ശ്രീധരനെ അപമാനിച്ച് വിട്ടാൽ കേരളത്തിന് മാപ്പു ലഭിക്കില്ല; പിണറായിയും സിപിഎമ്മും ഈ പോക്രിത്തരം കാണിക്കുന്നത് കാശുവെട്ടിക്കാൻ തന്നെ; ലോകം മുഴുവനും കാത്തിരിക്കുന്ന മഹാനായ ആ മനുഷ്യനെ ഒന്നു കാണാൻ പോലും കൂട്ടാക്കാത്ത താങ്കൾ ഈ നാടിന് മഹാ നാണക്കേടാണ് മുഖ്യമന്ത്രീ...- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
മെട്രോമാൻ ഇ ശ്രീധരനെ ഇരട്ടച്ചങ്കൻ പിണറായി വിജയൻ അപമാനിച്ച് ഇറക്കിവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്രീധരൻ ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തിട്ടും അനുമതി നൽകുന്നില്ല. മൂന്നുചങ്കുള്ള മന്ത്രി സുധാകരനെ ശ്രീധരൻ പലകുറി കണ്ട് പറഞ്ഞു. എന്നെ സർക്കാർ ഒരു പണിയേൽപിച്ചു. അതിനായി പണവും തന്നു. ഒന്നരവർഷമായി അതിനായി പ്രവർത്തിക്കുന്നു. ഇക്കാലയളവ് എനിക്കൊരു പദ്ധതി പൂർത്തിയാക്കാനുള്ള സമയമാണ്. രണ്ട് ഓഫീസ് നടത്തി ലൈറ്റ് മെട്രോ കേരളത്തിന് ഗുണകരമാകുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരാർ ഒപ്പിടാൻ നിങ്ങൾ തയ്യാറാവുന്നില്ല. പണി തുടങ്ങാൻ നിങ്ങൾ സമ്മതിക്കുന്നില്ല. ഇതിനിടെ മീറ്റിങ്ങുകൾ കൂടുന്നുണ്ട്.. മാറ്റണം.. പോവണം എന്നൊക്കെ പറയുന്നുണ്ട്. മടുത്തു..... ഒടുവിൽ മെട്രോമാൻ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. നിങ്ങൾ എന്തെങ്കിലും ഫെബ്രുവരി 16ന് മുമ്പ് ചെയ്യണമെന്നും അല്ലെങ്കിൽ ഞാൻ ഈ പണി നിർത്തുമെന്നും വ്യക്തമാക്കിയായിരുന്നു കത്ത്. മാർച്ച് പത്തായിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് ശ്രീധരൻ പറയുന്നത്. ഞാൻ നിർത്തുന്നു എന്ന്.
എന്തൊരു കഷ്ടമാണ് ഇതെന്ന് നോക്കൂ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊച്ചി മെട്രോയ്ക്ക് വേണ്ടി എത്തിയ ഇ. ശ്രീധരനെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുകച്ചുചാടിക്കാൻ ശ്രമിച്ചപ്പോൾ അത് പാടില്ലെന്ന് പറഞ്ഞ് ബഹളംവച്ചത് പിണറായിയും വിഎസും അടങ്ങുന്നവരായിരുന്നു. ടോം ജോസ് എന്നുപറയുന്ന ഐഎഎസുകാരൻ കാട്ടുകള്ളനാണെന്നും ഈ പണമെല്ലാം അടിച്ചുമാറ്റി കീശവീർപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടിക്കും ബെന്നി ബെഹനാനും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അതിൽ വിഹിതമുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചു പിണറായിയും വിഎസും സൈബർ സഖാക്കളും.
ശ്രീധരനെ വിട്ട് ഒരു കളിക്കില്ല ഞങ്ങളെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. വിശ്വസ്തനായ ടോംജോസിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് അന്ന് ഉമ്മൻ ചാണ്ടി മാറ്റി. സൈബർ ആക്രമണം പേടിച്ചും സൽപ്രീതി ആഗ്രഹിച്ചും. സോഷ്യൽ മീഡിയയുടെ മുന്നിൽ മുട്ടുമടക്കി ഉമ്മൻ ചാണ്ടി അഴിമതിയിൽ നിന്ന് പിന്മാറി എന്നാണ് അന്ന് സിപിഎം പറഞ്ഞിരുന്നത്.
ആഗോള ടെൻഡർ വേണമെന്നായിരുന്നു ടോംജോസിന്റെ പക്ഷം. ഗവൺമെന്റ് ഒരു കരാർ മറ്റൊരു ഗവൺമെന്റുമായി ഉണ്ടാക്കുമ്പോൾ ഒരു ടെൻഡറിന്റേയും ആവശ്യമില്ലെന്ന് ശ്രീധരനും പറഞ്ഞു. ആഗോള ടെൻഡർ വിളിക്കുന്നത് ഇഷ്ടക്കാർക്ക് ടെൻഡർ നൽകി കാശടിക്കാൻ ആണെന്ന് ബഹളംവച്ചു. ഇന്ന് പിണറായിയും വിഎസും സുധാകരനുമെല്ലാം പറയുകയാണ് ആഗോള ടെൻഡർ വിളിച്ചേ പറ്റൂ എന്ന്.
ഒരു ആഗോള ടെൻഡറും വിളിക്കാതെ 3750 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് 300 കോടി രൂപ ലാഭിച്ച് കേരളത്തിന് പറഞ്ഞതിനേക്കാൾ മുന്നേ മെട്രോ നൽകിയ ആളാണ് ശ്രീധരൻ. ഇത് ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. 49 കോടി മുടക്കി പണിയാനിരുന്ന ഇടപ്പള്ളി പാലം 13 കോടി രൂപ ലാഭിച്ച് പൂർത്തിയാക്കിയെന്നതും ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ?
സർക്കാരിന്റെ പദ്ധതികൾ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതികളാണ്. എല്ലാ പദ്ധതികളിലും ആദ്യം ടെൻഡറിൽ കൊടുക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി പണം അടിച്ചുമാറ്റിയാണ് പദ്ധതികൾ തീരുന്നത്. ശ്രീധരന്റെ ഒരു പദ്ധതിയും എസ്റ്റിമേറ്റ് കൂട്ടിയിട്ടില്ല. അതിന് താഴെ നിർത്തി ശ്രീധരൻ. എന്നാൽ പിഡബ്ള്യുഡി മുതൽ സിഡ്കോ കരാർ വരെ സർക്കാർ കൈവയ്ക്കുന്ന എല്ലാ കരാറിലും കോൺട്രാക്ടർമാർ രണ്ടുംമൂന്നും ഇരട്ടി പണമാണ് അടിച്ചുമാറ്റുന്നത്. ഈ പണമൊക്കെ പോകുന്നത് രാഷ്ട്രീയക്കാരന്റെ പോക്കറ്റിലേക്കും അനുമതി നൽകുന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കും പോകുന്നു. അതിന് തടയിട്ട്, മെട്രോമാൻ ഇന്ത്യയിലുണ്ടാക്കിയ മാറ്റം കണ്ടില്ലെന്ന് നടിക്കാൻ പിണറായിക്ക് കഴിയുമോ?
ഇ ശ്രീധരനെ കുറിച്ച് പിണറായി വിജയന് എന്തറിയാം? മെട്രോ എന്ന സങ്കൽപം ഇന്ത്യയിൽ ആദ്യമായി കൊൽക്കത്തയിൽ കൊണ്ടുവന്നത് ശ്രീധരനാണ്. ഇന്ന് ഇന്ത്യയിൽ ഏത് മെട്രോ ആയാലും ശരി ശ്രീധരന്റെ കയ്യൊപ്പില്ലാതെ നടക്കില്ല. ഒരു മനുഷ്യായുസ്സിൽ വിചാരിച്ചാൽ നടക്കാത്ത പദ്ധതിയായിരുന്നു കൊങ്കൺ. 1964ൽ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്ന് രാമേശ്വരത്തെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ ആറുമാസംകൊണ്ട് പാലം പണിയാമെന്നാണ് സർക്കാർ പറഞ്ഞത്. അന്ന് ആരും വിശ്വസിച്ചിരുന്നില്ല രണ്ടുകൊല്ലംകൊണ്ടു പോലും പാലം തീരുമെന്ന്. അന്ന് ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീധരന് ചുമതല കിട്ടി. അദ്ദേഹം പറഞ്ഞു ഞാൻ മൂന്നുമാസംകൊണ്ട് തീർത്തുതരാം എന്ന്. 46 ദിവസംകൊണ്ട് പാമ്പൻപാലം പണിതീർത്തു ശ്രീധരൻ. ഇന്നും ഒന്നും സംഭവിച്ചിട്ടില്ല ആ പാലത്തിന്. ഇന്നും ഇന്ത്യയിലെ അസാധാരണമായ എൻജിനീയറിംഗിന്റെ പ്രതീകമായി നിൽക്കുകയാണ് പാമ്പൻ പാലം.
പ്രധാനമന്ത്രി മോദി മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ എന്തെങ്കിലും ഒരു പദ്ധതിക്കുവേണ്ടി ശ്രീധരനെ കിട്ടുമോ എന്ന് കാത്തുനിൽക്കുമ്പോൾ, 80 കഴിഞ്ഞ ആ വയോധികൻ പിറന്ന നാടിനോടുള്ള സ്നേഹംകൊണ്ട് രംഗത്തുവന്നപ്പോൾ... അപമാനിച്ചുവിടുന്നത് തെമ്മാടിത്തരമാണ്... ശുദ്ധ തോന്ന്യവാസമാണ്.
എവിടെയാണ് സോഷ്യൽ മീഡിയയിലെ ദുഷ്പ്രഭുക്കന്മാർ? ഉമ്മൻ ചാണ്ടിയേയും ടോംജോസിനേയും അഴിമതിക്കാരാക്കി മാറ്റി ബഹളംവച്ച സോഷ്യൽമീഡിയക്കാർ എവിടെ? പിണറായി പറയുമ്പോൾ ആഗോള ടെൻഡർ... പിണറായി പറഞ്ഞാൽ ഇ ശ്രീധരൻ മോശക്കാരൻ... ഉമ്മൻ ചാണ്ടി പറഞ്ഞാൽ ആഗോളടെൻഡർ തട്ടിപ്പും ശ്രീധരൻ മഹാനും.. എന്തൊരു ഇരട്ടത്താപ്പാണിത്?
കേരളത്തിലെ പത്രങ്ങളിൽ ഒന്നോ രണ്ടോ കോളം വാർത്ത വന്ന് തീരേണ്ട വിഷയമല്ല ഇത്. പ്രശസ്തിക്കുവേണ്ടി മാധ്യമങ്ങളെ സമീപിക്കുന്ന ആളല്ല ശ്രീധരൻ. ഒന്നരക്കൊല്ലം പദ്ധതിക്കുവേണ്ടി പിന്നാലെ നടന്ന് ഡിഎംആർസിക്ക് മാസം പതിനാറുലക്ഷംവീതം ഒരു കരാറുമില്ലാതെ നഷ്ടം വരുന്നതുകണ്ട് ചങ്കുപൊട്ടി പലതവണ സർക്കാരിന് കത്തെഴുതിക്കഴിഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം എത്തിയത്.
അങ്ങനെയുള്ള അദ്ദേഹത്തോട് കാണിക്കുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്... അഴിമതിയാണ്. ശ്രീധരനെ പറഞ്ഞുവിടുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളും നേതാക്കന്മാരും ഒക്കെ ചേർന്ന് പോക്കറ്റിലേക്ക് കാശുതട്ടിയെടുക്കാൻ നടത്തുന്ന ശ്രമംതന്നെയാണ്. വികസനത്തോടുള്ള സമീപനം സത്യസന്ധമായിരിക്കണം. ശ്രീധരനെ പോലെ ഒരാളെ മുറിവേൽപിച്ചുവിടുന്നത് കേരളീയ സമൂഹത്തിന് എന്നും അപമാനമായിരിക്കും.. നാണക്കേടായിരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍