ത്യാഗസ്മരണയിൽ ദുഃഖ വെള്ളി; നാലുപറയിലച്ചന്റെ സന്ദേശം
മറുനാടൻ ഡെസ്ക്
മരിക്കുന്നവന്റെ മനോഭാവം
ഫാ. ജേക്കബ് നാലുപറയിൽ എംസിബിഎസ്
ഇന്ന് ദുഃഖവെള്ളിയാഴ്ചയാണ്. ഈശോയുടെ പീഡാസഹനങ്ങളുടെയും കുരിശു മരണത്തിന്റെയും ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ദിവസം.
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ. ദൈവരാജ്യമെന്ന പുതിയ സമൂഹത്തെ സ്വപ്നം കാണുകയും അതിന്റെ നിർമ്മിതിക്കായി ഒരുപറ്റം നിരക്ഷരരെ കൂടെ കൂട്ടുകയും ചെയ്തവൻ. ദൈവ രാജ്യത്തിന്റെ ധാർമ്മികത പറഞ്ഞും പ്രവർത്തിച്ചു കാണിച്ചതിന്റ് പേരിൽ അനുയായികളെയും പ്രതിയോഗികളെയും ഒരു പോലെ സമ്പാദിച്ചവൻ.
അന്ത്യത്തോടടുക്കുമ്പോൾ ഈശോയുടെ പ്രതിയോഗികൾ മാത്രമല്ല, അനുയായികൾ പോലും അവനെതിരെ തിരിഞ്ഞുവെന്നതാണ് ക്രിസ്തുവിന്റെ ജീവിതത്തിന്റെ ദുരന്തം. ഫരിസേയരും നിയമജ്ഞനുമടങ്ങുന്ന യഹൂദ നേതൃനിര ആരംഭം മുതൽ അവന് എതിരായിരുന്നു. ഗലീലിയയിൽ തന്റെ പരസ്യപ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽതന്നെ ഈശോ അവരുമായി സംഘർഷത്തിലാണ്. അവനിൽ ദൈവദൂഷണവും മതപാഷണ്ടതയും ആരോപിച്ചാണ് അവർ അവനെ വധിക്കാൻ ശ്രമിച്ചത് (മർക്കോ 3:5).
തുടക്കം മുതൽ ഈശോയെ ഇല്ലാതാക്കാൻ ശ്രമിച്ച യൂദാ നേതാക്കളുടെ പരിശ്രമം വിജയിക്കുന്നത് ജെറുസലേമിൽ വച്ചാണ്. അവർ അവനെ ചതിയിൽ പിടിക്കുകയും ബന്ധിക്കുകയും അവരുടെ മതകോടതിയിൽ വിചാരണം ചെയ്യുകയും ദൈവദൂഷണം ആരോപിച്ച് അവനെ വധിക്കാൻ വിധിക്കുകയും ചെയ്യുന്നു (മാർക്കോ 14:64).
ജറുശലേം നഗരത്തിലേക്കുള്ള രാജകീയ യാത്രയിൽവരെ അവനെ പിന്തുണച്ചിരുന്ന പൊതുജനവും അവസാനം അവന് എതിരെ തിരിയുന്നു (മർക്കോ 15:14).അവന്റെ ഹൃദയസ്വപ്നമായിരുന്ന ദൈവരാജ്യത്തിന്റെ വക്താക്കളാകാൻ അവൻ പരിശിലിപ്പിച്ച അവന്റെ ശിഷ്യരും പ്രതിസന്ധിഘട്ടത്തിൽ അവനെ ശത്രുക്കളുടെ നടുവിൽ ഒറ്റക്കാക്കി ഓടിപ്പോയി. (മാർക്കോ 14: 50-52). അവരിൽ ഒരുവൻ ശത്രു പക്ഷത്തിന്റെ ചാരനായി വർത്തിച്ച് അവനെ അവർക്ക് ഒറ്റിക്കെടുത്തു. (മത്താ 14:45). ശിഷ്യരിൽ പ്രമുഖനായിരുന്നവൻ മൂന്നു പ്രാവശ്യം അവനെ അറിയില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചു (മർക്കോസ് 14:66-71).
അങ്ങനെ ഒരുവൻ മാനസികമായി ഏറ്റവുമധികം തകർക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈശോ. അതായത് സർവ്വരാലും ഉപേക്ഷിയ്കപ്പെടുന്ന സാഹചര്യം; സ്വന്തം പ്രിയപ്പെട്ടവരുപോലും ചതിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. എന്നും വിശ്വസ്തതയോടെ പിന്തുടർന്നിരുന്ന സ്ത്രീകൾ പോലും അകലെ മാറി നില്ക്കുന്ന അവസ്ഥ (മർക്കോ 15:40).
പരിത്യക്തതയുടെയും ഉപേക്ഷിക്കപ്പെടലിന്റെയും കൊടുമുടിയിലായിരിന്നു ദൈവം പോലും തന്നെ കൈവെടിഞ്ഞുവെന്ന ഈശോയുടെ സംശയം (മാർക്കോ 15:34). അങ്ങനെ മാനസികസഹനത്തിന്റെ നെറുകയിലാരിന്നു ക്രിസ്തു കുരിശേൽ തറയ്ക്കപ്പെട്ടത്.അതോടൊപ്പമായിരുന്ന ഈശോ അനുഭവിച്ച ശാരീരിക പീഡകൾ. അങ്ങനെ ശാരീരികമായും മാനസികമായും നൊമ്പരങ്ങളുടെ കൊടുമുടുയൽ നിന്ന ഈശോയുടെ മാനസിക ഭാവം എന്തായരന്നു? ജീവിതത്തിലെ ഏറ്റവും കൊടിയ നൊമ്പരങ്ങളെ അതിജീവിക്കാൻ ഈശോയെ സഹായിച്ച അവന്റെ മനോഭാവം എന്തായിരുന്നു? മരണത്തെ അതിജീവിക്കാൻ ക്രൂശിതനെ സഹായിച്ച ആ മനോഭാവമാണ്, മരണത്തിൽ നിന്നും നിത്യജീവനിലേയ്ക് കടക്കാനുള്ള ഉപാധി.
ക്രൂശിതന്റെ മനോഭാവം അനാവരണം ചെയ്യുന്ന അവന്റ മൂന്നു ഹൃദയഭാഷണങ്ങളെ നമ്മൾ ഇന്ന് ധ്യാനത്തിന് വിഷയമാക്കുകയാണ്. പീലത്തോസ് ഈശോയെ വിചാരണ ചെയ്യുന്നതാണ് ഒന്നാമത്തെ സന്ദർഭം. മറുപടി പറാൻ വിസമ്മതിക്കുന്ന ഈശോയോട് പീലത്തോസ് ചോദിച്ചു: ''നീഎന്നോട് സംസാരിക്കയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിയ്കാനും എനിക്ക് അധികാരമുണ്ടെന്ന്. അറിഞ്ഞു കൂടെ? ഉടനെ യേശു പ്രതിവചിച്ചു: 'ഉന്നതങ്ങളിൽ നിന്ന് നൽകപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ എന്റെമേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല'' (യോഹ 19:10-11).
പീലാത്തോസിന്റെ വിചാരണയ്കും ശിക്ഷാവിധിയ്കും പിറകിൽ ഈശോ കാണുന്നത് ദൈവകരമാണെന്ന് വരുന്നു. തന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും പിന്നിൽ ഈശോ ഒരു ദൈവികപദ്ധതി വായിച്ചെടുക്കുന്നു എന്നു സാരം. ഗത്സെമനിയിലെ പ്രാർത്ഥനയിൽ ഇതവൻ വ്യക്തമായി ദൈവഹിതമായി തിരിച്ചറിഞ്ഞതാണ് (മർക്കോ 14:35-36).
തനിയ്കെതിരെ നിരന്നു നിൽക്കുന്ന പ്രതിയോഗികളുടെ പ്രവത്ത്നങ്ങൾക്ക് പിറകിൽ ഈശോ ദൈവികകരം കാണുന്നു എന്നു സാരം. യൂദാസിന്റെയും കൈയാഫാസിന്റെയും പീലാത്തോസിന്റെയും പ്രവർത്തികൾക്ക് പിറകിൽ ഒളിഞ്ഞ്ഞ്ഞിരിയ്കുന്ന ദൈവികപദ്ധതി ഈശോവായിച്ച്ചെടുക്കുന്നു എന്നർത്ഥം. നിന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ പിറകിലുള്ള ദൈവകരം കാണാൻ നിനക്കു സാധിക്കുന്നുണ്ടോ?
നിന്റെ ജീവിതമാകുന്ന പട്ടം, കാറ്റിലുഴയുമ്പോൾ നിന്റെ കണ്ണും ഹൃദയവും എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? ചുറ്റും വീശിയടിക്കുന്ന കാറ്റിലും കോളിലുമാണോ? അതോ പട്ടത്തിന്റെ പിറകിലുള്ള ചരടും ആ ചരടിനെ നിയന്ത്രിക്കുന്ന തൃക്കരവുമാണോ നിന്റെ കണ്ണിലും ഹൃദയത്തിലും നിറയുന്നത്. നിന്റെ കണ്ണും ഹൃദയവും പട്ടത്തിന്റെ പിറകിലെ ചരടിലും, ആ ചരടിനെ നിയന്ത്രിക്കുന്ന കരങ്ങളിലും കേന്ദ്രീകരിച്ചാൽ മാത്രമേ ആകുലതകളില്ലാതെ ജീവിതവിഹായസിൽ പറന്നുനില്കാൻ നിനക്ക് സാധിക്കു.
നിന്റെ ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്റെ കണ്ണും മനസ്സും എവിടെയാണ് ഫോക്കസ് ചെയ്തിരിക്കുന്നത് എന്നതാണ് ചോദ്യം. ജീവിത പ്രതിസന്ധികളേലേക്ക് കണ്ണ് നട്ടിരുന്നാൽ നിന്റെ മനസസ്സ് കൂടുതൽ അശാന്തമാകുകയേ ഉള്ളൂ. നേരേമറിച്ചു നിന്റെ കണ്ണും ഹൃദയവും നിന്റെ ജീവിത പ്രതിസന്ധിയുടെ പിറകിലുള്ള ദൈവിക പദ്ധതിയിലും, പ്രതിസന്ധിയിലൂടെ നിന്നെ നയിക്കുന്ന ദൈവികകരത്തിലുമാകുമ്പോൾ നിന്റെ ഹൃദയം ശാന്തപൂർണ്ണമാകും. മാത്രമല്ല, നിന്റെ ജീവിതനൊമ്പരങ്ങൾ ദൈവികമായ ഫലം പുറപ്പെടുവിക്കുകയും ചെയ്യും.
ദൈവശാസ്ത്രനായിരുന്ന റയ്നോൾഡ് നീബുറിന്റെ പ്രശ്തമായ പ്രാർത്ഥന എന്നും ഹൃദയത്തിൽ ആവർത്തിക്കേണ്ടതാണ്.
മാറ്റാനാവുന്നവയെ മാറ്റാനുള്ള ധൈര്യവുംമാറ്റാവാത്തവയെ സ്വീകരിക്കാനുള്ള ശാന്തതയുംഇവയെ രണ്ടിനെയും വേർതിരിച്ചറിയാനുള്ള വിജ്ഞാനവും നാഥാ നീ എനിക്കു തരേണമേ!
ഈശോയുടെ ഈ അടിസ്ഥാന ഹൃദയഭാവത്തിൽ നിന്നും പുറപ്പെടുന്നവയാണ് പീഡാനുഭവവേളയിലെ അവന്റെ പ്രതികരണങ്ങളെല്ലാം തന്നെ. ഏറ്റവും സവിശേഷമായ പ്രതികരണം കുരിശിൽ തറയ്ക്കപ്പെട്ടു കഴിയുമ്പോഴാണ്: 'പിതാവേ അവരോടു ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല' (ലൂക്കാ 23:34). ഏറ്റവുമധികം വേദന തരുന്നവരോട് ഹൃദയത്തിൽ പൊറുത്തുകൊണ്ടാന്ന് ഈശോ മരണത്തെ സമീപിക്കുന്നത്.
സമാനമായ ഹൃദയഭാവമാമണ് യൂദാസിനോട് പ്രതികരിക്കുമ്പോഴും ഈശോ കാണിക്കുന്നത്. ഏറെ കാലം അനുയായി കൂട്ടത്തിൽ നിന്നിട്ട് ചതിക്കുന്നവനോടുള്ള ഈശോയുടെ ഹൃദയഭാഷണം ശ്രദ്ധിക്കുക: ''സ്നേഹിതാ നീ എന്തിനാണ് വന്നത്'' (മത്താ 26:50). തന്നെ ബന്ധിച്ചു കൊണ്ടുപോകാനായി വന്ന സേവകരിലൊരുവന്റെ മുറിഞ്ഞ ചെവി സുഖപ്പെടുത്തുമ്പോഴും (ലൂക്കാ 22:51) ഈശോ പ്രകടിപ്പിക്കുന്നത്. ഇതേ മനോഭാവമാണ്. പൊരുക്കലിന്റെയും ക്ഷമയുടെയും ഹൃദയഭാവം.
ക്രിസ്തുവിന്റെ ക്ഷമയുടെ ഈ ഹൃദയഭാവം ദൈവിക സ്വഭാവം തന്നെയാണ്. 'അവിടുന്ന് ദുഷ്ടരുടെയും ശിഷ്യരുടെയും മേൽ ഒരേ പോലെ മഴ പെയ്യിക്കുന്നു. ഇരുകൂട്ടർക്കും ഒരേപോലെ പ്രകാശം കൊടുക്ക്കുന്നു (മത്തായി 5:45). അങ്ങനെയെങ്കിൽ ശത്രുക്കളോട് ക്ഷമിക്കണമെന്ന് പ്രാർത്ഥിക്കുന്ന ക്രൂശിതൻ ദൈവഹൃദയത്തിന്റെ മനുഷ്യാവതാരമാണ്.
ദൈവത്തിന്റെ പേരു കരുണയെന്നാണ് ഗ്രന്ഥത്തിൽ ഫ്രാൻസീസ് പാപ്പാ പറയുന്നൊരു സംവാദമുണ്ട് (ഓഡിയോ കേൾക്കുക).ക്രൂശിതന്റെ ഹൃദയഭാവം വെളിവാക്കുന്ന മൂന്നാമത്തെ രംഗം വിവരിക്കുന്നത് യോഹന്നാനാണ്. 'യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നത് കണ്ട് അവരോടു പറഞ്ഞു സ്ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു ഇതാ നിന്റെ അമ്മ' (യോഹ 19:26-27)
കുരിശേൽ കിടന്ന് പിടയുന്ന ഈശോയാന്ന് ഇത് പറയുന്നത് എന്നോർക്കണം. മരണവേദനയുടെ നടുവിലും ഈശോയുടെ കണ്ണും ഹൃദയവും തന്റെ പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങളിലാണ്. കുരിശിൻ ചുവട്ടിലെ അമ്മയുടെയും ശിഷ്യരുടെയും ഹൃദയവേദന കുറക്കാനാണ് ക്രൂശിതൻ ശ്രമിക്കുന്നത്. സ്വന്തം മരണ വേദനയുടെ നടുവിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന ക്രൂശിതൻ കാര്യണ്യത്തിന്റെ കൊടുമുടിയാണ്.
സ്വന്തം നൊമ്പരങ്ങൾക്കുപരി മറ്റുള്ളവരുടെ നൊമ്പരങ്ങൾ കണ്ണാൻ കഴിയുന്നിടത്താണ് നീക്രൂശിതനിലേക്ക് വളരുന്നത്. സ്വന്തം നൊമ്പരങ്ങൾക്കിടയിലും സഹജരുടെ മുറിവുകളിൽ ലേപനം പുരട്ടുന്നവനാണ് ക്രൂശിതന്റെ കാരുണ്യം സ്വന്തമാക്കിയവൻ. നിന്റെ പ്രിയരുടെ ജീവിതമുറിവുകളെ ഉണക്കിയെടുക്കാൻ സ്നേഹത്തെക്കാൾ മികച്ചൊരു ലേപനമില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് പീഡാസഹന വേളയിലെ ക്രിസ്തുവിന്റെ വാക്കുകളിലും പ്രവൃത്തികളും സ്നേഹം നിറഞ്ഞു നിൽക്കുന്നത്. ക്രൂശിതന്റെ മുറിവുകളെല്ലാം സ്നേഹ നിർജ്ജലമായതിനാലായിരുന്നു. കുരിശുമരണം രക്ഷാകരമായി തീർന്നത്.
നിന്റെ മുറുവുകള സ്നേഹ പ്രവാഹത്തിനുള്ള ഉപാധികാളാക്കുക. നിന്റെ മുറിവുകളെ നിന്റെ പ്രിയരിലേക്ക് സ്നേഹം ചൊരിയാനുള്ള ഉപാധികളായി രൂപാന്തരപ്പെടുത്തുക- ക്രൂശിതനെ അനുഗമിയകുന്നവന്റെ ധർമ്മം അതാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു സംഭവം (ഓഡിയോ കേൾക്കുക).നമ്മുടെ ജീവിതം വളരെ ഹൃസ്വമാണ്. എത്രനാൾ നീളുമെന്ന് ഉറപ്പില്ലാത്ത ഈ ജീവിത്തെ അനശ്വരമാക്കാനുള്ള വഴി ഒന്നേയുള്ളൂ - സ്നേഹം കൊടുക്കുക. അതും നമ്മുടെ ജീവിതത്തിന്റെ നൊമ്പരങ്ങൾക്കിടയിലും നമ്മുടെ കുരിശിനരുകിൽ നിൽക്കുന്നവർക്കൊക്കെ സ്നേഹവും കരുണയും ക്ഷമയും പകർന്നു കൊടുക്കുക. ക്രൂശിതൻ പകർന്നുതരുന്ന ജീവിതപാഠമാണിത്. അങ്ങനെ സ്വേഹവും ക്ഷമയും പകരുന്നവന്റെ ജീവിതം നിത്യതയിലേക്കായിരിക്കും പുനർജനിക്കുക.
ഇതിനെല്ലാം കാരണമായി നിന്നത് ക്രൂശിതന്റെ കാഴ്ചപ്പാടും മനോഭാവവുമായിരുന്നു. തന്റെ ജീവിതസഹനങ്ങളുടെയും തന്റെ ശത്രുക്കളുടെയും പിറകിൽ അവയെ അദൃശ്യമായി നിയന്ത്രിക്കുന്ന ദൈവകരം കണ്ടവാനായിരുന്നു ക്രിസ്തു. അതിനാലാണ് കൊടും സഹനങ്ങൾക്കിടയിലും ദൈവിമകമായ ക്ഷമയും സ്നഹവും കരുണയും ഹൃദയത്തിൽ പേറാൻ അവനായത്. അതിലൂടെ തന്നിലെ ജീവനെ മരണത്തിനപ്പുറത്തേക്ക് വളർത്തിയെടുക്കാനും അവന് ക്ഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്