പുഷ്പാഞ്ജലിക്കും മാലയ്ക്കുമുള്ള രസീത് തന്ന് ചരട് ജപിച്ചു നൽകണമെന്നും എത്ര രൂപയാകുമെന്നും ചോദിച്ചു; ദക്ഷിണ എന്തെങ്കിലും തന്നാൽ മതിയെന്ന് പറഞ്ഞു; ദേവസ്വം ബോർഡിൽ നിന്ന് ഫോൺ വന്നപ്പോഴാണ് അറിയുന്നത് വിജിലൻസാണ് എത്തിയതെന്ന്; 20 രൂപ ദക്ഷിണ വാങ്ങിയത് 'വൻ കോഴ' ആക്കിയ സംഭവത്തെപറ്റി സുരേഷ് എമ്പ്രാന്തിരി മറുനാടനോട്; സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് നാട്ടുകാരും സഹപ്രവർത്തകരും
ആർ.പീയൂഷ്
തൃശൂർ: വഴിപാട് കഴിപ്പിച്ചതിന് ശേഷം ഭക്തർ ദക്ഷിണ നൽകുന്നത് എല്ലാ ക്ഷേത്രങ്ങളിലും പതിവാണ്. എന്നാൽ ദക്ഷിണ വാങ്ങുന്നത് കൈക്കൂലിയായി മാറ്റി കൊച്ചിൻ ദേവസ്വം ബോർഡ് വടക്കഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്പെന്റ് ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്. ദക്ഷിണയെ കൈക്കൂലിയായി കണക്കാക്കരുതെന്ന് കോടതി തന്നെ ഉത്തരവ് നൽകിയിട്ടും ഇത്തരമൊരു കേസ് വിജിലൻസ് സൃഷ്ടിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിചിത്രമായ സംഭവത്തിൽ ആദ്യം ഞെട്ടിയെങ്കിലും ക്ഷേത്ര മേൽശാന്തി വടക്കഞ്ചേരി തെക്കുംകര കല്ലൂർ മഠത്തിൽ സുരേഷ് എമ്പ്രാന്തിരി ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി സസ്പെൻഷൻ റദ്ദാക്കി.
ദക്ഷിണ വാങ്ങിയ 20 രൂപ കൈക്കൂലി യാണെന്നും അതിനാൽ സസ്പെന്റ് ചെയ്യുകയാണെന്നും സൂചിപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് മേൽശാന്തിക്ക് നൽകിയ ഉത്തരവ് സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ഇത് വലിയ ചർച്ചയായത്. കോടികൾ കോഴവാങ്ങുന്നവർക്ക് എതിരെ ചെറുവിരലനക്കാതെ 20 രൂപ ദക്ഷിണവാങ്ങിയെന്ന കുറ്റത്തിന് പൂജാരിക്കെതിരെ നടപടിയെടുത്തത് വലിയ ചർച്ചയായി. വ്യാപക പ്രതിഷേധവും ഉയർന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഉൾപ്പെടെ പലരും ഇതിൽ പ്രതിഷേധിച്ച് എത്തി. തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി അമ്പത്തഞ്ചുകാരനായ സുരേഷ് എമ്പ്രാന്തിരി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
'2017 സെപ്റ്റംബറിലായിരുന്നു സംഭവം. രാവിലെ എത്തിയ ഒരാൾ കൗണ്ടറിൽ നിന്നും പുഷ്പാഞ്ജലിക്കും മാലയ്ക്കും രസീതെടുത്തു. ചരട് പൂജിക്കണമെന്ന് പറഞ്ഞപ്പോൾ അതിന് പ്രത്യേക രസീതില്ല മേൽശാന്തിയോട് പറഞ്ഞാൽ മതിയെന്ന് ദേവസ്വം ജീവനക്കാരൻ അറിയിച്ചു. തുടർന്ന് ഇയാൾ എന്റടുത്ത് വന്ന് രസീത് തരുകയും ചരട് ജപിച്ചു തരുവാനും ആവശ്യപ്പെട്ടു. ഞാൻ വഴിപാട് കഴിപ്പിച്ചതിന് ശേഷം ചരടും ജപിച്ചു അയാൾക്ക് കൊടുത്തു. ചരട് ജപിച്ചതിന് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ എന്തെങ്കിലും ദക്ഷിണ തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. അയാൾ പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവസ്വം ഓഫീസിൽ നിന്നും ഹാജരാകാൻ നിർദ്ദേശം ലഭിച്ചു. അതിൻ പ്രകാരം അവിടെയെത്തിയപ്പോൾ വഴിപാട് കഴിപ്പിച്ചയാൾ അവിടെ നിൽക്കുന്നത് കണ്ടു.
അപ്പോഴാണ് ഓഫീസർ പറഞ്ഞത് നിങ്ങൾ കൈക്കൂലി വാങ്ങിയെന്ന് റിപ്പോർട്ട് ലഭിച്ചു, അതിനാൽ വിശദീകരണം വേണം. ഉണ്ടായ കാര്യങ്ങളൊക്കെ കാണിച്ച് ഞാൻ വിശദീകരണം നൽകി. എന്നാൽ പിന്നീട് അതിനെപ്പറ്റി ഒന്നും അറിഞ്ഞില്ല. ആ സംഭവം അതോടെ കഴിഞ്ഞു എന്നു കരുതി. എന്നാൽ നാലു ദിവസം മുൻപ് സസ്പെൻഷൻ ലെറ്റർ കിട്ടിയപ്പോഴാണ് വിജിലൻസ് കേസെടുത്ത കാര്യം അറിയുന്നത്.
വിചിത്രമായ കാര്യത്തിന് സസ്പെൻഷൻ ചെയ്ത നടപടി്ക്കെതിരെ കോടതിയിൽ പരാതി നൽകാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ കേസ് വിളിക്കുകയും അനുകൂല വിധി കോടതി നടത്തുകയും ചെയ്തു. തുടർന്ന് ദേവസ്വം ഓഫീസിൽ കോടതി ഉത്തരവ് എത്തിച്ചു കൊടുത്തു. തിങ്കളാഴ്ച മീറ്റിങ് ചേർന്ന ശേഷം എന്ന് തിരിച്ച് ജോലിക്ക് കയറാമെന്ന് അവിടെ നിന്നും അറിയിക്കുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ' -സുരേഷ് എമ്പ്രാന്തിരി പറയുന്നു.
പനങ്ങാട്ടുകര ദേവസ്വം കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കാരായ്മ മേൽശാന്തിയാണ് സുരേഷ് എമ്പ്രാന്തിരി. അതായത് തലമുറകളായി ലഭിക്കുന്ന ജോലിയാണിത്. സുരേഷിന്റെ പിതാവായിരുന്നു മുൻപ് മേൽശാന്തി. അദ്ദേഹം വിരമിച്ചതിന് ശേഷം 1999 ലാണ് ഇദ്ദേഹം ഈ ക്ഷേത്രത്തിൽ ജോലിക്ക് കയറുന്നത്.
ഒരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത കാര്യത്തിന് സസ്പെന്റ് ചെയ്തതിന്റെ അതിശയം ഇതുവരെ മാറിയിട്ടില്ലെന്ന് സുരേഷ് എമ്പാന്തിരി പറയുന്നു. സസ്പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ മേൽശാന്തിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും സംഘടനകൾ പൂർണ്ണ പിൻതുണയുമായെത്തി. സംഭവം അറിഞ്ഞത് മുതൽ നാട്ടുകാരും സുഹൃത്തുക്കളും വിവരമന്വേഷിച്ച് വിളിച്ചു കൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പകപോക്കലാണ് ഇത്തരത്തിൽ ഒരു കേസ് വരാൻ കാരണമെന്ന് നാട്ടുകാരും സഹപ്രവർത്തകരും മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി സുരേഷ് എമ്പാന്തിരി. 19 വർഷമായി ഞാനെന്റെ കർമ്മം ഒരു കുറവുമില്ലാതെ ചെയ്യുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ വന്ന കോടതി വിധിയെന്നും തന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- കൈക്കൂലി കേസിൽ പെട്ട ഡോ ഷെറി ഐസക്കിന് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍