10 മിനിറ്റ് നേരത്തെ എത്തിക്കാനായെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു! ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണനെയും കൊണ്ട് കണ്ടക്ടറും ഡ്രൈവറും ട്രിപ്പ് മുടക്കാതിരിക്കാൻ യാത്ര തുടർന്നത് മണിക്കൂറുകൾ; ദിനുവിനേയും ബിജോയിയേയും ചോദ്യം ചെയ്യാൻ വിളിച്ച് പൊലീസ്; ലക്ഷ്മണന്റെ മരണത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ സമ്മർദ്ദം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യാത്രയ്ക്കിടെ ബസിൽ ബോധംകെട്ടു വീണ സുൽത്താൻ ബത്തേരി സ്വദേശി ടി.കെ. ലക്ഷ്മണ(40)ൻ മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുക്കാതിരിക്കാൻ സമ്മർദ്ദം. ബസ് ജീവനക്കാരുടെ നിഷ്ഠുര മനോഭാവമാണ് ലക്ഷ്മണന്റെ ജീവനെടുത്തത്. എന്നാൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇതിന് അപ്പുറത്തേക്ക് അന്വേഷണം നീളാനിടയില്ല. ബസിലെ ജീവനക്കാരായ ഡ്രൈവർ ദിനുവിനോടും കണ്ടക്ടർ ബിജോയിയോടും ബസ് ഉടമയോടും എളമക്കര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് സാധ്യത. ബസ് ഉടമകളുടെ സംഘടനയും ജീവനക്കാരുടെ സംഘടനയും ഇതിനായി സമ്മർദ്ദവുമായി രംഗത്തുണ്ട്.
ശനിയാഴ്ച രാവിലെ 10ന് മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാനായി ലക്ഷ്മണൻ ആലുവ - എറണാകുളം റൂട്ടിൽ ഓടുന്ന കെ.എൽ-17, സി-1300 നമ്പർ ബസിൽ കയറിയത്. ഷേണായീസ് ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്ക് ലക്ഷ്മണൻ അപസ്മാരം വന്നതുപോലെ ബോധരഹിതനായി ബസിൽ വീണു. ഉടനെ തന്നെ ലക്ഷ്മണനെ ആശുപത്രിയിലെത്തിക്കണം എന്ന് മറ്റു യാത്രക്കാർ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, ട്രിപ്പു മുടക്കാൻ പറ്റില്ലെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും പറഞ്ഞ് ബസുകാർ അവഗണിച്ചു. യാത്രക്കാരും ബസ് ജീവനക്കാരുമായി വാഗ്വാദം തുടരുമ്പോൾ ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണനെയും കൊണ്ട് ബസ് ഓട്ടം തുടരുകയായിരുന്നു. ഇതാണ് മരണ കാരണം. അതുകൊണ്ട് തന്നെ ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. ഈ ബസ് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് മരണത്തിന് ഉത്തരവാദികൾ. അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് പൊതുവികാരം.
ഒടുവിൽ സഹയാത്രികരുടെ ശല്യം സഹിക്കാതെ ഇടപ്പള്ളി ജങ്ഷനിലെ എം.എ.ജെ. ആശുപത്രിയിൽ എത്തിക്കാനാവുംവിധം ലക്ഷ്മണനെ ഇറക്കിവിടാൻ ബസ് ജീവനക്കാർ തയ്യാറായി. എന്നാൽ, ബോധരഹിതനായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാനോ ഒപ്പം പോകാനോ ബസ് ജീവനക്കാർ തയ്യാറായില്ല. ബസിലുണ്ടായിരുന്ന അനിൽകുമാർ എന്ന യാത്രക്കാരനാണ് ലക്ഷ്മണെയും കൊണ്ട് ഇടപ്പള്ളിയിൽ ഇറങ്ങിയത്. അവിടെയുണ്ടായിരുന്ന ഒരു മെഴുകുതിരി വില്പനക്കാരനും വനിതാ ട്രാഫിക് വാർഡനും കൂടി ചേർന്ന് എം.എ.ജെ. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ലക്ഷ്മണൻ മരിച്ചുകഴിഞ്ഞിരുന്നു. ലക്ഷ്മണൻ മൂന്നു വർഷം മുമ്പാണ് പോളക്കുളം ഗ്രൂപ്പിന്റെ കൊച്ചി ശാഖയിൽ ജോലിക്ക് എത്തിയത്. ഭാര്യ: കുഞ്ഞില. മക്കൾ: അഭിറാം, അമിത്.
ഷേണായീസ് എത്തിയതും ബസിൽ അനിൽകുമാറിന്റെ തൊട്ടുമുന്നിലെ സീറ്റിലിരുന്ന ലക്ഷ്മണൻ ബോധരഹിതനായി വീഴുന്നത് കണ്ടു. വീണ് കിടന്നയാൾ അപസ്മാരം വന്നിട്ടെന്ന പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. മുഖത്ത് വെള്ളം തളിച്ചെങ്കിലും ബോധംവരാതെ ആയതോടെ അനിൽകുമാർ, കണ്ടക്ടറോട് രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞു. എന്നാൽ, കണ്ടക്ടർ പറഞ്ഞത്: 'ബസ് ഇടിച്ചത് ഒന്നുമല്ലല്ലോ.... ഞങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല' എന്നായിരുന്നു. ഇതോടെ അനിൽകുമാറും കണ്ടക്ടറുമായി വാക്ക് തർക്കമായി. മറ്റു യാത്രികരും ഇടപെട്ടു. എന്നാൽ, ട്രിപ്പ് അനിൽ കുമാർ മുടക്കാൻ പറ്റില്ലെന്നും വേണമെങ്കിൽ ആലുവയിൽ ട്രിപ്പ് അവസാനിക്കുന്നിടത്ത് ഇറക്കാമെന്നുമാണ് കണ്ടക്ടർ പറഞ്ഞതെന്ന് സഹയാത്രികരും പറയുന്നു. ഇതേ തുടർന്ന് ബസിൽ തർക്കവും ഉണ്ടായി.
ഷേണായീസ് മുതൽ ഇടപ്പള്ളി വരെയുള്ള യാത്രയിൽ സിറ്റി ഹോസ്പിറ്റൽ, സുധീന്ദ്ര മെഡിക്കൽ മിഷൻ, പി.വി എസ്., സ്പെഷ്യലിസ്റ്റ്സ് ആശുപത്രി, ലിസി, റിനൈ മെഡിസിറ്റി എന്നീ ആശുപത്രികളുടെ തൊട്ടു മുന്നിലൂടെയാണ് ബസ് പോയത്. പക്ഷേ ഈ ആശുപത്രിക്ക് മുമ്പിലൊന്നും ബസ് നിർത്തിയില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പോളക്കുളം ഹോട്ടൽസ് മാനേജർ ശ്രീജിത്ത് പറഞ്ഞു. എം.ജി. റോഡ് പോളക്കുളത്ത് റീജൻസി ജീവനക്കാരനായിരുന്നു ടി.കെ. ലക്ഷ്മൺ. എറണാകുളം ഈസ്റ്റ് ട്രാഫിക് എ.സി.പിക്കും എളമക്കര എസ്.ഐ.ക്കും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കണം എന്നും അറിയിച്ചാണ് പരാതി നൽകിയിട്ടുള്ളത്. എന്നാൽ പ്രശ്നം ഒതുക്കി തീർക്കാനാണ് നീക്കം നടക്കുന്നത്.
ലക്ഷ്മണിന്റെ കൈവശം ഉണ്ടായിരുന്ന ജോലിസ്ഥലത്തെ തിരിച്ചറിയൽ കാർഡ് കണ്ടാണ് തങ്ങളെ എം.എ.ജെ. ആശുപത്രി അധികൃതർ വിവരം അറിയിച്ചത്. തങ്ങൾ എത്തിയപ്പോൾ അറിഞ്ഞത് ലക്ഷ്മൺ മരണപ്പെട്ടു എന്ന വിവരമാണ്. 10 മിനിറ്റ് നേരത്തെ എത്തിക്കാനായെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു എന്ന് ശ്രീജിത്ത് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍