കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! നാലുപറയിലച്ചന്റെ ഓശാന ചിന്തകൾ വായിക്കാം...
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
നാളെ ഓശാന ഞായറാഴ്ചയാണ്. ഈശോ ജറുശലേം നഗരത്തിലേക്ക് ആഘോഷമായി കയറിച്ചെന്നതിന്റെ ഓർമ്മ നിറയുന്ന ദിവസം.
ഇതിന് തൊട്ടുമുൻപ് ഈശോ ജറീക്കോയിലായിരുന്നു. അവിടെ വഴിയരികിലിരുന്ന അന്ധന്മാർ ആവർത്തിച്ചു വിളിച്ചപേക്ഷിക്കുന്നത്, 'ദാവീദിന്റെ പുത്രാ' എന്നാണ് (മത്താ. 20:30,31). അതായത് ഈശോയെ അവർ ദാവീദിന്റെ പുത്രനായ ക്രിസ്തുവായി കാണുന്നു എന്നർത്ഥം.
തലമുറകൾ കാത്തിരുന്ന ക്രിസ്തുവായി താൻ തിരിച്ചറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈശോ ഒലിവു മലയ്ക്കരികെയുള്ള ബഥ്ഫഗേയിലെത്തുന്നത്. അവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് ജറുശലേം നഗരം.
അപ്പോഴാണ് ഈശോ കഴുതയെയും കുട്ടിയെയും കൂട്ടികൊണ്ടു വരാനായി രണ്ടു ശിഷ്യരെ കൃത്യമായ നിർദ്ദേശം കൊടു?ത്തയയ്ക്കുന്നത്. അവർ പോയപ്പോൾ ഈശോ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. അവർ കഴുതയെയും കുട്ടിയെയും കൂട്ടിക്കൊണ്ടു വരുകയും ചെയ്തു. അതിനർത്ഥം ഈശോ മുൻകൂട്ടി തയ്യാറാക്കിയ പരിപാടി തന്നെയായിരുന്നു ഈ ജറുശലേം യാത്രയെന്നർത്ഥം.
യാത്രക്കിടയ്ക്ക് ജനക്കൂട്ടം വിളിച്ചു പറയുന്നത് 'ദാവീദിന്റെ പുത്രന് ഓശാന' എന്നാണ് (മത്താ. 21:9). അതായത് ജറീക്കോയിലെ അന്ധന്മാരുടെ കാഴ്ചപ്പാട് തന്നെയാണ് ജനക്കൂട്ടത്തിന് എന്നർത്ഥം- ഈശോയെ അവർ 'ദാവീദിന്റെ പുത്രനായ ക്രിസ്തുവായി' കരുതി ജറുശലേം നഗരത്തിലേക്ക് ആനയിക്കുന്നു. ദാവീദിന്റെ പരമ്പരയിൽ വരാനിരിക്കുന്ന രാജാവായിട്ടാണ് അവർ ഈശോയെ കാണുന്നതെന്നർത്ഥം.
രക്ഷയും വിമോചനവുമാണ് അന്തരീക്ഷത്തിലാകമാനം നിറഞ്ഞു നിൽക്കുന്നത്. കാരണം, 'രക്ഷിക്കണേയെന്ന' നിലവിളിസങ്കീർത്തനത്തിലെ 'ഹോശാന' ആണ് അവർ സ്തുതി കീർത്തനമായി ഉപയോഗിക്കുന്നത് (മത്താ. 21:9).
ഈ രാജകീയ ഘോഷയാത്രയിൽ നിറഞ്ഞു നിൽക്കുന്ന വികാരം ആഹ്ലാദമാണ്, ആനന്ദമാണ്. അങ്ങനെയെങ്കിൽ അന്നത്തെ ജറുശലേം ഘോഷയാത്രയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് ആരായിരിക്കണം?
ഘോഷയാത്രയുടെ ശ്രദ്ധാകേന്ദ്രവും അത് ക്രമീകരിച്ചവനുമായ ഈശോയാണോ? ആയിരിക്കില്ല. കാരണം ജറുശലേം പ്രവേശനത്തിന്റെ അന്തരാർത്ഥങ്ങളും, അതിനപ്പുറത്തുള്ള സംഘർഷങ്ങളും?,? ഗദ്സമേനിയും കുരിശു മരണവും മുൻകൂട്ടി കണ്ടവനായിരുന്നല്ലോ ക്രിസ്തു.
ആഹ്ലാദത്തോടെ ഈശോയെ ജെറുസലേമിലേക്ക്? എതിരേറ്റ ജനക്കൂട്ടമായിരിക്കുമോ ഏറ്റവും കൂടുതൽ സന്തോഷിച്ചത്? അതോ കാഴ്ച തിരികെ കിട്ടിയപ്പോൾ ഈശോയെ അനുഗമിച്ച ജറിക്കോയിലെ അന്ധരായിരിക്കുമോ? അതോ ഈശോയുടെ സുഹൃദ്ഗണമെന്ന് പറഞ്ഞിരുന്ന ശിഷ്യന്മാരായിരിക്കുമോ?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുമ്പോൾ നമ്മൾ മറന്നു പോകാ?വുന്ന രണ്ട് കഥാപാത്രങ്ങളുണ്ട് - കഴുതയും കുട്ടിയും. ശരിക്ക് ചിന്തിച്ചാൽ അവരായിരിക്കില്ലേ അന്ന് ഏറ്റവും അധികം ആഹ്ലാദിച്ചവർ? പോരാ, അവരുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിനവുമായിരിക്കില്ലേ അത്?
കാരണം, അപകർഷതാബോധത്തിന്റെയും ആത്മനിന്ദയുടെയും പ്രതീകമായിരുന്നു കഴുത. കാരണം, അവൻ ദരിദ്രന്റെ വാഹനമായിരുന്നു, വിഴുപ്പ് ചുമക്കുന്നവൻ. കാഴ്ചയിലും പ്രവൃത്തിയിലും മാന്യതയുടെ നേരെ വിപരീതമായിരുന്നു കഴുത. അവന് പരമ്പരാഗതമായി കൈമാറി കിട്ടിയതായിരുന്നു അവന്റെ അപകർഷതാബോധവും ആത്മനിന്ദയും.
ഒരർത്ഥത്തിൽ കഴുതയല്ലേ ജറുശലേം യാത്രയിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം? കാരണം ഘോഷയാത്രയുടെ നടുവിൽ നീങ്ങുന്നത് ക്രിസ്തുവാണ്. അവൻ യാത്ര ചെയ്യുന്നതോ, കഴുതപ്പുറത്തും. ജനക്കൂട്ടം മുഴുവനും സ്തുതിയും ഓശാനയും വിളിക്കുമ്പോൾ അതിന്റെയെല്ലാം സ്വീകർത്താവ് കഴുതപ്പുറത്തിരിക്കുന്ന ക്രിസ്തുവാണ്. ജറുശലേം ഘോഷയാത്രയുടെ സിരാ കേന്ദ്രം കഴുതപ്പുറത്തിരക്കുന്ന ക്രിസ്തുവാണെന്നർത്ഥം.
ജീവിതത്തിലൊരിക്കലും കഴുതക്ക് ഇത്രമാത്രം ആദരവ് കിട്ടിയിട്ടുണ്ടാവില്ല. കഴുത നടന്നു കയറുന്ന വഴിയിൽ അവർ തങ്ങളുടെ വസ്ത്രങ്ങൾ വിരിക്കുന്നു. ഇതുവരെ അവരുടെ വിഴുപ്പ് വസ്ത്രങ്ങൾ ചുമന്നു നടന്ന കഴുതയാണ്, അവരുടെ മനോഹരമായ വസ്ത്രങ്ങളുടെ പുറത്തു കൂടെ ചവിട്ടി കയറുന്നത്. ക്രിസ്തുവിനുള്ള സ്തുതിയും ഓശാനയും അവനും സ്വീകരിക്കുന്നു. അങ്ങനെയെങ്കിൽ ഉറപ്പായിട്ടും കഴുതയായിരുക്കും അന്ന് ഏറ്റവും കൂടുതൽ ആനന്ദിച്ചത്. അവന്റെ ആത്മനിന്ദയും അപകർഷതാബോധവും മാറി, കഴുതയായ?തിൽ ആദ്യമായി അവൻ അഭിമാനം കൊണ്ട ദിനം! കഴുതയായി പിറന്നതിൽ ആദ്യമായി അവൻ ദൈവത്തെ സ്തുതിച്ച ദിവസമായിരിക്കണം അത്!
എന്താണ് കഴുതയുടെ ജീവിതത്തെ ഇത്രയധികം മാറ്റിമറിച്ചത്? നമ്മൾ ശ്രദ്ധിക്കേണ്ടത് ഈശോ ശിഷ്യരോടു പറഞ്ഞുവിടുന്ന നിർദ്ദേശമാണ്: ''ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക'' (മത്താ 21:3). ഈ നിർദ്ദേശമാണ് ശിഷ്യന്മാർ നടപ്പിലാക്കിയത്. ഇതാണ് കഴുതയുടെ ജീവിതത്തെ അപകർഷതാബോധത്തിൽ നിന്നും ആത്മാഭിമാനത്തിന്റെ കൊടുമുടിയിലേക്ക് മാറ്റിമറിച്ച സംഭവം.
''കർത്താവിന് നിന്നെ കൊണ്ട് ആവശ്യമുണ്ട്.'' ഇതാണ് നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടത്. ജീവിതം ആനന്ദകരമാകാനും ജീവിതം രക്ഷാകരമാകാനുമുള്ള വഴിയിതാണ് - കർത്താവിന് നിന്നെകൊണ്ടുള്ള ആവശ്യം തിരിച്ചറിയുക.
നീ എത്ര നിസ്സാരനാണെങ്കിലും, എത്ര ദിരദ്രനാണെങ്കിലും കർത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട് എന്നതാണ് സത്യം. ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ശിശുവിനും നിറവേറ്റുവാനായി ഒരു ജീവിതനിയോഗമുണ്ട്. കൃത്യമായ ഒരു ദൗത്യമില്ലാതെ ആരും ഇവിടെ ജനിച്ചു വീഴുന്നില്ല.
ബേബി ഹൽദർ ഒരു വീട്ടുവേലക്കാരിയായിരുന്നു. ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി നേരിട്ടവൾ. അവൾ പ്രശസ്തയായ എഴുത്തുകാരിയിയ മാറിയ കഥ (ഓഡിയോ കേൾക്കുക).
പ്രപഞ്ചനാഥനായ ലോകപിതാവിന്റെ പദ്ധതിയിൽ നിറവേറ്റുവാനുള്ള ഒരു ചെറുദൗത്യം നിനക്കുമുണ്ട്. ദൈവിക പദ്ധതിയിലെ നിന്റെ നിയോഗം തിരിച്ചറിയുകയാണ് പ്രധാനം. അപ്പോഴാണ് കർത്താവിന് നിന്നെക്കൊണ്ടുള്ള ആവശ്യം നീ തിരിച്ചറിയുന്നത്. അതിലൂടെയാണ് നിന്റെ ജീവിതം 'ഓശാന' (രക്ഷ-രക്ഷിക്കണേ) ആയി രൂപാന്തരപ്പെടുന്നത്. അങ്ങനെയാണ് മറ്റുള്ളവരുടെ രക്ഷ നിന്നിലൂടെ സാക്ഷാത്കൃതമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍