Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിക്കും യോഗിക്കും വൻ തിരിച്ചടി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും ബിജെപിക്ക് നഷ്ടമായി; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പിക്ക് വമ്പൻ ലീഡ്; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പിന്നിൽ; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

മോദിക്കും യോഗിക്കും വൻ തിരിച്ചടി; യുപി മുഖ്യമന്ത്രിയുടെ തട്ടകവും ബിജെപിക്ക് നഷ്ടമായി; ആദിത്യനാഥിന്റെ മണ്ഡലത്തിലും എസ് പിക്ക് വമ്പൻ ലീഡ്; ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പിന്നിൽ; വൈരം മറന്ന് മായാവതിയും മുലായവും ഒന്നിച്ചപ്പോൾ ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നാണക്കേട്; നിതീഷും ഒപ്പമുണ്ടായിട്ടും ബിഹാറിലും വിജയിച്ചില്ല; ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ

മറുനാടൻ ഡെസ്‌ക്

ഗോരഖ്പൂർ: ഉത്തർ പ്രദേശിൽ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും സമാജ് വാദി പാർട്ടി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടർച്ചയായി അഞ്ച് തവണ വിജയിച്ച ഗോരഖ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ രണ്ട് റൗണ്ടുകളിലും മുന്നിലായിരുന്ന ബിജെപിയെ മറികടന്ന് എസ്‌പി സ്ഥാനാർത്ഥി മുന്നിലെത്തി. ഗൊരഖ്പുരിൽ ആറ് റൗണ്ട് വോട്ടെണ്ണി തീർന്നപ്പോൾ പതിനായിരം വോട്ടിന്റെ വോട്ടിന്റെ ലീഡ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിക്കുണ്ട്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യോഗി മൂന്നു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂർ. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫൂൽപുറിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിലും ബിജെപി തിരിച്ചടി നേരിടുകയാണ്. ഇത് മോദി സർക്കാരിനും ആദിത്യനാഥ് സർക്കാരിനും വമ്പൻ തിരിച്ചടിയാണ്. തുടക്കത്തിൽ ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടോടെ ചിത്രം മാറി. എസ്‌പി സ്ഥാനാർത്ഥി ലീഡ് പിടിക്കുകയായിരുന്നു. ഫൂൽപ്പൂരിലും കഴിഞ്ഞ തവണ കേശവ് പ്രസാദ് മൗര്യ മൂന്നു ലക്ഷത്തിലധികം വോട്ടിന് ജയിച്ച സ്ഥാനത്താണിത്.

രണ്ട് മണ്ഡലങ്ങളിലും എസ്‌പി സ്ഥാനാർത്ഥികൾക്ക് ബിഎസ്‌പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരുന്നാൽ ഫലം മറിച്ചാകുമെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചാൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. വിശാല മുന്നണിക്കുള്ള സാധ്യതയും തെളിയും. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലും വോട്ട് വിഭജിച്ച് പോയതായിരുന്നു ബിജെപിക്ക് യുപിയിൽ വൻ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ യുപിയിൽ ബിഎസ്‌പിയും എസ് പിയും കൈകോർക്കാനുള്ള സാധ്യത തെളിയുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചെങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും നാമമാത്രമായ വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസും പുതിയ വിശാല സഖ്യത്തിലെത്താൻ സാധ്യത ഏറെയാണ്.

ബിഎസ്‌പി - എസ്‌പി കൂട്ടുകെട്ട് ബിജെപിക്കുയർത്തുന്ന ഭീഷണി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നില. യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗോരഖ്പൂരിൽ ബിജെപി സ്ഥാനാർത്ഥി ഉപേന്ദ്ര ശുക്ലയാണ് മത്സരിക്കുന്നത്. അതേസമയം യുപി ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ രാജിവെച്ച ഒഴിവിൽ ഫുൽപുർ ലോക്സഭാ മണ്ഡലത്തിൽ തുടക്കത്തിൽ ബിജെപി ലീഡ് നേടിയെങ്കിലും രണ്ടാം റൗണ്ടിൽ എസ്‌പിയാണ് മുന്നിൽ. ബിഹാറിൽ ആർജെഡി എംപിയുടെ മരണത്തെ തുടർന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗൊരഖ്പുരിൽ 47 ശതമാനവും ഫുൽപുരിൽ 38 ശതമാനവുമാണ് പോളിങ് നടന്നത്.

ബിഹാറിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. മാർച്ച് 11-നായിരുന്നു തിരഞ്ഞെടുപ്പ്. ഇതിനിടെ ഗോരഖ്പൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ലീഡ് നില റിപ്പോർട്ട് ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത് വിവാദമായി. ലീഡ് നിലയിൽ ബിജെപി സ്ഥാനാർത്ഥി പിന്നോട്ടടിക്കുമ്പോഴാണ് നിർദ്ദേശം വന്നതെന്ന് എൻഡിടിവി അടക്കം റിപ്പോർട്ട് ചെയ്തു. ഗോരഖ്പുരിൽ ജില്ലാമജിസ്ട്രേറ്റ് നിക്ഷപക്ഷമായല്ല വോട്ടെണ്ണലിന് നേതൃത്വം നൽകുന്നതെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. ബിജെപിയെ തകർക്കാൻ ഇരുപത്തിയഞ്ച് വർഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് നിന്നു.

ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അറാരിയ ലോക്സഭാ സീറ്റിൽ ബിജെപിക്കായിരുന്ന തുടക്കത്തിൽ ലീഡ്. പിന്നീട് ഇവിടേയും ആർജെഡി മുന്നിലെത്തി. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടന്ന 3 ലോക്‌സഭാ സീറ്റിലും ബിജെപിക്ക് തിരിച്ചടിയായി ഫലം. ബിഹാറിലെ ഭാഭ്വ നിയമസഭാ സീറ്റിൽ ബിജെപിയും ജഹനാബാദിൽ ആർജെഡിയുമാണ് മുന്നിട്ട് നിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP