കത്തെഴുതിയും പിണറായിയെ ഫോൺ വിളിച്ചതും ഉമ്മൻ ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; പഴി മുഴുവൻ പ്രതിപക്ഷ നേതാവിനും; സ്വാശ്രയ മുതലാളിമാർക്ക് വേണ്ടിയുള്ള നിയമ നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്ന ബെന്നിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ആര്? പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കാനുള്ള എ ഗ്രൂപ്പ് തന്ത്രത്തെ പ്രതിരോധിക്കാൻ ഉറച്ച് ഐ വിഭാഗം; ചെന്നിത്തലയ്ക്ക് പ്രതിരോധം തീർക്കാൻ പാഞ്ഞെത്തി മുരളീധരൻ; ചാണ്ടി ഗ്രൂപ്പിനെതിരെ ഹൈക്കമാണ്ടിന് പരാതിയും നൽകും; കോൺഗ്രസിൽ വീണ്ടും കലഹത്തിന്റെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനെ തുടർന്നുള്ള തർക്കം കോൺഗ്രസിൽ രൂക്ഷമാകുന്നു. നിയമ നിർമ്മാണത്തിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു. കോൺഗ്രസ് കൂടി പിന്തുണച്ച ബില്ലിനെതിരെ ബെന്നി ബെഹന്നാൻ രംഗത്ത് വന്നതാണ് തമ്മിലടി രൂക്ഷമാക്കുന്നത്. രമേശ് ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഈ നിയമ നിർമ്മാണത്തിന് പിന്നിൽ കളിച്ചത് ഉമ്മൻ ചാണ്ടിയാണെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ പരാതി. സത്യം ഇതായിരിക്കെ കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടു പോകാനാണ് നിയമസഭയിൽ ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ഇത് പ്രതിപക്ഷ നേതാവെന്ന നിലയിലായിരുന്നു. ഇതെല്ലാം അറിയാവുന്ന ഉമ്മൻ ചാണ്ടി മൗനം തുടരുമ്പോൾ എ ഗ്രൂപ്പ് ചെന്നിത്തലയെ കടന്നാക്രമിക്കുകയാണ്. ഇതാണ് ഐ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്.
സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ നിയമസഭയിൽ യുഡിഎഫും പിന്തുണച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടിയെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബില്ലിനെ അനുകൂലിച്ചത്. ബില്ലിനെ എതിർത്ത വിടി ബൽറാം പോലും ഇതോടെ നിശബ്ദമായി. ഈ വിഷയത്തിൽ കോൺഗ്രസിലെ തല്ല് രൂക്ഷമാക്കുന്നതാണ് ബെന്നി ബെഹന്നാന്റെ ഇടപെടൽ. ആരോപണം സർക്കാരിനെതിരെയാണെങ്കിലും പൊതു സമൂഹത്തിൽ ചെന്നിത്തലയെ മോശക്കാരനാക്കാനാണ് ബെന്നി ശ്രമിക്കുന്നതെന്നാണ് കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പരാതി. ഈ സാഹചര്യത്തിൽ ബില്ലിലെ വിശദാംശങ്ങൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ ചെന്നിത്തല ധരിപ്പിക്കും. തനിക്കെതിരെ എ വിഭാഗം ബോധപൂർവ്വമായ ഇടപെടൽ നടത്തുന്നുവെന്ന പരാതിയും നൽകും.
കണ്ണൂരിനും കരുണയ്ക്കും വേണ്ടി ഇടപെട്ടത് ഉമ്മൻ ചാണ്ടിയാണ്. വിദ്യാർത്ഥികളെ മുന്നിൽ നിർത്തിയുള്ള സ്വാശ്രയ മാനേജ്മെന്റിന്റെ നീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് കത്തുകൊടുത്തു. മുഖ്യമന്ത്രിയോട് ഫോണിൽ ഈ വിഷയം ഉമ്മൻ ചാണ്ടി സംസാരിക്കുകയും ചെയ്തതായാണ് സൂചന. വിഷയത്തിൽ ലീഗിനും താൽപ്പര്യമുണ്ടായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതൊരു പൊതുവിഷയമായി യുഡിഎഫ് എടുത്തു. അതുകൊണ്ടാണ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചത്. ഇതിൽ ചെന്നിത്തലയുടെ താൽപ്പര്യമില്ല. നിറയുന്നത് ഉമ്മൻ ചാണ്ടിയുടേയും ലീഗിന്റേയും താൽപ്പര്യമാണ്. ഇത് എല്ലാവർക്കും അറിയാം. എന്നിട്ടും ചെന്നിത്തലയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇതിനെ ഗ്രൂപ്പ് ഒറ്റക്കെട്ടായി പ്രതിരോധിക്കും. ചെന്നിത്തലയെ പിന്തുണയ്ക്കാൻ കെ മുരളീധരൻ എത്തിയതും ശ്രദ്ധേയമായണ്. ഐ ഗ്രൂപ്പിലേക്ക് വീണ്ടും മുരളി അടുക്കുന്നതിന്റെ സൂചനയാണ് ഇത്.
മെഡിക്കൽ കോളജ് പ്രവേശനത്തിന് നിയമം പാസാക്കിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ ആരോപണത്തെ കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.മുരളീധരൻ തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഴിമതി നടന്തായി കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിൽ പാസാക്കാനുള്ള തീരുമാനം എല്ലാവരും ചേർന്നു കൈക്കൊണ്ടതാണ്. ഈ വിഷയം കെപിസിസി രാഷ്ട്രീകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് ബെന്നി ബെഹന്നാൻ. ഉമ്മൻ ചാണ്ടി കൂടി ഇടപെട്ടാണ് ബിൽ പാസാക്കാൻ ചർച്ചകൾ നടന്നത്. ഇതിനെ ചെന്നിത്തലയും പിന്തുണച്ചു. അതുകൊണ്ട് തന്നെ ഉത്തരവാദി ചെന്നിത്തല മാത്രമാണ്. ഉമ്മൻ ചാണ്ടിയാണോ അഴിമതി കാട്ടിയതെന്ന് ബെന്നി വ്യക്തമാക്കണം. പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതെല്ലാം-ഐ ഗ്രൂപ്പ് ആരോപിക്കുന്നു.
നേരത്തെ തന്നെ ഈ ബില്ലിനോടുള്ള വിയോജിപ്പ് പ്രകടമാക്കിയിട്ടുള്ള വ്യക്തിയാണ് ബെന്നി ബെഹനാൻ. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷ പിന്തുണയോടെ പാസാക്കിയ ഓർഡിനൻസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഈ ബിൽ ഗവർണറും തള്ളിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബെന്നി ബെഹനാന്റെ ആവശ്യം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി ഉയർത്തിക്കാട്ടുന്ന നേതാവാണ് ബെന്നി. കെപിസിസി അധ്യക്ഷനായ എംഎം ഹസൻ കൂടുമാറി ചെന്നിത്തലയ്ക്കൊപ്പം ചേർന്നിരുന്നു. ഇതോടെയാണ് ഹസനെ മാറ്റി ബെന്ന്ിയെ അധ്യക്ഷനാക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.
കണ്ണൂർ-കരുണ ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ബെന്നി ബെഹനാൻ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. ഈ സാഹചര്യത്തിൽ കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ വളരെ താഴ്ന്ന റാങ്കിലുള്ള വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതും അന്വേഷണ വിധേയമാക്കണം. കണ്ണൂർ, കരുണ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
സോളാറിലും സരിതാ വിവാദത്തിലും കുടുങ്ങിയ ബെന്നിക്ക് മത്സരിക്കാൻ പോലും ഹൈക്കമാണ്ട് സീറ്റ് കൊടുത്തിരുന്നില്ല. ഈ പ്രതിച്ഛായ നഷ്ടം മാറ്റാനാണ് ഇപ്പോഴത്തെ ഇടപെടൽ. ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ബെന്നിയുടെ നീക്കത്തിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് ബെന്നിയുടെ ആരോപണത്തെ വെട്ടി നിരത്താൻ മുരളിയെ തന്നെ ചെന്നിത്തല രംഗത്ത് എത്തിയത്. എ ഗ്രൂപ്പിനെ നേരിടാൻ സുശക്തമായ സംവിധാനം ഐയിൽ ഉണ്ടെന്ന സന്ദേശമാണ് ചെന്നിത്തല ഇതിലൂടെ നൽകുന്നത്. ബില്ലിനെ നിയമസഭയിൽ വിടി ബൽറാം മാത്രമാണ് എതിർത്ത് സംസാരിച്ചത്.
ഇതോടെ വിഷയത്തിൽ സോഷ്യൽ മീഡിയയുടെ കൈയടി ബൽറാമിന് കിട്ടി. ഇതിൽ വേദനിച്ച് റോജി ജോണും ശബരിനാഥും ബൽറാമിനെ പരോക്ഷമായി കുറ്റപ്പെടുത്തിയ പോസ്റ്റുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് വിഷയം ബെന്നിയും ചർച്ചയാക്കുന്നത്.
Stories you may Like
- ആലുവ കൊലപാതകം; അടിയന്തര പ്രമേയ നോട്ടീസ് നൽകി ബെന്നി ബഹനാൻ
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍