മുന്നണി വിടുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിട്ടും കുലക്കമില്ലാതെ സിപിഎം; ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ച് മാണി കരുത്തറിയിക്കും; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ മാണിയെ വിളിച്ചത് പിന്തുണ ഉറപ്പിക്കാൻ; കാനത്തേക്കാൾ ഭേദം മാണിയെന്ന തോന്നൽ സിപിഎം അണികൾക്കും ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടത് മുന്നണിയിൽ സിപിഐ വേണ്ടെന്ന നിലപാടിലേക്ക് സിപിഎം. സിപിഐയേക്കാൾ കെഎം മാണിയുടെ കേരളാ കോൺഗ്രസാണ് കൂടുതൽ നല്ലതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കെ.എം.മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കും. ഇതോടെ സിപിഐ മുന്നണി വിട്ടു പോകുമെന്നാണ് സിപിഎം പ്രതീക്ഷ. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ കെഎം മാണി വിഷയം സിപിഎം ചർച്ചായക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരസ്യമായി പിന്തുണയ്ക്കാനാണ് മാണിയുടെ തീരുമാനം. ഇതോടെ മാണി ഇടതു പക്ഷത്തിന്റെ ഭാഗമാവുകയും ചെയ്യും.
സിപിഎം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിലേക്കു മാണിയെ ക്ഷണിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. എൽഡിഎഫിനു പുറത്തുള്ള കക്ഷികളിൽ ആകെ ക്ഷണിച്ചതു മാണിയെ മാത്രം. സിപിഎമ്മിന്റെ പത്തനംതിട്ട, ഇടുക്കി, കോട്ടയം സമ്മേളനങ്ങൾ മാണിയെ സ്വാഗതം ചെയ്തിരുന്നു. ഈ സാഹചര്യം സംസ്ഥാന സമിതിയിലും ചർച്ചായകും. സിപിഐ പോയാലും സർക്കാരിന് ഭീഷണിയില്ല. ഈ സാഹചര്യത്തിൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. കാനം പോകുന്നുവെങ്കിൽ പോകട്ടെയെന്നാണ് സിപിഎം വിലയിരുത്തൽ. ഡാങ്കെയുടെ ശിഷ്യനായ സികെ ചന്ദ്രപ്പന്റെ അനുയായിയാണ് കാനം. അതുകൊണ്ട് തന്നെ കാനത്തിന് താൽപ്പര്യം കോൺഗ്രസാണ്. അതുകൊണ്ട് മാത്രമാണ് മാണിയുടെ വരവിനെ കാനം എതിർക്കുന്നതെന്നാണ് സിപിഎം വിലിയിരുത്തൽ.
അനവസരത്തിൽ, ആവശ്യമില്ലാത്ത പ്രസ്താവനകളിറക്കി വിവാദമുണ്ടാക്കുന്ന രീതി സിപിഐ തുടരുകയാണെന്ന വികാരമാണു സിപിഎമ്മിന്. മാണിക്കെതിരെയെന്ന മട്ടിൽ തങ്ങൾക്കെതിരെയാണു സിപിഐ സംസ്ഥാനസെക്രട്ടറി ആരോപണം ഉന്നയിക്കുന്നത്. മാണിയോടുള്ള വിയോജിപ്പ് കാനം മറച്ചുവയ്ക്കാറില്ലെങ്കിലും 'അദ്ദേഹത്തോടൊപ്പം എൽഡിഎഫിൽ പ്രവർത്തിക്കാൻ പ്രയാസമാണ്' എന്ന തരത്തിൽ കാനം പ്രതികരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മാണി ഇടതു പക്ഷത്ത് എത്തിയാൽ കാനം യുഡിഎഫിലേക്ക് പോകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേരളത്തിലെ മുന്നണി സംവിധാനത്തിൽ അടുത്ത മാസം വലിയ മാറ്റങ്ങൾ വരും. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും ഇടതു പക്ഷത്തിന്റെ ഭാഗമായി മാറും.
തങ്ങളെ തള്ളിയും മാണിയെ ആനയിക്കാൻ നോക്കുന്നോയെന്ന സന്ദേഹം സിപിഐ പ്രകടിപ്പിച്ചതു കോട്ടയം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഎം-കേരളകോൺഗ്രസ് ബന്ധം സംസ്ഥാനത്താകെ മാതൃകയാക്കണമെന്ന നിർദ്ദേശമാണു സിപിഎം കോട്ടയം സമ്മേളനം മുന്നോട്ടുവച്ചത്. ജില്ലാപഞ്ചായത്തിലെ അട്ടിമറിനീക്കത്തെ സിപിഐ പിന്തുണയ്ക്കാതിരുന്നതിനെ റിപ്പോർട്ടിൽ തന്നെ വിമർശിക്കുകയും ചെയ്തു. മാണിക്ക് അഗ്നിശുദ്ധിവരുത്താൻ കോട്ടയത്തു സിപിഎം ശ്രമിച്ചുവെങ്കിൽ, അതിനു തങ്ങളെ പ്രതീക്ഷിക്കേണ്ടെന്നാണ് അതേ കോട്ടയത്തു കാനം വ്യക്തമാക്കിയത്. 'മധ്യസ്ഥപ്രാർത്ഥനക്കാരുടെ സഹായം' എൽഡിഎഫിനു വേണ്ടെന്നു കാനം പറഞ്ഞതും പ്രത്യേക ലക്ഷ്യത്തോടെയാണ്. മാണി എൽഡിഎഫിന്റെ ഭാഗമായാൽ മുന്നണിയുടെ മതനിരപേക്ഷ പ്രതിച്ഛായ തകരുമെന്ന് വരുത്താനാണ് കാനത്തിന്റെ നീക്കം.
മലപ്പുറത്ത് മാർച്ച് ഒന്നു മുതൽ നാലു വരെ ചേരുന്ന സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ പ്രവർത്തനറിപ്പോർട്ട് തയാറാക്കാനായി സിപിഐ സംസ്ഥാനനിർവാഹകസമിതിയോഗം ഇന്നു കോട്ടയത്തു ചേരും. ജില്ലാസമ്മേളനം കോട്ടയത്തു നടക്കുന്നതിനാൽ നേതാക്കൾക്കു സൗകര്യപ്രദമായതുകൊണ്ടാണ് അവിടെയാക്കിയത്. സിപിഎമ്മിനും മാണിക്കുമെതിരെയുള്ള റിപ്പോർട്ടിലെ പരാമർശങ്ങൾ ഉണ്ടാകും. സിപിഎം സംസ്ഥാന സമ്മേളനത്തോടെ തന്നെ മാണിയുടെ കാര്യത്തിൽ വ്യക്തത വരും. അതുകൊണ്ട് തന്നെ സിപിഐ സമ്മേളനം മുന്നണി മാറ്റത്തിന്റെ സാധ്യതകളാകും ചർച്ചയാവുക. അതിനിടെ കാനവും കൂട്ടരും യുഡിഎഫിലേക്ക് പോയാൽ സിപിഐ പിളരാനും സാധ്യതയുണ്ട്. കെ ഇ ഇസ്മായിൽ പക്ഷം സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനാണ് സാധ്യത. അങ്ങനെ കാനത്തിന് പണികൊടുക്കാനാണ് സിപിഎം തന്ത്രം.
സിപിഎം- സിപിഐ പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി എം.എം മണി സ്ഥിരമായി രംഗത്തു വരുന്നുണ്ട്. സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും കടുത്ത ഭാഷയിൽ മണി വിമർശിച്ചിരുന്നു. തോമസ് ചാണ്ടിയെ രാജി വയ്പ്പിച്ചത് സിപിഐയാണെന്ന് വരുത്തി തീർക്കാൻ ശ്രമം ഉണ്ടായെന്നാണ് സിപിഎം വിലയിരുത്തൽ. മന്ത്രിസഭാ യോഗം സിപിഐക്കാർ ബഹിഷ്കരിച്ചിരുന്നു. ഇതോടെയാണ് സിപിഐയെ കൈവിടാനുള്ള തീരുമാനം സിപിഎം എടുത്തത്. ഇത്തരക്കാരുമായി മുന്നോട്ട് പോകേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും പക്ഷം. ഇതാണ് മണിയിലൂടെ പ്രസ്താവനയായി ചർച്ചയായത്.
തോമസ് ചാണ്ടി വിഷയത്തിൽ ഹീറോ ചമയാനുള്ള സിപിഐ ശ്രമം മര്യാദ കേടാണ്. സിപിഐക്ക് മുന്നണി മര്യാദയില്ലെന്നും എം.എം. മണി ആരോപിച്ചു. മന്ത്രിസഭയിലെ ഒരാൾക്കെതിരെ ആക്ഷേപം വന്നാൽ അത് മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാൻ ശ്രമിച്ചു. അത് ശരിയല്ല. എൻസിപി അറിലേന്ത്യാ പാർട്ടിയാണ്. അവർ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്. എന്നാൽ അതിനു പോലും കാത്തു നിൽക്കാതെയാണ് അവർ മന്ത്രി സഭ ബഹിഷ്കരിച്ചത്. മന്ത്രി സഭ ബഹിഷ്കരിച്ച തീരുമാനം മര്യാദകേടാണെന്നും എംഎം മണി പറഞ്ഞിരുന്നു. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രി സഭ ബഹിഷ്കരിക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നു തന്നെയാണ് ഇപ്പോഴും സിപിഎം നിലപാട്. ഈ ബഹിഷ്കരണത്തോടെ തന്നെ സിപിഐ ഇടത് മുന്നണിക്ക് പുറത്തായെന്നാണ് സിപിഎം നേതാക്കൽ പരോക്ഷമായി സമ്മതിക്കുന്നതും.
അവിശ്വാസം നിലനിൽക്കുമ്പോഴാണു കോൺഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തുറന്നടിയും പുതിയ ചർച്ചകൾക്കു വഴിയൊരുക്കിയത്. കോൺഗ്രസ് ബന്ധം പറഞ്ഞു സിപിഐയെ ആക്ഷേപിക്കുന്നതിനെതിരെ സിപിഎമ്മിനെ കടന്നാക്രമിക്കാനും കാനം മടിച്ചില്ല. യുപിഎക്കു നൽകിയ പിന്തുണയും സോമനാഥ് ചാറ്റർജിയെ സ്പീക്കറാക്കിയതുമെല്ലാം കാനം ഓർമിപ്പിച്ചു. ഇടത് ഐക്യം പൊളിക്കുന്നതിനാണോ, കോൺഗ്രസുമായി ചേരുന്നതിനാണോ സിപിഐ മുൻഗണന നൽകുന്നതെന്നാണു സിപിഎമ്മിന്റെ മറുചോദ്യം.
ഇടുക്കിയിൽ എൽഡിഎഫിന്റെ എംപി ജോയ്സ് ജോർജിനെ സിപിഐയുടെ റവന്യു വകുപ്പ് കയ്യേറ്റക്കാരനാക്കിയെന്ന വികാരമാണു സിപിഎമ്മിനെ ഒടുവിൽ പ്രകോപിപ്പിച്ചത്. കോൺഗ്രസിൽനിന്നു പ്രതിഫലം പറ്റി സിപിഐ ഇതു ചെയ്തുവെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി എം. എം.മണി ആക്ഷേപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗത്തിൽ അദ്ദേഹം വേദി വിട്ടശേഷം പറഞ്ഞ ഈ ആരോപണത്തിന് അതേ നാണയത്തിലുള്ള മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ രംഗത്തെത്തി. കയ്യേറ്റക്കാരുടെ മിശിഹായെന്നാണു സ്വന്തം മുന്നണി മന്ത്രിയെ ശിവരാമൻ വിശേഷിപ്പിച്ചത്. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഇടുക്കിയിൽ സിപിഎമ്മുമായി യോജിച്ചുപോകാൻ കഴിയില്ലെന്ന മുന്നറിയിപ്പും നൽകി. ഇതെല്ലാം സംസ്ഥാന തലത്തിൽ ഇരു പാർട്ടികളും രണ്ട് വഴിക്ക് പോകുന്നതിന്റെ സൂചനയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍