Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തുസംഭവിച്ചാലും ഉറക്കം മുടക്കരുതേ; ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽപ്പോലും അൽഷിമേഴ്‌സ് പിടിപെടാം; ഓർമ നശിക്കുന്ന രോഗത്തിന്റെ മൂലകാരണം ഉറക്കക്കുറവ് തന്നെ

എന്തുസംഭവിച്ചാലും ഉറക്കം മുടക്കരുതേ; ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽപ്പോലും അൽഷിമേഴ്‌സ് പിടിപെടാം; ഓർമ നശിക്കുന്ന രോഗത്തിന്റെ മൂലകാരണം ഉറക്കക്കുറവ് തന്നെ

ഉറക്കക്കുറവ് നിങ്ങളെ അൽഷിമേഴ്‌സ് രോഗിയാക്കിയേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. എന്തൊക്കെ സംഭവിച്ചാലും ഒരു ദിവസംപോലും ഉറങ്ങാതിരിക്കരുതെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഒരുദിവസത്തെ ഉറക്കക്കുറവ് പോലും അൽഷിമേഴ്‌സിന് തുടക്കമിടാമെന്നും അവർ പറയുന്നു. രോഗത്തിന് കാരണമായ ബീറ്റ-അമിലോയ്ഡ് പ്രോട്ടീന്റെ ഉദ്പാദനം അഞ്ചുശതമാനം കൂട്ടാൻ ഒരുദിവസത്തെ ഉറക്കമില്ലായ്മ കാരണമാകുമെന്നാണ് 20 പേരിലായി നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്.

ചെറിയതോതിൽ ഓർമക്കുറവുള്ളവരുടെ തലച്ചോറിൽ പ്രായമായവരേക്കാൾ 21 ശതമാനം കൂടുതൽ ബീറ്റ-അമിലോയ്ഡുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അൽഷിമേഴ്‌സ് ബാധിച്ചവരുടെ തലച്ചോറിൽ ഇതിന്റെ അളവ് 43 ശതമാനത്തിലേറെയാണ്. ഒരുദിവസത്തെ ഉറക്കക്കുറവുപോലും ബീറ്റ-അമിലോയ്ഡ് പ്രോട്ടീന്റെ ഉദ്പാദനത്തെ സ്വാധീനിക്കുമെന്നതിനാൽ, ഉറക്കക്കുറവ് അൽഷിമേഴ്‌സ് ബാധിക്കാൻ മതിയായ കാരണമാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

മുമ്പ് എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇക്കാര്യം ്‌സഥിരീകരിച്ചിരുന്നു. ആദ്യമായാണ് ഉറക്കക്കുറവും ബീറ്റ-അമിലോയ്്ഡും തമ്മിലുള്ള ബന്ധം മനുഷ്യരുടെ തലച്ചോറിൽ പരിശോധിച്ച് ഉറപ്പാക്കുന്നത്. ബീറ്റ-അമിലോയ്ഡ് അടിഞ്ഞുകൂടി ഓർമകൾക്ക് വഴിയൊരുക്കുന്ന തലച്ചോറിലെ സന്ദേശങ്ങളെ തടയുന്നതുകൊണ്ടാണ് സ്മൃതിനാശം സംഭവിക്കുന്നതെന്നാണ് കരുതുന്നത്. ഉറക്കക്കുറവിലൂടെ സ്മൃതിനാശം എളുപ്പത്തിൽ സംഭവിക്കാമെന്നും ഗവേഷകർ പറയുന്നു.

എന്നാൽ, ഒരുദിവസത്തെ ഉറക്കക്കുറവ് ബീറ്റ-അമിലോയ്ഡിന്റെ ഉദ്പാദനം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന്റെ അനന്തരഫലങ്ങൾ തൊട്ടുപിറ്റേന്നത്തെ ദിവസത്തേക്കുമാത്രമാണോ അതോ, ദീർഘകാലം നിലനിൽക്കുമോ എന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഉറക്കക്കുറവും ബീറ്റ-അമിലോയ്ഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായത് രോഗത്തിന്റെ മൂലകാരണങ്ങളിലൊന്ന് കണ്ടെത്തുന്നതിന് തുല്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ മേരിലാൻഡ് നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എഹ്‌സൻ ഷോക്രി-കൊജോരി പറഞ്ഞു.

തുടർച്ചയായി ഉറക്കമില്ലാതാകുന്നവർക്ക് അൽഷിമേഴ്‌സ് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈ പഠനം വെൡപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. 22 മുതൽ 72 വയസ്സുവരെയുള്ള പൂർണ ആരോഗ്യവാന്മാരായ 20 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ആദ്യദിവസം രാത്രി പത്തുമുതൽ രാവിലെ ഏഴുവരെ ഉറങ്ങാൻ അനുവദിച്ചശേഷം തലച്ചോർ പരിശോധിച്ചു. പിറ്റേന്ന് ഉറങ്ങാതിരുന്നശേഷവും പരിശോധന ആവർത്തിച്ചു. ബീറ്റ-അമിലോയ്ഡിന്റെ അളവിൽ പ്രകടമായ വ്യത്യാസമാണ് രണ്ടുദിവസവും ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP