നിരവധി തവണ വധശ്രമത്തെ നേരിട്ടു; 18 കിലോമീറ്റർ തുടർച്ചയായി ലോറി പിന്തുടർന്നു; ചെങ്ങറ സമരത്തിന് അടിത്തറ പകർന്നു നൽകി: 19 വർഷം തുടർച്ചയായി ഹാരിസന്റെ തട്ടിപ്പിന് പിന്നാലെ തൂലിക പടവാളാക്കി നീന്തിയ സജിത്ത് പരമേശ്വരന് ബാക്കി ജീവൽ ഭയവും സാമ്പത്തിക ക്ലേശങ്ങളും മാത്രം: കോടതിയിൽ സർക്കാർ തോറ്റു കൊടുത്തതോടെ അവസാനിക്കുന്നത് ഒരു മാധ്യമ പ്രവർത്തകൻ ജീവൻ പണയപ്പെടുത്തി നടത്തിയ പോരാട്ടം
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കേരളമണ്ണിൽ സഹ്യസാനുക്കൾക്കുമേൽ അധിവാസം ഉറപ്പിച്ച ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ മംഗളം ദിനപ്പത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരൻ വാർത്ത എഴുതാൻ തുടങ്ങിയിട്ട് 19 വർഷം കഴിയുന്നു. ഇതുവരെ 1300-ൽ പരം വാർത്തകളും ഒരു പരമ്പരയുമാണ് എഴുതിയത്. വമ്പന്മാർ പോലും തൊടാൻ മടിക്കുന്ന ഹാരിസണിനെ കുറിച്ച് സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ സജിത്ത് നേരിട്ട വെല്ലുവിളികൾ വളരെ വലുതായിരുന്നു. ജീവൻ പോലും കയ്യിൽ പിടിച്ചാണ് സജിത്ത് ഓരോ റിപ്പോർട്ടുകളും തയ്യാറാക്കിയത്. വധിക്കപ്പെടും എന്ന് പല തവണ തോന്നിയിട്ടും ജീവൻ പണയം വെച്ച് സജിത്ത് നടത്തിയ പരിശ്രമങ്ങളാണ് ഒടുവിൽ കുത്തകകൾക്ക് മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞപ്പോൾ പരാജയപ്പെട്ടത്.
കുട്ടിക്കാലത്ത് കണ്ടറിഞ്ഞ ഹാരിസണിനെ കുറിച്ച് കേട്ടപ്പോൾ ഉണ്ടായ കൗതുകമാണ് സജിത്തിനെ വർഷങ്ങൾക്കിപ്പുറം ഈ കുത്തിക കമ്പനിക്ക് പിറകേ സഞ്ചരിക്കാൻ പ്രേരണയായത്. എന്നാൽ ഹാരിസണിന് പിന്നാലെ യാത്ര തുടങ്ങിയ സജിത്തിന് ജീവിതത്തിൽ ഉണ്ടായ ആ രംഗങ്ങളെ കുറിച്ച് ഇപ്പോൾ ഓർക്കാൻ കൂടി വയ്യെന്ന് പറയുന്നു. ജീവനും കയ്യിൽ പിടിച്ച് നടന്ന ദിവസങ്ങൾ. പക്ഷേ അതിന്റെയൊക്കെ പിന്നിൽ ഹാരിസൺ ആയിരുന്നില്ലെന്നും സജിത്ത് പറയുന്നു. അവരിൽ നിന്നും ഭൂമി വാങ്ങിയ വമ്പന്മാരായിരുന്നു ആദ്യം സജിത്തിനെതിരെ രംഗത്തുവന്നത്.
ആദ്യം ടെലിഫോൺ വിളിയും ഭീഷണിയും മാത്രമായിരുന്നു. പേരറിയാവുന്ന ഒരാൾ മിക്ക ദിവസവും വിളിക്കുകുയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്ന് സജിത്ത് പറയുന്നു. സൗമ്യമായി പെരുമാറുന്ന അയാഴുടെ ആ സൗമ്യതയ്ക്ക് പിന്നിൽ അൽപ്പം ഭീഷണി നിലനിന്നിരുന്നു. പക്ഷേ അത് ഭീഷണിയാണെന്ന് പറയാനും സാധിക്കില്ല. അതാണ് സംസാര ശൈലി. സജിത്തിന്റെ വീട്, വീട്ടുകാർ, ഇട്ടിരിക്കുന്ന ഡ്രസ്, എല്ലാം കൃത്യമായി അയാൾ ദിവസവും ഫോണിലൂടെ പറഞ്ഞിരുന്നു. താൻ ഒരു ദൈവവിശ്വാസിയാണെന്നും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കരുതെന്നും ആയാൽ പറഞ്ഞതായും സജിത്ത് ഓർമിക്കുന്നു.
ഇയാൾ ബൈക്കിനെ പിന്തുടർന്നെത്തിയതും ഇപ്പോൾ ഒരു ഞെട്ടലോടെയാണ് സജിത്ത് ഓർമിക്കുന്നത്. സംഭവത്തെ കുറിച്ച് സജിത്ത് പറയുന്നത് ഇങ്ങനെ: ബൈക്കിന് പിന്നാലെ ചാരനിറമുള്ള സുമൊ പിന്തുടർന്നപ്പോൾ എനിക്ക് സംശയമായി. ഒരു പാലത്തിന് സമീപമെത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി. എന്നെ മറികടന്ന് വാഹനം കടന്നുപോയി. എനിക്ക് ഉണ്ടായ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ഞാൻ കരുതി. എന്നാൽ വൈകാതെ മൊബൈൽ ഫോൺ ശബ്ദിച്ചു.....അത് അയാൾ ആയിരുന്നു. ആലപ്പുഴയ്ക്ക് പോകയാണെന്നും സജിത്തിനെ കണ്ടപ്പോൾ പരിചയപ്പെടണമെന്നുണ്ടായിരുന്നുവെന്നും വൈകാതെ പരിചയപ്പെടാമെന്നും അയാൾ പറഞ്ഞു. അതോടെ ഞാൻ മരവിച്ചുപോയി. പിന്നീട് അയാളെ ഞാൻ പരിചയപ്പെട്ടു. ഒരുപാട് കുശലം പറയുകയും ചെയ്തു.
ഒരിക്കൽ 18 കി.മീറ്ററോളം ഒരു ലോറിയും സജിത്തിനെ പിന്തുർന്നു. അന്നൊരു ഞായറാഴ്ച്ചയായിരുന്നു. ഓഫീസിൽ ഞാൻ മാത്രം. പണി കഴിഞ്ഞപ്പോൾ രാത്രി എട്ടര കഴിഞ്ഞു. സാധാരണ ഏഴുമണിക്ക് ഓഫീസ് വിട്ട് ഇറങ്ങുന്നതാണ്. അന്നതിന് കഴിഞ്ഞില്ല. ബൈക്ക് ടി.കെ റോഡിൽ (തിരുവല്ല-കുമ്പഴ റോഡ്) ഇറങ്ങിയപ്പോൾ കരിക്കിനേത്ത് എന്ന ഷോറൂമിന് മുന്നിൽ പഴയ ലോറി കിടക്കുന്നതു കണ്ടു. വാഹനത്തിന്റെ പഴക്കമാണ് എന്നെ ആകർഷിച്ചതെന്ന് പറയാം. ബൈക്ക് മുന്നോട്ടെടുത്തപ്പോൾ പിന്നിൽ ലോറി സ്റ്റാർട്ട് ചെയ്യുന്നതു കേട്ടു. അര കി.മീറ്റർ ഓടിക്കാണും . ബൈക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി. അവിടെ സിഗ്നൽ ലൈറ്റുണ്ട്. ഞാൻ ബൈക്ക് അവിടെ നിർത്തി. പിന്നിലെ ലോറിയും എത്തി ബ്രേക്ക് ചെയ്തു. സിഗ്നൽ കാത്ത് രണ്ട് സെക്കന്റ് നിന്നപ്പോഴാണ് എട്ടുമണി വരെ മാത്രമെ സിഗ്നൽ ലൈറ്റ് ഉള്ളൂവെന്ന കാര്യം ഓർത്തത്. ഇതിനിടെ ലോറി ഹോറൻ മുഴക്കി. ഞാൻ പെട്ടന്ന് ബൈക്ക് മുന്നോട്ടെടുത്തു. നൂറ് മീറ്റർ കഴിഞ്ഞപ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു. ബൈക്ക് റോഡിന്റെ ഓരം ചേർത്ത് നിർത്തി. എന്നെ മറികടന്ന ലോറിയുടെ വേഗത പെട്ടന്ന് കുറഞ്ഞു. അതിനുള്ളിൽ നിന്നും ഒരാൾ ഗൗരവ ഭാഗത്തിൽ എന്നെ നോക്കുന്നത് കാണാമായിരുന്നു. സിഗ്നൽ ലൈറ്റിന് സമീപം ബൈക്ക് നിർത്തിയതിനാലാവും ആ രോക്ഷപ്രകടനമെന്ന് ഞാൻ തെറ്റി ധരിച്ചു. ലോറി കൺമുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഫോൺ സംഭാഷണം മതിയാക്കി ബൈക്ക് മുന്നോട്ടെടുത്തു. ഉദ്ദേശം അര കി.മീറ്റർ പിന്നിട്ടുകാണും ഒരു ലോറി സൈഡിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ബൈക്ക് അതിനെ മറികടന്നതും വാഹനം ഇരമ്പിയെത്തിയതും പെട്ടന്നായിരുന്നു. ഇടിച്ചു ഇടിച്ചില്ല എന്ന സ്ഥിതിയായപ്പോൾ റോഡിന്റെ ഓരത്തുള്ള വൈദ്യുതി പോസ്റ്റിന് പിന്നിൽ ഞാൻ ബൈക്ക് ഒതുക്കി നിർത്തി. കേവലം 15 സെ.മി വ്യത്യാസത്തിൽ ലോറി എന്നെ ഇടിക്കാതെ മറികടന്നു. അറിയാതെ ഞാൻ നെഞ്ചിൽ കൈവച്ചുപോയി.
വഴിവിളക്കുകൾ കത്തുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവാണ്. മുന്നിൽ പോസ്റ്റ് കണ്ടതുകൊണ്ടാവാം അവരെന്നെ ഇടിച്ചുതെറിപ്പിക്കാഞ്ഞതെന്ന് ഞാൻ ഓർത്തു. വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു. രണ്ടു കി.മീറ്റർ ഭാഗം കുഴപ്പമില്ലാതെ കടന്നുപോയി. ചുരളിക്കോട് എന്ന സ്ഥലത്തെത്തിയതും റോഡിന്റെ ഓരത്തുനിന്നും ഇരമ്പൽ കേട്ടതും പെട്ടന്നായിരുന്നു. ഇരുളിന്റെ മറവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ വെളിച്ചം സൈഡ് മിററിൽ പതിച്ച് എന്റെ കണ്ണിൽ തട്ടി. ഒരു സ്പ്ലെണ്ടർ ബൈക്കിന് പരമാവധി എത്ര കി.മീറ്റർ സ്പീഡിൽ ഓടാൻ കഴിയുമെന്ന കാര്യം ഓർക്കുക. ലോറി തൊട്ടുപിറകിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മുന്നിൽ ഏകദേശം 150 മീറ്റർ ഭാഗത്ത് വയലാണ്. അതുകഴിഞ്ഞാൽ വാര്യാപുരം കയറ്റം. ദൈവം ഏന്റെ കൂടെ ഉണ്ടായിരുന്നു. ഇറക്കമിറങ്ങി അമിതവേഗതയിൽ ഒരു പാസ്റ്റ് പാസഞ്ചർ വരുന്നത് ഞാൻ കണ്ടു. ഇതോടെ ലോറിയുടെ വേഗത കുറഞ്ഞു. കയറ്റത്തിന് മുമ്പ് ഇടതു ഭാഗത്തേക്ക് ഒരു ചെറിയ റോഡുണ്ട്. അത് എവിടേക്കുള്ള വഴിയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ബൈക്ക് ആ റോഡിലേക്ക് തിരിച്ചു. ലോറിക്ക് എത്താൻ കഴിയാത്തതിനാൽ അവർ നേരെ ഓടിച്ചുപോയി.
കുറഞ്ഞത് പത്തുമിനിറ്റ് ഞാൻ അവിടെ നിന്നു. ഇതിനിടെ വീട്ടിൽ നിന്നും ഫോണും എത്തി. താമസിക്കും എന്ന് പറഞ്ഞശേഷം ബൈക്കിൽ കയറി. വാര്യാപുരത്ത് കയറ്റത്തോടൊപ്പം രണ്ട് വളവുണ്ട്. രണ്ടാമത്തെ വളവ് പിന്നിട്ടപ്പോൾ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറി കാണായി. ബൈക്കിനോടൊപ്പം ഒരു മത്സരത്തിന് തയ്യാറായി നിൽക്കുകയായിരുന്നു അവരെന്ന് തോന്നും. ഞാനും ലോറിയും തമ്മിൽ കഷ്ടിച്ച് അഞ്ചുമീറ്റർ മാത്രം അകലം. പെട്ടന്ന് വാര്യാപുരം ജംഗ്ഷനിലൂടെ മുകളിലേക്ക് കിടക്കുന്ന റോഡിലേക്ക് ഞാൻ ബൈക്ക് പായിച്ചു. അവിടെ കുറച്ച് ഓട്ടോറിക്ഷകൾ കിടന്നിരുന്നു. ബൈക്കിന് പിന്നാലെ അമിത വേഗതയിൽ ലോറി പാഞ്ഞുവരുന്നത് കണ്ടപ്പോൾ എന്തൊ പന്തികേടുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർക്ക് വ്യക്തമായി. ജംഗ്ഷനിലെ തിരക്ക് കണ്ടതോടെയാവാം അവർ ലോറി നിർത്താതെ നേരെ പോയി. എന്റെ മരണപ്പാച്ചിൽ കണ്ട ഓട്ടോ ഡ്രൈവർമാർ കാരണം തേടി. കാര്യം അറിഞ്ഞപ്പോൾ അവർ സജീവമായി. എന്റെ ഫോൺ നമ്പർ അവർ വാങ്ങി. സഹായത്തിന് കൂടെ വരാമെന്ന് പറഞ്ഞപ്പോൾ സാധാരണക്കാരായ അവരുടെ വലിയ മനസിനുമുന്നിൽ ഞാൻ തൊഴുത് നിന്നുപോയി.
ഉദ്ദേശം പത്തുമിനിറ്റ് കഴിഞ്ഞാണ് യാത്ര തുടർന്നത്. രണ്ടര കി.മീറ്റർ ഭാഗത്ത് കുഴപ്പം ഒന്നും ഉണ്ടായില്ല. എന്നാൽ ഇലന്തർ അടുക്കുന്നതിന് മുമ്പ് ചെറിയ ഒരു വളവുണ്ട്. വളവിലേക്ക് മറ്റൊരു റോഡ് വന്നുചേരുന്നുണ്ട്. ഈ റോഡിലേക്ക് ലോറി കയറ്റി ഇട്ടശേഷം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ. ഞാൻ വളവു തിരിഞ്ഞതും പിന്നാലെ ലോറി എത്തിയതും ഒന്നിച്ചായിരുന്നു. ഇവിടെയും ദൈവം എന്റെ രക്ഷക്കെത്തി. മുന്നിൽ ഓടിയിരുന്ന കാറിനെ ഞാൻ മറികടന്നു. ഒപ്പം വേഗത കുറച്ച് കാറിന് അൽപ്പം മുന്നിലായി യാത്ര തുടർന്നു. ഇലന്തൂർ ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് ഞാൻ ബൈക്ക് കയറ്റി. ഇന്ധനം നിറച്ചശേഷം ഞാൻ ആറന്മുള എസ്ഐയെ വിളിച്ച് വിവരം ധരിപ്പിച്ചു. ലോറിയുടെ നമ്പറാണ് അവർ ആദ്യം തിരക്കിയത്. മരണപ്പാച്ചിലിനിടെ നമ്പർ നോക്കാൻ എവിടെ സമയം. കോഴഞ്ചേരി ടൗണിൽ തങ്ങൾ പെട്രോളിങ് നടത്തുകയാണെന്നും ലോറി എത്തിയാൾ പിടിക്കാമെന്നുമായിരുന്നു എസ്ഐയുടെ മറുപടി.
പത്തനംതിട്ട മുതൽ ഇലന്തൂർ വരെ കേവലം 7 കി.മീറ്റർ മാത്രം . ഇത്രയും ദൂരം എത്താൻ എടുത്തത് മുക്കാൽ മണികൂറോളം സമയം. പെട്രോൾ പമ്പ് വിട്ട് ഞാൻ യാത്ര തുടർന്നു. പൂക്കോട് എന്ന സ്ഥലം പിന്നിട്ട് കയറ്റം കയറി തുടങ്ങി. ഇതാ സൈഡിൽ ഭീകര രൂപം പോലെ ലോറി കിടക്കുന്നു. കയറ്റത്തിൽ ഞാനായിരുന്നു മിടുക്കൻ ലോറിയെ നൂറു മീറ്ററോളം പിന്നിലാക്കി ബൈക്ക് മുന്നോട്ടുപാഞ്ഞു. എതിരെ ഒരു കെ.എസ്.ആർ.ടി.സി ബസുകൂടി എത്തിയതോടെ ബൈക്ക് ബഹുദൂരം മുന്നിലെത്തി. നെല്ലിക്കാലാ ജംഗ്ഷനിലെത്തിയപ്പോൾ പ്രധാന റോഡ് വിട്ട് ഞാൻ വലത്തേക്ക് തിരിഞ്ഞു. രണ്ടര കി.മീറ്റർ യാത്രചെയ്ത് വട്ടക്കാവുങ്കൽ എന്ന സ്ഥലത്തെത്തി കോഴഞ്ചേരിക്ക് യാത്ര തുടർന്നു. ഒമ്പതര കഴിഞ്ഞപ്പോൾ കോഴഞ്ചേരി ടൗണിലെത്തി. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പൊലീസ് ജീപ്പ് കിടന്നിരുന്നു. പൊലീസിനോട് കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നുവെന്നും ഇതുവഴി സംശയാസ്പദമായ രീതിയിൽ വാഹനങ്ങൾ ഒന്നും വന്നില്ലെന്നുമായിരുന്നു മറുപടി. ഇത് കേട്ടതോടെ ധൈര്യമായി. പമ്പാ നദിക്ക് കുറുകെയുള്ള കോഴഞ്ചേരിപാലത്തിലേക്ക് ബൈക്ക് കയറി. പാലം പിന്നിട്ടപ്പോൾ ഞെട്ടിപ്പോയി.
ഇതാ ലോറി വീണ്ടും റോഡ് സൈഡിൽ. അടുത്ത ഒന്നര കി.മീറ്റർ ഒരു ചെയ്സിങ് തന്നെയായിരുന്നു. എന്റെ മുന്നിൽ ജീവിതം അവസാനിക്കുന്നതായി തോന്നിപ്പോയി. മുന്നിൽ മിന്നാമിനുങ്ങിന്റെ പ്രകാശത്തിൽ എതോ ഒരു വാഹനം നീങ്ങുന്നതായി തോന്നി. എങ്ങനെയെങ്കിലും അതിനെ മറികടക്കണമെന്നു കരുതി ഞാൻ ബൈക്ക് പായിച്ചു. മൂന്നാമതും ദൈവത്തിന്റെ കാരുണ്യം ഞാൻ കണ്ടറിഞ്ഞു. കേടായ ഒരു ഓട്ടോറിക്ഷയെ വലിച്ചുകൊണ്ടുപോവുകയാണ് മറ്റൊരു ഓട്ടോ. ഞാൻ അതിന് മുന്നിൽ കയറി സൈഡ് ചേർത്ത് ബൈക്ക് വേഗത കുറച്ച് ഓടിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവർ കാരണം ചോദിച്ചപ്പോൾ 'എന്നെ കൊല്ലാൻ ലോറിയിൽ ഗുണ്ടകൾ വരുന്നു' എന്ന് പറഞ്ഞൊപ്പിച്ചു. 'വണ്ടി നിർത്തടാ....ഞങ്ങടെ നാട്ടിൽ ഏത് ഗുണ്ടയാടാ വിളയാടാൻ' എന്നുപറഞ്ഞുകൊണ്ട് ഓട്ടോ റിക്ഷക്കാർ ശബ്ദമുണ്ടാക്കി.
രംഗം പന്തിയല്ലെന്ന് കണ്ട് ലോറിയുമായി ഗുണ്ടകൾ കടന്നു. എന്റെ ഗ്രാമത്തിലേക്ക് തിരിയുന്ന ഒരു ഇടവഴിയിലൂടെ ഞാൻ ബൈക്ക് ഓടിച്ചു. വീണ്ടും പ്രധാന റോഡിൽ എത്തുന്നതിന് മുമ്പ് ബൈക്ക് നിർത്തി ഞാൻ പരിസരം വീക്ഷിച്ചു. ഒരു വിധത്തിൽ രാത്രി പത്തരയോടെ വീട്ടിലെത്തി. ഇന്നും മനസിൽ ഒരു തീപന്തം പോലെ ആ യാത്ര ജ്വലിക്കുകയാണ്.
ചെങ്ങറ സമരത്തിന് അടിത്തറ പകർന്നു നൽകിയതും സജിത്താണ്. സാധുജന വിമോചന സംയുക്ത സമരവേദിയുടെ നേതാവ് ളാഹ ഗോപാലനായിരുന്നു അതിന്റെ അമരക്കാരൻ. ഹാരിസൺ വാർത്തകൾ മംഗളം പ്രസിദ്ധീകരിച്ചപ്പോൾ അവർ രേഖകൾ തേടി എത്തി. ചെങ്ങറ തോട്ടം പാട്ടഭൂമിയാണെന്ന സജിത്തിന്റെ റിപ്പോർട്ടാണ് സമരത്തിലേക്ക് നയിച്ചത്. പിന്നീട് അത് വലിയ സമരമായി മാറുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്