമനി വട്ടപ്പൂജ്യമായി; ജർമൻ മാധ്യമങ്ങളിൽ ശ്മശാന മൂകത; എങ്ങും നിലവിളികൾ
മറുനാടൻ മലയാളി ബ്യൂറോ
മോസ്കോ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനം! മഹാദുരന്തമെന്ന് വിശേഷിപ്പിക്കുകയാണ് ജർമൻ മാധ്യമങ്ങൾ ഏറെയും. ദക്ഷിണ കൊറിയയോട് തോറ്റ് ജർമ്മനി ആദ്യ റൗണ്ടിൽ റഷ്യയിൽ നിന്ന് മടങ്ങുമ്പോൾ നിലവിലെ ചാമ്പ്യന്മാരുടെ ദുർഗതി തുടരുകയാണ്. ടോട്ടൽ ഫുട്ബോൾ കളിക്കുന്ന ജർമനി ജയിക്കുമെന്ന് തന്നെയാണ് ഏവരും കരുതിയിരുന്നത്. അതിനുള്ള കരുത്ത് ജർമൻ പടയ്ക്കുണ്ടായിരുന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് അവർ തലതാഴ്ത്തി. ജോക്കിം ലോവിന്റേയും സംഘത്തിന്റേയും കണ്ണീര് വീണ കളിനിലമാണ് റഷ്യമാറി. ഏവരും പ്രതീക്ഷിച്ചത് ആദ്യ റൗണ്ടിലെ അർജന്റീനയുടെ തോൽവിയാണ്. ബ്രസീൽ പോലും മുന്നേറുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാൽ അർജന്റീനയും ബ്രസീലുമെല്ലാം പ്രീക്വാർട്ടറിലേക്ക് കയറിക്കൂടി. ഇവിടെ ഏവരും ചാമ്പ്യന്മാരാകുമെന്ന് കരുതിയ ജർമനിക്ക് അടിതെറ്റി.
2010-ൽ ഇറ്റലിക്കും 2014ൽ സ്പെയിനിനും സംഭവിച്ചത് 2018ൽ ജർമനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫിൽ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജർമനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജർമനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ദക്ഷിണ കൊറിയക്കെതിരെ വിജയിച്ച് പ്രീ ക്വാർട്ടറിലെത്തുകയായിരുന്നു ജർമനിയുടെ ലക്ഷ്യം. എന്നാൽ രണ്ട് ഗോളിനുള്ള തോൽവിയായിരുന്നു ചാമ്പ്യന്മാരെ കാത്തിരുന്നത്. അങ്ങന നിലവിലെ ചാമ്പ്യന്മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുകയെന്ന ദുർവിധി ജർമനിക്കും മറികടക്കാനായില്ല. ഇത് ജർമനിയെ ആകെ നിരാശരാക്കി. മാധ്യമങ്ങൾക്ക് പോലും ഈ തോൽവിയെ ദുഃഖത്തോടെ മാത്രമേ കാണാനാകുന്നൂള്ളൂ. ജർമൻ ഫുട്ബോളിലെ കറുത്ത ദിനത്തെ വേദനയോടെ തിരിച്ചറിയുകയാണ് അവർ. മഹാവിപത്തെന്നാണ് ഈ തോൽവിയെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ഞാൻ എന്റെ ബാഗുമായി മടങ്ങുന്നു ജർമൻ ടീമിനൊപ്പം എന്ന തലവാചകത്തോടെ വാർത്ത നൽകിയ പത്രവും ഉണ്ട്. 80 കൊല്ലത്തിനിടെ ആദ്യമയാണ് ജർമനി ഗ്രൂപ്പ് സ്റ്റേജിൽ പുറത്താകുന്നത്. സ്വീഡനെ മെക്സികോ തോൽപ്പിച്ചാലും ജർമനിക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ സ്വീഡൻ, മെക്സികോയെ ഗോൾ മഴയിൽ മുക്കിയപ്പോൾ തകർന്നത് ജർമനിയുടെ സ്വപ്നങ്ങളാണ്. ജർമനി അവസരങ്ങൾ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വീണ രണ്ട് ഗോളുകൾക്കാണ് ജർമനി തോറ്റ് പുറത്തായത്. 93-ാം മിനിറ്റിൽ കിം യങ് ഗ്വോനും 96-ാം മിനിറ്റിൽ സോൻ ഹ്യൂങ്-മിന്നുമാണ് കൊറിയയുടെ ചരിത്രം കുറിച്ച ഗോളുകൾ നേടിയത്.
അവസാന മിനിറ്റുകളിൽ ഒരു ഗോളെങ്കിലും അടിച്ച് മെക്സിക്കോയെ മറികടന്ന് പ്രീ ക്വാർട്ടറിലെത്താനുള്ള ശ്രമത്തിലായിരുന്നു ജർമനി. ഗോൾകീപ്പർ മാനുവൽ ന്യൂയർ കൂടി കളിക്കാനിറങ്ങിയതോടെ കൊറിയ രണ്ട് എണ്ണം പറഞ്ഞ ഗോൾ ജർമനിയുടെ വലയിലെത്തിച്ചു. ഒപ്പം ജർമനിയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോഡും ദക്ഷിണ കൊറിയക്ക് സ്വന്തമായി. ഗ്രൂപ്പ് എഫിൽ നിന്ന് ആറു പോയിന്റുമായി സ്വീഡൻ ചാമ്പ്യന്മാരായി. ആറു പോയിന്റ് തന്നെയുള്ള മെക്സിക്കോയെ ഗോൾശരാശരിയിൽ പിന്തള്ളിയാണ് സ്വീഡൻ ഒന്നാമതെത്തിയത്. മെക്സിക്കോ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ അവസാന സ്ഥാനക്കാരായാണ് ലോകചാമ്പ്യന്മാരായ ജർമനിയുടെ മടക്കം. ജർമനിക്കും കൊറിയക്കും മൂന്നു പോയിന്റാണെങ്കിലും ജർമനി ഗോൾശരാശരിയിൽ പിന്നിലായിപ്പോയി. അങ്ങനെ തീർത്തും നാണക്കെട്ട മടക്കം.
ഇറ്റലിക്കാരൻ ജിയാന്നി റിവേറയുടെയും ഇംഗ്ലീഷുകാരൻ ജെഫ് ഹേസ്റ്റിന്റെയും ഗോളുകൾ പോലെ മറ്റൊരു ഗോളും ജർമൻ ഫുട്ബോളിനെ ഇത്രമേൽ മുറിവേൽപിച്ചിട്ടില്ല. വെംബ്ലി സ്റ്റേഡിയത്തിലെ ഹേസ്റ്റിന്റെ 120-ാം മിനിറ്റിലെ വിവാദ ഗോളിലാണ് അന്ന് പശ്ചിമ ജർമനിക്ക് 1966 ലെ ലോകകപ്പ് ഇംഗ്ലണ്ടിന് മുന്നിൽ അടിവറവയ്ക്കേണ്ടിവന്നത്. 1970ൽ മെക്സിക്കോയിലെ അസ്റ്റക് സ്റ്റേഡിയത്തിൽ 111-ാം മിനിറ്റിൽ റിവേര നേടിയ ഗോളിലാണ് അവർ ലോകകപ്പിന്റെ സെമിയിൽ ഇറ്റലിനോട് തോറ്റത്. വർഷങ്ങൾക്കുശേഷം മറ്റ് രണ്ട് ഇഞ്ചുറി ടൈം ഗോളുകൾ ഇതിലും ആഴത്തിലുള്ള മുറിവേൽപിച്ചിരിക്കുകയാണ് ജർമനിക്ക്. സോൻ ഹ്യൂങ്-മിന്നും കിം യങ് ഗ്വോനും തൊണ്ണൂറ്റിമൂന്നാം മിനിറ്റിലും തൊണ്ണൂറ്റിയാറാം മിനിറ്റിലും പായിച്ച രണ്ട് വെടിയുണ്ടകൾ ജർമനിയുടെ മിന്നുന്നൊരു ചരിത്രത്തിലാണ് ചോരചിന്തിയിരിക്കുന്നത്.
നാലു വട്ടം കപ്പടിക്കുകയും നാലു തവണ റണ്ണറപ്പാവുകയും മൂന്ന് വട്ടം മൂന്നാം സ്ഥാനക്കാരാവുകയും ചെയ്തു. ഇതിനേക്കാൾ മെച്ചപ്പെട്ടൊരു റെക്കോഡ് അഞ്ചു വട്ടം കപ്പടിച്ച ബ്രസീലിനു മാത്രം. 1982ലും '86ലും റണ്ണറപ്പാവുകയും 1990ൽ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും ചെയ്ത ടീം 2002 മുതൽ തുടർച്ചയായി സെമിഫൈനൽ കളിക്കുകയും ചെയ്തു. ജയിക്കാനായി ജയിച്ചവർ എന്ന വിശേഷണം കൈമുതലാക്കിയവർ. എന്നിട്ടും റഷ്യയിൽ തകർന്നടിഞ്ഞു. ഒരു സാധാരണ കളിയിൽ സാധാരണ ടീം മാത്രമായി ഒരൊറ്റ രാത്രി ജർമനി. മാന്വൽ ന്യൂയർ, മാറ്റ് ഹമ്മൽസ്, മെസ്യൂട്ട് ഓസിൽ, തോമസ് മുള്ളർ തുടങ്ങിയ പരിചയസമ്പന്നരെല്ലാം തോൽവിയിൽ തലകുനിച്ചു.
അർജന്റീനയ്ക്ക് മെസ്സിയും പോർച്ചുഗലിന് റൊണാൾഡോയുമുള്ളതുപോലൊരു ആയുധം ജർമൻ നിരയിലുണ്ടായില്ല. ക്ലിൻസ്മാന്റെയും ക്ലോസെയുടെയും പൊഡോൾസ്കിയുടെയുമെല്ലാം അഭാവം നികത്താൻ അവർക്കായില്ല. ഇത് തന്നെയാണ് റഷ്യയിൽ വിജയം ജർമനിക്ക് അന്യം നിന്നതും.
Stories you may Like
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- ഷൂട്ടൗട്ടിൽ അർജന്റീനയെ വീഴ്ത്തി ജർമനി അണ്ടർ 17 ലോകകപ്പ് ഫൈനലിൽ
- മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കും
- ഇന്ത്യയിൽ പന്തു തട്ടാനുള്ള മെസിയുടെ മോഹം നടന്നില്ല
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍