ഒ പി ജെയ്ഷയെ ഇന്ത്യ മാരത്തണിൽ ഓടിച്ചതു തുള്ളിവെള്ളം കൊടുക്കാതെ; മറ്റു താരങ്ങൾ ഗ്ലൂക്കോസും ബിസ്കറ്റും തേനും കഴിച്ചു മുന്നേറിയപ്പോൾ ജെയ്ഷ ശരീരം ഉണങ്ങി ഫിനിഷിങ് പോയന്റിൽ തളർന്നുവീണു; ബോധംവീണത് ഏഴുകുപ്പി ഡ്രിപ്പ് നൽകിയ ശേഷം; കോച്ചിനും ഒഫിഷ്യലുകൾക്കുമെതിരെ ആഞ്ഞടിച്ചു മലയാളി താരം
മറുനാടൻ ഡെസ്ക്
ബാംഗ്ലൂർ: ഒളിമ്പിക്സ് മാരത്തണിൽ ഇന്ത്യക്കുവേണ്ടി പങ്കെടുത്ത പ്രശസ്ത മലയാളി താരം ഒപി ജയ്ഷയ്ക്ക് ഓട്ടത്തിനിടെ തുള്ളിവെള്ളം കൊടുക്കാൻപോലും ഒറ്റ ഇന്ത്യൻ ഒഫീഷ്യലും ഉണ്ടായില്ലെന്ന് പരാതി. 42.195 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിന്റെ ഫിനിഷിങ് ലൈനിൽ കുഴഞ്ഞുവീണ ജയ്ഷയെ നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ഏഴു കുപ്പി ഗ്ളൂക്കോസ് നൽകുകയും വേണ്ടിവന്നുവെന്നാണ് റിപ്പോർട്ടുകൾ.
മാരത്തൺ നടക്കവെ ഗുരുതരമായ വീഴ്ചയാണ് ഇന്ത്യൻ ഒഫിഷ്യലുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റെല്ലാ രാജ്യക്കാരും തങ്ങളുടെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ ഗ്ളൂക്കോസ് ബിസ്കറ്റുകളും വെള്ളവും നൽകി ഓരോ റിഫ്രഷ്മെന്റ് പോയന്റുകളിലും കാത്തുനിന്നിരുന്നെങ്കിലും ജയ്ഷയ്ക്കും ഇന്ത്യക്കുവേണ്ടി മത്സരിച്ച മറ്റൊരു താരം കവിതയ്ക്കും വേണ്ടി ഇന്ത്യൻ ഒഫീഷ്യലുകൾ ആരും ഇല്ലായിരുന്നു.
'എങ്ങനെയാണ് ഓടിത്തീർത്തതെന്ന് എനിക്കുതന്നെ അറിയില്ല. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നത് വലിയ പ്രശ്നമായി' - സംഭവത്തെക്കുറിച്ച് ജയ്ഷ പ്രതികരിച്ചത് ഇങ്ങനെ. ബീജിങ് ഒളിമ്പിക്സിൽ രണ്ടുമണിക്കൂറും 34 മിനിറ്റുമെടുത്ത് പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ജെയ്ഷ ഇക്കുറി ഇതിനേക്കാൾ മികച്ച സമയം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ വെള്ളംകുടിക്കാൻപോലും കിട്ടാതേ ജെയ്ഷ ഓടിത്തീർത്തത് രണ്ടുമണിക്കൂർ 47 മിനിറ്റെടുത്താണ്. മാരത്തണിൽ ദേശീയ റെക്കോഡിന് ഉടമയായ ജെയ്ഷയോട് വൻ ചതി കാട്ടിയതിൽ ഇന്ത്യൻ ഒഫിഷ്യൽസിനെതിരെ വ്യാപകമായി പരാതി ഉയർന്നുകഴിഞ്ഞു.
ഓരോ റിഫ്രഷ്മെന്റ് പോയന്റിലും തങ്ങളുടെ താരങ്ങൾക്ക് പാനീയവും ബിസ്കറ്റുകളുമെല്ലാം നൽകി എല്ലാ രാജ്യങ്ങളുടെയും സംഘങ്ങൾ നിന്നിരുന്നുവെങ്കിൽ ഇന്ത്യൻ പതാക ഇടയ്ക്കിടെ പാറിച്ചുകൊണ്ടുനിന്ന കാണികളെയല്ലാതെ ഒറ്റ ഒഫിഷ്യലിനെ പോലും അവിടെ കണ്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യക്ക് അനുവദിക്കപ്പെട്ട ഇന്ത്യൻ പതാക കുത്തിനിർത്തിയ ഡെസ്കുകൾ മാത്രമാണ് ഓരോ പോയന്റിലും ഉണ്ടായിരുന്നത്.
നാല്പതിലേറെ കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ വീഥിയിൽ ഓരോ രണ്ടര കിലോമീറ്ററുകൾ പിന്നിടുമ്പോഴും റിഫ്രഷ്മെന്റ് പോയിന്റുകളുണ്ട്. ഇവിടെയെല്ലാം ആവശ്യമെങ്കിൽ വെള്ളം നൽകണമെന്നാണ് ചട്ടം. ദീർഘദൂര ഓട്ടമായതിനാൽ ശരീരം നന്നായി വിയർക്കുകയും പെട്ടന്ന് നിർജലീകരണം സംഭവിക്കുകയും ചെയ്യും. വെള്ളം കുടിക്കാതെ ഓടിയിട്ടും ജീവന് ആപത്തുണ്ടാകാതെ ഇത്രയും ദൂരം കടന്ന് ജെയ്ഷ ഫിനിഷിങ് പോയന്റുവരെ എത്തിയതുതന്നെ ഭാഗ്യമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ഇന്ത്യൻ സംഘത്തെ കാണാതിരുന്നതോടെ റിയോയിലെ ഒളിമ്പിക് സംഘാടകർ ഓരോ എട്ടുകിലോമീറ്റർ ദൂരത്തിലും ഏർപ്പെടുത്തിയിരുന്ന അവരുടെ പോയന്റുകളിൽ നിന്നാണ് വെള്ളം കിട്ടിയത്. കൂടെ ശരീരം തണുപ്പിക്കാൻ നനച്ച സ്പോഞ്ചും. ഇത് കുറച്ചുദൂരം ഓടാൻ സഹായിച്ചെങ്കിലും കത്തുന്ന സൂര്യനുതാഴെ അവസാനത്തെ പത്തുകിലോമീറ്റർ ഞാൻ ഓടിയതെങ്ങനെയെന്ന് എനിക്കറിയില്ല - ജെയ്ഷ പറയുന്നു.
മറ്റു രാജ്യങ്ങളിലെ അത്ലറ്റുകൾക്ക് ഗ്ലുക്കോസും ബിസ്കറ്റും തേനുമെല്ലാം അവരുടെ രാജ്യങ്ങൾ നൽകിയിരുന്നു. എനിക്കും കവിതയ്ക്കും തുള്ളിവെള്ളംപോലും തരാൻ നമ്മുടെ ആരും ഉണ്ടായില്ല - വികാരാധീനയായി ജെയ്ഷ പ്രതികരിക്കുന്നു. ഫിനിഷിങ് പോയന്റുവരെ ഓടിയെത്തിയപാടെ ജെയ്ഷ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പിന്നെന്തു സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞശേഷമാണ് ബോധംവീണതെന്നും ജെയ്ഷ പറഞ്ഞു. ഇന്ത്യയുടെ ഒരു ഡോക്ടറെയും ഞാൻ കണ്ടില്ലെന്നും ഇന്ത്യയുടെ മാരത്തോൺ ഓട്ടക്കാരൻ ഗോപിയും കോച്ച് രാധാകൃഷ്ണൻ നായരുമാണ് തന്നെ സഹായിച്ചതെന്നും ജെയ്ഷ പറഞ്ഞു.
കുറച്ചുദിവസങ്ങളെടുക്കും താൻ സാധാരണനിലയിലാകാനെന്നും പക്ഷേ ശരീരത്തിനുണ്ടായ ക്ഷീണം മറികടക്കാൻ മൂന്നുമാസത്തെയെങ്കിലും ആയുർവേദ ചികിത്സ വേണ്ടിവന്നേക്കുമെന്നും ശനിയാഴ്ച രാത്രി ബാംഗഌരിലെത്തിയ ജെയ്ഷ പറഞ്ഞു. ജെയ്ഷയ്്ക്ക് പനിയുള്ളതായി സായിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒളിമ്പിക് സംഘാടകർ ഏർപ്പെടുത്തുന്നതിന് പുറമെ നാല് ഒഫീഷ്യലുകളെ ഇന്ത്യ നാലു റിഫ്രഷ്മെന്റ് പോയന്റുകളിൽ നിയോഗിക്കണമെന്നാണ് അന്താരാഷ്ട നിയമം. അത്ലറ്റിക് ഫെഡറേഷനും കോച്ചുമാണ് ഇതിന് നടപടിയെടുക്കേണ്ടത്. ഒരു രാജ്യത്തെ താരം മറ്റൊരു രാജ്യത്തെ ഒഫിഷ്യലുകൾ നൽകുന്ന പാനീയങ്ങൾ ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്. മറ്റൊരു രാജ്യത്തെ താരത്തെ നിരോധിത മരുന്നുകൾ കലർത്തി നൽകി കുടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്തരത്തിൽ നിയന്ത്രണമുള്ളത്.
തന്റെ കോച്ച് നിക്കോളെ സ്നെസെറേവിനേയും ഇക്കാര്യത്തിൽ ജെയ്ഷ കുറ്റപ്പെടുത്തുന്നുണ്ട്. തനിക്ക് 1500 മീറ്ററിൽ മത്സരിക്കാനായിരുന്നു താല്പര്യമെന്നും കോച്ച് തന്നെ നിർബന്ധിച്ച് മാരത്തണിൽ ഓടിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. പരിശീലന കാലത്ത് തനിക്ക് പരിക്കുപറ്റിയിരുന്നതായും പൂർണമായും ഭേദമാകാൻ കോച്ച് മതിയായ സമയം നൽകിയില്ലെന്നുമാണ് പരാതി. ഊട്ടിയിലും റിയോയിലും അതിരാവിലെ പരിശീലനം നേടിയതിനാൽ റിയോയിലെ കടുത്ത ചൂട് പ്രശ്നമായെന്നും ജെയ്ഷ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍