മോദി വിരുദ്ധ തരംഗം വളരുമ്പോഴും രാഹുൽ വികാരം പടരുമ്പോഴും സംസ്ഥാനങ്ങൾ ഓരോന്നായി കൈവിടുന്നു; ബീഹാറിലും ഹിമാചലിലും ഗുജറാത്തിലും പാറിച്ച കോടി വടക്ക് കിഴക്ക് എത്തിയപ്പോൾ തുടർഭരണം ഉറപ്പിച്ച് മോദി; ഭരണ വിരുദ്ധ വികാരം ഒരുമിപ്പിക്കാൻ കഴിയാതെ രാഹുൽ ഗാന്ധിയും; വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ നീക്കങ്ങളുടെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നോട്ട് നിരോധനം, ജിഎസ്ടി, ബാങ്കുകളിലെ വായ്പാ തട്ടിപ്പ് അങ്ങനെ മോദി സർക്കാരിനെതിരെ വികാരങ്ങൾ പലതുണ്ട്. പാർലമെന്റിൽ പോലും വ്യക്തമായ മറുപടികൾ ആരോപണങ്ങളിൽ കൊടുക്കാൻ മോദിക്ക് കഴിയുന്നില്ല. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ ഒന്നും അത് ബിജെപി വിരുദ്ധ വോട്ടുകളാകുന്നില്ല. നോർത്ത് ഈസ്റ്റിൽ പോലും അവർ പിടിമുറുക്കുന്നു. ഇതിൽ പ്രതിപക്ഷം ചിന്താകുലരുമാകുന്നു. വർഷങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ വലിയ ഗ്ലാമർ ഉണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷനായ ശേഷം ചടുലമായ നീക്കമാണ് നടത്തുന്നത്. മോദിക്ക് ഉരുളയ്ക്കുപ്പേരി പോലെ രാഹുൽ മറുപടിയും നൽകുന്നു. ഇതോടെ രാഹുൽ വികാരവും സോഷ്യൽ മീഡിയിയൽ ഉയർന്നു. വലിയ ജനക്കൂട്ടങ്ങൾ രാഹുലിനെ കാണാനെത്തുന്നു. ഇതൊന്നും എന്തുകൊണ്ട് വോട്ടാകുന്നില്ലെന്നത് കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമാണ് ആഞ്ഞു വീശിയത്. യുപിയും രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശും അടിയുറച്ച് നിന്നപ്പോൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അതിന് ശേഷം ഹിമാലലിൽ കാലുറപ്പിച്ച് തുടക്കം. മഹാരാഷ്ട്രയും പിടിച്ചു. ഇതിനിടെ ഡൽഹി നഷ്ടമായി. ബീഹാറിൽ തോറ്റതോടെ മോദിയെ നേരിടാൻ എതിർക്യാമ്പിന് നിതീഷ് കുമാറെന്ന മുഖത്തെ കിട്ടി. പക്ഷേ ബീഹാറിൽ ലാലുവുമായി ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് നിതീഷ് തിരിച്ചറിഞ്ഞു. പതിയെ മോദിയുടെ ഉറ്റ സുഹൃത്തായി നിതീഷ് മാറി. എൻഡിഎയിലെ പ്രധാനിയായി മാറുകയും ചെയ്തു. ഇതോടെ ഉത്തരന്ത്യൻ ബെൽറ്റിൽ മോദിക്ക് കരുത്ത് കൂടി. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപിക്കുണ്ടാകുന്ന കുറവ് പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പിടിമുറുക്കാനായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നീക്കം. അദ്ദേഹം പ്രധാനമായും നോട്ടമിട്ടത് നോർത്ത് ഈസ്റ്റിനെ ആയിരുന്നു. അതിൽ അമിത് ഷാ വിജയിച്ചു. മോദിയെ ഉയർത്തിയാണ് ഇതെല്ലാം നേടുന്നത്.
അതുകൊണ്ട് തന്നെ രാജസ്ഥാനിലും ഉത്തർപ്രദേശിലും തിരിച്ചടിയുണ്ടായാലും വീണ്ടും ലോക്സഭയിൽ ജയിച്ചു കയറാമെന്ന് മോദി ഉറപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വികസന പദ്ധതികളും മോദി സർക്കാർ പ്രഖ്യാപിക്കും. ആർ എസ് എസിനെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാനുള്ള നിർദ്ദേശവും നൽകും. ഉത്തരേന്ത്യയെ ഒപ്പം നിർത്താൻ അയോധ്യാ കാർഡും പുറത്തിറക്കിയേക്കും. മോദിയുടെ ഭരണവും അമിത് ഷായുടെ സംഘടനാ തന്ത്രങ്ങളും ബിജെപിയെ മുന്നോട്ട് നയിക്കുന്നുവെന്ന് തന്നെയാണ് ദേശീയ രാഷ്ട്രീയത്തിൽ പൊതുവേയുള്ള വിലയിരുത്തൽ. ഇതിനെ മറികടക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്ത്രപരമായ നീക്കങ്ങൾ ഉണ്ടാകും. ബിജെപി വിരുദ്ധരെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധി അതിവേഗ നീക്കങ്ങൾ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് ഇനി ഏത് സമയവും ഉണ്ടാകുമെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സമയം പാഴാക്കാതെ ബിജെപി വിരുദ്ധ മുന്നണിക്കാകും ശ്രമം.
ബീഹാർ ഒരു പരീക്ഷണശാലയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മാജിക്കിനെ ബിജെപി മറികടന്നത് ഏവരേയും അത്ഭുതപ്പെടുത്തി. ലാലുവും നിതീഷും രണ്ട് വഴിക്ക് നിലയുറപ്പിച്ചതായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും സഖ്യത്തിലായി. വോട്ട് ശതമാനത്തിൽ ബിജെപി മുൻതൂക്കം നിലനിർത്തയപ്പോഴും ജെഡിയുവിന്റേയും രാഷ്ട്രീയ ജനതാദള്ളിന്റേയും വോട്ടുകൾ ഒരുമിച്ചപ്പോൾ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിച്ചാൽ മാത്രമേ ഇത് നടക്കുവെന്ന് നിതീഷും ലാലുവും തെളിയിക്കുകയായിരുന്നു ചെയ്തത്. എന്നാൽ യുപിയിൽ വീണ്ടും ബിജെപി വിരുദ്ധർ പലവഴിക്കായി. മുലായം സിംഗും മായാവതിയും രണ്ട് വഴിക്ക് യാത്ര തുടർന്നതോടെ യോഗി ആദിത്യനാഥ് വമ്പൻ ഭൂരിപക്ഷത്തിൽ അധികാരം നേടി. പിന്നെ ബീഹാറിനേയും മോദി തന്ത്രപരമായി അടുപ്പിച്ചു. നിതീഷിനെ അടർത്തിയെടുത്തായിരുന്നു അത്.
ബീഹാർ തെരഞ്ഞെടുപ്പിൽ മഹാഗ്ഡ് ബന്ധൻ(ബിജെപിക്കെതിരായ വിശാല സഖ്യം) സോഷ്യലിസ്റ്റുകാർ മുന്നോട്ട് വച്ചു. ലാലുവും നിതീഷും മുലായവും ദേവ ഗൗഡയും ഒറ്റപാർട്ടിയാകുമെന്ന് പോലും പ്രചരണമെത്തി. എല്ലാം അവസാന നിമിഷം തകർന്നു. ഈ മുന്നേറ്റത്തിൽ ഇടതുപക്ഷം ചേരാൻ തയ്യാറാവുകയും ചെയ്തിരുന്നു. ഇത്തരമൊരു മുന്നണി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഉണ്ടായാൽ മാത്രമേ മോദിയെ താഴയിറക്കാനാവൂവെന്ന് പ്രതിപക്ഷം തിരിച്ചറിയുകയാണ്. അഖിലേഷും ലാലുവും ദേവഗൗഡയും ഈ നീക്കത്തെ പിന്തുണയ്ക്കും. ഒഡീഷയിലെ നവീൻ പ്ടനാടിയിക്കിന്റെ നിലപാടും നിർണ്ണായകമാകും. നവീൻ പട്നായിക്കിനെ കൂടെ ഒപ്പം കൂട്ടാനായാൽ ഉത്തരേന്ത്യയിൽ ബിജെപി മുന്നേറ്റത്തെ ചെറുക്കാനാകും. മഹാരാഷ്ട്രയിലെ ശിവസേനയ്ക്കും ബിജെപിയോട് പഴയ താൽപ്പര്യമില്ല. ശിവസേനയെ പോലും ഒപ്പം കൂട്ടിയുള്ള മുന്നണിയാകും കോൺഗ്രസ് ഇനി മനസ്സിൽ കാണുക.
കർണ്ണാടകയിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ കോൺഗ്രസാണ് ഭരിക്കുന്നത്. പ്രതിപക്ഷത്ത് ബിജെപിയും ദേവ ഗൗഡയും. ദേവ ഗൗഡയുടെ പാർട്ടിയെ ഒപ്പം നിർത്തി ബിജെപി മുന്നേറ്റത്തെ കർണ്ണാടകയിൽ ചെറുക്കണമെന്ന ആവശ്യം കോൺഗ്രസിൽ സജീവമാണ്. കർണ്ണാടകയിൽ അധികാരം നിലനിർത്താൻ ഈ കൂട്ടുകെട്ട് വരുമോ എന്നതാണ് നിർണ്ണായകം. അതിന് കഴിഞ്ഞാൽ ലോകസഭയിലേക്ക് വിശാല സഖ്യമെന്ന കോൺഗ്രസ് നീക്കവും ഫലം കണ്ടേക്കാം. ഇവിടെ ദേവഗൗഡയുടെ മകൻ കുമാര സ്വാമിയെ അടർത്തിയെടുത്ത് നീക്കം പൊളിക്കാൻ ബിജെപിയും ശ്രമിക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയും കോൺഗ്രസും നേർക്ക് നേർ പോരാട്ടമാണ്. ഇവിടെയും തോൽക്കില്ലെന്ന് ഉറപ്പിക്കാൻ ചെറു പാർട്ടികളെ പിടിക്കാൻ ഇരുകൂട്ടരും ശ്രമിക്കും. ഇതെല്ലാം ദേശീയ രാഷ്ട്രീയത്തേയും നിർണ്ണായകമായി സ്വാധീനിക്കും.
തീപ്പൊരി നേതാക്കളില്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗുജറാത്തിൽ ബിജെപി പിടിച്ചു കെട്ടിയത് ഹാർദിക് പട്ടേലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ജഗ്നീഷ് മേവാനിയെ പോലുള്ള നേതാക്കളേയും കിട്ടി. ഈ മാതൃകയിൽ എല്ലാ സംസ്ഥാനത്തും യുവാക്കളെ ഉയർത്തിക്കാട്ടാൻ രാഹുൽ ശ്രമിക്കും. മധ്യപ്രദേശിൽ ജ്യോതിരാതിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ശേഷിയുള്ളവരാണ്. പഞ്ചാബിൽ അമരീന്ദർ സിംഗും കോട്ട കാക്കും. ബാക്കിയുള്ളിടത്ത് ഊർജ്ജസ്വലമായ നേതൃത്വത്തെ ഉണ്ടാക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കുക. ഈ തന്ത്രമാകും കോൺഗ്രസ് നടത്തുക. ഇതിൽ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനത്തേയും കിട്ടുമെന്ന് കോൺഗ്രസ് കരുതുന്നു. കേരളത്തിലെ സിപിഎം ഒറ്റയ്ക്ക് മാത്രമേ മത്സരിക്കൂവെന്ന് തിരിച്ചറിവും കോൺഗ്രസിനുണ്ട്. അതായത് കേരളത്തിൽ ഒഴികെ ബാക്കിയെല്ലായിടത്തും ത്രികോണ മത്സരം ലോക്സഭയിലേക്ക് ഒഴിവാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
ഈ വിശാല മുന്നണിക്ക് മാത്രമേ ബിജെപിയെ തടയിടാനാകൂവെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞുവെന്നതാണ് നോർത്ത് ഈസ്റ്റ് ഫലങ്ങൾ നൽകുന്ന സൂചന. 25 വർഷത്തെ തുടർച്ചയായുള്ള സിപിഎം ഭരണത്തിന് അവസാനമിട്ട് ബിജെപി അധികാരത്തിലെത്തുമ്പോൾ ത്രിപുരയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത് സിപിഎമ്മിന് മാത്രമല്ല. കഴിഞ്ഞ തവണ 10 സീറ്റ് നേട്ടുകയും പ്രധാന പ്രതിപക്ഷമാവുകയും ചെയ്ത കോൺഗ്രസിനെ ചിത്രത്തിൽ നിന്ന് പോലും മായ്ച്ച് കളഞ്ഞാണ് കാവിക്കാറ്റ് വീശിയടിച്ചിരിക്കുന്നത്. അഗർത്തല മണ്ഡലത്തിൽ നിന്ന് സ്ഥിരമായി ജയിച്ചുവന്നിരുന്ന മുൻ കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ അഞ്ച് എംഎൽഎമാരോടൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കമായത്. ഇവർ പിന്നീട് ബിജെപിയിലേക്കെത്തുകയും അങ്ങനെ ബിജെപി മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു. ഇത്തരത്തിലൊരു കൊഴിഞ്ഞു പോക്ക് ഇനിയുണ്ടാകില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കും. അണികളേയും നേതാക്കളേയും ഒപ്പം നിർത്തി വിശാല മുന്നണിയാകും രാഹുൽ ഇനി ലക്ഷ്യമിടുന്നത്.
ത്രിപുരയിൽ കോൺഗ്രസ് നേതാക്കളായ സുധീപ് റോയ് ബർമൻ, ആശിശ് കുമാർ സാഹ, ദീലീപ് സർക്കാർ, പരൻജിത് സിങ് റോയ്, ദിബാ ചന്ദ്ര, ഹർഗ്വാൾ, ബിശ്വ ബന്ധു സെൻ എന്നിവരായിരുന്നു കോൺഗ്രസിൽ നിന്ന് തൃണമൂലിലെത്തുകയും പിന്നെ ബിജെപിയുടെ ഭാഗമാവുകയും ചെയ്തത്. ഇവരുടെ നേതൃത്വത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 15000 ബിജെപി അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും രണ്ടു ലക്ഷം അംഗങ്ങൾ കവിഞ്ഞു. 59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. ഇത്തവണ രണ്ട് ശതമാനത്തിലേക്ക് വോട്ട് കണക്ക് എത്തി. ഒരു പക്ഷേ സിപിഎമ്മുമായി സഖ്യത്തിലെത്താനാകുമായിരുന്നുവെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു. ഇതിനൊപ്പം ബിജെപി മുന്നേറ്റവും തടയാമായിരുന്നു. ഇത്തരം തിരിച്ചറിവാണ് കോൺഗ്രസിന് നോർത്ത് ഈസ്റ്റിലെ ഫലം പകർന്ന് നൽകുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസുമായി പ്രത്യക്ഷ സഖ്യം പാടില്ലെന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴുള്ള നിലപാട്. ഇതിന് മാറ്റം വരുമെന്നും രാഹുൽ വിലയിരുത്തുകയാണ്. ഇടതുപക്ഷത്തേയും സോഷ്യലിസ്റ്റുകളേയും ഒരുമിച്ച് നിർത്തി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാകും രാഹുലിന്റെ ശ്രമം. അതുകൊണ്ട് തന്നെ വരും ദിനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറെ നിർണ്ണായകമാണ്. എങ്ങനേയും അധികാരം നിലനിർത്താൻ ബിജെപിയും കച്ചമുറുക്കി രംഗത്തുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്