എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിം കാർഡ് വിറ്റ് തുടങ്ങിയ ജീവിതം; 24ാം വയസ്സിൽ 2500 കോടി വിറ്റു വരവുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ; ഇന്ത്യൻ ലോഡ്ജിന്റെ ബിസിനസിനെ മാറ്റി മറിച്ച ഓയോ റൂം ഉടമയായ പയ്യന്റെ ജീവിത വഴികൾ
മുംബൈ: ഒരു യാത്ര പോകുമ്പോൾ താമസ സ്ഥലം നോക്കുമ്പോൾ നമുക്ക് ആദ്യം ഓർമ വരിക ഓയോ റൂംസ് എന്ന പേരാണ്. കാരണം നല്ല വൃത്തിയും കാണാൻ ഭംഗിയും മികച്ച സേവനവുമാണ് ഓയോ റൂംസിന്റെ പ്രത്യേകത. മാത്രമല്ല സാധാരണക്കാരന്റെ ബഡ്ജറ്റിലൊതുങ്ങുന്ന റൂംസിന്റെ ഉടമയെ കണ്ടാൽ ആരുമൊന്നും ഞെട്ടും കാരണം 24 വയസ്സുള്ള റിതേഷ് അഗർവാൾ എന്ന പയ്യനാണ് 2400 കോടി രൂപയുടെ ഈ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ.
ഒഡീഷയിലെ റായഗഡ ജില്ലയിൽ ബിസാം കട്ടക്കിലെ മധ്യവർഗ മാർവാറി കുടുംബത്തിൽ 1993 നവംബർ 16നാണ് റിതേഷ് ജനിച്ചത്. എട്ടാം വയസിൽ സഹോദരന്റെ പുസ്തകത്തിൽ ക്യു കംപ്യൂട്ടർ കോഡിങ് പകർത്തിയെഴുതി ടെക്നോളജി രംഗത്ത് ഹരിശ്രീ കുറിച്ച റിതേഷ് ഗ്രാമത്തിലെ ആവശ്യക്കാർക്കായി 10 വയസ് തികയും മുമ്പേ വെബ്സൈറ്റ് തയാറാക്കി നൽകി നാട്ടിലെ താരമായി മാറി.
സുഹൃത്തുക്കൾ അവധികൾ ആഘോഷിക്കാൻ യാത്രകൾ നടത്തുമ്പോൾ റിതേഷ് തന്റെ നാട്ടിലെ എഫ്എംസിജി കമ്പനികളുടെ മാർക്കറ്റിങ് ജീവനക്കാരോടൊത്ത് പ്രവർത്തിച്ചു. ഈ ലോകത്ത് മൂല്യമേറിയ ചിലത് സൃഷ്ടിക്കാനും വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ഭൂരിഭാഗം പേരും സംരംഭകരാണെന്ന റിതേഷിന്റെ അന്നത്തെ തിരിച്ചറിവാണ് ആ ചെറുപ്പക്കാരനെ ബിസിനസ്സ് രംഗത്ത് എത്തിച്ചത്.
ഒഡീഷയിലെ ബിസാംകട്ടക്ക് ഗ്രാമത്തിൽ നിന്നുള്ള റിതേഷ് എൻജിനീയറിങ് കോളേജിൽ ചേർന്നതിന്റെ രണ്ടാം ദിവസം പഠനം ഉപേക്ഷിച്ചു യാത്ര ചെയ്യാനിറങ്ങി. യാത്രകളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിനുണ്ടായ പ്രയാസവും പല ഹോട്ടലുകളുടേയും നിലവാരക്കുറവും റിതേഷിനെ ഓയോ റൂംസ് എന്ന ആശയത്തിലേക്ക് എത്തിച്ചു.
എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഡൽഹിയിലെത്തിയ റിതേഷ് ഓൺലൈൻ ഹോട്ടൽ റെന്റർ രംഗത്തെ ആഗോള സൈറ്റായ എയർബിഎൻബിയുടെ മാതൃകയിൽ ഒരാവെൽ എന്ന പേരിൽ വെബ് സൈറ്റ് ആരംഭിക്കുകയാണ് ചെയ്തത്. സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വർ നഴ്സറിയിൽ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിച്ചു. ഈ പണം ഉപയോഗിച്ചാണ് റിതേഷ് ബിസിനസ്സ് വിപുലീകരിച്ചത്.
ഫേസ്ബുക്കിലെ ആദ്യ കാല നിക്ഷേപകനായ പീറ്റർ തെയ്ൽ സ്ഥാപിച്ച തെയ്ൽ ഫൗണ്ടേഷന്റെ പ്രോഗ്രാമിലേക്കുള്ള വാതിലാണ് റിതേഷിന് മുന്നിൽ പിന്നീട് തുറക്കപ്പെട്ടത്. ഈ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കാനുള്ള യോഗ്യതകൾ എല്ലാം തികഞ്ഞവനായിരുന്നു റിതേഷ്. കോളെജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 20 വയസിൽ താഴെയുള്ള നൂതന ആശയമുള്ള സ്റ്റാർട്ടപ്പ് സംരംഭകൻ. ഇതായിരുന്നു യോഗ്യതാ മാനദണ്ഡം.അസംഘിടിതമായം ബജറ്റ് ഹോട്ടൽ മേഖലയിൽ നിന്ന് കൂടുതൽപേരെ തന്റെ സൈറ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.
തന്റെ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി. തുടർന്ന് പല ഹോട്ടലുകളിലേയും സേവനങ്ങൾ മോശമാണെന്ന് മനസിലാക്കി ഇതിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടായത്. വെറും ഓൺലൈൻ ബുക്കിങ് പോർട്ടൽ മാത്രമായിരുന്ന ഒരാവലിനെ മാറ്റി ഓയോ റൂംസിന് ജീവൻ നൽകിയത് അങ്ങനെയാണ്. ബജറ്റ് ഹോട്ടലുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം മികച്ച സേവനം ഉറപ്പാക്കാനുള്ള ശ്രമവും ആരംഭിച്ചു.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഹോട്ടൽ മുറിയിൽ എന്ത് ലഭിക്കും എന്ന് ഓരോരുത്തർക്കും കൃത്യമായ രൂപം വേണം. വാഗ്ദാനം ചെയ്യുന്നവ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കണം. ഇതൊരു വെല്ലുവിളിയായി തന്നെ റിതേഷ് ഏറ്റെടുത്തു. 2013ൽ ഗുർഗോണിലെ ഒരു ഹോട്ടൽ റിതേഷ് തന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാസത്തോളം ആ ഹോട്ടലിന്റെ ഹൗസ് കീപ്പിങ് മുതൽ ഓൺലൈൻ വിൽപ്പന വരെ റിതേഷ് നേരിട്ട് ചെയ്തു. നിലവാരം ഏകീകരിച്ചു. ഏറ്റെടുത്ത് ആറ് മാസം കൊണ്ട് ഹോട്ടലിന്റെ ഒക്യുപെൻസി 95 ശതമാനമായി ഉയർന്നു. ഒരിക്കൽ ഈ ഹോട്ടലിന്റെ ആതിഥ്യം സ്വീകരിച്ചവർ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് എത്താൻ തുടങ്ങി. തെയ്ൽ ഫൗണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പ് തുകയിൽ ഭൂരിഭാഗവും ഓയോ എന്ന പുതിയ സംരംഭത്തിനായി റിതേഷ് ചെലവിട്ടു. 2013 ജൂൺ ആയപ്പോഴേക്കും ഓയോ കൈകാര്യം ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണം മൂന്നായി.
ഓയോ റൂംസിന് കീഴിൽ വന്നതോടെ ബിസിനസ് മെച്ചമാകുന്നുവെന്ന് കണ്ട ഹോട്ടലുടമകളും സഹകരിക്കാൻ തയ്യാറായി. ഓഹോ ഹോട്ടലുകളുടെ മുറികളും കുളിമുറികളും വൃത്തിയാക്കുകയും റൂം സർവീസ് മെച്ചപ്പെടുത്തുകയും ചെയ്തു. 22 മിനിറ്റെടുത്ത് ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഓയോ റൂംസ് ഏറ്റെടുത്തതോടെ 12 മിനിറ്റായി കുറഞ്ഞു. വൃത്തിയാക്കലിനും കിടക്ക വിരിക്കുന്നതിനുമാണ് 10 മിനിറ്റ്. മുറിയിൽ കുപ്പിവെള്ളം, സോപ്പ്, ചീപ്പ്, ഷാമ്പു, പേപ്പർ, പേന എന്നിവ സജ്ജീകരിക്കുന്നതിനാണ് ബാക്കി സമയം ചെലവാക്കുന്നത്. എന്നാൽ ഇവയെല്ലാമടങ്ങുന്ന ഓയോ ബാഗ് റൂമിൽ സജ്ജീകരിച്ചതോടെ ഈ സമയം ലാഭിച്ചു. ഓയോ ലിസ്റ്റിൽ ഉൾപ്പെട്ട ഹോട്ടലുകളിൽ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങൾ മനസിലാക്കാൻ റിതേഷ് മുന്നിട്ടിറങ്ങി.അക്കാര്യം ഉറപ്പാക്കിയതോടെ ഓയോ വളർച്ചയുടെ പടവുകൾ കയറാൻ തുടങ്ങി.
50,000 മുതൽ 60,000 വരെ വരുമാനം ഉണ്ടാക്കിയിരുന്ന ഹോട്ടലുകളുടെ വരുമാനം ഓയോക്ക് കീഴിലായതോടെ 10- 12 ലക്ഷം വരെയായി ഉയർന്നതോടെ ഓയോ റൂംസിന്റെ പ്രചാരം അതിവേഗം വർധിച്ചു. മുറികൾക്ക് ശരാശരി 999 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരം ഉറപ്പുവരുത്താനായതോടെ ഓയോ റൂംസിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി. വൻകിട ഉപഭോക്താക്കളേക്കാൾ ഇടത്തരം ഉപഭോക്താക്കളെയാണ് ഓയോ ലക്ഷ്യം വെച്ചത്.
ഇന്ത്യയിലെ 100ലേറെ നഗരങ്ങളിലായി 2000ത്തിലേറെ ഹോട്ടലുകൾ ഓയോ ശൃംഖലയിലുണ്ട്. ഇതിലെല്ലാമായി 20,000ത്തിലേറെ മുറികളാണ് ഓയോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോനഗരങ്ങളിലും ഋഷികേഷ്, മധുര, തിരുപ്പതി, ലഡാക് എന്നു തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളിലേക്കും ഓയോ എത്തിക്കഴിഞ്ഞു. കേരളത്തിൽ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.
ഇപ്പോൾ കമ്പനിയുടെ മൂല്യം ഏതാണ്ട് 40 കോടി ഡോളറായിട്ടുണ്ട്. അതായത്, 2,600 കോടി രൂപ. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി 'ഓയോ റൂംസി'നെ മാറ്റുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍