ഒരാൾക്ക് പകരം നാല് ഡോക്ടർമാരെ നിയമിച്ചിട്ടും വൈകുന്നേരും വരെ ഒപി തുറക്കാൻ ഡോക്ടർമാർക്ക് മടി; സ്വകാര്യ കുത്തകകൾ കൈവശമാക്കിയ ആരോഗ്യ മേഖലയെ ശുദ്ധീകരിക്കാൻ ഇറങ്ങിയ ഇടത് സർക്കാരിനോട് സഹകരിക്കാതെ മിന്നൽ പണിമുടക്ക് തുടങ്ങി ഡോക്ടർമാർ; വലയുന്നത് രോഗികൾ; പാവങ്ങളുടെ ജീവൻ കൈയിൽ വച്ച് മരണകളിക്കിറങ്ങിയ സർക്കാർ ഡോക്ടർമാരെ പാഠം പഠിപ്പിക്കണം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി. രോഗികൾ വലയുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. സ്വകാര്യ കുത്തകകളിൽ നിന്ന് പൊതുജനരാഗ്യത്തെ രക്ഷിക്കാനുള്ള സർക്കാർ നടപടിയാണ് ഡോക്ടർമാർക്ക് പിടിക്കാത്തത്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.
സമരം അറിയാതെ വെളുപ്പിനെ മുതൽ പലവിധ അസുഖങ്ങളാൽ ദൂര സ്ഥലങ്ങളിൽ നിന്നു പോലുമെത്തിയ രോഗികൾ ആശുപത്രികളിൽ കാത്തിരിക്കുകയാണ്. വലിയ ദുരിതമാണ് ഡോക്ടർമാരുടെ മിന്നൽ സമരം രോഗികൾക്ക് സമ്മാനിച്ചത്. നിലവിൽ ഒരു മണി വരെയുള്ള ഒപി സമയം സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി 6 മണിവരെ ദീർഘിപ്പിച്ചതാണ് ഡോക്ടർമാരെ ചൊടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സമരം നടത്താൻ മുൻകൈയെടുത്ത ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ജോലികളും നിർത്തിവെച്ച് സമരം തുടങ്ങിയത്. ഒപി സമയം കൂട്ടിയതും പുതിയ നിയമനങ്ങൾ നടത്താത്തതുമാണ് സമരകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി ഒപി ബഹിഷ്കരണമാണ് സമരത്തിന്റെ ആദ്യഘട്ടം. ഡോക്ടർമാരുടെ സമര സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എൻആർഎച്ച്എം ഡോക്ടർമാരെ നിയോഗിച്ച് സമരത്തെ നേരിടാനാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്.
വൈകുന്നേരം ആറുവരെ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കുമരംപത്തൂരിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഇത് ന്യായമായ സർക്കാർ നടപടിയായിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് ആർദ്രം മിഷൻ. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങൾക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി, രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയായി മാറി. ഇതിന് വേണ്ടി ഓരോ കേന്ദ്രത്തിലും 3 ഡോക്ടർമാരെയാണ് നിയമിച്ചത്. ഒരു പരാതിയും കൂടാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്. എന്നാൽ പാലക്കാട് കുമരംപത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 4 ഡോക്ടർമാർ ഉണ്ടായിട്ടും വൈകുംന്നേരം വരെ ഒ.പി. നടത്താൻ അവർ തയ്യാറാകുന്നില്ല. ഇതായിരുന്നു നടപടിക്ക് കാരണം.
3 ഡോക്ടർമാർ, 4 സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയ എല്ലാവരുടേയും പ്രവൃത്തിസമയവും ഉത്തരവാദിത്വവും നിർവചിച്ചുകൊണ്ടുള്ള ഗൈഡ്ലൈൻ ഇറക്കിയിട്ടുണ്ട്. അതനുസരിച്ച് ആശുപത്രിക്കകത്തും പുറത്തും ചെയ്യേണ്ടുന്ന സേവനങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്യാൻ തയ്യാറാകുന്നവരാണ് മഹാഭൂരിപക്ഷം ജീവനക്കാർ. പുതിയ സംവിധാനം നിലവിൽ വന്നപ്പോൾ പ്രവൃത്തി സമയത്തിലോ ജോലിയിലോ അധികഭാരമാകുന്നതായി പറയാൻ കഴിയില്ല. ഉച്ചവരെ ഒരു ഡോക്ടർമാർ മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് 3 ഡോക്ടർമാരെ നൽകിക്കൊണ്ട് ഒ.പി. സമയം വൈകുന്നേരം വരെയാക്കിയത്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പേര് പറഞ്ഞ് ചിലർ ശ്രമിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങൾ ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ സംഘടന സമരവുമായെത്തിയത്.
കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു പ്രശ്നവുമില്ലാതെ വൈകുന്നേരം വരെ ഒ.പി. നടത്തുമ്പോൾ കുമരംപത്തൂർ കേന്ദ്രം മാത്രം മാറി നിൽക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഈ കേന്ദ്രം മാത്രം മാറിനിൽക്കുന്നതിനെ ഒരു വെല്ലുവിളിയായാണ് സർക്കാർ കാണുന്നത്. ഒരു നാട്ടിലെ ജനങ്ങൾക്ക് മികച്ച ചികിത്സ നൽകാനുള്ള അവസരമാണ് ഇവർ ഇല്ലാതാക്കുന്നത്. ആർദ്രം പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ തകർക്കാനുള്ള ചിലരുടെ ശ്രമമാണ് ഡോക്ടർമാർ നടത്തുന്നതെന്നാണ് സർക്കാർ നിലപാട്. ഏതായാലും അനിശ്ചിതകാല സമരത്തിലൂടെ ഡോക്ടർമാർ വെല്ലുവിളിക്കുന്നത് അസുഖ ബാധിതരെയാണ്. വീട്ടിൽ രാപകൽ പ്രാക്ടീസ് ചെയ്യുന്നവർക്ക് സർക്കാർ ആശുപത്രിയിൽ അതിന് കഴിയില്ലെന്ന് വ്യക്തമാക്കുന്ന സമരം. ഇതോടെ വീണ്ടും രോഗികൾ സ്വകാര്യ ആശുപത്രികളിലേക്ക് നീങ്ങും. അവിടെ കൊള്ള ലാഭവും.
അതിനിടെ താൽക്കാലിക നിയമനങ്ങൾ കൊണ്ട് ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സേവനങ്ങൾ നൽകാനാവില്ല എന്ന യാഥാർത്ഥ്യം ഈ പദ്ധതിയുടെ തുടക്കം മുതലേ അധികാരികളെ ബോധ്യപ്പെടുത്തുവാൻ കെ.ജി എം ഒ.എ ശ്രമിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരും പറയുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് യാതൊരു മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ആവശ്യത്തിന് സ്റ്റാഫും ഇല്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രഖ്യാപിക്കപ്പടുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ വെറും ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നാണ് ഇവരുടെ നിലപാട്. ഒരുപാട് ചുമതലകൾ നിർവ്വഹിക്കേണ്ട ഡോക്ടർമാർ ഒ.പി മാത്രം നോക്കിയാൽ മതി എന്ന തരത്തിൽ പ്രചാരണം നടത്തി പൊതുജനാരോഗ്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയമാണ് സർക്കാരിന്റേതെന്ന വിചിത്ര ന്യായവും കെജിഎംഒഎ ഉയർത്തുന്നു.
ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം നൽകാനാവശ്യമായ ഭൗതിക മാനവ വിഭവശേഷി ഉറപ്പ് വരുത്തിയാകണം ആർദ്രം പോലുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടത്. ആവശ്യത്തിന് ഡോക്ടർമാരെ സ്ഥിരമായി നിയമിക്കാതെ ഒ.പി സമയം ദീർഘിപ്പിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിക്ക് കൂട്ട് നിൽക്കാനാവില്ല എന്നതാണ് കെ.ജി.എം.ഒ യുടെ നിലപാട്. ഇതും തീർത്തും വിചിത്രം. ഇന്ന് മുതൽ സ്വകാര്യ പ്രാക്ടീസും ഉണ്ടാകില്ലെന്ന് സംഘടന പറയുന്നു. എന്നാൽ വീട്ടിലെത്തുന്ന രോഗികളെ കാശ് വാങ്ങി ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇന്ന് രാവിലേയും പല ഡോക്ടർമാരും പരിശോധിച്ചു. കാശ് കൊടുക്കാനില്ലാത്ത പാവങ്ങളെ മാത്രമേ അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ സമരം വലയ്ക്കൂവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഡോക്ടർ സമരത്തെ സർക്കാരും കർശനമായി നേരിടും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍