അമിത് ഷായുടെ സ്വപ്നങ്ങളിൽ ഇനി കേരളവും ബംഗാളും ഒഡീഷയും; തമിഴ്നാടിനെ കുറിച്ച് പ്രതീക്ഷയേയില്ല; നാഗാലാൻഡ് - ത്രിപുര മോഡൽ പരീക്ഷിച്ചു കേരളം പിടിക്കാൻ തന്ത്രമൊരുക്കും; ചെങ്ങന്നൂരിൽ ചുക്കാൻ പിടിക്കുന്നത് അമിത് ഷാ നേരിട്ട്
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ത്രിപുരയും മേഘാലയയും നാഗാലാൻഡിലും മുന്നേറ്റം നടത്തിയ ബിജെപി ഇനി ലക്ഷ്യമിടുന്നത് കേരളവും ബംഗാളും ഒഡിഷയും. ഇക്കാര്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ വ്യക്തമാക്കി. ബിജെപിയുടെ സുവർണകാലഘട്ടം ഇനിയും ആരംഭിച്ചിട്ടില്ലെന്ന പറഞ്ഞു കൊണ്ടാണ് ഇനി ഏതൊക്കെ സംസ്ഥാനങ്ങളാണ് കേരളം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിലും ബംഗാളിലും ഒഡിഷയിലും കൂടി ഭരണം പിടിക്കുമ്പോൾ മാത്രമേ ബിജെപിയുടെ സുവർണ കാലഘട്ടം ആരംഭിക്കൂ എന്നും അമിത് ഷാ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ജനങ്ങൾ അവരെ ബംഗാളിൽനിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയിൽനിന്നും അവർ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ബിജെപിയുടെ വളർച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ ഇന്ത്യ മുഴുവനും നിറഞ്ഞുനിൽക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിന്ദി ബെൽറ്റിൽ മാത്രമുള്ള പാർട്ടിയാണ് ബിജെപിയെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. അതു തെറ്റാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഈ ജനവിധി കേരളത്തിലെയും ബംഗാളിലെയും ബിജെപി പ്രവർത്തകർക്കും ആവേശം പകരുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്രമരാഷ്ട്രീയത്തിൽ മടുത്തു കഴിയുന്നവരാണ് ഇവിടുത്തെ ജനങ്ങളെന്നും ഷാ പറഞ്ഞു.
ലഡാക്കിലും കേരളത്തിലും തങ്ങൾക്കിപ്പോൾ സ്വന്തമായി എംപിമാരുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 'ഇന്ത്യ മുഴുവൻ വ്യാപിച്ചിട്ടുള്ള പാർട്ടിയാണ് ഇപ്പോൾ ബിജെപി. ഞങ്ങൾക്ക് ലഡാക്കിലും ഇങ്ങേയറ്റത്ത് കേരളത്തിലും എംപിമാരുണ്ട്. അങ്ങേയറ്റത്തുകൊഹിമയിലും ഇങ്ങേയറ്റത്ത് കച്ചിലും ഞങ്ങളുടെ സർക്കാരുകളാണു ഭരിക്കുന്നത്' അമിത് ഷാ പറഞ്ഞു. കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം മാത്രമാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കുന്ന വാർത്തകളും പുറത്തുവന്നു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരകളായി കൊല്ലപ്പെട്ട ബിജെപിആർഎസ്എസ് പ്രവർത്തകർക്കായി ഈ വിജയം സമർപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞതോടെ അമിത് ഷാ ലക്ഷ്യമിടുന്നത് കേരളമാണെന്നത് വ്യക്തമാണ്. അതേസമയം അമിത് ഷായുടെ ലക്ഷ്യങ്ങളിൽ തമിഴ്നാടിനെ കുറിച്ച് മൗനം പാലിച്ചതും ശ്രദ്ധേയമാണ്. ബിജെപിക്ക് കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞാൽ പോലും തമിഴ്നാട്ടിൽ നേരിട്ട് അത് അസാധ്യമാണെന്നാണ് ഷായും കരുതുന്നത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ ഏതെങ്കിലും ദ്രാവിഡ കക്ഷികളെ ഒപ്പം നിർത്താനാകും അദ്ദേഹം കരുതുന്നത്.
ബംഗാളിലെ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബിജെപി ഇതിനോടകം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെ മമത പ്രഭാവത്തെ ചെറുക്കാനുള്ള ശ്രമങ്ങളെല്ലാം ശക്തമാക്കിയിട്ടുണ്ട് അമിത് ഷാ. ഒഡിഷയിലും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല. എന്നാൽ, കേരളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. 50 ശതമാനം ന്യൂനപക്ഷങ്ങൾ കേരളത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ലീഗിനും ഒപ്പമാണ് നിലകൊള്ളുന്നത്. എന്നാൽ ന്യൂനപക്ഷങ്ങൾ 80 ശതമാനമുള്ള മേഘാലയയിലും നാഗാലാൻഡിലും ഹിന്ദു പാർട്ടിയായ ബിജെപി വിജയിച്ചെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്ന ചോദ്യവും ശക്തമാണ്.
അടുത്തകാലത്തായി കേരളം പിടിക്കാൻ വേണ്ടി അമിത് ഷായും മോദിയും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ കേരളത്തിലെ കത്തോലിക്കാ സഭയെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിസ്ഥാനം നൽകിയതും. ഇത് കൂടാതെ കേന്ദ്രത്തിൽ ന്യൂനപക്ഷ പ്രതിനിധിയായ ജോർജ്ജ് കുര്യനെ ന്യൂനപക്ഷ കമ്മീഷൻ മെമ്പറാക്കുകയും ചെയ്തിരുന്നു. എന്നാൽ, പലപ്പോഴും കേരളത്തിലെ മുന്നേറ്റത്തിന് തടസമായി മാറിയത് മുസ്ലിം സമുദായത്തിന്റെ എതിർപ്പാണ്. ക്രൈസ്തവ സമൂഹത്തിൽ നിന്നും അത്രയ്ക്ക് വലിയൊരു എതിർപ്പ് നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ക്രൈസ്തവ സമുദായത്തെ ഒപ്പം നിർത്താൻ സാധിച്ചാൽ കേരളത്തിൽ ബിജെപി ഭരിക്കാൻ കെൽപ്പുള്ള കക്ഷിയായി മാറുമെന്നാണ് അമിത്ഷായുടെയു കൂട്ടരുടെയും കണക്കു കൂട്ടൽ.
ബിജെപിയുടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായി വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേദി മാറുകയും ചെയ്യുമെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ബിജെപി ശക്തമായി പോരാട്ടം കാഴ്ച്ച വെച്ചിരുന്നു. 42,000 വോട്ട് നേടാൻ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ പിള്ളക്ക് സാധിച്ചു. ഈ മുന്നേറ്റം നിലനിർത്തിക്കൊണ്ട് തന്നെ ആഞ്ഞു ശ്രമിച്ചാൽ ഒ രാജഗോപാലിന് കൂട്ടായി ഒരു ബിജെപി സഹയാത്രികനെ നിയമസഭയിൽ എത്തും. അതിനുള്ള പരിശ്രമങ്ങളിലേക്ക് ആളും അർത്ഥവുമായി ബിജെപി ദേശീയ നേതൃത്വം പാഞ്ഞെത്തും എന്നതും വ്യക്തമാണ്. ശ്രീധരൻ പിള്ള തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ബിഡിജെഎസിന്റെ പിന്തുണ ഉറപ്പിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റു നൽകാനും ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി സന്നദ്ധരായേക്കും.
സിപിഎം ഉള്ളിടത്ത് ബിജെപി ഇല്ല ഇതായിരുന്നു - ഇടതു മുന്നണിയുടെ പ്രധാന മുദ്രാവാക്യം. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ ശുഷ്കമായ സാന്നിധ്യമായിരുന്നു ഈ പ്രചരണത്തിന് കരുത്ത്. ത്രിപുരയിലെ തിരിച്ചടിയോടെ ഈ മുദ്രാവാക്യം ഉപയോഗിക്കാനാവാത്ത അവസ്ഥയിലുമാകും. ത്രിപുരയിൽ സിപിഎമ്മിനെ തകർത്തെറിഞ്ഞാണ് സിപിഎം അധികാരത്തിലെത്തിയത്. ഇത് കേരളത്തിലും ആവർത്തിക്കുമെന്ന ആത്മവിശ്വാസമാകും ഇനി അമിത് ഷാ അണികൾക്ക് പകർന്ന് നൽകുക. ചെങ്ങന്നൂരിലും ഇത് ആവേശം നിറയ്ക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കേരളത്തിലെ എൻഡിഎ ശക്തമാക്കാൻ വേണ്ടത് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ മുന്നണിയിലെ സ്ഥാനമാണെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ മാണിയുടെ കേരളാ കോൺഗ്രസിനെ ഏത് അർത്ഥത്തിലും ബിജെപി മുന്നണിയിലെടുക്കാനും ചരടു വലികൾ സജീവമാക്കും.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡിജെഎസിനെ ഒപ്പം നിർത്തുന്നതിനൊപ്പം ഒരു മുന്നണിയിലും ഇല്ലാതെ നിൽക്കുന്ന കെ എം മാണിയെയും ഒപ്പം കൂട്ടാവുന്നതാണ്. കെ എം മാണി ബിജെപിയെ ഇതുവരെ ഒരു ഘട്ടത്തിലും തള്ളിപ്പറഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീത്തിൽ മകൻ ജോസ് കെ മാണിക്കും ശോഭിക്കാൻ കഴിയുന്ന പദവി ലഭിച്ചാൽ മാണിയും മനം മാറ്റാൻ തയ്യാറായേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മെത്രാന്മാർക്കും രാഷ്ട്രീയത്തിൽ സജീവമായ ഇടപെടിൽ നടത്താൻ സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മെത്രാന്മാരെ ഒപ്പം നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ തന്നെ നടക്കും എന്നതും വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍