ഓൺലൈനായി അപേക്ഷ നൽകണമെന്ന് കർശന നിർദ്ദേശം ഉണ്ടായിട്ടും അതു തെറ്റിച്ചു; മതിയായ രേഖകൾ പോലുമില്ലാതെ പ്രവേശനം ക്രമവിരുദ്ധമെന്ന് കണ്ട് ആദ്യം റദ്ദാക്കിയത് പരീക്ഷാ കമ്മീഷണർ; മെറിറ്റുകാരെ തള്ളിയുള്ള അഡ്മിഷന് പിന്നിൽ മറിഞ്ഞത് കോടികൾ; ഹൈക്കോടതിയും സുപ്രീം കോടതിയും തെറ്റെന്ന് വിധിച്ചിട്ടും 'എല്ലാം ശരിയാക്കാൻ' പിണറായി സർക്കാർ; ഒപ്പം ചേർന്ന് ഒത്തുകളിച്ച് ചെന്നിത്തലയും; കരുണ, കണ്ണൂർ മെഡിക്കൽ വിഷയത്തിൽ നടന്നതെന്ത്?
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി നിയമനിർമ്മാണം നടത്തിയതിനെ സുപ്രീംകോടതി നിശിതമായി വിമർശിക്കുകയും ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി നടപ്പാക്കിയ പ്രവേശനങ്ങൾ മുഴുവനായും റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തതോടെ കേരള സർക്കാരിന് ഉണ്ടായിരിക്കുന്നത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ വർഷം രണ്ടു മെഡിക്കൽ കോളേജുകളിലും നടത്തിയ പ്രവേശനം ക്രമവിരുദ്ധമാണെന്ന് പരീക്ഷാ കമ്മിഷണർ കണ്ടെത്തുകയും ഇത് റദ്ദാക്കി. പിന്നീട് വിഷയം കോടതിയിലേക്കെത്തി. ഹൈക്കോടതിും കമ്മിഷണറുടെ തീരുമാനം ശരിവച്ചു. എന്നാൽ പ്രവേശനം ക്രമവൽക്കരിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തുകയായിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ മുൻകാലങ്ങളിൽ ശക്തമായി പ്രക്ഷോഭം നടത്തിയുള്ള പാരമ്പര്യമുണ്ട് സിപിഎമ്മിന്. കേരളംമുഴുവൻ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തിയ സിപിഎം ഭരണത്തിൽ ഉള്ളപ്പോൾ ആണ് അതേ സ്വാശ്രയക്കാരുടെ കോടികളുടെ കൊള്ളയ്ക്കും നിയമം കാറ്റിൽ പറത്തി നടത്തിയ പ്രവേശനത്തിനും കുടപിടിക്കാൻ നിയമനിർമ്മാണം നടത്തിയത്. പ്രതിപക്ഷവും ഇതിന് കൂട്ടുനിന്നപ്പോൾ തൃത്താല എംഎൽഎ വി ടി ബൽറാം മാത്രമാണ് തികച്ചും തെറ്റാണെന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യമുള്ള നിയമനിർമ്മാണത്തിന് എതിരെ സഭയിൽ നിലകൊണ്ടത്.
സംസ്ഥാന സർക്കാർ തന്നെ നിയോഗിച്ച ജെയിംസ് കമ്മിഷനും എൻട്രൻസ് കമ്മിഷണറും പിന്നീട് ഹൈക്കോടതിയും എല്ലാം റദ്ദാക്കിയ പ്രവേശന നടപടികൾ സാധൂകരിക്കാൻ 'കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ ബിൽ' ആണു നിയമസഭ പാസാക്കിയത്. സംസ്ഥാനത്തിന്റെ ഓർഡിനൻസ് സ്റ്റേ ചെയ്ത സുപ്രീംകോടതി, പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്നും നിർദ്ദേശിച്ചു. കോടതി വിധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കരുത്. ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഇതോടെ രാജ്യ ചരിത്രത്തിൽ തന്നെ തെറ്റായ നിയമനിർമ്മാണം നടത്തിയെന്ന ചീത്തപ്പേരും കേരളം നേരിടുകയാണ്.
സർക്കാരിന്റെ തീരുമാനങ്ങളെയും നടപടികളേയും ചോദ്യംചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിച്ചാണു ഇന്ന് കോടതിയുടെ വിധിയുണ്ടായത്. ഇത്തരമൊരു തിരിച്ചടി ഒഴിവാക്കാൻ ഇന്നലെ തിരക്കിട്ട് പ്രവേശനം സാധൂകരിക്കാൻ നിയമനിർമ്മാണം നടത്തുകയായിരുന്നു കേരള നിയമസഭ. തുടർന്ന് ഇന്നത്തെ വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തള്ളിയ സുപ്രീംകോടതി ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ലല്ലോയെന്നു ചോദിച്ചക്കുകയും ചെയ്തിരിക്കുകയാണ്. തുടർന്ന് മെഡിക്കൽ കൗൺസിൽ അഭിഭാഷകന്റെ വാദം കേട്ടായിരുന്നു 180 വിദ്യാർത്ഥികളെ പുറത്താക്കാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 150 വിദ്യാർത്ഥികളെയും കരുണയിലെ 30 വിദ്യാർത്ഥികളെയുമാണു പുറത്താക്കും. ഇത്തരമൊരു വിധി കോടതിയിൽ നിന്ന് വന്നതോടെ രണ്ട് സ്വാശ്രയ മുതലാളിമാരെ സഹായിക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരിടുകയാണ് സർക്കാർ.
വിദ്യാർത്ഥികൾക്ക് വേണ്ടി എന്നു പറഞ്ഞ് നടത്തിയ തട്ടിപ്പ്
ഈ കോളേജുകളുടെ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാണ് ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ബിൽ നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞിട്ടുള്ളത്. എന്നാൽ അർഹതയില്ലാത്ത കുട്ടികളുടെ പ്രവേശനം ന്യായമാക്കാൻ വേണ്ടി ആരോഗ്യ മന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് സെക്രട്ടറി ബിജി ഹരീന്ദ്രനാഥും ചേർന്ന് നടത്തിയ കള്ളക്കളിയാണ് സഭയിൽ ഉണ്ടായതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
കുട്ടികൾ അപേക്ഷ നൽകിയത് എങ്ങനെയാണെന്നോ രേഖകൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് കാര്യമാക്കേണ്ടതില്ല എന്നുൾപ്പെടെ ഓർഡിനൻസിൽ എഴുതി ചേർത്തു എന്നിടത്താണ് സർക്കാരിന്റെ വാദങ്ങളുടെ തട്ടിപ്പ് വ്യക്തമാകുന്നത്. കോടതിക്കു മുന്നിൽ ഇത് പകൽപോലെ വ്യക്തമായതോടെ ആണ് ഇന്ന് സർക്കാരിന് നിശിത വിമർശനം നേരിടേണ്ടി വന്നതും. തങ്ങളുടേതല്ലാത്ത പിഴവ് കൊണ്ട് പ്രവേശനം നഷ്ടമാകുന്ന കുട്ടികളുടെ ലിസ്റ്റ് കോംപീറ്റന്റ് അഥോറിറ്റി തയ്യാറാക്കുകയും ഇത് അംഗീകരിക്കാതെ നിയമവകുപ്പിൽ നിന്ന് പുതിയ ശുപാർശ വാങ്ങി എല്ലാ അപേക്ഷകളും അംഗീകരിക്കുകയുമായിരുന്നു. ഈ വർഷത്തേയ്ക്ക് രണ്ട് കോളേജുകളിലേയും പ്രവേശനം സുപ്രീം കോടതി നേരത്തെ തടയുകയും ഇതിനെതിരായി കോളേജുകൾ സമർപ്പിച്ച പുനപരിശോധന ഹർജി തള്ളുകയും ചെയ്്തിരുന്നു. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ സർക്കാർ നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഇന്ന് സർക്കാരിനെ മുൾമുനയിൽ നിർത്തിയ വിധി ഉണ്ടായത്.
പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ മെറിറ്റിനും സുതാര്യതയ്ക്കും വേണ്ടിയും കച്ചവടവൽക്കരണത്തിനെതിരെയും കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളെ മറക്കുന്ന നിയമമാണ് പാസ്സാക്കപ്പെട്ടത്. കോളേജുകൾ നടത്തിയ തട്ടിപ്പുകളും വ്യാജരേഖ ചമയ്ക്കലുമെല്ലാം തെളിവുസഹിതം കണ്ടെത്തിയിട്ടും അതെല്ലാം മറയ്ക്കാൻ കുട്ടികളുടെ ഭാവി എന്ന പേരുപറഞ്ഞ് സർക്കാർ നീക്കം നടത്തി. ഇതിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയും ചെയ്തു.
പല തലങ്ങളിൽ നടന്ന തട്ടിപ്പാണ് അരങ്ങേറിയത്. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ അർഹരായ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന വാദം ഉയർത്തിയാണ് കാര്യങ്ങൾ ശരിയാക്കാൻ സർക്കാർ നീക്കം നടന്നത്. ഓൺലൈനിൽ വേണം അപേക്ഷകൾ സ്വീകരിക്കാൻ എന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിബന്ധന പാലിക്കപ്പെട്ടില്ല. കണ്ണൂർ മെഡിക്കൽ കോളേജ് സൈറ്റ് പോലും തുറന്നിരുന്നില്ല. അപ്പോൾ കമ്മിറ്റി തന്നെ ഇടപെട്ടു സൈറ്റ് തുറപ്പിച്ച് ലിങ്ക് കമ്മിറ്റിയുടെ സൈറ്റിൽ ഇട്ടടുകയും ചെയ്തു. കമ്മിറ്റിയുടെ സൈറ്റിൽ വന്നതുകൊണ്ട് കോളേജിന് ആധികാരികത ഉണ്ടെന്ന നിലയിൽ വിലയിരുത്തലും ഉണ്ടായി. ആദ്യം കമ്മിറ്റി അംഗീകരിച്ച ഫീസ് 4.4 ലക്ഷം രൂപയായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കൂടുതൽ കുട്ടികൾ ഇവിടെ ആകൃഷ്ടരാകുന്നതും വൻ തുകകൾ നൽകി അഡ്മിഷൻ നേടുന്നതും.
ഈ കുട്ടികളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് തങ്ങൾക്ക് ഉള്ളത് എന്ന് സർക്കാർ പറയുമ്പോഴും ഓർഡിനൻസിൽ പറയുന്ന കാര്യങ്ങൾ ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുന്നതാണ്. അഡ്മിഷൻ റദ്ദാക്കിയ കമ്മിറ്റിയുടെ മുൻപിൽ സർക്കാരിന് റിവ്യൂ പെറ്റിഷൻ നൽകാതെയാണ് സർക്കാർ മുന്നോട്ടു നീങ്ങിയത്. അതിനായി മാത്രം ഓർഡിനൻസ് ഇറക്കാതെ കുട്ടികൾ അപേക്ഷ നൽകിയതു എങ്ങിനെയാണ് എന്നോ രേഖകൾ ഹാജരാക്കിയിരുന്നോ എന്നോ കണക്കിലെടുക്കെണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഓൺലൈൻ അപേക്ഷ കൊടുത്തിരുന്നോ, അത് സമയത്ത് നൽകിയോ ആവശ്യമായ രേഖകൾ കൊടുത്തിരുന്നോ എന്നൊന്നും പരിഗണിക്കേണ്ടതില്ല എന്ന് പറയുന്നതിൽ നിന്നുതന്നെ ഈ ഓർഡിൻസിന് പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാകും. ബാക്കി എല്ലാ കോളേജിലും എല്ലാ വിദ്യാർത്ഥികൾക്കും ബാധകമായ നിയമങ്ങൾ ഈ കോളേജിന്റെ കാര്യത്തിൽ മാത്രം പരിഗണിക്കേണ്ടതില്ല എന്ന് വാദിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന ചോദ്യമാണ് ഉയരുന്നത്.
യോഗ്യതയുണ്ടോ എന്നുപോലും നോക്കാതെ തോന്നിയതുപോലെ പ്രവേശനം
കോളേജ് തോന്നിയതുപോലെ പ്രവേശനം നടത്തുന്നു കണ്ടപ്പോൾ അന്നുവരെ ഏതെങ്കിലും പ്രവേശനം നടത്തിയെങ്കിൽ അത് റദ്ദുചെയ്ത് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു സുതാര്യമായി പ്രവേശനം നടത്തണം എന്ന് പ്രവേശന സമിതി സെപ്റ്റംബർ 15ന്് കണ്ണൂർ മെഡിക്കൽ കോളേജിന് നിർദ്ദേശം നൽകി. ഏതൊക്കെ കുട്ടികൾക്കാണ് മാനേജ്മെന്റിന്റെ പിഴകൊണ്ട് അഡ്മിഷൻ ലഭിക്കാതെ പോയത് എന്ന് കണ്ടുപിടിക്കാൻ എൻട്രൻസ് കമ്മീഷണറെക്കൊണ്ട് കോംപീറ്റന്റ് അഥോറിറ്റി ഒരു വെർച്വൽ അലോട്ട്മെന്റ് നടത്തിച്ചു. അപ്പോഴും കുട്ടികൾ എങ്ങിനെ അപേക്ഷിച്ചു, രേഖകൾ സമർപ്പിച്ചിരുന്നോ എന്ന കാര്യങ്ങൾ പരിഗണിച്ചില്ല. എന്നിട്ടാണ് 44 പേരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതിന് പിന്നാലെ നിയമവകുപ്പിനെക്കൊണ്ട് മറ്റൊരു ശുപാർശ സർക്കാർ എഴുതി വാങ്ങി എഴുതിവാങ്ങി. എന്നിട്ട് എല്ലാ അപേക്ഷകളും അംഗീകരിച്ചു. ഇതോടെ തന്നെ മെറിറ്റുള്ള കുട്ടികളെ രക്ഷിക്കുക എന്നതല്ല മറിച്ച് എല്ലാ കുട്ടികളുടേയും പ്രവേശനം സാധുവാക്കി കൊടുക്കുക എന്നതായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമാകുന്നു.
ഈ കേസ് പലപ്രാവശ്യം കോടതികളിലും പ്രവേശന സമിതിയുടെ മുൻപിലും വന്നു. കേരള ഹൈക്കോടതി പല ഘട്ടങ്ങളിലായി ഈ കേസ് പരിഗണിച്ചു സുപ്രീം കോടതിയും നാലുതവണയെങ്കിലും ഈ കേസ് പരിഗണിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ ജൂലൈ 10ന്. മാനുഷിക പരിഗണയുടെ പേരിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. എന്നാൽ അന്നും സർക്കാർ അഭിഭാഷകൻ കുട്ടികളുടെ വാദത്തെ എതിർത്തു. എന്നിട്ട് ഇതിൽ എന്തു മാറ്റമാണ് ഇപ്പോൾ ഉണ്ടായതെന്ന ചോദ്യം ഉയരുമ്പോൾ സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ കൈകോർക്കുകയായിരുന്നു സഭയിൽ.
ക്യാപ്പിറ്റേഷൻ ഫീ വാങ്ങി എന്ന് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയും കോംപീറ്റന്റ് അഥോറിറ്റിയും അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടും സർക്കാർ ഒരു നടപടിയും എടുത്തില്ല. അഡ്മിഷൻ ക്രമീകരിക്കുന്നതിന് മുൻപ് ഇവർക്കെതിരെ നടപടി ഉണ്ടാവണമെന്ന ശുപാർശയും മുങ്ങിപ്പോയി. എന്നാൽ കോളേജ് ക്രമക്കേട് നടത്തിയെന്ന് വാദിച്ചുകൊണ്ടുതന്നെ കോളേജിലെ പ്രവേശനം ക്രമപ്പെടുത്തി നൽകുകയായിരുന്നു സർക്കാർ. അർഹരായ കുട്ടികൾക്ക് പ്രവേശനം ലഭിക്കാതെ പോയത് കോളേജ് അവരുടെ അപേക്ഷകൾ എന്ന മട്ടിൽ വ്യാജ രേഖകൾ സമർപ്പിച്ചതുകൊണ്ടാണെന്ന വാദവും ഉയർന്നു. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ കണ്ടെത്തലായിരുന്നു.
കുട്ടികളുടെ പ്രവേശനം താറുമാറാക്കി, സ്വന്തക്കാരെ തിരുകിക്കയറ്റാൻ വ്യാജരേഖകൾ തയാറാക്കി എന്ന് മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിട്ടുപോലും കോളേജിന്റെ പേരിൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. ഇതെല്ലാം സ്വാശ്രയ മുതലാളിമാരെ രക്ഷിക്കാൻ സർക്കാർ നടത്തിയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ് ദേശീയ തലത്തിൽ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്