ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചെങ്ങന്നൂർ സീറ്റിൽ വീണ്ടും മത്സരിക്കാൻ പിസി വിഷ്ണുനാഥ് അവകാശ വാദവുമായി രംഗത്ത് വരുമെന്നാണ് ഏവരും കരുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശ്വസ്തനായി ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നും കരുതി. ചില പാരകൾ വിഷ്ണുനാഥിനെതിരെ രംഗത്തുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ മുൻ നിര നേതാവിനെതിരെ ഒളിയുദ്ധത്തിന് കോൺഗ്രസിലെ പല പ്രമുഖരും ചരടുവലികൾ. ഇത് മനസ്സിലാക്കി പിസി വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറി. കോൺഗ്രസിന് പരിചിതമില്ലാത്ത രാഷ്ട്രീയ നീക്കമാണ് പിസി വിഷ്ണുനാഥിനെ പാർട്ടിയുടെ ദേശിയ മുഖമാക്കി മാറ്റുന്നത്. യഥാർത്ഥത്തിൽ വിഷ്ണുനാഥിന്റെ തീരുമാനം കേട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പോലും അത്ഭുതപ്പെട്ടുവെന്നാണ് മറുനാടന്‍ ലഭിക്കുന്ന വിവരം. കേരളത്തിലെ ഒരു നേതാവ് പോലും ഇത് പ്രതീക്ഷിച്ചില്ല.
മറ്റൊരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ തന്നെ തഴഞ്ഞാണെന്ന് പ്രചരണം ഉയരുമായിരുന്നു. അത് തന്നെ സ്നേഹിക്കുന്ന പ്രവർത്തകർക്ക് വേദനയുണ്ടാക്കും. ഇത് തിരിച്ചറിഞ്ഞാണ് പരസ്യമായി തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് വിശദീകരിച്ചതെന്ന് വിഷ്ണുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചെങ്ങന്നൂരിൽ മികച്ച സാധ്യതയാണുള്ളതെന്നും വിഷ്ണുനാഥ് വിലയിരുത്തുന്നുണ്ട്. കർണ്ണാകട രാഷ്ട്രീയത്തെ വിടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ ബാധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തോടെ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി വിഷ്ണുനാഥ് മാറുകയാണെന്നാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇത് കൂടുതൽ ശക്തനായി നേതാവായി വിഷ്ണുനാഥിനെ മാറ്റുമെന്നാണ് വിലയിരുത്തൽ.
ചെങ്ങന്നൂരിലെ മുൻ എംഎൽഎയാണ് വിഷ്ണുനാഥ്. കഴിഞ്ഞ തവണ പരാജയപ്പെട്ടത് ബിജെപിയുടെ മുന്നേറ്റം കാരണമായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ പിഎസ് ശ്രീധരൻ പിള്ള ബിജെപിക്കായി പെട്ടിയിലായപ്പോൾ വിഷ്ണുനാഥ് വീണു. സാമുദായിക സംഘടനകളുടെ നിലപാടും വിഷ്ണുനാഥിനെ തോൽപ്പിച്ചു. എന്നാൽ രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ചെങ്ങന്നൂരിൽ കോൺഗ്രസിന് മികച്ച സാധ്യതയാണ് ഉള്ളത്. ബിജെപിയുടെ പ്രഭാവം ഇടിഞ്ഞതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ കോൺഗ്രസിന് സാധ്യത കൂടുതലുമാണ്. ഈ മണ്ഡലത്തിൽ പാർട്ടി പരിഗണിച്ചിരുന്ന ആദ്യ പേരുകാരനായിരുന്നു വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ളതിനാൽ വിഷ്ണുനാഥിനെ തന്നെ സ്ഥാനാർത്ഥിയാക്കേണ്ടിയും വരുമായിരുന്നു. ഇവിടെയാണ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറി വിഷ്ണുനാഥ് പുതു മാതൃക കാട്ടിയത്.
ചെങ്ങന്നൂരിൽ തോറ്റ വിഷ്ണുനാഥിനെ രാഹുൽ ഗാന്ധി എഐസിസി സെക്രട്ടറിയാക്കി. കർണ്ണാടകയുടെ ചുമതലയും നൽകി. വീണ്ടും കർണ്ണാടക പിടിക്കുകയെന്ന ചരിത്ര ദൗത്യമാണ് രാഹുൽ വിഷ്ണുനാഥിനെ ഏൽപ്പിച്ചത്. വിഷ്ണുനാഥ് കർണ്ണാകടയിൽ എത്തുമ്പോൾ ബിജെപിക്ക് അവിടെ നേരിയ മുൻതൂക്കം ഉണ്ടായിരുന്നു. പക്ഷേ വിഷ്ണു എത്തിയതോടെ സംഘടനയിൽ പ്രകടമായ മാറ്റമുണ്ടായി. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചു. പണിയെടുക്കാത്തവരെ കണ്ടെത്തി ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി. പകരം ഊർജ്ജ്വസ്വലരായ നേതാക്കളെ കൊണ്ടു വന്നു. താഴെ തട്ടിൽ പോലും യാത്ര ചെയ്ത് യോഗങ്ങൾ നടത്തി. അങ്ങനെ കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും സജീവമായി. കർണ്ണാടകയിലെ സംഘടനാ സംവിധാനം വിഷ്ണു മനസ്സിലാക്കുകയും ചെയ്തു.
രണ്ട് മാസത്തിനുള്ളിൽ കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കും. ഇതിനൊപ്പമാകും ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ്. ഇതുകൊണ്ടാണ് വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. കർണ്ണാടകയിൽ നിന്ന് വിഷ്ണുനാഥ് ചെങ്ങന്നൂരിൽ എത്തുമ്പോൾ പുതിയ എഐസിസി സെക്രട്ടറിയെ ബാഗ്ലൂരുവിലേക്ക് രാഹുൽ ഗാന്ധിക്ക് നിയോഗിക്കേണ്ടി വരും. പുതിയ വ്യക്തി കാര്യങ്ങൾ പഠിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പും എത്തും. ഇത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കും. ഇത് മനസ്സിലാക്കിയാണ് വിഷ്ണുനാഥ് വിജയം ഏതാണ്ടുറപ്പുള്ള ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത്. ഇതിലൂടെ രാഹുൽ ഗാന്ധിക്ക് വലിയൊരു തലവേദന ഒഴിവാക്കുകയാണ് വിഷ്ണുനാഥ്. ഇത് കോൺഗ്രസ് അധ്യക്ഷനും തിരിച്ചറിഞ്ഞിട്ടുണ്ട്.
കർണ്ണാടകയിൽ രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് താൻ ചെങ്ങന്നൂരിൽ മത്സരിക്കുന്നില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചത്. കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി തന്നെ സ്ഥാനാർത്ഥിയാക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് രാഹുൽ പോലും അത്ഭുതപ്പെട്ടുവെന്നാണ് സൂചന. സാധാരണ നേതാക്കൾ ആരും സീറ്റ് വേണ്ടെന്ന് പറഞ്ഞ് എഐസിസി അധ്യക്ഷനെ സമ്മർദ്ദത്തിലാക്കാറില്ല. രാഹുലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷം ഉമ്മൻ ചാണ്ടിയെ ഇക്കാര്യം അറിയിച്ചു. കെപിസിസി അധ്യക്ഷൻ എംഎം ഹസനേയും താൻ മത്സരത്തിനില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു വിഷ്ണുനാഥിന്റെ പരസ്യ പ്രഖ്യാപനം. കേരളത്തിലെ നേതാക്കൾക്കും ഇത് അപ്രതീക്ഷിത പ്രഖ്യാപനമായി. എകെ ആന്റണിയേയും കാര്യങ്ങൾ വിഷ്ണുനാഥ് ധരിപ്പിച്ചിട്ടുണ്ട്.
നിയമസഭാതിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന കർണാടകത്തിൽ എ.ഐ.സി.സി. സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവിടത്തെ ചുമതലയിലേക്ക് മറ്റൊരാൾ വരുന്നത് ബുദ്ധിമുട്ടാകും. ഏറ്റെടുത്ത ചുമതല പൂർത്തിയാക്കുന്നതിലാണ് താത്പര്യമെന്ന് കഴിഞ്ഞദിവസം കർണാടകയിൽ പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധിയെ താനറിയിച്ചെന്നും അദ്ദേഹം അത് സമ്മതിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു. ചെങ്ങന്നൂരിൽ മത്സരിക്കാൻ മൂന്നുപ്രാവശ്യം പാർട്ടി അവസരം തന്നതിൽ തൃപ്തനാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
കഴിഞ്ഞപ്രാവശ്യം ചില പ്രത്യേക സാഹചര്യത്തിലാണ് തോറ്റത്. ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ യു.ഡി.എഫിന് അവിടെ വിജയിക്കാൻ കഴിയുമെന്നും വിഷ്ണുനാഥ് വിശദീകരിക്കുന്നു.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- ഇടഞ്ഞു നിൽക്കുന്ന പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണിയുടെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍