ശ്രീജേഷ് ഗോൾവല കാത്തപ്പോൾ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീമിന് ഏഷ്യൻ കിരീടം; ടിന്റു വെള്ളിടിയായപ്പോൾ 400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം
ഇഞ്ചിയോൺ: മഹാത്മാ ഗാന്ധിയുടെ ഓർമ ദിവസം ഇന്ത്യക്ക് ആവേശത്തിന്റെ ദിനമായി മാറി. മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും വളർച്ചാ നിരക്കിലും ലോക രാജ്യങ്ങളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്നും കരുത്തിന്റെ ഒൻപതാം സ്ഥാനത്തേക്ക് കൈ പിടിച്ചുയർത്തിയത് രണ്ടു മലയാളികൾ ആണ് എന്നത് ഏതു കേരളീയനും കൂടുതൽ അഭിമാനം നൽകുന്നു. നിത്യ വൈരികളായ പാക്കിസ്ഥാനുമായി 1-1നു സമനില പിടിച്ച ഇന്ത്യൻ ഹോക്കി ടീമിനെ സ്വർണ തിളക്കത്തിലേക്ക് നയിച്ചത് മലയാളിയുടെ അഭിമാന താരമായ ശ്രീജേഷ് കാവൽക്കാരൻ ആയതു കൊണ്ട് മാത്രം. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 നു പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യ ഏഷ്യൻ ഗെയിംസ് കിരീടം ചൂടിയപ്പോൾ എല്ലാവരും അഭിനന്ദിക്കാൻ ഓടി ഓടിയെത്തിയത് ശ്രീജേഷിനെ ആയിരുന്നു.
തൊട്ടു പിന്നാലെ ആണ് ഇന്ത്യയുടെ വനിതാ അത്ലറ്റുകൾ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത്. 800 മീറ്ററിൽ വെള്ളി നേടിയ ആവേശത്തിൽ ട്രാക്കിൽ ഇറങ്ങിയ ടിന്റു ലൂക്കായുടെ കുതിപ്പായിരുന്നു അതിനിർണ്ണായകമായ ഈ സ്വർണ നേട്ടത്തിന്റെ കാതൽ. ഇതോടെ ഒറ്റയടിക്ക് ഇന്ത്യയുടെ സ്ഥാനം 11ൽ നിന്ന് ഒൻപതായി ഉയരുക ആയിരുന്നു.
നാളെ നടക്കാനിരിക്കുന്ന പുരുഷ, വനിതാ കബഡി ഫൈനലുകളിൽ ഇന്ത്യ ഇരട്ട സ്വർണം കരസ്ഥമാക്കിയാൽ മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് ഉയരും. വനിതകൾ സെമി ഫൈനലിൽ തായ്ലാൻഡിനെയും പുരുഷന്മാർ ആതിഥേയരായ ദക്ഷിണ കൊറിയയേയും തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്.
പതിനാറു കൊല്ലം കാത്തിരുന്ന സ്വർണം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ശ്രീജേഷിന്റെ മികവു മാത്രം
ഒന്നരപ്പതിറ്റാണ്ടായി ഫൈനൽ വിജയം കിട്ടാക്കനവായിരുന്ന ഇന്ത്യൻ ഹോക്കി ടീം ഇത്തവണ ഏഷ്യൻ ഗെയിംസ് കിരീടമണിഞ്ഞത് ഷൂട്ട് ഔട്ട് മികവിൽ. എട്ടുതവണ കിരീടധാരികളായിരുന്ന പാക്കിസ്ഥാനുമായി ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ടീമുകൾ സമനില പാലിച്ചു. ഷൂട്ടൗട്ടിൽ മലയാളിയായ ഗോളി ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യൻ ജയം (4-2). ഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ ആദ്യം ഗോൾ നേടി. ഇന്ത്യയാവട്ടെ തുടർച്ചയായി ലഭിച്ച അവസരങ്ങൾ കളഞ്ഞുകുളിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പായി കൊദാജിത് സിങ് ഇന്ത്യയുടെ സമനില ഗോൾ നേടി. രണ്ടാംപകുതിയിൽഉടനീളം ഇന്ത്യയ്ക്കായിരുന്നു കളത്തിലെ മേധാവിത്വം. എന്നാൽ അതൊന്നും ഗോൾ ആക്കുന്നതിൽഇന്ത്യ വിജയിച്ചില്ല. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അതുവരെ മികച്ച ഫോമിൽ കളിച്ചിരുന്ന പാക്ക് ഗോൾ കീപ്പർ ഇമ്രാൻ ബട്ടിനു ഷൂട്ട് ഔട്ടിന്റെ സമ്മർദ്ദം താങ്ങാൻ കഴിഞ്ഞില്ല. സമചിത്തതയോടെ ഗോൾവല കാത്ത ശ്രീജേഷ് ഇന്ത്യൻ വിജയം ആധികാരികമാക്കി.
ഈ വിജയത്തോടെ 2016ൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് ഇന്ത്യ യോഗ്യത നേടി. 1998 ൽ ആണ് ഇന്ത്യൻ പുരുഷഹോക്കി ടീം അവസാനമായി ഏഷ്യൻഗെയിംസിൽ സ്വർണം നേടിയത്. ധൻരാജ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു അത്. 2002ൽ ബുസാൻ ഗെയിംസിൽ ഫൈനലിലെത്തിയെങ്കിലും ദക്ഷിണകൊറിയയോട് തോറ്റു.
ആതിഥേയരായ കൊറിയൻ പടയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ ഫൈനലിൽ ഏറ്റുമുട്ടിയ പാക്കിസ്ഥാനും മലേഷ്യയും തമ്മിലായിരുന്നു മറ്റൊരു സെമിഫൈനൽ. ഷൂട്ടൗട്ടിലൂടെ 6-5 എന്ന സ്കോറിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഗ്രൂപ്പിലെ മൂന്ന് മൽസരങ്ങളിൽ എതിരില്ലാത്ത വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാൽ പാക്കിസ്ഥാനോട് മാത്രം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഇന്ത്യ പിന്നിലായി.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇതുൾപ്പെടെ ഇന്ത്യ- പാക്കിസ്ഥാൻ നേർക്കുനേർ ഫൈനൽ നടന്നത് ഒൻപതു തവണയാണ്. ഏഴിലും സ്വർണം പാക്കിസ്ഥാൻ കൊണ്ടു പോയി. 1966ലെ ബാങ്കോക്ക് ഗെയിംസിലും ഇപ്പോൾ ഇഞ്ചോണിലുമാണ് ഇന്ത്യ സ്വർണം നേടിയിട്ടുള്ളത്. ഇതിനു മുമ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് 1990ൽ ബെയ്ജിങ്ങിൽ ആയിരുന്നു. അന്നും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.
ആദ്യ ലാപ്പിൽപിന്നിലായ ഇന്ത്യയെ മുന്നിലാക്കിയത് ടിന്റുവിന്റെ കുതിപ്പ്
ഹോക്കിയിൽഇന്ത്യൻ ടീം സ്വർണം നേടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വനിതകളുടെ നാനൂറ് മീറ്റർറിലേയുടെ റിസൽറ്റുമെത്തി. ഈ ഇനത്തിലെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തിരുത്തിയാണ് ടിന്റു ലൂക്കയും കൂട്ടരും സ്വർണം നേടിയത്.
4x400 മീറ്റർ റിലേയിൽ മലയാളി താരം ടിന്റു ലൂക്ക അടങ്ങിയ ടീം നാലിൽമൂന്നു ഹീറ്റിലും വ്യക്തമായ മേൽക്കൈയോടെയാണ് സുവർണ്ണനേട്ടം കൈപ്പിടിയിലൊതുക്കിയത്. 3:28.68 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിന്റു ലൂക്കയും പ്രിയങ്ക പവാറും മൻദീപ് കൗറും എം ആർ പൂവമ്മയും നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ ഇന്ത്യൻ ടീം തന്നെ കുറിച്ച റെക്കോഡാണ് ഭേദിച്ചത്. അന്ന് 3.29.02 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോഡിട്ട ടീമിലെ അംഗമായിരുന്നു മൻദീപ് കൗർ. തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസിൽ സ്വർണവും റെക്കോഡും കുറിക്കുകയെന്ന അപൂർവ ബഹുമതിയും മൻദീപിന് സ്വന്തമായി. ടിന്റുവിന്റെയും പ്രിയങ്ക പവാറിന്റെയും ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണമാണിത്.
കഴിഞ്ഞ ദിവസം 800 മീറ്ററിൽ തലനാരിഴയ്ക്കായിരുന്നു ടിന്റുവിന് സ്വർണം നഷ്ടപ്പെട്ടത്. അതിന്റെ കുറവു തീർക്കുന്നതായി ഈ മധുരവിജയം. പ്രിയങ്ക ഓടിയ ആദ്യ ലാപ്പിൽ ജപ്പാന് പിന്നിലായിരുന്നു, ഇന്ത്യ. എന്നാൽ, പ്രിയങ്കയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയ ടിന്റു ജപ്പാന്റെ രണ്ടാം ലാപ്പുകാരി നനാകൊ മത്സുമൊട്ടോയെ മറികടന്നു. ടിന്റുവിൽ നിന്ന് ബാറ്റൺ കൈമാറിക്കിട്ടിയ മൻദീപ് കൗറിന് ജപ്പാന്റെ കാന ഇചികാവ കനത്ത മത്സരം കാഴ്ചവച്ചെങ്കിലും ലീഡ് നഷ്ടപ്പെടുത്താതെ തന്നെ അവസാന ലാപ്പുകാരി പൂവമ്മയ്ക്ക് ബാറ്റൺ കൈമാറാൻ സാധിച്ചു. പൂവമ്മയുടെ ഉജ്വലമായ സ്പ്രിന്റിങ് ശേഷിയെ മറികടക്കാൻ ജപ്പാന്റെ അവസാന ലാപ്പുകാരി അസാമി ചിബയ്ക്ക് കഴിഞ്ഞതേയില്ല. 25 മീറ്ററിലേറെ ദൂരത്തിന്റെ വ്യത്യാസത്തിലാണ് പൂവമ്മ സ്വർണ്ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. ജപ്പാൻ താരം 20 സെക്കൻഡ് കൂടിയെടുത്താണ് ഫിനീഷ് ചെയ്തത്. സമയം: 3:30.80 സെക്കൻഡ്. 3.32.02 സെക്കൻഡിൽ ചൈന വെങ്കലമണിഞ്ഞു.
ജയ്ഷക്ക് നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം; പ്രീജക്ക് നിരാശയുടെ എട്ടാം സ്ഥാനം
3000 മീറ്ററിൽ വെങ്കലം നേടിയ മലയാളി താരം ഓ പി ജയ്ഷക്ക് 5000 മീറ്ററിൽ നിർഭാഗ്യത്തിന്റെ നാലാം സ്ഥാനം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ വെള്ളി നേടിയ പ്രീജ ശ്രീധരനാവട്ടെ എട്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്യാനെ കഴിഞ്ഞുള്ളു. വനിതകളുടെ ട്രിപ്പിൽ ജമ്പിൽ മത്സരിച്ച മലയാളി താരങ്ങളായ മയൂഖ ജോണിയും എം എം പ്രജൂഷയും പരാജയപ്പെട്ടവരുടെ കൂടെയാണ്. ഇരുവരും ലോങ്ങ് ജമ്പിലും മെഡൽ നേടിയിരുന്നില്ല.
ജെയ്ഷ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 15:18.30 സെക്കൻഡിലാണ് 5000 മീറ്റർ റെയ്സിൽനാലാമതായി ഫിനിഷ് ചെയ്തത്. ജെയ്ഷയേക്കാൾ ആറു സെക്കൻഡ് മുൻപ് ഫിനിഷ് ചെയ്ത ചൈനയുടെ ചാങ്ക്വിൻ ഡിങ് വെങ്കലം നേടി. വെങ്കല ഡബിൾ നേടാനുള്ള സുവർണാവസരമാണ് ജെയ്ഷയ്ക്ക് നഷ്ടമായത്. 15:41.91 സെക്കൻഡായിരുന്നു ഇതുവരെ ജെയ്ഷയുടെ ഏറ്റവും മികച്ച സമയം. ഈ സീസണിൽ ഓടിയ ഏറ്റവും മികച്ച സമയമാവട്ടെ 15:54.21 സെക്കൻഡും. 2006ൽ ദോഹയിൽ ജെയ്ഷ 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 15:41.91 സെക്കൻഡാണ് അന്ന് കുറിച്ച സമയം.
5:39.52 സെക്കൻഡിലായിരുന്നു എട്ടാം സ്ഥാനത്ത് പ്രീജയുടെ ഫിനിഷ്. ഈ സീസണിലെ പ്രീജയുടെയും ഏറ്റവും മികച്ച പ്രകടനമാണിത്. എന്നാൽ, തന്റെ കരിയറിലെ മികച്ച പ്രകടനമായ 15:15.89 സെക്കൻഡിന്റെ അടുത്തെങ്ങും വരാൻ പ്രീജയ്ക്ക് കഴിഞ്ഞില്ല. ഈ പ്രകടനത്തിന്റെ ബലത്തിലാണ് നാലു വർഷം മുൻപ് ഗ്വാങ്ഷുവിൽ പ്രീജ വെള്ളിയണിഞ്ഞത്. 16:13.07 സെക്കൻഡാണ് ഈ സീസണിൽ പ്രീജ കുറിച്ച ഏറ്റവും മികച്ച സമയം.
ആഫ്രിക്കൻവംശജരായ താരങ്ങളുടെ കരുത്തൽ ബഹ്റൈൻ സ്വർണവും വെള്ളിയും സ്വന്തമാക്കി. 14:59.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇസാ യൂസുഫ് ജമാൽ സ്വർണവും ബെലെറ്റെ ഗെബ്രെജ്യോർജിയസ് വെള്ളിയും നേടി.
ഒൻപത് സ്വർണ്ണവുമായി ഒമ്പതാമതെത്തി; കബഡിയിൽ ഇരട്ട സ്വർണം പ്രതീക്ഷിച്ച് ഇന്ത്യ
ഇന്നത്തെ രണ്ടു സ്വർണ്ണത്തോടെ നാണക്കേടിന്റെ പതിനൊന്നാം സ്ഥാനത്തു നിന്ന് ഇന്ത്യ ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. ഒൻപത് സ്വർണവും ഒൻപത് വെള്ളിയും 37 വെങ്കലവും അടക്കം 55 മെഡലുകളോടെയാണ് ഇന്ത്യയുടെ ഒൻപതാം സ്ഥാനം. അതേ സമയം നാളെ നടക്കുന്ന കബഡിയിൽ രണ്ടു സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പുരുഷ വനിതാ വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കയറിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുടെ സ്ഥാനം ഇറാന് പിന്നിൽ എഴാമതായി ഉയർന്നേക്കും. പത്തു സ്വർണവും പത്തു വെള്ളിയും നേടിയ ഉത്തര കൊറിയ ആണ് ഇപ്പോൾ ഏഴാമത്. പുരുഷ കബഡിയിൽ എല്ലാ വർഷവും ഇന്ത്യയ്ക്കാണ് സ്വർണം. നാളെയോടെ പ്രധാന മത്സരങ്ങൾ എല്ലാം അവസാനിക്കാൻ ഇരിക്കവേ ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണ് ബാക്കി.
പുരുഷ കബഡി ടീം തുടർച്ചയായ ഏഴാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 35-25 എന്ന സ്കോറിന് ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനിൽ കടന്നത്. ഹാഫ് ടൈമിൽ വെറും രണ്ടുപോയിന്റിനു ലീഡ് ചെയ്തിരുന്ന ഇന്ത്യ (14-12) രണ്ടാംപകുതിയിൽഫോമിലെത്തിയതോടെയാണ് കളിയിൽവ്യക്തമായ മേൽക്കൈ നേടിയത്. ആദ്യ പകുതിയിൽഏഴു കൊറിയൻ താരങ്ങളെ മാത്രമേ ഇന്ത്യയ്ക്ക് പുറത്താക്കാൻ കഴിഞ്ഞുള്ളൂ. എന്നാൽ രണ്ടാംപാതിയിൽ 19 എതിരാളികളെ കളത്തിനു വെളിയിലാക്കാൻ ഇന്ത്യയ്ക്കായി. ആദ്യപാതിയിൽഇന്ത്യയ്ക്ക് ഏഴ് ബോണസ് പോയിന്റുകൾനേടാൻ കഴിഞ്ഞിരുന്നെങ്കിലും രണ്ടാം പകുതിയിൽ എതിർടീമിന്റെ ബോക്സ് റെയ്ഡ് ചെയ്ത് ഒരു ബോണസ് പോയിന്റ് സ്വന്തമാക്കാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. അതേ സമയം മുഴുവൻ ദക്ഷിണകൊറിയൻ താരങ്ങളേയും പുറത്താക്കാൻ കഴിഞ്ഞതിലൂടെ രണ്ടു ലോണ പോയിന്റ് ഇന്ത്യ രണ്ടാംറൗണ്ടിൽ സ്വന്തമാക്കി.
ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 41-28 എന്ന സ്കോറിന് തായ്ലാൻഡിനെ പരാജയപ്പെടുത്തിയാണ് വനിതകൾ ഫൈനൽ ബർത്ത് നേടിയത്. ആദ്യപാതിയിൽ 14 പോയിന്റ് വീതം നേടി സമനില പാലിച്ചിടത്തുനിന്നാണ് രണ്ടാംപാതിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യ സെമി ഫൈനൽവിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന പാതിയിൽ ഇന്ത്യ 27 പോയിന്റ് നേടിയപ്പോൾ തായ്ലൻഡിന് 14 പോയിന്റ് മാത്രമാണ് നേടാനായത്. രണ്ടാം പകുതിയിൽ മുഴുവൻ തായ് താരങ്ങളെയും പുറത്താക്കി ഇന്ത്യ നാല് ലോണ പോയിന്റ് നേടി. രണ്ടു പകുതികളിലുമായി മൊത്തം ആറ് ബോണസ് പോയിന്റും ഇന്ത്യ സ്വന്തമാക്കി. പ്രതിരോധത്തിൽ ഇന്ത്യ കാട്ടിയ അലംഭാവം മുതലെടുത്ത് തായ്ലൻഡ് 13 ബോണസ് പോയിന്റ് നേടി. റെയ്ഡിൽ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മേൽക്കൈ. 31 തായ് താരങ്ങളെ ഇന്ത്യ കളത്തിന് പുറത്താക്കി. 15 ഇന്ത്യൻ താരങ്ങളെ തായ്ലൻഡും പുറത്താക്കി.
142 സ്വർണം അടക്കം 322 മെഡൽ നേടിയ ചൈന പതിവ് പോലെ എല്ലാ രാജ്യങ്ങളെക്കാളും മുമ്പിലാണ്. 72 സ്വർണം അടക്കം 213 മെഡൽ നേടി ആതിഥേയരായ ദക്ഷിണ കൊറിയ എല്ലാവരെയും അമ്പരപ്പിച്ചു രണ്ടാമതാണ്. ജപ്പാൻ, കസാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് മൂന്ന്, നാല്, അഞ്ച് എന്നീ സ്ഥാനങ്ങൾ.
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യയ്ക്കു സ്വർണം
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്