അടിമുടി മാന്യന്മാരായ ജപ്പാന് പ്രീക്വാർട്ടർ പ്രവേശനത്തിന് തുണയായത് കളിക്കളത്തിലെ മാന്യതയ്യാർന്ന പ്രകടനം; സെനഗലിന്റെ പുറത്താകലോടെ രണ്ടാം റൗണ്ടിൽ ഒരു ആഫ്രിക്കൻ ടീമുമില്ല; ലാറ്റിനമേരിക്കൻ ടീമുകളിൽ പുറത്തായത് പെറു മാത്രം; മരണമുഖത്തു നിന്നും കൊളംബിയ ഉയർത്തെഴുന്നേറ്റത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; 40 വർഷത്തിന് ശേഷം ലോകകപ്പിൽ വിജയം നേടി ടുണീഷ്യ
മറുനാടൻ ഡെസ്ക്
വോൾവോഗ്രാഡ്: കളിക്കളത്തിലും ജീവിതത്തിലും അടിമുടി മാന്യന്മാരാണ് ജപ്പാനുകാർ. ആ മാന്യത നിർണായകമായ ഘട്ടത്തിൽ തുണയാകുന്ന അപൂർവ്വ കാഴ്ച്ച ഫുട്ബോൾ ആരാധകർ ഇന്നലെ ലോകക്കപ്പ് വേദിയിൽ കണ്ടു. ഇന്നലെ ജപ്പാൻ- പോളണ്ട് മത്സരം അവസാനിച്ചപ്പോൾ ജപ്പാൻ കളിക്കാർക്ക് ആകാംക്ഷയും ആശങ്കയും ഒരുപോരെ പ്രകടമായിരുന്നു. ഒരു ഗോളിന് തോറ്റതോടെ തങ്ങളുടെ ഭാവി അറിയണമെങ്കിൽ സെനഗൽ കൊളംബിയ മത്സരത്തിന്റെ ഭാവി അവർക്ക് അറിയണമായിരുന്നു. അതുകൊണ്ട് തന്നെ അവർ റിസൽട്ട് അറിയാനായി കാത്തു നിന്നു. ഒടുവിൽ മത്സരം പൂർത്തിയാകുമ്പോൾ കൊളംബിയ സെനഗലിനെ ഒരു ഗോളിനു തോൽപ്പിച്ചു. ഇതോടെ പോയിന്റ് നിലയിൽ തുല്യരായി ഇരു ടീമുകളും. ഒടുവിൽ കളിക്കളത്തിലെ മാന്യതയുടെ കണക്കെടുത്തു. ആ കണക്കിൽ സെനഗലിനെ പിന്നിലാക്കി ജപ്പാന് പ്രീക്വാർട്ടറിലേക്ക് നറുക്കു വീണു. ഇതോടെ കളിക്കാരുടെ ആകാംക്ഷ സന്തോഷത്തിന് വഴിമാറുകയായിരുന്നു.
മഞ്ഞകാർഡുകളാണ് ജപ്പാന് തുണയായി മാറിയത്. ഇതുവരെയുള്ള മത്സരങ്ങളിൽ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയർ പ്ലേയിൽ മുന്നിലെത്തിയതാണ് ജപ്പാന് തുണയായത്. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ ജപ്പാന് എതിരാളികൾ കരുത്തരായ ബൽജിയമാണ്.
അമ്പത്തിയൊൻപതാം മിനിറ്റിൽ ബെഡ്നാർക്കിന്റെ ഗോളിലാണ് ജപ്പാൻ പോളണ്ടിനോട് തോൽവി വഴങ്ങിയത്. എന്നാൽ, സമാറയിൽ കൊളംബിയ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതോടെ ജപ്പാന് കാര്യങ്ങൾ എളുപ്പമായി. ഇരു ടീമുകൾക്കും പോയന്റ് നാലു വീതമായി. ഗോൾശരാശരിയും തുല്ല്യം. എന്നാൽ, സെനഗലിനേക്കാൾ കുറച്ച് മഞ്ഞക്കാർഡുകൾ വാങ്ങിയതാണ് ജപ്പാന് തുണയായത്. ജപ്പാൻ മൂന്നും സെനഗൽ അഞ്ചും മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അങ്ങനെ അവർ കൊളംബിയയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി.
ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യൻ ടീമായിരിക്കുകയാണ് ജപ്പാൻ. മത്സരത്തിൽ അധികം ഗോളുകൾ വഴങ്ങാതിരിക്കാൻ ഗോളി എയ്ജി കവാഷിമയുടെ മിന്നൽ നീക്കങ്ങളും ജപ്പാനെ സഹായിച്ചു. 34-ാം മിനിറ്റിൽ കാമിൽ ഗിൽക്കിന്റെ ഹെഡ്ഡർ സേവ് ചെയ്യാൻ കവാഷിമ നടത്തിയ നീക്കം ലോകകപ്പിലെ മികച്ച സേവുകളിലൊന്നായിരുന്നു.
ആഫ്രിക്കൻ പ്രതീക്ഷ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ
സെനഗൽ- കൊളംബിയ മത്സരം തുടങ്ങുമ്പോൾ ഗ്രൂപ്പ് എച്ചിൽ മൂന്നാം സ്ഥാനക്കാരായി പുറത്താകലിന്റെ വക്കിലായിരുന്നു കൊളംബിയ. എന്നാൽ, മത്സരം അവസാനിച്ചപ്പോൾ ഗ്രൂപ്പു ചാമ്പ്യന്മാരായി അവർ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. യെറി മിന നേടി ഏക ഗോളാണ് കൊളംബിയക്ക് ഗുണമായത്. ഇതോടെ ലാറ്റിനമേരിക്കയിൽ നിന്നും പെറു മാത്രമായി പുറത്തുപോയ ടീ. അതേസമയം സെനഗലിന്റെ പുറത്തു പോകലോടെ ഏക ഏഷ്യൻ പ്രതീക്ഷും ഇല്ലാതായി.
സെനഗലിനെതിരെ വിജയിച്ച് ഗ്രൂപ്പ് എച്ചിൽ ആറു പോയിന്റുമായി ചാമ്പ്യന്മാരായാണ് കൊളംബിയയുടെ പ്രീ ക്വാർട്ടർ പ്രവേശനം. ഈ ഗ്രൂപ്പിൽ നിന്ന് നാല് പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി. സെനഗലിനും ജപ്പാനും നാല് പോയിന്റാണുള്ളതെങ്കിലും മഞ്ഞക്കാർഡ് വാങ്ങുന്നതിൽ കുറവ് വരുത്തിയത് ജപ്പാനാണ്. ഇതോടെയാണ് ഏഷ്യൻ ടീമിന് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തെളിഞ്ഞത്.
74-ാം മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെയായിരുന്നു മിനയുടെ ഗോൾ. യുവാൻ ക്വിന്ററോ എടുത്ത കോർണർ കിക്ക് മാർക്ക് ചെയ്യാതെ ബോക്സിൽ നിന്നിരുന്ന മിന ഉയർന്നു ചാടി പന്ത് വലയിലേക്ക് കുത്തിയിടുകയായിരുന്നു മിന. ഈ ലോകകപ്പിൽ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോൾ നേടിയിരുന്നു.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ സെനഗലിന് അനുകൂലമായി റഫറി നൽകിയ പെനാൽറ്റി വാറിന്റെ ഇടപെടിലിലൂടെ കൊളംബിയക്ക് ആശ്വസം ലഭിച്ചു. ഡേവൻസൻ സാഞ്ചസ് ബോക്സിൽ വെച്ച് സാദിയോ മാനെയെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ കൊളംബിയൻ താരങ്ങളുടെ അപ്പീലിൽ തീരുമാനം വാറിന് വിടുകയും വാർ പെനാൽറ്റിയല്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
നാല് പോയിന്റുള്ള സെനഗലിന് പ്രീ ക്വാർട്ടറിലെത്താൻ സമനില മാത്രം മതിയായിരുന്നു. കൊളംബിയക്ക് ജയം നിർബന്ധവുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗലാണ് മികച്ച് നിന്നതെങ്കിൽ രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവർക്ക് തിരിച്ചടിയായി. പരിക്കിനെ തുടർന്ന് ഹാമിഷ് റോഡ്രിഗസിനെ ആദ്യ മുപ്പത് മിനിറ്റ് പിന്നിട്ടതോടെ കോച്ച് ഹൊസെ പെക്കർമാൻ പിൻവലിച്ചു. തന്നെ പിൻവലിച്ച തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ചാണ് റോഡ്രിഗസ് കളംവിട്ടത്. ബെഞ്ചിലേക്ക് പോകാതെ നേരെ ഡ്രസിങ് റൂമിലേക്ക് പോയ അദ്ദേഹം അൽപസമയത്തിനുള്ളിൽ ടീമിന് ആവേശം പകരാൻ തിരിച്ചെത്തി. പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടാണ് കൊളംബിയയുടെ എതിരാളികൾ.
40 വർഷത്തിന് ശേഷം വിജയം നേടി തുനീഷ്യ
ഗ്രൂപ്പ് ജിയിൽ പുറത്തായവരുടെ മത്സരത്തിൽ പാനമയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തുനീഷ്യ തകർത്തു. ഇതോടെ മൂന്ന് കളികളിൽ മൂന്നും തോറ്റ് പാനമ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി പുറത്ത്. ലോകകപ്പിൽ 40 വർഷത്തിന് ശേഷമാണ് തുനീഷ്യ ഒരു മത്സരത്തിൽ ജയിക്കുന്നത്.
പാനമക്കെതിരെ ആദ്യ പകുതിയുടെ 33ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ പിന്നിട്ട് നിന്ന തുനീഷ്യ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ച് പകരം വീട്ടുകയായിരുന്നു. മെറിയയുടെ സെൽഫ് ഗോൾ നൽകിയ തിരിച്ചടി മറികടന്നത് ബെൻ യൂസഫ്, വഹാബി ഖാസ്രി എന്നിവരുടെ കിടിലൻ ഗോളുകളിലൂടെ.
51ാം മിനിറ്റിൽ വഹാബി നൽകിയ പാസായിരുന്നു ബെൻ യൂസഫ് ഗോളാക്കിയത്. 66ാം മിനിറ്റിൽ ഔസഫ ഹദാദി നീട്ടി നൽകിയ പന്ത് ഗോളാക്കിയാണ് തുനീഷ്യ ചരിത്ര വിജയം സ്വന്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍