സംഘാടകരുടെ ചേരിപ്പോരും പിടിപ്പുകേടും കാരണം നാഗ്ജി ഫുട്ബോൾ നിറംമങ്ങുന്നു; സ്പോൺസർമാർ പലരും പിന്മാറി; റൊണാൾഡീഞ്ഞോയെ വെറുപ്പിച്ച കഥയും പുറത്ത്
കെ വി നിരഞ്ജൻ
കോഴിക്കോട്: 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുനരാരംഭിച്ച നാഗ്ജി ഇന്റർനാഷണൽ ക്ളബ് ഫുട്ബോൾ സംഘാടനത്തിലെ പിടിപ്പുകേട് കാരണം നിറം മങ്ങി. സംഘാടകർ തമ്മിലുള്ള തർക്കമാണ് ഒരു കാലത്ത് കായിക പ്രേമികളെ ആവേശം കൊള്ളിച്ച ടൂർണമെന്റിന് നിറം മങ്ങിയ തുടക്കം സമ്മാനിച്ചത്. സ്പോൺസർമാരിൽ പലരും പിന്മാറുകയും ചെയ്തതോടെ ടൂർണമെന്റ് വലിയ നഷ്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ജില്ലാ ഫുട്ബോൾ അസോസിയേഷനും സൗദിയിലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് സംഘാടകരായ മൊണ്ടിയൽ സ്പോർട്സ് മാനേജ്മെന്റ് എ. എൽ. പിയും ചേർന്നാണ് കേരളത്തിന്റെ അഭിമാന ടൂർണമെന്റിനെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമങ്ങൾ നടത്തിയത്.
മോണ്ടിയൽ സ്പോർട്സ് ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് വിവിധ പരിപാടികളും സംഘടിപ്പിച്ചു. ലോക രാജ്യങ്ങളിൽ നിന്ന് ടീമുകളെ ഉൾപ്പെടെ നാഗ്ജിക്കായി എത്തിക്കാനും ഇവരുടെ പരിശ്രമം ഉണ്ടായിരുന്നു.
എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി ബ്രസീലിന്റെ സൂപ്പർതാരം റൊണാൾഡീഞ്ഞോയെ കോഴിക്കൊട്ടത്തെിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കോടിക്കണക്കിന് രൂപയായിരുന്നു റൊണാൾഡീഞ്ഞോയുടെ സന്ദർശനത്തിനായി ചെലവഴിച്ചത്. പണം മുഴുവനും കിട്ടാതെ എയർപോർട്ടിൽ നിന്ന് പുറത്തുവരില്ലെന്ന് റൊണാൾഡീഞ്ഞ്യോ വ്യക്തമാക്കി. റൊണാൾഡീഞ്ഞ്യോ പങ്കടെുത്ത ബീച്ചിലെ പരിപാടിയിലും സ്റ്റേജിൽ നിറഞ്ഞു നിൽക്കാനായിരുന്നു പലരുടെയും ശ്രമം. ഇതിന് സാധിക്കാത്തവരെല്ലാം പിന്നീട് ടൂർണമെന്റുമായി സഹകരിക്കാതെയായി.
മോണ്ടിയൽ സ്പോർട്സ് പ്രതിനിധികൾക്ക് പോലും വേദിയിൽ അർഹമായ ഇടം കിട്ടിയില്ല. ഈ തർക്കത്തിനിടയിൽ റൊണാൾഡീഞ്ഞ്യോയ്ക്ക് ഒപ്പമത്തെിയ സഹോദരനെ ഉൾപ്പെടെ വേണ്ട രീതിയിൽ പരിഗണിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ റൊണാൾഡീഞ്ഞ്യോ സംഘാടകരുമായി ഇടഞ്ഞു. നാഗ്ജി ഫുട്ബോളിന്റെ പ്രചരണത്തിനായി എത്തിയ ഫുട്ബോൾ ഇതിഹാസം അതുകൊണ്ട് തന്നെ കോഴിക്കൊട്ടത്തെിയിട്ടും ഫുട്ബോൾ തൊടാൻ പോലൂം കൂട്ടാക്കിയില്ല. കോടിക്കണക്കിന് രൂപ ചെലവിട്ട് റൊണാൾഡീഞ്ഞ്യോയെ എത്തിച്ചതോടെ മോണ്ടിയൽ സ്പോർട്സും പ്രതിസന്ധിയിലായി. കോഴിക്കൊട്ടെ മിംസ് ഹോസ്പിറ്റൽ റൊണാൾഡീഞ്ഞ്യോയുടെ സന്ദർശന പരിപാടികൾക്കായി മൂന്നു കോടി രൂപ നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ കരാറിൽ വ്യക്തമാക്കിയ പോലെ റൊണാൾഡീഞ്ഞ്യോയെ മിംസ് ആശുപത്രിയിലെ ചടങ്ങിലത്തെിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ തുക നൽകുന്നതിൽ നിന്നും മിംമ്സ് ആശുപത്രി പിന്മാറുകയും ചെയ്തു.
ഇതോടെ ടൂർണമെന്റിനുള്ള ബാക്കി തുക ചെലവിടാൻ മോണ്ടിയൽ ഗ്രൂപ്പിന് സാധിക്കാതെ വന്നു. ഇതോടെ കെ. ഡി.എഫ്.എ പ്രസിഡന്റും ഇറാം ഗ്രൂപ്പ് എം.ഡിയുമായ ഡോ: സിദ്ദിഖ് അഹമ്മദ് ടൂർണമെന്റിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കി. പി. കെ സ്റ്റീൽസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സഹകരിച്ചിപ്പ് ടൂർണമെന്റ് നടത്താനായിരുന്നു നീക്കം. എന്നാൽ അതുകൊണ്ടും പരിപാടി നടത്താൻ കഴിയാതെ വന്നതോടെ പ്രമുഖ വ്യവസായി എം എ യൂസഫലിയെ ഉദ്ഘാടകനായി കൊണ്ടുവരുകയും കോടിക്കണക്കിന് രൂപ അദ്ദേഹത്തിൽ നിന്ന് വാങ്ങുകയും ചെയ്തു.
മോണ്ടിയൽ ഗ്രൂപ്പുമായി കരാറിലേർപ്പെട്ട മാദ്ധ്യമം പത്രം ഗ്രൗണ്ടിന്റെ പരിസരങ്ങളിൽ തങ്ങളുടെ ഫ്ളെക്സുകൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഇതിനിടെ മാതൃഭൂമിയുമായി കരാറുണ്ടാക്കിയ ഡോ: സിദ്ദിഖ് അഹമ്മദ് അവരെ തടയുകയും ചെയ്തു. ടൂർണമെന്റിന്റെ പരസ്യങ്ങളിലും ബോർഡുകളിലും ഒന്നും മോണ്ടിയൽ ഗ്രൂപ്പിന്റെ പേര് പോലും വെക്കാതെ പൂർണമായി അവരെ അകറ്റുകയും ചെയ്തു. വമ്പൻ വിദേശടീമുകൾ പങ്കെടുക്കുന്നുവെന്നതായിരുന്നു ടൂർണമെന്റിന്റെ മുഖ്യ ആകർഷണം. എന്നാൽ പ്രതീക്ഷയർപ്പിച്ച പല ടീമുകളും നിരാശാജനകമായ പ്രകടനം കാഴ്ച വെക്കുകയും ചെയ്തതോടെ മത്സരത്തിന് ഓരോ ദിവസവും കഴിയുന്തോറും കാഴ്ചക്കാർ കുറഞ്ഞു വരുകയാണ്. ഇതിനിടെ ഡോ: സിദ്ദിഖ് അഹമ്മദിന്റെ നേതൃത്വത്തിൽ ടൂർണ്ണമെന്റിന്റെ മുഖ്യ സ്പോൺസർമാരായി മഹീന്ദ്രാ ന്റ് മഹീന്ദ്രയുമായി ധാരണയിലത്തെിയിട്ടുണ്ട്. എങ്ങിനെ മുന്നോട്ട് പോയാലും പ്രതീക്ഷയോടെ എത്തിയ നാഗ്ജി കപ്പ് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മത്സരങ്ങൾ കഴിയുന്നതോടെ സംഘാടകർ തമ്മിലുള്ള പ്രശ്നങ്ങളും രൂക്ഷമാകുമെന്ന് ഉറപ്പാണ്.
കോഴിക്കോട് കോർപ്പറേഷൻ പുൽത്തകിടിയിൽ ഇതിന് മുമ്പ് 1995ലാണ് അവസാനമായി മത്സരം നടന്നത്ഇരുപതു വർഷത്തിനു ശേഷം കോർപ്പറേഷൻ ജൂബിലിയുടെ ഭാഗമായി ജില്ലാ ഫുട്ബോൾ അസോസിയേഷനും സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറവും ചേർന്നു മത്സരം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും സ്റ്റേഡിയം നവീകരണം പൂർത്തിയാകാത്തതിനാൽ മത്സരം നടന്നില്ല. ു സ്പോൺസർമാരെ കണ്ടെണ്ടത്താനും പ്രധാന ടീമുകളെ കൊണ്ടുവരാനുമൊക്കെ തീരുമാനിക്കയും അതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. നാഗ്ജിയുടെ ചരിത്രം അനാവരണം ചെയ്യന്ന സിഡിയും അന്നു തയാറാക്കിയിരുന്നു.പക്ഷെ അന്നത് യാഥാർഥ്യമായില്ല. പിന്നീട് മേയിൽ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫൂട്ബോൾ ആരാധകർ. വിദേശങ്ങളിൽ നിന്ന് ആറു ടീമുകളെയും രണ്ട് ഇന്ത്യൻ ടീമുകളെയും പങ്കടെുപ്പിച്ച് മത്സരങ്ങൾ നടത്താനായിരുന്നു തീരുമാനം. പതിനേഴ് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന് നാലുകോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. പിന്നീട് ഫണ്ട് കണ്ടത്തൊനാവാതിരുന്നതും ടീമുകളെ പങ്കടെുപ്പിക്കാൻ സാധിക്കാതെ വന്നതുമാണ് വീണ്ടും ടൂർണമെന്റ് മുടങ്ങാൻ കാരണമായത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ വീണ്ടും പ്രതീക്ഷകളോടെ ടൂർണമെന്റ് ആരംഭിച്ചത്. അതിന്റെ ഗതിയും ഏറെ ദയനീയം തന്നെയായി മാറി.
1952ലാണ് സേട്ട് നാഗ്ജി ടൂർണമെന്റ് ആരംഭിച്ചത്. 1995 വരെ തുടർന്നു. ഒട്ടേറെ പ്രഗത്ഭ ഫുട്ബോൾ താരങ്ങളുടെ പ്രകടനം കോഴിക്കൊട്ടുകാർക്ക് കാണാൻ നാഗ്ജി ടൂർണമെന്റ് വഴിയൊരുക്കി. ഇന്ദർ സിങ്, ശ്യാം ഥാപ്പ, രഞ്ജിത് ഥാപ്പ, മഖൻ സിങ്, ബെർനാഡ്, നജിമുദ്ദീൻ, സുബ്രതോ ഭട്ടാചാര്യ തുടങ്ങി നിരവധിതാരങ്ങൾ കോഴിക്കൊട്ടുകാർക്ക് പ്രിയപ്പെട്ടവരായത് നാഗ്ജി ഫുട്ബോളിലൂടെയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍