ചൈനീസ് അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ; നിയോഗിക്കപ്പെട്ടത് ഏറ്റവും ഉയരത്തിൽ നിരീക്ഷണം നടത്താൻ സജ്ജമായ സൈനിക വിഭാഗം; ഇന്ത്യൻ അതിർത്തിയിൽ വിമാനമിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ നടപടി; ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഉറച്ച പ്രഖ്യാപനവുമായി സൈനിക നീക്കം
ന്യൂഡൽഹി: അരുണാചൽ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ. ചൈന ഉയർത്തുന്ന ഏതു ഭീഷണിയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ അതിർത്തിയിൽ ചൈന വിമാനങ്ങളിറക്കി ശക്തിപ്രകടനം നടത്തിയെന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം നടന്നതുപോലെ വീണ്ടും ഡോക്ലാം മേഖലയിൽ ഇന്ത്യ-ചൈന സൈന്യം നേർക്കുനേർ ശക്തിപ്രകടനവുമായി എത്തുമോ എന്ന ആശങ്കയും അതോടെ ശക്തമായി. ഇന്ത്യ ആ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നതോടെ ഇന്ത്യയും നയതന്ത്ര ബന്ധത്തിലുപരി അതിർത്തിയിൽ സൈനിക ശക്തി വർധിപ്പിക്കുകയും അതുവഴി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയുമാണ് ലക്ഷ്യമിടുന്നത്.
ദോക്ലാമിൽ ഇരു സൈന്യവും കഴിഞ്ഞവർഷം വെടിയുതിർത്തില്ലെങ്കിലും ഏറ്റുമുട്ടൽ എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. പരസ്പരം അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണെങ്കിലും ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഇന്ത്യാ-ചൈന യുദ്ധകാലത്തിന് ശേഷം ഇരു രാജ്യങ്ങളും അത്തരമൊരു ഏറ്റുമുട്ടലിന് മുതിർന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി സ്ഥിതി മോശമാകുകയാണ് ഇന്ത്യാ-ചൈനാ അതിർത്തിയിൽ.
കഴിഞ്ഞകൊല്ലം ഉണ്ടായ തർക്കത്തിനു ശേഷം വിമാന വിന്യാസം നടത്തി ചൈന ഇന്ത്യയെ വെല്ലുവിളിച്ചുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ മേഖലയിലെ പരിശോധന ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണു കൂടുതൽ സൈനിക ട്രൂപ്പുകളെ മേഖലയിലേക്ക് ഇന്ത്യ നിയോഗിച്ചത്. അസ്വസ്ഥതകൾ നിലനിൽക്കുന്ന ടിബറ്റൻ അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനും പുതിയ നീക്കം ഉപകാരപ്പെടും.
17,000 അടി വരെ ഉയരത്തിലുള്ള മഞ്ഞുമലകളിലടക്കം നിരീക്ഷണം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ആണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്. ഈ മേഖലയിൽ ഇന്ത്യയെ മറികടന്നുള്ള നീക്കം ചൈന നടത്തരുതെന്ന മുന്നറിയിപ്പു കൂടിയാണ് ഇന്ത്യയുടെ തീരുമാനം. ദിബാങ്, ദൗദിലേ, ലോഹിത് താഴ്വരകളിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടാവരുത് എന്ന് ഉറപ്പിച്ചാണ് പുതിയ നീക്കം. ദോക്ലാമിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവത്തിനു ശേഷം ഏതു രീതിയിലുള്ള വെല്ലുവിളികളെ നേരിടാനും സൈന്യം സജ്ജമായതായും ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ കിബിതുവിൽ ഉന്നത സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി. ദീർഘദൂര പട്രോളിങ് സൈന്യം തുടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റെ മറവിൽ ഇന്ത്യക്കെതിരെ നീക്കങ്ങൾ നടത്തുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് സൈനിക നീക്കം. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് 15 മുതൽ 30 ദിവസം വരെ ദൈർഘ്യമുള്ള നിരീക്ഷണങ്ങൾ നടത്തും. ഇതിനുപുറമെ ഇന്ത്യചൈനമ്യാന്മർ രാഷ്ട്രങ്ങളുടെ അതിർത്തി ചേരുന്നയിടത്തും കൂടുതൽ സൈന്യത്തെ വിന്യസിക്കും. ഇവർക്ക് എല്ലാ സൗകര്യങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളും നൽകിയിട്ടുണ്ട്.
സുഗമമായ സഞ്ചാരത്തിനു മേഖലയിൽ റോഡ് ശൃംഖല കൂടുതൽ വിപുലമാക്കും. കിബിതു പോസ്റ്റിലേക്ക് നടന്നുപോകാവുന്ന പാലം ഉപയോഗിച്ചാണ് ഇപ്പോൾ സൈന്യം സാധനങ്ങൾ എത്തിക്കുന്നത്. ലോഹിത് നദിയുടെ കിഴക്ക്പടിഞ്ഞാറ് കരകളെ ബന്ധിപ്പിക്കുന്ന റോഡ് മണ്ണിടിച്ചിൽ മൂലം തകർന്നുകിടക്കുകയാണ്. ഈ റോഡുകൾ നവീകരിക്കും. ഇതോടെ അരുണാചലിലെ താഴ്വരകളിലൂടെയുള്ള സഞ്ചാരം എളുപ്പത്തിലാും. - ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
4000 കിലോമീറ്റർ ആണ് ഇന്ത്യ-ചൈന അതിർത്തിയുടെ ദൈർഘ്യം. ഇവിടെ റോഡ് നിർമ്മാണമുൾപ്പെടെ വൻ പ്രവർത്തനങ്ങളാണ് ചൈന നടത്തുന്നത്. ദോക്ലാമിന് സമീപമുള്ള ചൈനീസ് കേന്ദ്രത്തിൽ ഹെലിപാഡ് നിർമ്മാണമടക്കം പുരോഗമിക്കുന്നതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ അടുത്തിടെ വിമാനങ്ങളും ഹെലികോപ്റ്ററും ഇറക്കി ചൈന സൈനിക ശക്തിപ്രകടനം നടത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാക്കിസ്ഥാന്റെയല്ല, മറിച്ച് ചൈനീസ് അതിർത്തികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യ തീരുമാനിച്ചതും ചൈനയുടെ പുതിയ നീക്കങ്ങൾ കണ്ടുകൊണ്ടാണ്. ഇതിന് ശരിവയ്ക്കുന്നതാണ് ഇന്ത്യയുടെ പുതിയ സൈനിക നീക്കം.
ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് പരിശീലനം
നാല് ചൈനീസ് മിലിട്ടറി എയർക്രാഫ്റ്റുകൾ തിബറ്റൻ മേഖലയിൽ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം ചൈനയുടെ ഔദ്യോഗിക മിലിട്ടറി വെബ്സൈറ്റ് തന്നെ പുറത്തുവിട്ടത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ ഈ മേഖലയിൽ എത്തിയതായി വിവരം പുറത്തുവന്നു. ഗ്ളോബൽ ടൈംസിൽ വന്ന റിപ്പോർട്ടിൽ ചൈനീസ് മിലിട്ടറി വെബ്സൈറ്റ് ഇത്തരത്തിൽ ടിബറ്റൻ മേഖലയിൽ ചൈനീസ് വിമാനങ്ങളുടെ പരിശീലനം സംബന്ധിച്ച റിപ്പോർട്ട് വന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ-10, ജെ-11 വിമാനങ്ങൾ ഇറങ്ങിയെന്നായിരുന്നു വാർത്ത.
ഹിമാലയൻ മലനിരകളിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ-ടിബറ്റ്-ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശത്ത് ഏറെക്കാലമായി സംഘർഷാവസ്ഥയാണ്. ചൈന ഡോങ്ലാങ് എന്നഉം ഭൂട്ടാൻ ഡോകോലാ എന്നും ആണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ഇന്ത്യ ഡോക്ലാം എന്നും ഇവിടെ ചൈന നിരന്തരം അസ്വാഭാവിക സൈനിക ഇടപെടലുകൾ നടത്താറുണ്ട്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ വിമാന വിന്യാസമെന്നാണ് വിലയിരുത്തൽ. അറുപത് വർഷത്തിലേറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണിത്.
ടിബറ്റൻ മേഖലയിൽ പരമാധികാരം ഉറപ്പിക്കാനാണ് ചൈനയുടെ നീക്കം. ടിബറ്റിലെ കൈലാസ് - മാനസ സരോവർ ദർശനത്തിന് നാഥുല പാസ് കഴിഞ്ഞവർഷം ജൂണിൽ ചൈന അടച്ചിരുന്നു. ഇന്ത്യൻ അതിർത്തി സംസ്ഥാനമായ സിക്കിമിന്റെ തലസ്ഥാനമായ ടാങ്ടോക്കിൽ നിന്ന് 54 കിലോമീറ്റർ മാത്രം അകലെയാണ് നാഥുല. ഇവിടെ നിന്ന് ഏതാണ്ട് മുപ്പത് കിലോമീറ്റർ മാറിയാണ് ഇന്ത്യയും ഭൂട്ടാനും തിബറ്റും ചേരുന്ന ത്രിരാഷ്ട്ര അതിർത്തി മേഖലയായ ഡോക്ലാം. ഇവിടം കേന്ദ്രീകരിച്ച് സൈനികശേഷി കൂട്ടുകയും കൂടുതൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ചൈന എത്തിച്ചുവെന്ന വിവരം ആണ് പുറത്തുവന്നത്. ഡോക്ലാം മേഖളയിൽ ചൈനയും ഭൂട്ടാനും ഒരുപോലെ അവകാശം ഉ്നയിക്കുന്ന പ്രദേശത്ത് ചൈന റോഡ് നിർമ്മാണം നടത്തിയതോടെയാണ് അടുത്തിടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്.
ചൈനീസ് പട്ടാളം റോഡ് നിർമ്മാണത്തിന് എത്തിയതോടെ ഭൂട്ടാൻ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ വിഷയത്തിൽ ഇടപെട്ടു. എന്നാൽ തങ്ങളുടെ അധികാര പരിധിയിലുള്ള കാര്യമാണിതെന്ന് ചൈന പ്രതികരിച്ചു. ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടേണ്ടെന്ന നിലപാടും ചൈന സ്വീകരിച്ചു. അന്ന് ഇതെല്ലാം ഒരുവിധം പ്രശ്നമില്ലാതെ അവസാനിച്ചെങ്കിലും ഇപ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ മുൻകരുതൽ. അന്ന് സൈനിക നടപടിയിലേക്ക് നീങ്ങി പ്രശ്നം വഷളാക്കാതെ പട്ടാളക്കാർ നിരന്നുനിന്ന് മനുഷ്യമതിൽ തീർത്താണ് ചൈനയെ ഇന്ത്യ തടഞ്ഞത്. സൈനികർതമ്മിൽ ഉന്തുംതള്ളിലേക്ക് കാര്യങ്ങളെത്തി. ആഗോളതലത്തിൽ വിഷയം ചർച്ചയായി. ഇതോടെ ചൈന പിന്മാറി. പിന്നാലെ ഇന്ത്യയും. ഇതിന് ശേഷം ഇപ്പോൾ വീണ്ടും വലിയതോതിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചതോടെ അറുപതുകളിലെ ഇന്ത്യാ-ചൈന യുദ്ധസമാന സാഹചര്യം സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈന സേനയെ പിൻവലിച്ചിട്ടില്ലെന്ന് പെന്റഗൺ
- റഷ്യയെ വിറപ്പിക്കുന്ന 'കാലകേയപ്പടയുടെ' തലവൻ യെവ്ഗിനി പ്രിഗോഷിന്റെ കഥ
- എയർലിഫ്റ്റ് ചെയ്തത് 68000 സൈനികരെ, ഗൽവാനിൽ ഇന്ത്യ മുൻതൂക്കം നേടിയത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്