സ്വത്ത് തട്ടിയെടുത്തെന്ന് കാട്ടി സഹോദരങ്ങൾക്കെതിരെ നൽകിയത് വ്യാജ പരാതി; എഫ് ഐ ആർ എടുപ്പിച്ചത് പൊലീസിലെ ഉന്നതനെ സ്വാധീനിച്ച്; സൗദി വ്യവസായിയായ വർഗ്ഗീസ് മൂലന്റെ പരാതിയിന്മേലുള്ള നടപടികൾ ഹൈക്കോടതി മരവിപ്പിച്ചു; എല്ലാം അങ്കമാലിക്കാർക്ക് അറിയാമെന്ന വിശദീകരണവുമായി ശതകോടീശ്വരനെതിരെ നിയമപോരാട്ടത്തിന് ബന്ധുക്കളും; മൂലൻ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ വാദപ്രതിവാദങ്ങൾ തുടരുന്നു
ആർ പീയൂഷ്
കൊച്ചി: സഹോദരങ്ങൾ സ്വത്ത് തട്ടിയെടുത്തു എന്ന് കാട്ടി മൂലൻസ് ഗ്രൂപ്പ് ഡയറക്ടർ വർഗ്ഗീസ് സെബാസ്റ്റ്യൻ അങ്കമാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേലുള്ള നടപടി ക്രമങ്ങൾ ഹൈക്കോടതി മരവിപ്പിച്ചു. കോടികണക്കിന് രൂപയുടെ സ്വത്ത് സഹോദരങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി വ്യാജമാണ് എന്ന് തെളിവുകൾ സഹിതം സഹോദരങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി സ്റ്റേ വാങ്ങുകയായിരുന്നു. വർഗ്ഗീസ് സെബാസ്റ്റ്യൻ എന്ന വർഗ്ഗീസ് മൂലൻ പരാതിയിൽ പറഞ്ഞിരിക്കുന്നതൊക്കെയും വ്യാജമാണ്.
പിതാവിനെ തെറ്റിദ്ധരിപ്പിച്ചും ചതിച്ചും ഇയാൾ തന്നെയാണ് സ്വത്ത് തട്ടിയെടുത്തത് എന്നുമാണ് സഹോദരങ്ങൾ പറയുന്നത്. ഹൈക്കോടതി വിധി വാങ്ങിയ ശേഷം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് സഹോദരങ്ങൾ ഉൾപ്പെടെയുള്ള മറ്റു ബന്ധുക്കൾ. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ് ഡയറക്ടർ വർഗീസ് സെബാസ്റ്റ്യൻ എന്ന മൂലൻ മരിച്ചു പോയ പിതാവിന്റെ ഒത്താശയോടെ സഹോദരങ്ങൾ 80 കോടിയോളം രൂപയുടെ സ്വത്ത് കബളിപ്പിച്ചെടുത്തു എന്ന് കാട്ടി അങ്കമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.
1981 മുതൽ വിദേശത്ത് ജോലി ചെയ്തിരുന്ന പരാതിക്കാരൻ പിതാവിന്റെ പേരിൽ നാട്ടിലേക്ക് അയച്ചു നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും, ബിസിനസിൽ ഒപ്പം ചേർന്ന സഹോദരങ്ങൾ കബളിപ്പിച്ചും കോടികൾ തട്ടിയെടുത്തെന്നാണ് ആരോപണം. 1985 ൽ സൗദിയിലെ അൽകോബാറിൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചാണ് ഗ്രൂപ്പ് ബിസിനസ് രംഗത്തേക്ക് കടന്നത്. സഹോദരങ്ങളായ ജോസ്, സാജു, ജോയ് എന്നിവരെ പലകാലയളവിലായി ബിസിനസിൽ ഒപ്പം ചേർത്തു. 1987 ൽ ഗ്രൂപ്പ് കയറ്റുമതിയും തുടങ്ങി. നാട്ടിൽ ഇതിന്റെ ചുമതലയും സഹോദരങ്ങളെ ഏൽപ്പിച്ചു. ഇതിനിടെ, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ കയറ്റി അയച്ചത് മൂലം സൗദിയിൽ കേസും ഉണ്ടായി.
സഹോദരങ്ങൾക്ക് ബിസിനസ് നടത്തണമെന്നുള്ള പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഭാഗം വെക്കാനായി പിതാവ് ദേവസ്സിയുടെ പേരിൽ മുക്ത്യാർ എഴുതി നൽകിയത്. എന്നാൽ പിതാവിനെ ഭീഷണിപ്പെടുത്തി മുക്ത്യാർ ഉപയോഗിച്ച് സ്വത്തുക്കൾ സഹോദരങ്ങൾ എഴുതി വാങ്ങിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പിതാവിന് ഒപ്പിട്ടു നൽകിയ ബ്ലാങ്ക് പേപ്പറുകളും തട്ടിപ്പിന് ഉപയോഗപ്പെടുത്തി. ,മൂലൻസ് എക്സിം ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്നും സഹോദരങ്ങൾ ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 468, 471, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പൊലീസ് പ്രഥമവിവര റിപ്പോർട്ട് അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സഹോദരങ്ങൾ പറയുന്നത്. സത്യമെന്താണെന്ന് അങ്കമാലിയിലെ നാട്ടുകാർക്ക് അറിയാമെന്നും കൊച്ചി സിറ്റിപൊലീസിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് പരാതിയിന്മേൽ എഫ്.ഐ.ആർ ഇട്ട് കേസെടുത്തതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ പരാതിയിൽ പറയുന്നത് പ്രകാരം മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാൻ ഇയാളല്ലെന്നും പറയുന്നു. ഇത് സംബന്ധിച്ച രേഖകൾ മറുനാടൻ മലയാളിക്ക് കൈമാറിയിട്ടുണ്ട്. മരിച്ചുപോയ ഇവരുടെ പിതാവ് ദേവസ്സിയാണ് ചെയർമാൻ സ്ഥാനത്തുള്ളത്. ബാക്കിയുള്ള നാലുപേർ ഡയറക്ടേഴ്സുമാണ് എന്ന് ഉടമ്പടിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ് ഡയറക്ടറായ വർഗ്ഗീസ് മൂലനെന്ന വർഗീസ് സെബാസ്റ്റ്യൻ ശതകോടികളുടെ ആസ്തിയുള്ള മലയാളി വ്യവസായിയാണ്. അൽ-സലേഹ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ മാനേജരായിട്ടായിരുന്നു വർഗ്ഗീസിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. 1986ൽ സുഗന്ധവ്യജ്ഞന കയറ്റുമതിയുടെ സാധ്യത തേടി കച്ചവടത്തിലേക്ക് ഇറങ്ങി. പലവ്യജ്ഞനകച്ചവടത്തിന്റെ സാധ്യതയും സൗദിൽ കണ്ടെത്തി. അങ്ങനെ കച്ചവടക്കാരനായ വർഗ്ഗീസ് 1987ൽ അച്ചാറു കമ്പനിക്ക് തുടക്കമിട്ടു. വിജ്. ജയ്, റോമ, പിന്നെ മൂലൻസും ഇതെല്ലാം വമ്പൻ ഹിറ്റായി മാറി. ഗൾഫിലെ ഭക്ഷ്യ വിതരണക്കാരിൽ ഒന്നാമനായതോടെ വർഗ്ഗീസ് തന്റെ വ്യവസായ മേഖലയും വിപൂലികരിച്ചു. എൺപതുകളിൽ ഗൾഫ് രാജ്യങ്ങളിൽ പാക്കിസ്ഥാനിൽ നിന്നെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കായിരുന്നു പ്രിയം കൂടുതൽ.
മലയാളികൾ പോലും പാക്കിസ്ഥാൻ വസ്തുക്കൾക്ക് പിന്നാലെയായിരുന്നു. മാധ്യമ രംഗത്തെ പ്രവർത്തന മികവുമായെത്തിയ മൂലൻ വമ്പൻ പരസ്യങ്ങളിലൂടെ വിപണി കൈയടക്കി. മതപരമായ പ്രത്യേകതകൾ പോലും മനസ്സിലാക്കി വിപണയിൽ ഇടെൽ നടത്തി. അങ്ങനെ ഇന്ത്യാക്കാർക്കും അറബികൾക്കും മസാലയും കറി പൗഡറും പ്രിയപ്പെട്ടതായി. തൊണ്ണൂറുകളുടെ മധ്യത്തോടെ മൂലൻസ് അന്താരാഷ്ട്ര ബ്രാൻഡായി മാറി. ഇതിനിടയിലാണ് സ്വത്ത് തർക്കം രൂക്ഷമാകുന്നത്.
സ്വത്ത് ഭാഗം വെക്കുന്നത് സംബന്ധിച്ച് ഒരു കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ ജഡ്ജിയും പൊലീസുദ്യോഗസ്ഥരും വികാരികളും വരെയുണ്ട്. പല വട്ടവും സ്വത്ത് ഭാഗം ചെയ്യുമ്പോളും ഇടം കോലിടുന്നത് വർഗ്ഗീസ് തന്നെയാണെന്ന് ഇവർ പറയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍