യാത്രക്കാരുടെ മിനിമം കൂലി വർദ്ധിപ്പിക്കേണ്ടത് വിദ്യാർത്ഥികളിൽ നിന്നും കുറഞ്ഞ കൂലി ഈടാക്കുന്നതിനാലെന്ന് നാറ്റ്പാക്ക് റിപ്പോർട്ട്; ഡീസൽ വില കുറഞ്ഞപ്പോൾ നിരക്ക് കുറക്കാൻ കൂട്ടാക്കാതെ ബസ് ഉടമകൾക്ക് ലാഭത്തിന് അവസരം ഒരുക്കി ജസ്റ്റിസ് എം രാമചന്ദ്രനും; ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ സംരക്ഷിക്കുന്നത് ബസ് ഉടമകളുടെ മാത്രം താൽപ്പര്യമെന്ന് ആക്ഷേപം; വിശ്വ ഹിന്ദു പരിഷത്ത് നേതാവിനെ ഇനിയും തുടരാൻ അനുവദിക്കുന്നതെന്തിന്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ കർശന നിലപാടുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, ബസ് ഉടമകൾ ഇതുവരെ സമരം പിൻവലിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങളെ വലച്ചുകൊണ്ടുള്ള ഈ സമരം എത്രകാലം മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ നിലപാട് സ്വകാര്യ ബസ് ഉടമകൾ സ്വീകരിക്കാൻ കാരണം ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാടാണ്. പലപ്പോഴും സ്വകാര്യ ബസ് ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്ന വിധത്തിലാണ് ചെയർമാൻ പെരുമാറുന്നത് എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.
ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാട് വിശ്വസിച്ച ബസ് ഉടമകളാണ് വെട്ടിലായിരിക്കുന്നത്. യാത്രക്കാരുടെ ഉയർന്ന മിനിമം കൂലി വിദ്യാർത്ഥികൾക്ക് കുറഞ്ഞ കൂലി ഈടാക്കുന്നതിനാൽ എന്നാണ് നാറ്റ്പാക്ക് രേഖകൾ പറയുന്നത്. ഇത് കൂടാതെ ജസ്റ്റിസ് രാമചന്ദ്രൻ നായരും ഈ നിലപാടിനെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തെത്തിത്തിയത്. ചാർജ്ജ് വർധിപ്പിക്കണമെന്ന ആവശ്യം ബസ് ഉടമകൾ ഉന്നയിക്കാൻ കാരണവും ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാന്റെ നിലപാടാണെന്നാണ് ആരോപവും ശക്തമാണ്. എന്തായാലും വിദ്യാർത്ഥികളുടെ ബസ് ചർജ്ജ് വർദ്ധിപ്പിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കാൻ ഇനിയും സർക്കാർ തയ്യാറായേക്കില്ല.
വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതു കൊണ്ടാണ് കേരളത്തിൽ ബസ് നിരക്ക് ഉയരുന്നത് എന്നാണ് നാറ്റ്പാക്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കർണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൺസെഷൻ നിരക്ക് ഉയർന്നതായതിനാലാണ് അവിടെ സാധാരണ നിരക്കിൽ വർദ്ധനവുള്ളതും. അതുകൊണ്ട് തന്നെ നാറ്റ്പാക്ക് റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് മതിയായ വിഹിതം യാത്രാക്കൂലിയായി ലഭിക്കുന്നുണ്ടെന്ന് വേണം കരുതാൻ. അതേസമയം ഡീസൽ വിലവർദ്ധനവിന് അനുസൃതമായി നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറാകുന്ന സ്വകാര്യ ബസ് ഉടമകൾ മറിച്ചുള്ള ആവശ്യം അംഗീകരിക്കാൻ പോലും പലപ്പോഴും തയ്യാറാകാറില്ല.
നേരത്തെ 2015ൽ ഡീസൽ വിലകുത്തനെ കുറഞ്ഞപ്പോൾ ചാർജ്ജു കുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും പറ്റില്ല എന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ സ്വീകരിച്ച നിലപാട്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിൽ കുറിക്കുകയും ചെയ്തു. പുറത്തുവന്ന ഈ രണ്ട് റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ബസ് ഉടമകളുടെ അത്യാർത്തിക്ക് അനുസൃതമായാണ് കാര്യങ്ങളുടെ പോക്കെന്നാണ്.
അതേസമയം ബസ് സമരം ജനജീവിതം ദുസ്സഹമാക്കുമ്പോൾ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പെർമിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ആർടിഒമാർക്കും കമ്മീഷണർ നിർദ്ദേശം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങും. ഇതോടെ ബസ് സമരം എല്ലാ അർത്ഥത്തിലും പൊളിയാനാണ് സാധ്യത.
സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
പെർമിറ്റു റദ്ദായാൽ കിട്ടാൻ സാധ്യതയില്ലാത്ത സിറ്റി ടൗൺ സർവീസുകളായും കെഎസ്ആർടിസി റൂട്ടുകളിലെ ലിമിറ്റഡുകളായും മേൽ സർക്കാർ പിടിക്കാൻ ഒരുങ്ങുകയാണ്. അതേസമയം സർക്കാർ നിയമിച്ച ബസ് ചാർജ്ജ് നിർണയ സമിതി ചെയർമാന്റേത് സർക്കാർ വിരുദ്ദ നിലപാടാണെന്ന ആക്ഷേപവും ശക്തമാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ മുഖപത്രമായ ഹിന്ദു വിശ്വയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രൻ (റിട്ട) ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബസ് ചാർജ് നിർണ്ണയ സമിതി ചെയർമാനായി നിയമിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ സഹയാത്രികനായ വ്യക്തിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിൽ കടുത്ത അമർഷം ഇടതു പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരൻ കൂടിയാണ് ജസ്റ്റിസ് എം രാമചന്ദ്രൻ. അങ്ങനെയൊരു വ്യക്തിയെ എന്തിനാണ് ഇടതു സർക്കാർ സുപ്രധാന പോസ്റ്റിൽ തുടരാൻ അനുവദിക്കുന്നതെന്ന വിമർശനവുമുണ്ട്.
പ്രതിമാസം 75000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബസ് ചർജ്ജ് നിർണയ സമിതി ചെയർമാൻ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കും. വല്ലപ്പോഴും തെളിവെടുപ്പ് നടത്തുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ഇന്ന് തിരുവനന്തപുരത്തും ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് നടന്നിരുന്നു. ബസ് ഉടമകളിൽ നിന്നാണ് രാമചന്ദ്രൻ തെളിവെടുപ്പ് നടത്തിയത്. ബസ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം നയപരമായി കൈക്കൊള്ളാമെന്നിരിക്കേ എന്തിനാണ് ഇതിനൊരു കമ്മീഷൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ തല മുതിർന്ന നേതാവാണ് ജസ്റ്റീസ് രാമചന്ദ്രൻ. പരിഷത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തൊട്ടാകെയും സംസ്ഥാനത്തിനു വെളിയിലും യാത്ര ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത്ത് അടങ്ങുന്ന സംഘപരിവാർ വൃത്തങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. ഇക്കാര്യം പിണറായി വിജയൻ തന്നെ പലതവണ പറയുകയും ചെയ്ത കാര്യമാണ്. വി എസ് സർക്കാറിന്റെ കാലത്ത് ഫെയർ റിവിഷൻ കമ്മറ്റി ചെയർമാനാകുമ്പോൾ ഇദ്ദേഹം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തികുന്നില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍