നിന്റെ ഹൃദയത്തെ നീ പിന്തുടരുക
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്ന് ഉയിർപ്പു തിരുന്നാളാണ്. ഈശോ തന്റെ മരണത്തിനുശേഷം ജീവനിലേക്കും നിത്യജീവനിലേക്കും തിരിച്ചു വന്ന ദിവസം.
ഈശോ തന്റെ ഉത്ഥാനത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത് ആർക്കാണെന്നത് കൗതുകകരമായ കാര്യമാണ്. ഏറ്റവും പഴയ സുവിശേഷമായ മർക്കോസ് പറയുന്നു: ''ഉയർത്തെഴുന്നേറ്റ ശേഷം, ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ യേശു ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടു'' (മർക്കോ 16: 9).
ഇതേ കാര്യം തന്നെ യോഹന്നാൻ വളരെ നാടകീയമായി അവതരിപ്പുക്കുന്നുണ്ട് - യോഹ 20: 1 - 18 ൽ. ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണെന്നുള്ളത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
അതായത്, ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശിഷ്യപ്രമുഖനായ പത്രോസിനല്ല, പ്രേഷ്ടട്ശിഷ്യനായ യോഹന്നാനല്ല, ധൈര്യശാലിയായ തോമാശ്ലീഹയ്ക്കല്ല; എന്തിന്? സ്വന്തം അമ്മയ്ക്ക് പോലുമല്ല അവൻ മരണത്തിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത്.
ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലേന മറിയത്തിനാണെന്ന സത്യം ആദിമസഭ ഒരു ഉതപ്പായി കണ്ടില്ല എന്നതാണ് വാസ്തവം. മറിച്ച് ഒരു വിശ്വാസ രഹസ്യമായിട്ടാണു ആദിമ സഭ ഇതിനെ സ്വീകരിച്ചത്. അതിനാലാണ് ഈ പ്രത്യക്ഷപ്പെടലിന്റെ കഥ കൈമാറി കൈമാറി സുവിശേഷത്തിലേക്കും, നമ്മിലേക്കും എത്തിചേർന്നത്.
ആദിമസഭ ഈ സംഭവത്തെ വിശുദ്ദ പാരമ്പര്യമായി കരുതിയെന്നു സാരം. അങ്ങയെങ്കിൽ ഈശോ ആദ്യമായി മഗ്ദലേന മറിയത്തിനാണ് പ്രത്യക്ഷപ്പെട്ടത് എന്നതിന്റെ പിറകിലുള്ള ദൈവികസന്ദേശം എന്താണ്?
ഇത് തിരിച്ചറിയണമെങ്കിൽ ഈശോയും മഗ്ദലേന മറിയയും തമ്മിലുള്ള ബന്ധം തന്നെ അറിയണം.
ശിഷ്യരുടെകൂടെ ഈശോയെ അനുഗമിച്ച സ്ത്രീകളെക്കുറിച്ചു പറയുമ്പോഴാണ് ലൂക്കാ മറിയത്തെ അവതരിപ്പിക്കുന്നത് - ഏഴു ദുഷ്ടാത്മാക്കൾ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയം (ലൂക്കാ 8:2). ഇതേ കാര്യം മർക്കോസും പറയുന്നുണ്ട് - മഗ്ദലേന മറിയത്തിൽ നിന്നാണ് അവൻ ഏഴു പിശാചുക്കളെ ബഹിഷ്കരിച്ചത് (മർക്കോ 16:9).
മറിയത്തിന്റെ ജീവിതത്തിലെ ഈശോയുടെ നിർണ്ണായകമായ ഇടപെടലിനെയാണ് ഇത് സൂചിപ്പിക്കുന്നത് - ഏഴു പിശാചുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ടവൾ! ഒരു പിശാച് ബാധിച്ചാൽ തന്നെ ജീവിതം ക്ലേശകരമാകും. അപ്പോൾ ഏഴു പിശാചുക്കൾ ബാധിച്ച മഗ്ദലേന മറിയത്തിന്റെ അവസ്ഥയോ!!! കഷ്ടപ്പാടിന്റെയും ക്ലേശത്തിന്റെയും തിന്മയുടെയും പടുകുഴിയിൽ നരകിച്ചവളായിരുന്നു മഗ്ദലേന. ആ പടുകുഴിയിൽ നിന്നാണ് ഈശോ അവളെ കൈപിടിച്ചു കരകയറ്റുന്നത്.
ഇത്രയും വലിയ കെടുതികളിൽ നിന്നും മോചിക്കപ്പെട്ടവളുടെ പ്രതികരണം എന്തായിരിക്കും? സംശയം വേണ്ട, ഏറ്റവും വലിയ പ്രതിസ്നേഹമായിരിക്കും അവൾ കാണിക്കുക. അധികം ക്ഷമിക്കപ്പെടുന്നവർ അധികം സ്നേഹിക്കുമെന്ന് ശിമായാനെന്ന ഫരിസേയനോടു ഈശോ പറഞ്ഞത് നമ്മൾ ഇവിടെ ഓർക്കണം (ലൂക്കാ 7:47).
അധികം ക്ഷമിക്കപ്പെട്ടവളായിരുന്നു മഗ്ദലലേന;അധികം വിടുതൽ കിട്ടിയവളായിരുന്നു മറിയം. പോരാ, ഈശോയിൽനിന്ന് അധികം സ്നേഹം സ്വീകരിച്ചവളും അനുഭവിച്ചവളുമായിരുന്നു മറിയം മഗ്ദലേന.
എന്തായിരുന്നു അതിന്റെ പരിണതഫലം??
പതിന്മടങ്ങായി ആ സ്നേഹം മറിയം തിരിച്ചു കൊടുത്തു.
കുരിശിനടുത്ത് നിൽക്കുന്ന സ്ത്രീകളെ വിവരിക്കുമ്പോൾ മർക്കോസ് പറയുന്നു -
'ഗലീലിയിലായിരുന്നപ്പോൾ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണിവർ'' (മർക്കോ 14:41). സമാനമായ വിവരണം ലൂക്കായും നടത്തുന്നുണ്ട് (ലൂക്കാ 8:3).
''അനുഗമിക്കുന്നവർ'' ശിഷ്യരാണ്. അങ്ങനെയെങ്കിൽ ഈശോയെ അനുഗമിച്ച ശിഷ്യകളിൽ ഒരുവളായിരുന്നു മഗ്ദലേന എന്നു വരുന്നു. അതും ഗലീലിമുതൽ ഈശോയെ അനുഗമിച്ചവൾ. എവിടെ വരെ? ജറുശലേം വരെ. പോരാ, അവന്റെ കുരിശിൻ ചുവട് വരെ.
പത്രോസും മറ്റ് ശിഷ്യന്മാരും ഈശോയെ വിട്ടു ഓടിപ്പോയപ്പോഴും ഈശോയുടെ കുരിശിന്റെ വഴിയെ അവനെ അനുഗമിച്ച സ്ത്രീകളിൽ ഒരുവളായിരുന്നു മറിയം മഗ്ദലേന (മർക്കോസ് 15:41).
അവിടം കൊണ്ടണ്ടും തീരുന്നില്ല. ഈശോയെ സംസ്കരിക്കുത്തിന് സാക്ഷികളാകുന്ന സ്ത്രീകളുടെ കൂട്ടത്തിൽ മറിയമുണ്ട് (മർക്കോ 15:47). അതിനു ശേഷമോ? ഈശോയോടുള്ള സ്നേഹം കാരണം ശാന്തമായൊന്നുറങ്ങാൻ പോലും മറിയത്തിനു കഴിയുന്നില്ല. അതിനാലാണ് ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ മറിയം കല്ലറയിലേക്ക് വരുന്നത് (യോഹ 20:1)
ശ്യൂന്യമായ കല്ലറ കണ്ടശേഷം പത്രോസും മറ്റേ ശിഷ്യനും തിരിച്ചു പോയി. എന്നിട്ടും കല്ലറ വിട്ടുപോകാൻ മറിയത്തെ അവളുടെ സ്നേഹം അനുവദിച്ചില്ല. അവൾ കല്ലറയ്ക്കു വെളിയിൽ കരഞ്ഞു കൊണ്ടു നിൽക്കുകയാണ് (യോഹ 20:11). മറ്റുള്ളവരെല്ലാം തിരിച്ചു പോയിട്ടും ശ്യൂന്യമായ കല്ലറ വിട്ടു വെറും കൈയോടെ പോകാൻ മറിയത്തിന്റെ സ്നേഹം അവളെ അനുവദിച്ചില്ല.
അങ്ങനെ സ്നേഹത്തിന്റെ നിർബന്ധത്താൽ കല്ലറ വിട്ടുപോകാതെ കരഞ്ഞുകൊണ്ടു നിൽക്കുന്നവൾക്കാണ് ഉത്ഥിതനായ ഈശോ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 'മറിയം' എന്ന വിളിപ്പേരു വിളിച്ചപ്പോഴാണ് അവൾ ഈശോയെ തിരിച്ചറിയുന്നത്. ആ വിളിപ്പേരിൽ ഒളിപ്പിച്ചുവച്ചിരുന്ന സ്നേഹത്തിന്റെ നിറവിലാണ് അവൾ ഉത്ഥിതനെ തിരിച്ചറിയുന്നത് എന്ന് സാരം. തിരിച്ചുള്ള അവളുടെ പ്രത്യുത്തരവും 'റബ്ബോനി' എന്ന അവളുടെ വിളിപ്പേരു തന്നെയാണ്.
ചുരുക്കത്തിൽ സ്നേഹത്തിന്റെ വഴിയെ നടന്നവളായിരുന്നു മഗ്ദലേന മറിയം. സ്വന്തം ഹൃദയത്തിന്റെ സ്നേഹത്തെ അവൾ തിരിച്ചറിഞ്ഞു. അതിനെ അവൾ പിന്തുടർന്നു. ഒരു പ്രതിബന്ധത്തിനും അവളുടെ സ്നേഹത്തെ തടസ്സപ്പെടുത്താനായില്ല. ശത്രുക്കളുട എണ്ണവും ബലവും അവളുടെ സനേഹത്തെ ദുർബലപ്പെടുത്തിയില്ല. അതിനാലാണ് ഈശോയുടെ കുരിശിന്റെ വഴിയിലും കുരിശിൻ ചുവട്ടിലും സ്നേഹം അവളെ കൊണ്ടുചെന്നു നിർത്തിയത്. കുരിശു മരണത്തിന് പോലും അവളുടെ സ്നഹത്തെ തളർത്താനായില്ല. അവളുടെ സ്നേഹത്തിന്റെ നിർബന്ധത്താലാണ് ശ്യൂന്യമായ കല്ലറിക്കു മുമ്പിലും അവൾ കരഞ്ഞുകൊണ്ട് നിന്നത്. കല്ലറ വിട്ടുപോകാൻ സ്നേഹം മറിയത്തെ അനുവദിച്ചില്ല. അങ്ങനെ നിന്നവൾക്കായിരുന്നു ഉത്ഥിതൻ പ്രത്യക്ഷപ്പെട്ടത്.
ഖലീൽ ജിബ്രാന്റെ
പ്രവാചകൻ എന്ന ഗ്രന്ധം. അൽമുസ്തഫ സ്നേഹത്തെ കുറിച്ചു പറയുന്നത് കേൾക്കുക (ഓഡിയേ കേൾക്കുക).
ഈശോയുടെ ഇടപെടലിലൂടെ തന്നിൽ
ഉരുവായ ഹൃദയത്തിന്റെ സ്നേഹത്തെ പിന്തുടർന്നവളായിരുന്നു മറിയം മഗ്ദലേന. തന്റെ ഹൃദയ സ്നേഹത്തിന്റെ നിർബന്ധത്താൽ ഈശോയെ ഗലീലി മുതൽ അനുഗമിച്ചതവളായിരുന്നു മഗേദലേന. എവിടെ വരെ? കല്ലറ വരെ, അവസാനം കല്ലറ പോലും വിട്ടു പോകാതിരിക്കുന്ന അവളുടെ സ്നേഹത്തിന്റെ നിർബന്ധത്തിലാണ് ഉത്ഥിതൻ മറിയത്തിനു പ്രത്യക്ഷനാകുന്നത്.
അങ്ങനെയെങ്കിൽ ഈശോ മറിയത്തിന് ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ സന്ദേശമിതാണ് - നിന്റെ ഹൃദയത്തിലെ സ്നേഹത്തെ നീ തിരിച്ചറിയുക. ഹൃദയത്തിന്റെ സ്നേസ്പന്ദനങ്ങളെ നീ പിന്തുടരുക. എന്തു വിലകൊടുക്കേണ്ടി വന്നാലും നീ നിന്റെ ഹ്രുദയ സ്നേസ്നേഹത്തിൽ നിന്നും
പിന്മാറരുത്. എത്ര പ്രതിബന്ധങ്ങളുണ്ടായാലും നീ നിന്റെ ഹൃദയത്തിന്റെ പ്രണയത്തെ തന്നെ
പിൻ ചെല്ലുക.
അപ്പോൾ അതിന്റെ പരിണിതഫലം അത്ഭുതാവഹമായിരിക്കും. നിന്നിലെ ജീവൻ കൂടതൽ കൂടുതൽ സജീവമാകും. ഹൃദയത്തിന്റെ സ്നേഹത്തെ പിന്തുടരുന്നിടത്തോളം നിന്നിലെ ജീവൻ ഉണർവ്വിലായിരിക്കും. അവസാനം മരണത്തിനു പോലും നിന്നിലെ ജീവനെ ഇല്ലാതാക്കാനാവില്ല. മരണമെന്ന അവസാന പ്രതിബന്ധത്തെയും പ്രണയം അതിജീവിക്കും. സ്നേഹം മരണത്തിനപ്പുറത്തുള്ള നിത്യജീവനിലേക്ക് നിന്നെ നയിക്കും. നിന്റെ ഹൃദയത്തിലെ സ്നേഹത്തെ പിന്തുടർന്നു കൊണ്ടിരുന്നാൽ നിന്നിലെ ജീവന് നിത്യ ജീവനായി പരിണമിക്കുമെന്നു സാരം. മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെടുന്ന ഉത്ഥിതൻ നമുക്ക് തരുന്ന ഉറപ്പാണിത്.
(സോഷ്യൽ മീഡിയായിലെ ഒരു വീഡിയോ. ഓഡിയോ കേൾക്കുക)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍