'കുടുംബത്തിന്റെ' ഭദ്രതക്ക് വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി കഴിയുന്നതും കേരളത്തിൽ 'സ്വഭാവികം'; അഭ്യസ്തവിദ്യരായ വനിതകൾ ഇപ്പോഴും വീട്ടിലെ ബി നിലവറയിലെ രത്നങ്ങളായി കഴിയുന്നു; വനിതാ ദിനത്തിൽ മുരളി തുമ്മാരുകുടിയുടെ ചിന്ത
മുരളി തുമ്മാരുകുടി
ഇപ്പോൾ ലോകത്ത് എല്ലാ ഐഡിയോളോജി ഉള്ള രാജ്യങ്ങളിലും വനിതാ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും ആയിരത്തി തൊള്ളായിരത്തി പത്തിൽ രണ്ടാമത്തെ സോഷ്യലിസ്റ്റ് ഇന്റർനാഷണൽ ആണ് മാർച്ച് എട്ടിനെ വനിതാ ദിനം ആയി പ്രഖ്യാപിച്ചത്. സ്ത്രീകൾക്ക് നേതൃസ്ഥാനം പോയിട്ട് വോട്ടവകാശം പോലും ഇല്ലാതിരുന്ന ഒരു കാലത്താണ് ഇങ്ങനൊരു ചിന്ത എന്നോർക്കണം.
സ്ത്രീകളുടെ കാര്യത്തിൽ എനിക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് എന്റെ വായനക്കാർക്ക് അറിയാമല്ലോ. അതിന്റെ കാരണം ജൈവികം മാത്രമല്ല. മനുഷ്യകുലത്തിലെ കഴിവുകളും നേതൃത്വഗുണവും ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരുപോലെയാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നതുകൊണ്ടുകൂടിയാണ്. അത് വളരാനും പ്രകടിപ്പിക്കാനും കുടുംബവും സമൂഹവും വേണ്ടത്ര പിന്തുണ കൊടുക്കാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് എഞ്ചിനീയർ മുതൽ എം പി വരെയുള്ള സ്ഥാനങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതിരിക്കാൻ കാരണമാകുന്നത്. എന്നാൽ ഇതിന്റെ നഷ്ടം സ്ത്രീകൾക്ക് മാത്രമല്ല എന്നതാണ് സത്യം. ലഭ്യമായ ടാലന്റ് പൂളിന്റെ പകുതി ഭാഗം നാം ഉപയോഗിക്കാതിരിക്കുകയും, മറ്റേ പകുതിയിൽ നിന്നു മാത്രം ബഹുഭൂരിപക്ഷം നേതാക്കളെയും എൻജിനീയർമാരെയും മാനേജർമാരെയും നാം കണ്ടെത്തുകയും ചെയ്യുമ്പോൾ, ഓരോ പദവിക്കും ഏറ്റവും അനുയോജ്യർ ആയവർ അല്ല അവിടെ എത്തുന്നത്. ഇതിലൂടെ സമൂഹത്തിനും വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇതുകൊണ്ടാണ് വീണ്ടും വീണ്ടും സ്ത്രീകൾക്ക് കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ തുല്യ അവസരങ്ങൾ കൊടുക്കണം എന്ന് ഞാൻ എപ്പോഴും വാദിക്കുന്നത്.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അവസരങ്ങളുടെ കുറവ് ലോകത്ത് എങ്ങും ഉള്ള പ്രശ്നം ആണ്. അതുകൊണ്ടു തന്നെ ലഭ്യമായ ടാലന്റുകളിൽ ഏറ്റവും നല്ലത് ആ സമൂഹത്തിന് ഉപയോഗിക്കാൻ പറ്റാതെ വരുന്നതും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ സ്ത്രീ വിമോചനത്തിൽ ഒക്കെ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്ന് നാം വിശ്വസിക്കുന്ന രാജ്യങ്ങളിൽ വരെ സാധാരണമാണ്. എന്നാൽ ഇക്കാര്യത്തിൽ കേരളം മറ്റുള്ളവയെക്കാൾ കൂടുതൽ നഷ്ടം അനുഭവിക്കുന്ന സ്ഥലമാണ്. ഒരുദാഹരണം പറയാം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും വിവിധ വിഭാഗങ്ങളിൽ ആദ്യത്തെ മൂന്ന് റാങ്ക് കിട്ടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആൺകുട്ടികൾ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തായിരിക്കും ഇപ്പോൾ ജോലി ചെയ്യുന്നത്. കാരണം സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി നേടുന്നുണ്ടെങ്കിലും തൊഴിലുകളുടെ 'സോഫിസ്റ്റിക്കേഷൻ' വെച്ചുനോക്കിയാൽ കേരളം ഇപ്പോഴും ഒരു കുഗ്രാമമാണ്. ഒരു ഡിഗ്രി തോറ്റവർക്ക് ചെയ്യാൻ പറ്റാത്ത ജോലികൾ കേരളത്തിൽ അപൂർവമാണ്, അപ്പോൾ റാങ്ക് നേടുന്നവരുടെ കാര്യം പറയാനും ഇല്ലല്ലോ. മിടുക്കന്മാർക്ക് കേരളത്തിൽ നിൽക്കാൻ അവസരമില്ല, അവർ നിൽക്കാറുമില്ല. (അപവാദങ്ങൾ കണ്ടേക്കാം).
അതേസമയം റാങ്ക് കിട്ടിയ സ്ത്രീകളിൽ ഏറെപ്പേർ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ടും വീട്ടമ്മമാരായി ജീവിക്കുന്നതുകൊണ്ടും ഇപ്പോഴും കേരളത്തിൽ തന്നെയുണ്ട്. പക്ഷെ, പഠനം കഴിഞ്ഞാൽ പിന്നെ അവരുടെ കഴിവുകളെപ്പറ്റി ആരും അന്വേഷിക്കാറില്ല, അതിനെ പ്രയോജനപ്പെടുത്താൻ കേരളത്തിൽ ഇപ്പോൾ സംവിധാനങ്ങളുമില്ല. കേരളത്തിന് പുറത്ത് വളർന്ന വിവാഹശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്ന മലയാളി പെൺകുട്ടികളുടെ കാര്യവും ഇതുപോലെയാണ്. കേരളത്തിന് പുറത്ത് വളർന്ന ആൺകുട്ടികളിൽ ഒരു ശതമാനം പോലും കേരളത്തിലേക്ക് തിരിച്ചു വരാറില്ല, പക്ഷെ കുടുംബങ്ങൾ തീരുമാനിക്കുന്ന വിവാഹങ്ങളുടെ ഭാഗമായി ഏറെ പെൺകുട്ടികൾ, അവർക്ക് നല്ല വിദ്യാഭ്യാസവും, ഭാഷ പരിജ്ഞാനവും ലോകപരിചയവും ഒക്കെ ഉണ്ട്, തിരിച്ചു കേരളത്തിൽ എത്തി തൊഴിലില്ലാതെയോ അവരുടെ യോഗ്യതക്ക് ഒത്ത തൊഴിൽ കിട്ടാതെയോ ജീവിക്കുന്നു.
'കുടുംബത്തിന്റെ' ഭദ്രതക്കും സൗകര്യത്തിനും വേണ്ടി എം ഫില്ലിന് റാങ്ക് കിട്ടിയ പെൺകുട്ടി ക്ലർക്കായി തൊഴിൽ ചെയ്യുന്നതും എഞ്ചിനീറിംഗിൽ റാങ്ക് കിട്ടിയ കുട്ടി വീട്ടമ്മയായി തൊഴിൽരംഗത്തു നിന്നും മാറിനിൽക്കുന്നതും സമൂഹം തികച്ചും 'സ്വഭാവികമായി'ട്ടാണ് കാണുന്നത്. എന്നിട്ടോ ഇവരേക്കാൾ പല തരത്തിലും കഴിവ് കുറഞ്ഞവർ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും മുന്നോട്ട് കുതിക്കുന്നു. ജീവിതത്തിൽ മുന്നോട്ട് പോകുന്നത് അക്കാദമിക് മികവിന്റെ മാത്രം ബലത്തിൽ ആണെന്നോ ആകണമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ. എന്നാൽ അക്കാദമിക് മികവുള്ള സ്ത്രീകൾ തൊഴിൽ രംഗത്തു മുന്നോട്ടു പോകാത്തത് അവർക്ക് മറ്റു കഴിവുകൾ ഇല്ലാത്തതിനാലല്ല, മറിച്ച് സമൂഹം ആ കഴിവുകൾ അറിയാനും ഉപയോഗിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നില്ല എന്നതിനാലാണ്.
അഭ്യസ്തവിദ്യരായ, ലോകം കണ്ടിട്ടുള്ള, പല ഭാഷകൾ അറിയുന്ന എഞ്ചിനീയറിങ് തൊട്ട് പി എച്ച് ഡി വരെ വിദ്യാഭ്യാസമുള്ള ധാരാളം വനിതകളാണ് വീട്ടമ്മമാരായും സാധാരണ ജോലിക്കാരായും സമൂഹത്തിന്റെ ബി നിലവറയിലും സി നിലവറയിലും ഒക്കെ അടച്ചിട്ടപ്പെട്ടിരിക്കുന്നത്. പലരും കുറച്ചു നാൾ ഒക്കെ കേരളത്തിന് അകത്തും പുറത്തും ഒക്കെ ജോലി ചെയ്തവരും ആണ്. കുട്ടികൾ ആകുന്നതോടെ പലപ്പോഴും തൊഴിൽ ഉപേക്ഷിക്കും, പിന്നെ കുട്ടികൾ ഒക്കെ വലുതായി കഴിയുമ്പോഴേക്കും തിരിച്ചു തൊഴിൽ രംഗത്ത് എത്തിപ്പറ്റാൻ കഴിയാതെ വരും. അങ്ങനെ വ്യക്തിപരമായി നിരാശരായിരിക്കുന്ന ഏറെ പേരെ നമുക്കെല്ലാം അറിയാം. അതേ സമയം ഭാഷ പഠിപ്പിക്കൽ തൊട്ട് കോപ്പി എഡിറ്റിങ് വരെ പാലിയേറ്റിവ് കെയർ തൊട്ട് ഓൾഡ് ഏജ് ഹോം വരെ അനവധി തൊഴിലിലും വളണ്ടിയർ സംവിധാനത്തിലും ഇവരുടെ സമയവും കഴിവുകളും ഉപയോഗിക്കാൻ ഉള്ള ഏറെ സാധ്യതകൾ ഉണ്ട്. ഇവരിൽ പലരും മുഴുവൻ സമയം ജോലിയല്ല അന്വേഷിക്കുന്നത്, അധികം ശമ്പളം കിട്ടണം എന്ന ആഗ്രഹവും ഇല്ല. അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടണം എന്നതാണ് അവരുടെ ആദ്യത്തെ ആഗ്രഹം, ചെറുതാണെങ്കിലും 'സ്വന്തം' എന്ന് പറയാൻ ആയിരം രൂപ എങ്കിലും മാസം ഉണ്ടാക്കണം, വീടിനു പുറത്ത് മറ്റുള്ളവരും ആയി ഇടപഴകാൻ ഉള്ള അവസരം വേണം ഇതൊക്കെയാണ് കൂടുതൽ പ്രധാനം. ഇതൊന്നും ഞാൻ വെറുതെ പറയുന്നതല്ല. കഴിഞ്ഞ പത്തു വർഷമായി ഇത്തരത്തിൽ ഉള്ള അനവധി സ്ത്രീകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്, അത്യാവശ്യം ഉള്ള സമയത്ത് ഞാൻ ഇന്റർനെറ്റ് ഗവേഷണം മുതൽ കോപ്പി എഡിറ്റിങ് വരെ ബാങ്കിങ് കാര്യങ്ങൾ മുതൽ ഇൻവെസ്റ്റ്മെന്റ് വരെ ഉള്ള ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിച്ചിട്ടുണ്ട്. ഏറെ സന്തോഷത്തോടെ, കാര്യക്ഷമമായി അവർ ഈ കാര്യങ്ങൾ നടത്തി തരാറുണ്ട്, ഇപ്പോഴും ചെയ്യുന്നു. ചെയ്യുന്ന തൊഴിലിന് ന്യായമായ പണം നൽകുന്നു. അവരും ഹാപ്പി ഞാനും ഹാപ്പി.
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക താല്പര്യം എടുക്കണം. ആദ്യം വേണ്ടത് നിലവറയിലെ കണക്കെടുപ്പാണ്. ഏതൊക്ക സ്കിൽ ഉള്ള സ്ത്രീകൾ ആണ് നമ്മുടെ വീട്ടമ്മമാരിൽ ഉള്ളത്, അവരിൽ എത്ര പേർ പാർട്ട് ടൈം ആയി തൊഴിലിനോ വളണ്ടീയറിങ്ങിനോ തയ്യാറാണ് എന്നൊക്ക കണ്ടു പിടിക്കുക. ഇവരിൽ എത്ര പേർ കുടുംബശ്രീ പോലുള്ള സംവിധാനങ്ങളുടെ പുറത്താണ്, എന്തുകൊണ്ട് എന്നൊക്കെ പഠനവിധേയം ആക്കണം. എന്നിട്ട് ഇവരെ ഒറ്റക്കും കൂട്ടായും സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും ഒക്കെ മേഖലകളിലേക്ക് തിരിച്ചു വിടാൻ ഉള്ള പദ്ധതികൾ ഉണ്ടാക്കുക. ഈ സ്റ്റാർട്ട് അപ്പ് എന്നതൊക്കെ എൻജിനീയറിങ് കഴിഞ്ഞ കുട്ടികളുടെ മാത്രം കുത്തകയല്ലല്ലോ. അതിലേക്ക് ഇവരെ കൊണ്ടുവരാൻ ഉള്ള പരിശീലനം നൽകുക.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കേരളം എത്തിച്ചേരണം എങ്കിൽ നമ്മുടെ മണ്ണിലും സ്വർണ്ണത്തിലും നാം കുഴിച്ചിട്ടിരിക്കുന്ന പണം മാത്രം പുറത്തു വന്നാൽ പോരാ, വിദേശത്തേക്ക് നാം കയറ്റി അയച്ചിരിക്കുന്ന ടാലന്റുകളും നമ്മുടെ കുടുംബത്തിൽ നാം തളച്ചിട്ടിരിക്കുന്ന കഴിവുകളും ഒക്കെ പുറത്തെത്തിക്കണം. അവർ സമൂഹത്തിലും നേതൃത്വത്തിലും എത്തണം. അതിൽ പ്രധാനമായത് നമ്മുടെ സ്ത്രീകൾ തന്നെയാണ്. നമ്മുടെ സ്ത്രീകൾ തൊഴിൽ രംഗത്തും നേതൃത്വ രംഗത്തും തുല്യമോ അതിനപ്പുറമോ ഉള്ള സ്ഥാനം വഹിക്കുന്ന, ലോകത്തിന് മാതൃകയായ, ഒരു സ്ഥലം തന്നെയാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
എല്ലാവർക്കും വനിതാ ദിന ആശംസകൾ...
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്