ഈ കൊച്ചുകേരളത്തെ പിടിച്ചു ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ മക്കൾക്ക് കളിക്കാൻ കൊടുക്കാൻ ആരാണ് മിസ്റ്റർ പിണറായി വിജയൻ താങ്കൾക്ക് അനുമതി നൽകിയത്? താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ അലയുന്ന പാവപ്പെട്ട ആദിവാസികളോടില്ലാത്ത കരുണ സ്വാശ്രയ മുതലാളിമാരോട് ഉണ്ടാവുന്നത് എങ്ങനെയാണ്? അർഹതയില്ലാതെ അഡ്മിഷൻ എടുത്ത മുതലാളി പിള്ളേർക്ക് വേണ്ടി നിയമം മാറ്റാൻ യാതൊരു ഉളുപ്പും തോന്നിയില്ലേ?- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ഡസ്ക്
ഈ കൊച്ചു കേരളത്തെ പിടിച്ച് ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ പ്രജകൾക്ക് കളിക്കാൻ കൊടുക്കുന്ന ബഹുമാനപ്പെട്ട തന്തമാരുടെ സ്വഭാവം കാണിക്കുകയാണ് ശ്രീമാൻ പിണറായി വിജയൻ. അത് സ്വജനപക്ഷപാതത്തിന്റെ പേരിലോ അഹങ്കാരത്തിന്റെ പേരിലോ ധാർഷ്ട്യത്തിന്റെ പേരിലോ മാത്രമല്ല. നിയമനിർമ്മാണ സഭയെ നോക്കുകുത്തി ആക്കുവാനും ഭരണഘടനാ വിരുദ്ധമായി ഉപയോഗിക്കാനുമൊക്കെ ശ്രീ പിണറായി വിജയൻ ഉപയോഗിക്കുന്നു എന്നുവരുന്നതിൽ ഖേദമുണ്ട്. രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അവർ നടത്തിയ എല്ലാ നിയമലംഘനങ്ങൾക്കും നിയമസാധുത നൽകാൻ വേണ്ടി സഖാവ് പിണറായി വിജയന്റെ സർക്കാർ പ്രതിപക്ഷത്തിന്റെ ഒത്താശയോടുകൂടി കാട്ടിക്കൂട്ടിയ കാടത്തരം ഇന്ത്യൻ ജനാധിപത്യത്തിന് നാണക്കേടാണ്. കേരള നിയമസഭയ്ക്ക് നാണക്കേടാണ്. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും ഭരണഘടനയേയും സുപ്രീംകോടതിയേയും പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ചചെയ്യുന്നത്.
എന്താണ് കണ്ണൂർ മെഡിക്കൽ കോളേജും പാലക്കാട് കരുണ മെഡിക്കൽ കോളേജും ചെയ്ത തോന്ന്യവാസം. കേരളത്തിലെ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ കോളേജുകൾ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റേയും കേരള സർക്കാർ തന്നെ ഇവിടത്തെ സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന മുൻകാല ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെയും ചട്ടങ്ങളും നിയമങ്ങളും മുഴുവൻ കാറ്റിൽപ്പറത്തിയാണ് അഡ്മിഷൻ കൊടുത്തത്. ആദ്യം അവർ ചെയ്ത തെറ്റ് ഓൺലൈനിലൂടെ പ്രവേശനം നൽകണമെന്ന നിബന്ധന ലംഘിച്ചു. രണ്ടാമതായി നാലരലക്ഷം ഫീസിന് പകരം അതിന്റെ പതിന്മടങ്ങ് വാങ്ങിച്ചു. മൂന്നാമതായി യോഗ്യതയില്ലാത്തവരെ കൈക്കൂലി വാങ്ങി തിരുകിക്കയറ്റി. ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങി അഡ്മിഷൻ നടത്തി.
ഇത് കണ്ടെത്തിയത് ജെയിംസ് കമ്മിറ്റി തന്നെയാണ്. കഴിഞ്ഞ സർക്കാരിലേയും ഈ സർക്കാരിലേയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവയ്ക്കുകയും ചെയ്തു. ഇവർ കാണിച്ചത് നിയമലംഘനമാണെന്ന് തിരിച്ചറിഞ്ഞ് ഹൈക്കോടതിയും സുപ്രീംകോടതിയും ഇവരുടെ അംഗീകാരം തന്നെ കളയണമെന്ന് പറഞ്ഞപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ മടിച്ച സർക്കാർ ഇന്ന് അവർ കാണിച്ച തോന്ന്യവാസത്തിനും ക്രിമിനൽ കുറ്റത്തിനും ഓശാനപാടുന്നു. അതിന് നിയമസഭയെ ഉപയോഗിച്ച് നിയമം നിർമ്മിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ വി ടി ബൽറാം എന്ന ഒരു എംഎൽഎ അല്ലാതെ ആണായി പിറന്ന ഒരുത്തനും നിയമസഭയിൽ ഇല്ലായിരുന്നു.
ബൽറാമിന്റെ മുഖത്തുനോക്കി താനവിടെ ഇരിക്കെടോ എന്ന് പറഞ്ഞ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഈ കൂട്ടുകച്ചവടത്തിന് കൊടിപിടിച്ചു. കേരള ജനതയെ മൊത്തത്തിൽ വിറ്റു കാശാക്കാൻ ശ്രമിക്കുന്ന ഈ നിയമസാമാജികർക്ക് എതിരെ ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. അങ്ങനെ തോന്നിയതുപോലെ ഓർഡിനൻസ് പാസാക്കിയും പിന്നെ നിയമം പാസാക്കിയും ഈ അഹങ്കാരികൾക്ക് അനുമതി കൊടുക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിനാണ് സഖാവേ നിങ്ങൾ കോടികൾ മുടക്കി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസുപറഞ്ഞ് വിജയിച്ചത്.
അതോ നിങ്ങൾ നിയമിച്ച ഉദ്യോഗസ്ഥർ തോന്ന്യവാസം കാണിക്കുമ്പോൾ കേസിൽ തോൽക്കുമെന്ന് കരുതിയിട്ട് പിന്നെ തോൽക്കാത്തതിന്റെ വിഷമമാണോ ഈ ഓർഡിനൻസും ബില്ലും. നിങ്ങൾ ഇറക്കിയ നിയമവിരുദ്ധമായ ഈ ഓർഡിനൻസിന് എതിരെ സുപ്രീംകോടതിയിൽ ഇന്ന് കേസ് വരുമെന്ന് കണ്ടപ്പോൾ എത്രവേഗമാണ് നിങ്ങൾ നിയമസഭയെ ഉപയോഗിച്ച് ബില്ല് പാസാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന നിങ്ങൾക്ക് നൽകിയിരിക്കുന്ന അവകാശം എന്ന് പറയുന്നത് നിങ്ങൾക്ക് തോന്ന്യവാസം കാണിക്കാൻ വേണ്ടിയല്ല. ഇവിടത്തെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ വേണ്ടിയാണ്.
ഈ ഭൂമിയുടെ അവകാശികളായ ആയിരക്കണക്കിന് ആദിവാസികൾ, ദളിതർ ഒരിഞ്ച് ഭൂമി ഇല്ലാതെ പട്ടിണികിടന്ന് മരിക്കുന്നു. നിങ്ങൾ വിദേശത്തുനിന്നും കേന്ദ്രത്തിൽ നിന്നും കോടികൾ കൊണ്ടുവന്ന് ഖജനാവിൽ വകയിരുത്തിയിട്ട് പുട്ടടിച്ച് തിന്ന് പാവപ്പെട്ടവനെ പട്ടിണിക്കിടുന്നു. കാലാകാലങ്ങളായി നിയമനിർമ്മാണം നടത്തി അവർക്ക് പണം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. അവർക്ക് ജീവിതംകൊടുക്കാൻ കഴിയുന്നില്ല. എന്നാൽ സുപ്രീംകോടതിയുടെ ഇടപെടൽ കരുതി നാഴികയ്ക്ക് നാൽപതുവട്ടം നിങ്ങൾ നീതിയുടെ കാര്യങ്ങളും പാവങ്ങളുടെ പേരും പറഞ്ഞ് കണ്ണടച്ചുതുറക്കും മുമ്പേ ഒരു നിയമം പാസാക്കിയിരിക്കുന്നു. എന്തൊരു അഹങ്കാരമാണ്.. എന്തൊരു ജനാധിപത്യ വിരുദ്ധമായ പ്രക്രിയയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്.? അർഹതയില്ലാത്ത മുതലാളി പിള്ളേർക്ക് വേണ്ടി ഇത്തരത്തിൽ ഞൊടിയിടയിൽ നിയമനിർമ്മാണം നടത്താൻ നിങ്ങൾക്ക് യാതൊരു ഉളുപ്പം നൽകുന്നില്ല.
വർഷങ്ങളായി ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടതിന് പരിഹാരമുണ്ടാക്കാൻ 75ൽ കൊണ്ടുവന്ന നിയമം. അവരുടെ ഭൂമി തിരിച്ചു നൽകാൻ കൊണ്ടുവന്ന നിയമം. അതിന് 96ൽ നിങ്ങൾ ഭേദഗതി വരുത്തി അതുവരെ കൈവശംവച്ചതൊക്കെ പോട്ടെ എന്ന് നിങ്ങൾ തിരുത്തിയെഴുതി. അന്ന് ഒരു ഗൗരിയമ്മ മാത്രമേ ശബ്ദമുയർത്താൻ ഉണ്ടായിരുന്നുള്ളൂ. 75 മുതൽ 96വരെ നടത്തിയ എല്ലാ കയ്യേറ്റങ്ങൾക്കും അന്ന് നിങ്ങൾ സാധുത നൽകി. ഒരു കുപ്പി കള്ളു നൽകി പാവപ്പെട്ട ആദിവാസിയുടെ കയ്യിൽ നിന്ന് അടിച്ചുമാറ്റിയ ഭൂമിയയൊക്കെ നിങ്ങൾ കയ്യേറ്റക്കാർക്ക് പതിച്ചുനൽകി. അതിന്റെ ആവർത്തനമാണ് ഇപ്പോൾ കാണുന്നത്. ഈ പ്രവൃത്തി നാണംകെടുത്തുന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്. ഇന്ത്യകണ്ട ഏറ്റവും മഹാനായ മുഖ്യമന്ത്രി എന്ന് അവകാശപ്പെടാനും ആർക്കും തന്റേടത്തോടെ പറയാനും കഴിയുന്ന ഏത് കേരളീയനും അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന സഖാവ് ഇഎംഎസിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍