സ്വർണ്ണത്തിളക്കമുള്ള വെള്ളി ആഘോഷമാക്കി ഇന്ത്യ; കാത്തിരിക്കുന്നത് രാജ്യം മുഴുവനുള്ള ആദരവും കോടികളുടെ സമ്മാനങ്ങളും; 21-ാം വയസ്സിലെ വെള്ളിത്തിളക്കം അടുത്ത ഒളിമ്പിക്സിന് പ്രചോദനമാകും; ബച്ചനും സച്ചിനും മുതൽ സ്റ്റൈൽ മന്നൻ വരെ ആഹ്ലാദ നിറവിൽ
മറുനാടൻ മലയാളി ബ്യൂറോ
റിയോ ഡി ജനെയ്റോ: ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. ഇന്ത്യയിൽ നിന്ന് വെള്ളി മെഡൽ നേടുന്ന അഞ്ചാം താരവും. 21ാം വയസിലാണ് രാജ്യത്തിന് അഭിമാനമായി സിന്ധു ഒളിംപിക്സ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. 1995 ജൂലൈ അ!ഞ്ചിന് ജനിച്ച സിന്ധു 21ാം പിറന്നാൾ ആഘോഷിച്ച് 45 ദിവസം പിന്നിട്ടപ്പോഴാണ് ഒളിംപിക്സ് മെഡൽ നേട്ടം. 22ാം വയസിൽ ഒളിംപിക്സ് മെഡൽ നേട്ടം കൈവരിച്ച ബോക്സിങ് താരം വിജേന്ദർ സിങ്ങിന്റെ പേരിലുള്ള റെക്കോർഡാണ് സിന്ധു മറികടന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു വിജേന്ദർ വിജയപീഠത്തിലെത്തിയത്.
റിയോയിൽ സിന്ധു മെഡൽ നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വെറും കൈയോടെ ഇന്ത്യ മടങ്ങുമെന്ന വിലയിരുത്തലെത്തിയപ്പോഴായിരുന്നു ഗുസ്തിയിലൂടെ സാക്ഷി മാലിക്ക് അപ്രതീക്ഷിത വെങ്കലം നേടിയത്. ഈ പ്രചോദനത്തിൽ നിന്ന് സിന്ധും സ്വർണ്ണത്തിളക്കമുള്ള വെള്ളിയിലേക്ക് എത്തി. ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സ്വർണത്തിലേക്ക് റാക്കറ്റേന്തിയ സിന്ധു പടിവാതിൽക്കൽ ഇടറി വീണു. ലോക ഒന്നാം നമ്പർ താരമായ സ്പെയ്നിന്റെ കരോളിന മാരിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയം സമ്മതിച്ചത്. പ്രായം കൊണ്ടും പരിചയത്തിലും കരോളിനയ്ക്കായിരുന്നു മുൻതൂക്കം. അതുകൊണ്ട് തന്നെ ഫൈനലിൽ അനായാസ വിജയം കരോളിന് കൽപ്പിച്ചവരുമുണ്ട്. എന്നാൽ ലോക ചാമ്പ്യനെ വെള്ളം കുടിപ്പിച്ചായിരുന്നു സിന്ധുവിന്റെ തോൽവി. ഇതേ ഇനത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയ്ക്ക് വെങ്കലം ലഭിച്ചു. സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനോടാണ് നൊസോമി തോറ്റിരുന്നത്. ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് തോറ്റ ചൈനയുടെ ലി സുറെ ആയിരുന്നു വെങ്കല പോരാട്ടത്തിൽ നൊസോമിയുടെ എതിരാളി. എന്നാൽ സുരായ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ നൊസോമി വെങ്കലം ഉറപ്പിക്കുകയായിരുന്നു.
ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സിന്ധു രണ്ടും മൂന്നും ഗെയിമുകളിൽ തോൽവി വഴങ്ങുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും വെള്ളി മെഡൽ നേട്ടത്തോടെ ചരിത്രം കുറിച്ച് ബാഡ്മിന്റണിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് മടക്കം. തുടർച്ചയായി രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലം നേടിയ ഏക ഇന്ത്യൻ താരമായ സിന്ധു ചരിത്രം രചിച്ചാണ് ഫൈനലിൽ പോരിനിറങ്ങിയത്. ലോക ഒന്നാം നമ്പർ താരത്തോടാണ് ഏറ്റുമുട്ടുന്നതെന്ന സമ്മർദമൊന്നും മുഖത്തുണ്ടായിരുന്നില്ല. മറുവശത്ത് വേഗമേറിയ സ്മാഷുകളിലൂടെ ഇന്ത്യൻ താരത്തെ പ്രതിരോധത്തിലാക്കാൻ കരോലിനയ്ക്കു കഴിഞ്ഞു. എന്നാൽ, പൊരുതിക്കളിച്ച സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 19 പോയിന്റ് വരെ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
പക്ഷേ, അതികഠിനമായിരുന്നു രണ്ടാം ഗെയിം. ശക്തമായ സ്മാഷുകൾക്ക് മുതിർന്ന കരോലിനയ്ക്കു മുന്നിൽ സിന്ധുവിന് കാലിടറി. നിരന്തരം ആക്രമിച്ചു കളിക്കാനും സ്പാനിഷ് താരത്തിനു സാധിച്ചു. 21-12ന് കരോലിന രണ്ടാം ഗെയിം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് നിർണായകമായ മൂന്നാം ഗെയിമിനു തുടക്കമായത്. സിന്ധു പിന്നാക്കംപോയെങ്കിലും സ്മാഷുകളിലൂടെ ഒപ്പമെത്തി. എന്നാൽ, വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച കരോലിന 21-15ന് ഗെയിമിനൊപ്പം ജയവും സ്വന്തമാക്കുകയായിരുന്നു. ലോക ചാംപ്യനും യൂറോപ്യൻ ചാംപ്യനുമായ കരോലിനയുടെ കന്നി ഒളിംപിക്സ് സ്വർണമെഡൽ കൂടിയാണിത്.
ആഹ്ലാദത്തിൽ ഇന്ത്യ
ഈ മെഡൽ വിജയത്തിൽ ഇന്ത്യ ആകെ ആഹ്ലാദത്തിലാണ്. . സിന്ധുവിന്റെ വലിയ ആരാധകനായി താനെന്നാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ട്വീറ്റ്. ഇന്ത്യയുടെ പ്രായം കുറഞ്ഞ വ്യക്തഗത മെഡൽ ജേതാവിന് അഭിനന്ദങ്ങൾ എന്നാണ് മാസ്റ്റർബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തത്. സിന്ധുവിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി ട്വീറ്റ് ചെയ്തു. സിന്ധു രാജ്യത്തിന്റെ പ്രചേദനമെന്നാണ് വിരേന്ദ്ര സെവാഗ് ട്വീറ്റ്. സിന്ധുവിന്റെ വെള്ളി നേട്ടം വർഷങ്ങളോളം ഓരോ ഇന്ത്യക്കാരന്റേയും മനസിലുണ്ടാവുമെന്നും ഇത് ഒരു ചരിത്രവുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അങ്ങനെ സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്.
സിന്ധുവിന് സമ്മാനപ്പെരുമഴ. ദേശീയ ബാഡ്മിന്റൺ ഫെഡറേഷൻ 50 ലക്ഷം രൂപയും മധ്യപ്രദേശ് സർക്കാർ 50 ലക്ഷം രൂപയും സിന്ധുവിന് നൽകും. സിന്ധുവിന്റെ പരിശീലകനും മുൻ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നൽകുമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു.
രചിച്ചത് പുതുചരിതം
2012ലെ ലണ്ടൻ ഒളിംപിക്സിൽ മെഡൽ നേടുമ്പോൾ ബാഡ്മിന്റൻ താരം സൈന നെ!ഹ്വാളിനും 22 വയസു മാത്രമായിരുന്നു പ്രായം. 23ാം വയസിലാണ് ടെന്നിസ് താരം ലിയാണ്ടർ പെയ്സ് മെഡൽ നേടിയത്. റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ് സാക്ഷി മാലിക്കിന് 23 വയസാണ് പ്രായം. അടുത്ത മാസം 24ാം വയസിലേക്കു കടക്കുന്ന സാക്ഷിക്കാകട്ടെ ഒളിംപിക്സ് മെഡൽ ജേതാവ് എന്ന പകിട്ടും ജന്മദിനാഘോഷത്തിന് മാറ്റുകൂട്ടും. 1992 സെപ്റ്റംബർ മൂന്നിനാണ് സാക്ഷി ജനിച്ചത്. ഒളിംപിക്സ് മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം രാജ്യവർധൻ സിങ് റാത്തോറാണ്. 2004ലെ ഏതൻസ് മേളയിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടുമ്പോൾ റാത്തോറിന് 34 വയസായിരുന്നു പ്രായം.
പി.വി. സിന്ധു
ജന്മദിനം: ജൂലൈ 5, 1995
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 21
വിജേന്ദർ സിങ്
ജന്മദിനം: ഒക്ടോബർ 29, 1985
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22
സൈന നെ!ഹ്വാൾ
ജന്മദിനം: മാർച്ച് 17, 1990
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22
ലിയാണ്ടർ പെയ്സ്
ജന്മദിനം: ജൂൺ 17, 1973
മെഡൽ നേടിയ വർഷം: 1996 (അത്!ലാന്റ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 23
സാക്ഷി മാലിക്
ജന്മദിനം: സെപ്റ്റംബർ 3, 1992
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം:
കർണം മല്ലേശ്വരി
ജന്മദിനം: ജൂൺ 1, 1975
മെഡൽ നേടിയ വർഷം: 2000 (സിഡ്നി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25
സുശീൽ കുമാർ
ജന്മദിനം: മെയ് 26, 1983
ആദ്യ മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
ആദ്യ മെഡൽ നേടുമ്പോഴത്തെ പ്രായം: 25
സുശീൽ കുമാർ 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും മെഡൽ നേടിയിട്ടുണ്ട്)
അഭിനവ് ബിന്ദ്ര
ജന്മദിനം: സെപ്റ്റംബർ 28, 1982
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25
വിജയ് കുമാർ
ജന്മദിനം: ഓഗസ്റ്റ് 19, 1985
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26
കെ. ഡി. യാദവ്
ജന്മദിനം: ജനുവരി 15, 1926
മെഡൽ നേടിയ വർഷം: 1952 (ഹെൽസിങ്കി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26
മേരി കോം
ജന്മദിനം: മാർച്ച് 1, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
ഗഗൻ നാരംഗ്
ജന്മദിനം: മെയ് 6, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
യോഗേശ്വർ ദത്ത്
ജന്മദിനം: നവംബർ 2, 1982
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29
രാജ്യവർധൻ സിങ് റാത്തോർ
ജന്മദിനം: ജനുവരി 29, 1970
മെഡൽ നേടിയ വർഷം: 2004 (ഏതൻസ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 34
ലക്ഷ്യം അടുത്ത ഒളിമ്പിക്സിൽ സ്വർണം
അച്ഛൻ ഇന്ത്യയിലെ മികച്ച വോളിബോൾ താരം, അർജ്ജുന അവാർഡ് ജേതാവ്. അമ്മയും അറിയപ്പെടുന്ന വോളിബോൾ താരം. എന്നാൽ, മകളെത്തിയത് ബാഡ്മിന്റൺ കോർട്ടിൽ. അതാണ് പുസരള വെങ്കട്ട സിന്ധു.
രാജ്യമെമ്പാടും സിന്ധുവിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നുവെങ്കിലും മുൻപ് രണ്ട് തവണ കരോലിനയെ കീഴടക്കിയ സിന്ധുവിന് ഇന്നലെ ഭാഗ്യം തുണച്ചില്ല. എങ്കിലും റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ആദ്യ വെള്ളി നേടിക്കൊടുത്ത സിന്ധു അഭിമാന താരമായി.
റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ വെള്ളി നേടിയ പി.വി സിന്ധു അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടുമെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും. സ്വർണം നേടാൻ കഴിഞ്ഞില്ലെന്നതിൽ ചെറിയ നിരാശയുണ്ടെങ്കിലും അവളുടെ പ്രകടനത്തിൽ ഞങ്ങൾ തൃപ്തരാണ്. അവൾ ഞങ്ങളുടെ അഭിമാനമുയർത്തി. ആദ്യ ഒളിമ്പിക്സിൽ തന്നെ ഉജ്ജ്വല പ്രകടനം നടത്താൻ കഴിഞ്ഞു. അടുത്ത തവണ സ്വർണം നേടാനാവുമെന്നും സിന്ധുവിന്റെ അച്ഛൻ പി.വി.രമണ പറഞ്ഞു. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ കൂടിയാണ് രമണ.
ഫൈനലിൽ വിജയിക്കാനിയില്ലെന്നതിൽ നിരാശയുണ്ടെങ്കിലും സിന്ധുവിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് അമ്മ വിജയയും പറഞ്ഞു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, വിജയവാഡ ജില്ലകളിലുള്ള ബന്ധുക്കളും സിന്ധുവിന്റെ നേട്ടം ആഘോഷമാക്കുകയാണ്. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റ അക്കാദമിയിൽ സിന്ധുവിന്റെ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നൂറ് കണക്കിന് പേർ എത്തിയിരുന്നു.
അഭിനന്ദനവുമായി കേരളവും
റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ മൽസരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പി.വി. സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഒരു രാജ്യം മുഴുവൻ ഈ കുട്ടിയെ ഓർത്ത് അഭിമാനിക്കുകയാണ് . ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാർന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും ദീപാ കർമാകറിന്റെയും നേട്ടങ്ങൾ മുന്നോട്ടു വയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. പെൺകുട്ടികൾ അടങ്ങിയൊതുങ്ങിയിരിക്കണ്ടവരാണെന്ന ബോധം അടിച്ചേല്പിക്കാതിരുന്നാൽ, ദുർബലരാണെന്ന മിഥ്യാധാരണ മാറ്റി വെപ്പിച്ചാൽ, തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടാതിരുന്നാൽ രാജ്യത്തിന്റെ യശസ്സുയർത്താൻ പെൺകുട്ടികൾക്കാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരങ്ങളായിരുന്ന പ്രകാശ് പദുകോണിനും യു. വിമൽകുമാറിനും ഗോപിചന്ദിനും സൈന നെഹ്വാളിനുമൊന്നും നേടാനാവാഞ്ഞ ചരിത്ര നേട്ടത്തിലേയ്ക്കാണ് സിന്ധു റിയോ ഒളിമ്പിക്സിൽ റാക്കറ്റേന്തിയത്. തൊണ്ണൂറുകളിൽ വോളിബോൾ കോർട്ടിൽ ഇടിമുഴക്കം തീർത്ത പി. വെങ്കട്ടരമണയുടെയും വിജയയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിൽ ജനിച്ചു സിന്ധു. മകളെ ഇഷ്ടാനുസരണം ബാഡ്മിന്റൺ കോർട്ടിലേക്ക് അവർ വിട്ടതോടെ സിന്ധു എന്ന സൂപ്പർതാരം പിറന്നു. സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കളിയിൽ ആവേശംകൊണ്ടാണ് പാരമ്പര്യ പാതവിട്ട് എട്ടാം വയസ്സിൽ സിന്ധു റാക്കറ്റേന്തിയത്. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കോർട്ടിൽ പരിശീലകനായ മെഹബൂബ് അലിയാണ് സിന്ധു ബാഡ്മിന്റൺ ബാലപാഠങ്ങൾ പഠിച്ചത്.
വൈകാതെ രമണയുടെ സുഹൃത്തുകൂടിയായ ഗോപിചന്ദിന്റെ അക്കാദമിയിലേക്ക്. ഈ വർഷമാദ്യം മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പ്രിക്സിൽ വനിതാ സിംഗിൾസ് കിരീടവും സിന്ധുേനടി. തുടർന്ന് ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളിയും ടീമിനത്തിൽ സ്വർണവും നേടി. അതിനുശേഷമാണ് റിയോയിലെത്തിയത്. പിന്നീടു നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സിന്ധുവിന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി രാജ്യവും ആദരിച്ചു. 2013ൽ അർജ്ജുന അവാർഡും 2015ൽ പത്മശ്രീയും രാജ്യം സമ്മാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്