അന്നത്തെ ഡിസംബർ പുലർന്നത് ജയകൃഷ്ണൻ മാഷിന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടായിരുന്നു; തുടർന്ന് ബിജെപിയും സിപിഎമ്മും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു; വെട്ടും കുത്തുമേറ്റവർ നിരവധി; സ്വത്തുക്കൾ നഷ്ടപ്പെട്ടവരും അനേകം: രക്തസാക്ഷികളെ കൊണ്ട് നിറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫിസ്
പി റ്റി ചാക്കോ
ഹൃദയത്തിൽ പട്ടട എരിയുന്നവർ-7
സമാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.
'കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല'- തലശേരി ബ്രണ്ണൻ ഗവൺമെന്റ് കോളജിനു മുമ്പിൽ കടുംചുവപ്പിൽ തീർത്തിരിക്കുന്ന രക്തസാക്ഷി മണ്ഡപത്തിലെ ഈ മൂന്നേ മൂന്നു വാക്കുകൾ മതി, കണ്ണൂരിലെ ആക്രമ രാഷ്ട്രീയത്തിന്റെ പൊരുളറിയാൻ.
അവിടെ നിന്നു നേരെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓമഫീസിലേക്കു പോകാം. പ്രാക്തന പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടത്തിലെക്കു സ്വാഗതം ചെയ്യുന്നതു തന്നെ രക്തസാക്ഷികളുടെ നീണ്ട നിരയാണ്. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ആറു വലിയ ബോർഡുകൾ നിറയെ രക്തസാക്ഷികളുടെപേരാണ്. 1940 മുതൽ 1997 വരെയുള്ളവരുടെ ലിസ്റ്റ് ഇതിലുണ്ട്. സാമ്രാജ്യത്വ വിശുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തലശേരി കടപ്പുറത്തു വെടിയേറ്റു മരിച്ച തലശ്ശേരി അബുവിലാണ് തുടക്കം. 1997ൽ കൊല്ലപ്പെട്ട സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനിലാണ് ലിസ്റ്റ് അവസാനിക്കുന്നത്.
97-നു ശേഷം കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് എവിടെ?
ലിസ്റ്റുണ്ട്. പക്ഷേ അതെഴുതി വയ്ക്കാൻ ഭിത്തിയിൽ ഇടമില്ല. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അവസ്ഥ ഇതിനു സമാനമാണ്. അവർക്കുമുണ്ട് ധാരാളം രക്തസാക്ഷികൾ.
കൊന്നും കൊലവിളിച്ചും ഈ രാഷ്ട്രീയ പാർട്ടികൾ എന്തു നേടി? അവർ ആധിപത്യവും അധീശത്വവും നേടി. അങ്ങനെ പാർട്ടി ഗ്രാമങ്ങൾ രൂപപ്പെട്ടു. അവ വിപുലപ്പെടുത്താനും പിടിച്ചടക്കാനുമുള്ള പോരാട്ടങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി ഗ്രാമത്തിൽ ഇല പോലും അനങ്ങുന്നത് പാർട്ടി അറിയുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയേയും രാഷ്ട്രീയവത്കരിച്ചിരിക്കുന്നു.
കൊങ്കച്ചി ,ചെറുവാഞ്ചേരി, പത്തായ്ക്കുന്ന്,പള്ള്യായി, മാക്കം പീടിക, എലാംകോട്, കൈവേലിക്കൽ, കുറ്റേരി, ഡയമണ്ട് മുക്ക് തുടങ്ങിയവ ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളാണ്. പായ പാത്തിപ്പാലം, മൊകേരി,കൊങ്ങാറ്റ, കിഴക്കേ കതിരൂർ, മുതിയ കാര്യാട്ടുപുറം, കുറ്റേരി പൊയിൽ തുടങ്ങിയവ ചെങ്കൊടി പൂണ്ട ഗ്രാമങ്ങളാണ്.
ഇതര പാർട്ടികൾക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്രമില്ല. നൂറു ശതമാനവും പോളിങ് രേഖപ്പെടുത്തുന്ന ബൂത്തുകളാണ് ഇവിടെയുള്ളത്. പോളിങ് ബൂത്തിൽ മറ്റു പാർട്ടിയുടെ ഏജന്റുമാർ ഉണ്ടാവില്ല.
പാർട്ടി ഗ്രാമങ്ങളിൽ താമസിക്കുന്ന എതിർ ചേരിയിൽപ്പെട്ടവർ തങ്ങളുടെ വീടും സ്ഥലവും ഉപേക്ഷിച്ച് ഓടിപോകാൻ നിർബന്ധിതരാകുന്നു. ഇവിടെ വിവാഹം പോലും നിശ്ചയിക്കുന്നത് പാർട്ടിയാണ്. എതിർ ചേരിയിൽപ്പെട്ടവരുമായി വിവാഹം അസംഭവ്യം. സ്വത്തു തർക്കം, വഴിത്തർക്കം, കുടുംബ പ്രശ്നം, പ്രേമം, തുടങ്ങിയ പല പ്രശ്നത്തിലും പാർട്ടിയാണ് തീർപ്പ് കല്പിക്കുന്നത്.
പാർട്ടികൾക്കു വേണ്ടി പൊരുതാനും മരിക്കാനും തയ്യാറായ ചോവേർപ്പടയുണ്ട്. ആർ.എസ്.എസിനു ആയുധ പരിശീലനമുണ്ട്. സിപിഎമ്മും അതിപ്പോൾ അനുകരിക്കുന്നു.
കൊലയ്ക്കും കൊള്ളി വയ്പിനും ശേഷം ആളുകൾ ഗ്രാമങ്ങളിലേക്കാണ് ഓടിയെത്തുന്നത്. പാർട്ടി ഗ്രാമങ്ങളിൽ പൊലീസിനു പോലും കടന്നു വാരാനാവില്ല. ബി.ജെ. പി യുടെ കൊച്ചു ഗ്രാമത്തിൽ റെയ്ഡിനെത്തിയ പൊലീസുകാരെ അടിച്ചോടിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ തലശേരി എ.എസ്പി ശ്രീജിത്തിനെ ബോംബെറിഞ്ഞ പത്തായക്കുന്നു ബിജെപിയുടെ ശക്തികേന്ദ്രമാണ്.
പാർട്ടി ഗ്രാമങ്ങളിൽ കൊലയാളി സംഘങ്ങൾക്ക് എല്ലാ സുഖ സൗകര്യങ്ങളും സുരക്ഷിതത്വവും ഏർപ്പാടാക്കിയിട്ടുണ്ട്. പണം, മദ്യം, പെണ്ണ് തുടങ്ങിയ എന്തും. സംഘർഷപ്രദേശത്തെയും ഗ്രാമങ്ങളിലെയും പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആരും തയ്യാറല്ല. വിവാഹാലോചനയുമായി ഇവിടേക്ക് അങ്ങനെ ആർക്കും വരാനും കഴിയില്ല. വിവാഹ ജീവിതം നിഷേധിക്കപ്പെട്ട എത്ര പെൺകുട്ടികൾ ഈ പ്രദേശങ്ങളിലുണ്ട്.
പാർട്ടി ഗ്രാമങ്ങളാണ് ഇവരുടെ ആയുധപ്പുര. കുടിൽ വ്യവസായം പോലെയാണ് ഇവിടെ ബോംബ് നിർമ്മാണം. നാടൻ ബോംബുകൾ അപകടകാരികളായതിനാൽ കൂടുതൽ സൗകര്യപ്രദമായ സ്റ്റീൽ ബോംബുകൾക്കാണ് ഇപ്പോൾ പ്രിയം. മൊന്തപോലുള്ള സ്റ്റീൽ കവചത്തിനുള്ളലിൽ സ്ഫോടക വസ്തുക്കളും തുളച്ചുകയറുന്ന ഗ്ലാസ് കഷ്ണങ്ങളും മറ്റും നിറച്ചാണ് ഇവ ഉണ്ടാക്കുന്നത്.
രാത്രിയുടെ ഏകാന്ത യാമങ്ങളിൽ പാർട്ടി ഗ്രാമങ്ങളിൽ സ്ഫോടന മത്സരം പതിവാണ്. ബോംബ് കൊണ്ടുള്ള ശക്തി പ്രകടനമാണിത്. സിപിഎം ഗ്രാമത്തിൽ ഒരു ബോംബ് പൊട്ടിച്ചു ഭീഷണി മുഴക്കുമ്പോൾ ബിജെപി ഗ്രാമത്തിൽ അതിനെക്കാൾ ശക്തിയുള്ള ബോംബ് പൊട്ടിച്ചു തിരിച്ചടിക്കും. ബോംബു നിർമ്മാണത്തിനിടയിൽ അവ പൊട്ടി പരിക്കേറ്റവരും മരിച്ചവരും നിരവധി.
ഒരു നാൾ ആദർശാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിന്റെ തട്ടകമായിരുന്ന കണ്ണൂരാണ് ഇപ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായത്. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ ജനതായാണിത്. ഫ്രഞ്ച് സൈന്യത്തോടെറ്റുമുട്ടി വീര ചരമം പ്രാപിച്ചവരുണ്ട്. സ്വാതന്ത്രസമരത്തിന്റെ തീച്ചൂളയിൽ മലബാർ വെന്തുരുകി.
ആദ്യം ത്രിവർണ പതാക നെഞ്ചിലേറ്റിയ ജനം. പിന്നീട് ചെങ്കൊടിക്കു കീഴിൽ അണിനിരന്നു. ഇപ്പോൾ കാവിക്കൊടിയും പാറാൻ തുടങ്ങിയിരിക്കുന്നു. കോൺഗ്രസ് മെല്ലേ മാഞ്ഞുകൊണ്ടിരിക്കുന്നു.
1967-ഓടെയാണ് ആർഎസ്എസ് ശാഖകൾ സജീവമായത്. കമ്യൂണിസ്റ്റു പാർട്ടിക്കു കനത്ത വെല്ലുവിളി ഉയരാൻ തുടങ്ങി. ആ വർഷം ആർഎസ്എസ്- സിപിഎം സംഘട്ടനത്തിൽ രണ്ട് ആർ.എസ്.എസുകാർ മരിച്ചു. പിന്നീടു തുടർച്ചയായ ഏറ്റു മുട്ടലുകളിലൂടെ ആർഎസ്എസ് വളർന്നുകൊണ്ടിരുന്നു.
ഒരേ സമയം ആർ.എസ്.എസിനോടും കോൺഗ്രസിനോടും സിപിഎം പൊരുതി. അടിയന്തരാവസ്ഥയിൽ സിപിഎമ്മിനു കഷ്ടകാലമായിരുന്നു. ഇതിനിടയിലാണു ക്രിമിനലുകളുടെയും ഗുണ്ടാ സംഘങ്ങളുടെയും വളർച്ച. എല്ലാ പാർട്ടികളും ഗുണ്ടകളെ വളർത്തി പരിപോഷിപ്പിച്ചു. കൊലയാളി സംഘം പാർട്ടിയുടെ അഭിവാജ്യഘടകമായി.
അടിക്ക് അടി, കൊലയ്ക്കു കൊല എന്നതാണ് ഇവിടുത്തെ നീതി. 98-നവംബർ ഒന്ന്, രണ്ട് തീയതികളിൽ നാലു കൊലയാണു നടന്നത്. ഇരുപക്ഷത്തും ഈ രണ്ടു പേർ വീതം. പ്രവർത്തകനു പകരം പ്രവർത്തകനെ കൊന്നു. ഭാരവാഹിക്കു പകരം ഭാരവാഹിയെ കൊന്നു. ആദ്യകാലങ്ങളിൽ പ്രവർത്തകർ മാത്രമായിരുന്നു ഇര പിന്നീട് നേതാക്കളായി. 1996 മെയ് 25നു ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി പന്ന്യൻ ചന്ദ്രൻ കൊല്ലപ്പെട്ടപ്പോൾ ബിജെപി വിറങ്ങലിച്ചു പോയി. ഒന്നര വർഷം തിരിച്ചടിക്കാതെ ബിജെപി തരിച്ചു നിന്നു.
പക്ഷേ ഇതിനെതിരെ പാർട്ടിയിൽ ശക്തമായ വിമർശനം ഉണ്ടാകുകയും അണികൾ കൊഴിയാൻ തുടങ്ങുകയും ചെയ്തു. തുടർന്നാണ് 97 ഒക്ടോബറിൽ സിപിഎം കിഴക്കേ കതിരൂർ ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രനെ വധിച്ചുകൊണ്ട് ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ഇരുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറി.
കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ കിഴക്കേ കതിരൂരിലുള്ള വീട്ടിൽ വച്ചു ബിജെപി വധിക്കാൻ ശ്രമിച്ചു. സിപിഎമ്മിനെ ഞെട്ടിച്ചു. അതിനു തിരിച്ചടിക്കാൻസിപിഎമ്മിനു സാവകാശമെടുത്തു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സെപ്റ്റംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. രണ്ട് നവംബർ 25നു സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്ത് പങ്കെടുത്ത കൂത്തുപ്പറമ്പ് രക്തസാക്ഷിത്വ ദിനാചരണം. ഇവ രണ്ടും കഴിഞ്ഞ ശേഷമാണ് സിപിഎം തിരിച്ചടിച്ചത്. കുളിരണിഞ്ഞ ഡിസംബർ ചുടുചോരയിൽ മുങ്ങി.
ഡിസംബർ പുലർന്നത് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണന്റെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്ന കുരുന്നുകളുടെയും നില വിളി കേട്ടുകൊണ്ടാണ് ഇത്രേയും ഭീകരമായൊരു കൊലപാതകം കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. തുടർന്ന് ഇരുപക്ഷവും സംഹാര താണ്ഡവം ആടിയപ്പോൾ ആറു ജീവൻ കൂടി പൊലിഞ്ഞു. ഏഴുപേരിൽ നാലുപേർ സിപിഎമ്മും മൂന്നുപേർ ബിജെപിയുമാണ്. വെട്ടും കുത്തുമേറ്റവർ നിരവധി. സ്വത്തുക്കൾ നഷ്ടപ്പെട്ടവർ നിരവധി.
സമാധാനസന്ധികൾ പാലിച്ച ചരിത്രം ഇരുപക്ഷത്തുമില്ല. നാലു വർഷത്തെ സേവനത്തിനിടയിൽ 95 സമാധാനയോഗങ്ങൾ വിളിച്ച തലശേരി ആർ.ഡി.ഒ മാത്യു എ.സിക്കു ഗിന്നസ് ബുക്കിൽ ഇടം കിട്ടും.
സമാധാനം പുനഃ സ്ഥാപിക്കുന്നതിനു ജസ്റ്റിസ് കൃഷ്ണയ്യരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉടമ്പടി ഒപ്പിട്ടു മഷി ഉണങ്ങും മുമ്പാണ് ഇത്തവണ സിപിഎം ജയകൃഷ്ണനെ കൊന്നത്.
1995 ഡിസംബറിൽ സിപിഎം പ്രവർത്തകൻ മാമൻ വാസുവും 1996 മെയ്യിൽ ബിജെപി ജില്ലാ സെക്രട്ടറി പന്ന്യന്നൂർ ചന്ദ്രനും വധിക്കപ്പെട്ടതിനു ശേഷം മുന്മന്ത്രി പി.ആർ .കുറുപ്പിന്റെ അധ്യക്ഷതയിൽ പാനൂരിൽ സ്ഥിരം സമാധാന കമ്മിറ്റി ഉണ്ട്. 1996 ജൂൺ 13 നു മുഖ്യമന്ത്രി ഇ.കെ നായാനാർ കൂടി പങ്കെടുത്തു രൂപീകരിച്ച ജില്ലാതല സമാധാന കമ്മിറ്റി ചേർന്നുകൊണ്ടിരുന്നപ്പോഴാണ് ബിജെപി ഒരു സിപിഎമ്മുകാരനെ കൊന്നത്.
കണ്ണൂരിലെ അടിസ്ഥാന പ്രശ്നം എന്താണ്? ഒരുപാടു കാര്യങ്ങൾ ഭിന്നസ്വരത്തിൽ പലരും പറയുമ്പോഴും ഏകസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. കണ്ണൂർ പരമ്പരാഗതമായി സിപിഎമ്മിന്റെ കോട്ടയാണ്. അവിടെ തങ്ങൾക്കെതിരെ ആരെങ്കിലും വിരലനക്കുന്നതുപോലും ആ പാർട്ടിക്കു സഹിക്കില്ല. ആ വിരൽ അറുത്തുമാറ്റുന്ന കാട്ടു നീതിയാണ് അവിടെ നിലനിൽക്കുന്നത്. ജനാധിപത്യത്തിനു പകരം ഏകാധിപത്യം. അതു ബിജെപിയും മാതൃകയാക്കി.
അങ്ങനെ പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിനു പകരം ആയുധങ്ങൾ ഏറ്റുമുട്ടുന്നു. തുരുമ്പിച്ച പ്രത്യയശാസ്ത്രത്തെക്കാൾ തിളങ്ങുന്ന കൊടുവാളിനാണു മൂർച്ചയെന്ന് ഇരുപക്ഷവും ധരിക്കുന്നു.
എതിർ കക്ഷിക്ക് അഭിപ്രായ സ്വാതന്ത്രം പോലും നിഷേധിക്കുന്ന പാർട്ടി ഗ്രാമങ്ങളിലെ സാമന്ത രാജാക്കന്മാരുടെയും മാടമ്പികളുടെയും കൗണ്ടർമാരുടെയും മനോഭാവം മാറാതെ കണ്ണൂരിന്റെ കണ്ണീർ നിലയ്ക്കില്ല. ആധിപത്യമല്ല. ജനാധിപത്യമാണ് ശാശ്വത ശാന്തിമാർഗ്ഗം. അപ്പോൾ കൊല്ലാതെയും തോൽപ്പിക്കാനാകും.
ജീവിതമെത്ര കഠോരം സുഹൃത്തേ
ഏഴു ഖണ്ഡങ്ങളായി പ്രസിദ്ധീകരിച്ച 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പരയിൽ പരാമർശിക്കപ്പെട്ടത് മുപ്പതോളം പേരാണ്. സത്യത്തിൽ നൂറോ,ഇരുനൂറോ,മുന്നൂറോ,ഖണ്ഡശ്ശങ്ങളെഴുതാം. തലശേരി കൂത്തുപറമ്പ് മേഖലയിൽ എവിടെ ചെന്നാലും ഹൃദയത്തിൽ കനലെരിയുന്നവരുണ്ട്. അവർ പത്തോ നൂറോ അല്ല ആയിരങ്ങളാണ്.
മൂന്നു ദശാബ്ദമായി ഇവിടെയുള്ള കുടിപ്പകയുടെ ബലികുടീരങ്ങൾ.
കാലം മായ്ക്കാത്ത മുറിവുകളോ ഓർമ്മകളോ ഇല്ലെന്നാണല്ലോ ചൊല്ല്.അത് വെറും നുണ. എസ്.എസ്.എഫ്.ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീഷ് 94ലാണ് കൊല്ലപ്പെട്ടത്. അഞ്ചു വർഷം കഴിഞ്ഞിട്ടും സുധീഷിന്റെ അമ്മ നളിനി ഒരക്ഷരം പോലും ഉരിയാടാനാവാതെ കണ്ണീർ വാർത്തുകൊണ്ട് എന്റെ മുമ്പിൽ ന്ിന്നു.
ഈ അമ്മയുടെ കണ്ണുകൾ ഇപ്പോഴും കറുത്തു വിങ്ങിയാണിരിക്കുന്നത്.അഞ്ചു വർഷമായി ഉറക്കമില്ലാത്ത രാത്രികൾ. സുധീഷ് ഒറ്റപ്പുത്രനായിരുന്നു. കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ മൂന്നുചൊരിയ എന്ന സ്ഥലത്തുള്ള ഈ വീടിന്റെ പേരു തന്നെ 'സുധീഷ്' എന്നാണ്.
ഞാൻ കണ്ടുമുട്ടിയ 90 ശതമാനം പേരും ഇപ്പോഴും അവരുടെ ഓമനകളുടെ ഓർമ്മകളും പേറിയാണു ജീവിക്കുന്നത്. ഓർമ്മ ഇരമ്പുന്ന ഓർമ്മകൾ. അവയെത്ര വേദനാജനകമാണെന്ന് അനുഭവിക്കുന്നവർക്കെ അറിയൂ.
കണ്ണൂർ കൊലപാതകത്തിന്റെ ഇരകളേറെയും നിർദ്ധനരും നിരാലംബരുമാണ്. ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലാണ് സിപിഎം., ബിജെപി തുടങ്ങിയ ചുരുക്കെഴുത്തുകളുടെ പൂർണ രൂപം പോലും അറിയാത്തവർ. കാക്കയെപ്പോലും കല്ലെറിഞ്ഞു വീഴ്ത്താൻ അറിയാത്തവർ. ഭർത്താവ് കൊലക്കത്തിക്കു ഇരയായപ്പോൾ തന്റെ ജാതകദോഷം കൊണ്ടാണെന്നു പറഞ്ഞു ഭർത്യഗൃഹത്തിൽ നിന്നും ആടിയോടിക്കപ്പെട്ട യുവതിയേയും കണ്ടു മുട്ടി. രണ്ടു കുട്ടികളാണിവർക്ക്. അവരെ പോറ്റാൻ തെറ്റിന്റെ വഴി തിരഞ്ഞെടുക്കേണ്ടി വന്ന ഹതഭാഗ്യ.
ക്രിമിനലുകൾക്കു വച്ചു വിളമ്പി അന്തിക്കൂട്ടു കിടക്കുന്ന ഹതഭാഗ്യയെയും കാണാനിടയായി. ഒരക്ഷരം ഉരിയാടാനവൾക്കു ശക്തിയില്ലായിരുന്നു. ഈ സഹോദരിയോട് എന്തെങ്കിലും ചോദിക്കാനുള്ള ശക്തി എനിക്കുമില്ലായിരുന്നു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരുപാട് അമ്മമാരെ കണ്ട്ു. മക്കൾ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നവർക്ക് അറിയില്ല. രാത്രിയിൽ കതകിൽ ആരോ മുട്ടിയപ്പോൾ അതു മകനോ കൊലയാളിയോ എന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന സംഭവം ഏങ്ങലടിച്ചു കൊണ്ടാണ് ഒരമ്മ വിവരിച്ചത്.
കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒന്നേ വേണ്ടു.ഹതഭാഗ്യരെ ഒരു വേദിയിൽ അണിനിരത്തുക. അവരെ കാണുക. അവരെ കേൾക്കുക.
ഈ പഠന പരമ്പരയ്ക്ക് ഒരുപാട് സഹായിച്ച യുവനമോർച്ച വൈസ് പ്രസിഡന്റ് കെ.ടി ജയകൃഷ്ണൻ മരണത്തിനു ഏതാനും ദിവസം മുമ്പ് പറഞ്ഞ വാക്കുകൾ ആവർത്തിക്കട്ടെ.
' മരിക്കാൻ എളുപ്പമാണ്. പക്ഷേ ഇവിടെ ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണ് സുഹൃത്തേ. ആരോരുമറിയാതെ മരിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്. അത് ബാഹ്യലോകം അറിയണം
അങ്ങനയെ ഇവിടൊരു മാറ്റം വരൂകയുള്ളു.
ചേകവരക്തം: കഴമ്പില്ലാത്ത വാദം
ചേകവരക്തമാണോ കണ്ണൂരിലേ അക്രമവാസനയ്ക്കു പിന്നിൽ? ആരോമൽ ചേകവർ,തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച തുടങ്ങിയ വടക്കൻ പാട്ടുകളിലെ വീരന്മാരുടെ ത്രസിപ്പിക്കുന്ന ചോരയും കഥകളും തലയിലേറ്റുന്നവരാണ് ഇവിടെയുള്ളവർ എന്ന പ്രചാരണം ശരിയല്ല. തിയ്യ സമുദായക്കാരാണ് ഇവിടെ ഏറെയുള്ളത്. ചേകവൻന്മാര് നായന്മാരായിരുന്നു. തിയ്യന്മാർ അണികളായിട്ടുള്ള പാർട്ടിയുടെ നടത്തിപ്പു നായന്മാരും നമ്പൂതിരികളുമാണ്. രാഷ്്ട്രീയസംഘട്ടനത്തിൽ ഇവർ ആക്രമിക്കപ്പെടാറില്ല. സംഘട്ടനത്തിനു ഇരയാകുന്നവർ എവിടെയും പിന്നാക്ക വിഭാത്തിൽപ്പെട്ടവരാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.
(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)
അവസാനിച്ചു
Stories you may Like
- ആരും എപ്പോഴും കൊല്ലപ്പെടാവുന്ന വെള്ളരിക്കപട്ടണമായി കണ്ണൂർ നഗരം മാറിയോ?
- ലോറി ഡ്രൈവറുടെ കൊലപാതകം; പ്രതിയായ രണ്ടു പേർ അറസ്റ്റിൽ
- പഴയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ലോറിയിൽ നിന്നും കാലിന് വെട്ടെറ്റു
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്