ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..? ഉള്ള നേതാക്കളെയെല്ലാം ബിജെപി ചാക്കിട്ടുപിടിച്ചതോടെ വട്ടപ്പൂജ്യമായ കോൺഗ്രസിന്റെ നാണക്കേട് തീർക്കാൻ സിപിഎമ്മിന്റെ മേൽ പഴിചാരി സൈബർയുദ്ധം; കഴിഞ്ഞതവണ നേടിയ പത്തിൽ ഒമ്പതും പോയത് ബിജെപിക്ക് തന്നെ; കോൺഗ്രസിനെ വിഴുങ്ങിയതിന് പുറമെ കള്ളവോട്ട് ഇല്ലാതാക്കാനും കരുക്കൾ നീക്കിയതോടെ ബിജെപി നേടിയത് ചരിത്രവിജയം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിച്ച് ബിജെപി സഖ്യം ഉജ്വല വിജയം നേടിയതോടെ ഞെട്ടിയത് സിപിഎം മാത്രമല്ല, കോൺഗ്രസും കൂടിയാണ്. 2013ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 49ഉം സിപിഐക്ക് ഒന്നും കോൺഗ്രസിന് പത്തും സീറ്റായിരുന്നു അസംബ്ളിയിൽ. അന്ന് ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബിജെപിയാണ് ഇത്തവണ വമ്പൻ വിജയം നേടിയത്. ഇക്കുറി ബിജെപിക്ക് 35ഉം സഖ്യകക്ഷിയായ ത്രിപുര ഐപിഎഫിന് എട്ടും സീറ്റ് കിട്ടിയപ്പോൾ സിപിഎമ്മിന് 16 സീറ്റിൽ ഒതുങ്ങേണ്ടിവന്നു.
പക്ഷേ, കോൺഗ്രസ് ഒരു സീറ്റുപോലും കിട്ടാതെ അമ്പേ തോറ്റമ്പിയിട്ടും സിപിഎമ്മിനെ കുറ്റപ്പെടുത്തി പ്രചാരണം തുടങ്ങിയിരിക്കുകയാണ് സൈബർ ലോകത്തെ കോൺഗ്രസ് പോരാളികൾ. അതിന് പറയുന്ന ന്യായമാകട്ടെ വളരെ വിചിത്രവുമാണ്. 'ത്രിപുരയിൽ കോൺഗ്രസ്സിന്റെ പഴയ 10 സീറ്റിലും വിജയിച്ചത് സിപിഎം....കമ്മികളെ ചിന്തിക്കൂ, ബിജെപി ആരുടെ കൊട്ടയിൽ ആണ് വളർന്നത്..?'.. ഇതാണ് സൈബർ ലോകത്തെ കോൺഗ്രസ്സുകാരുടെ ചോദ്യം. പക്ഷേ.. ഒട്ടും വാസ്തവമല്ലാത്ത പ്രചരണമാണ് ഇത്. ബിജെപി ത്രിപുരയിലെ കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം വിഴുങ്ങിയതോടെയാണ് സത്യത്തിൽ തിരഞ്ഞെടുപ്പുഫലം ഇത്തരത്തിൽ വന്നത് എന്നതാണ് യാഥാർത്ഥ്യം.
കോൺഗ്രസിന്റെ വോട്ട് ഇതോടെ ബിജെപി പാളയത്തിലേക്ക എത്തി. കഴിഞ്ഞതവണ പത്തു സീറ്റേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കോൺഗ്രസിന് അന്ന് 36.53 ശതമാനം വോട്ടുകൾ കിട്ടിയിരുന്നു. സിപിഎമ്മിന് 48.11 ശതമാനവും സിപിഐക്ക് 1.57 ശതമാനവും ആയിരുന്നു വോട്ടിങ് ശതമാനം. അതിലും താഴെ 1.54 ശതമാനത്തിലായിരുന്നു അക്കുറി ബിജെപി.
ഇത്തവണ ബിജെപി 43ശതമാനം വോട്ടു മാത്രമേ മൊത്തത്തിൽ നേടിയിട്ടുള്ളൂ. സിപിഎം 42.7 ശതമാനം വോട്ടുനേടി. വ്യത്യാസം വെറും 0.3 ശതമാനം മാത്രം. നോട്ടയ്ക്കുപോലും ഒരു ശതമാനം വോട്ടുകിട്ടിയ സ്ഥാനത്ത് കോൺഗ്രസ് ഇക്കുറി നേടിയതാകട്ടെ 1.8 ശതമാനം മാത്രം. ഈ കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ് കോൺഗ്രസിന്റെ വോട്ടുകളാണ് ബിജെപി പക്ഷത്തേക്ക് പോയത് എന്നത്.
എന്നാൽ ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് ചർച്ചയാക്കുന്നത് മറ്റൊന്നാണ്. സിപിഎമ്മിന്റെ തോൽവി കോൺഗ്രസിന്റേതിനേക്കാളും മോശമാണെന്ന് പ്രചരിപ്പിക്കുകയാണ് അവർ. ഇതിന് രണ്ടുണ്ട് കാര്യം. ഒന്ന് കോൺഗ്രസുമായി കൂ്ട്ടുകൂടേണ്ട എന്ന് നയമെടുത്ത കേരള സിപിഎം ഫ്രാക്ഷന് എതിരെ പ്രചരണം നടത്തുക. രണ്ട്. കോൺഗ്രസിന്റെ കഴിഞ്ഞതവണത്തെ പത്തുസീറ്റ് വിട്ടുകൊടുത്തതുകൊണ്ടാണ് സിപിഎമ്മിന് ഇത്തവണ 16 സീറ്റെങ്കിലും കിട്ടിയതെന്ന് സ്ഥാപിക്കുക.
പക്ഷേ, ഇതു രണ്ടും അവാസ്തവമായ പ്രചരണം മാത്രം. സത്യത്തിൽ ബിജെപിയുടെ ഇത്രയും ഉജ്വലമായ വിജയത്തിന് കാരണമായത് ത്രിപുരയിലെ കോൺഗ്രസിന്റെ പിടിപ്പുകേട് തന്നെ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞതവണ കോൺഗ്രസ് നേടിയ പത്തിൽ ഒമ്പതു സീറ്റും ഇക്കുറി പോയത് ബിജെപിക്കാണ്. ഒരു മണ്ഡലത്തിൽ മാത്രമായിരുന്നു കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ സിപിഎം ജയം. അത് കൈലാഷഹറിൽ മോബോഷർ അലിയുടെ വിജയമായിരുന്നു.
അഗർത്തലയിൽ സുദീപ് റോയ് ബർമൻ, ബാധർഘട്ടിൽ ദിലീപ് സർക്കാർ, ധർമ്മനഗറിൽ ബിശ്വബന്ധു സെൻ, കർമചാരയിൽ ദിബചന്ദ്രയും മോഹൻപൂരിൽ രത്തൻലാൽ നാഥും ടൗൺ ബോർഡോവാലിയിൽ ആശിഷ് കുമാർ സാഹയും രാധാകിഷോർപൂരിൽ പ്രാണജിത് സിംഘ റോയിയും കോൺഗ്രസിൽ നിന്ന് കളംമാറി ബിജെപിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ ഇക്കുറിയും ബിജെപി സീറ്റു നൽകി വിജയിച്ചുകയറിയവർ. കോൺഗ്രസിന്റെ മറ്റു സീറ്റുകളായിരുന്ന ബനമാലിപുരിൽ ബിജെപി മുഖ്യമന്ത്രിയാകാൻ പോകുന്ന ബിപ്ളബ്കുമാർ ദേവും ബർജലയിൽ ദിലീപ്കുമാർ ദാസും മാത്രമാണ് പഴയ കോൺഗ്രസുകാർ അല്ലാതെ ജയിച്ചവർ. വസ്തുത ഇതായിരിക്കെയാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് സൈബർ പോരാട്ടം. കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗം ഇത്തരത്തിൽ ബിജെപിയിലേക്ക് മാറിയതോടെ അണികളും അതേപോലെ ബിജെപി പാളയത്തിലെത്തി. ഇതോടെയാണ് ബിജെപിയുടെ വിജയത്തിന് കളമൊരുങ്ങിയത്.
എന്നാൽ ബിജെപി നേടിയ വിജയത്തിന്റെ പിന്നിൽ മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. മുൻകാലങ്ങളിൽ കള്ളവോട്ട് കൂടുതലായിരുന്നു എന്നും അത് സിപിഎമ്മിന്റെ തുടർഭരണം നിലനിർത്തുന്നതിൽ നിർണായകമായി എന്നുമാണ് ആക്ഷേപം. 2013ൽ 91.82 ശതമാനമായിരുന്നു പോളിങ്. അതിൽ നിരവധിപേർ സിപിഎമ്മിന് കള്ളവോട്ടുചെയ്തുവെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ 78.86 ശതമാനം മാത്രമായി പോളിങ് കുറഞ്ഞു.
കള്ളവോട്ടിനെതിരെ ബിജെപിയും വ്യാപക പ്രചരണം നടത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഇലക്ഷൻ കമ്മിഷനും ജാഗ്രത പാലിച്ചതായും അങ്ങനെ ഇത്തവണ കള്ളവോട്ട് നടക്കാതെ വന്നതോടെ ബിജെപിക്ക് ജയമുണ്ടായെന്നുമാണ് വാദമുയരുന്നത്. ബംഗാളിൽ നിന്ന് ആളെ ഇറക്കി സിപിഎം ഓരോ തവണയും ഭരണം പിടിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതോടെയാണ് ബിജെപിക്ക് വിജയം ഉണ്ടാകുമെന്ന നിലയിൽ നേരത്തേതന്നെ വിലയിരുത്തലുകളും വന്നത്.
Stories you may Like
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പത്തനംതിട്ട: സർവീസ് സഹകരണ ബാങ്കിൽ കോമഡികൾ തുടരുന്നു
- തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍