12 കോടിയുടെ ലോട്ടറി വിറ്റിട്ടും പണം എത്തിയത് പത്ത് കോടിയേളം മാത്രം; ഗൾഫിലെ ഏജന്റിനു കമ്മീഷന് കൊടുത്തെങ്കിലും ടിക്കറ്റ് വിറ്റ പണം രേഖകളിൽ ഇല്ല; സ്പോർട്സ് വികസനത്തിന് കോടികൾ ഉണ്ടാക്കാൻ തുടങ്ങിയ ലോട്ടറി സ്പോർട്സ് കൗൺസിലിന്റെ ഒന്നരക്കോടി നഷ്ടപ്പെടുത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം കണ്ട് വലിയ അഴിമതിയയാണ് സ്പോർട്സ് ലോട്ടറിയെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അഞ്ജു ബോബി ജോർജ് വിശേഷിപ്പിച്ചത്. വി എസ്.അച്യുതാനന്ദൻ നയിച്ച ഇടതുസർക്കാരിന്റെ കാലത്തു സംസ്ഥാനത്തെ കായിക രംഗത്തിന്റെ സമഗ്ര വികസനത്തിനായി ആവിഷ്കരിച്ച സ്പോർട്സ് ലോട്ടറിയുടെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അഞ്ജു ആരോപിച്ചു. ഇത് വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നാണ് ആവശ്യം. സ്പോർട്സ് ലോട്ടറിയിൽ കേരളാ സ്പോർട്സ് കൗൺസിന് നഷ്ടമുണ്ടായെന്ന അഞ്ജുവിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് അന്നത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടും.
സ്പോർട്സ് ലോട്ടറിയിൽനിന്ന് ഒരു രൂപ പോലും കായിക വികസനത്തിനു വിനിയോഗിക്കാൻ ലഭിച്ചിട്ടില്ലെന്നും ഭാവനാശൂന്യവും വികലവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നടപടികളിലൂടെ വൻ ബാധ്യതയാണ് സ്പോർട്സ് കൗൺസിലിനു വരുത്തിയതെന്നുമാണ് ഓഡിറ്റ് കണ്ടെത്തൽ. ഇതേക്കുറിച്ചു വിജിലൻസ് അന്വേഷണത്തിന് ഓഡിറ്റ് വിഭാഗം അന്നുതന്നെ ശുപാർശ ചെയ്തിരുന്നെങ്കിലും ഈ ഫയൽ ഒന്നാകെ പൂഴ്ത്തുകയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്തും ആരും ലോട്ടറി നടത്തിപ്പിനെക്കുറിച്ച് അന്വേഷിച്ചില്ല. അഞ്ജുവിന്റെ വെളിപ്പെടുത്തലോടെ ഇത് വീണ്ടും ചർച്ചയായി. അഞ്ജു ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങളുടെ സഹായത്തോടെയായിരുന്നു സ്പോർട്സ് ലോട്ടറിയുടെ പ്രചാരണം നടത്തിയത്. ഗുരുതര ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിലുമുള്ളത്.
സ്പോർട്സ് കൗൺസിൽ മുഖേന 12,13,360 ടിക്കറ്റുകളാണു വിറ്റത്. ഇതിന്റെ മുഖവിലയായി 12,13,36,000 രൂപ ലഭിക്കേണ്ട സ്ഥാനത്ത് ആകെ 9,89,86,413 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് ഓഡിറ്റ് നിരീക്ഷണം. ലോട്ടറി നടത്തിപ്പു കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും 2,23,49,587 രൂപ സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ടതായിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കൗൺസിൽ വാങ്ങിയ ടിക്കറ്റുകൾ, ആർക്കൊക്കെ വിറ്റഴിച്ചെന്നോ, അവരിൽനിന്ന് എത്ര പണം കിട്ടിയെന്നോ, ഇനി എത്ര കിട്ടാനുണ്ടെന്നോ ഒരു രേഖയും കൗൺസിലിൽ ഇല്ല. വിൽക്കാതെ ശേഷിച്ച ഒരു ടിക്കറ്റു പോലും കൗൺസിലിനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റുകൾ ശേഷിച്ചിട്ടുണ്ടെങ്കിൽ, അവയിൽ എന്തെങ്കിലും സമ്മാനം കിട്ടിയിട്ടുണ്ടോ എന്നും പരിശോധിച്ചിട്ടില്ല. കുറഞ്ഞ സമ്മാനമായ നൂറു രൂപ പോലും കൗൺസിലിനു ലഭിച്ചില്ല എന്നതു സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ലെന്നാണ് ഓഡിറ്റ് നിരീക്ഷണം.
സ്പോർട്സ് ലോട്ടറി ഗൾഫിൽ വിൽക്കാൻ കൗൺസിൽ അന്ന് ചുമതലപ്പെടുത്തിയ ആൾ മൂന്നുവർഷത്തിനു ശേഷവും അജ്ഞാതനാണ്. 75440 രൂപയുടെ വിമാനടിക്കറ്റു നൽകിയാണ് പി.പി.ഖാലിദ് എന്ന വ്യക്തിയെ ഗൾഫിലെ വിൽപ്പനയ്ക്കു സ്പോർട്സ് കൗൺസിൽ ചുമതലപ്പെടുത്തിയത്. ഇയാൾക്ക് എത്ര ടിക്കറ്റു നൽകിയെന്നോ, എത്ര വിറ്റുവെന്നോ, കൗൺസിലിന് എത്ര പണം കിട്ടിയെന്നോ ഉള്ള രേഖകളൊന്നും ലഭ്യമല്ല. കേരള ഭാഗ്യക്കുറി അന്യസംസ്ഥാനത്തു വിറ്റഴിക്കാൻതന്നെ നിയന്ത്രണം ഉള്ളപ്പോഴാണ് അന്യരാജ്യത്ത് ലോട്ടറി വിൽക്കാൻ സ്വകാര്യ വ്യക്തിയെ ചുമതലപ്പെടുത്തിയത്. ഇയാൾ ആരാണെന്നോ, ഇയാളെ വിൽപ്പനയ്ക്കു ചുമതലപ്പെടുത്തിയതിന്റെ വിവരങ്ങളോ സാംഗത്യമോ തെളിയിക്കുന്ന ഒരു രേഖയും ഫയലിൽ ഇല്ല.
ഖാലിദിനു കമ്മിഷനായി 4,24,560 രൂപയുടെ ചെക്ക് നൽകിയിട്ടുണ്ട്. ഇത്രയും തുക കമ്മിഷൻ നൽകണമെങ്കിൽ ഇയാൾ 21228 ടിക്കറ്റു വാങ്ങിയിരിക്കേണ്ടതാണ്. പക്ഷേ, അതിന്റെ വിലയായി 21,22,000 രൂപ കൗൺസിലിൽ ഒടുക്കിയതിന്റെ രേഖകളൊന്നുമില്ല. സ്വകാര്യ വ്യക്തിയെ കൗൺസിൽ ചെലവിൽ വിദേശത്ത് അയച്ചതു തന്നെ ക്രമക്കേടാണെന്നു റിപ്പോർട്ടിൽ പറയുന്നു. വൻതോതിൽ സ്വജനപക്ഷപാതം നടന്നുവെന്ന് വ്യക്തമാകുന്നതാണ് ഗൾഫിലെ ഈ ഇടപാട്. മുൻ കൗൺസിൽ പ്രസിഡന്റ് ടിപി ദാസന് നേരെയാണ് ആരോപണങ്ങൾ ഉയരുന്നത്. അതിനിടെയിലും ദാസനെ തന്നെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് നിയോഗിക്കാൻ ഇടത് സർക്കാർ നീക്കവും സജീവമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീന്തൽക്കുളങ്ങളും ഗ്രൗണ്ടുകളും നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തൽ ലക്ഷ്യമാക്കി നടത്തിയ ലോട്ടറി പക്ഷേ, സ്പോർട്സ് കൗൺസിലിനെ ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതയിലേക്കാണു തള്ളിവിട്ടത്. അന്നത്തെ ഭാരവാഹികൾക്കും കൗൺസിലിന്റെ ചില തീരുമാനങ്ങൾക്കുമെതിരെ ഗുരുതര പരാമർശങ്ങളാണു ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയിരുന്നത്. ഇതിനു കൃത്യമായ മറുപടി സ്പോർട്സ് കൗൺസിൽ നൽകിയതുമില്ല. ഓഡിറ്റിലെ കണ്ടെത്തലുകൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നാണ് അന്ന് പ്രസിഡന്റായിരുന്ന ടി.പി.ദാസന്റെ നിലപാട്. ഒൻപതു കോടി രൂപ സർക്കാരിനു ലോട്ടറിയിലൂടെ ലാഭം കിട്ടിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ് ഒന്നരക്കോടിയോളം പിരിഞ്ഞു കിട്ടാനുണ്ടായിരുന്നതെന്നും ടി.പി.ദാസൻ പറയുന്നു.
ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിൽനിന്നു തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്തിരുന്നു എന്ന് ദാസൻ പറയുന്നുണ്ടെങ്കിലും അത്തരത്തിൽ വകമാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ കണക്കുകളും സ്പോർട്സ് കൗൺസിൽ വഴി വിറ്റഴിച്ച 12.13 ലക്ഷം ടിക്കറ്റുകളുടെ കണക്കും കൂട്ടിക്കുഴച്ചാണ് ഓഡിറ്റ് വിഭാഗത്തിന് അന്നു മറുപടി നൽകിയിരുന്നതെന്നാണു സ്പോർട്സ് കൗൺസിലിനുള്ളിൽനിന്നുതന്നെ ലഭിച്ച സൂചന.
ഒന്നാം സമ്മാനം ഇപ്പോഴും ബാങ്കിൽ
സ്പോർട്സ് ലോട്ടറി ക്രമക്കേടുകളെക്കുറിച്ച് ആരോപണം ഉയരുമ്പോൾ, ഒന്നാം സമ്മാനമായ രണ്ട് കോടി രൂപ ലഭിച്ച ഓങ്ങല്ലൂർ പഞ്ചായത്തിനു തർക്കംമൂലം സമ്മാനത്തുക ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേർന്ന് എടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ട് കോടിരൂപയിൽ നികുതികൾ കിഴിച്ച് ഒരു കോടി 20 ലക്ഷമാണു പഞ്ചായത്തിനു ലഭിച്ചത്.
സമ്മാനത്തുക പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റും തുക വീതിച്ചു നൽകണമെന്നു ജീവനക്കാരും ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. സമ്മാനം ലഭിച്ച ദിവസം ആരംഭിച്ച തർക്കത്തിന് ഇനിയും പരിഹാരമായിട്ടുമില്ല. തുക ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ എസ്ബിഎ, ഓങ്ങല്ലൂർ ശാഖയിൽ സ്ഥിര നിക്ഷേപമായുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍