അക്ഷയതൃതീയ സ്വർണക്കച്ചവടം ശിവറാമെന്ന തമിഴന്റെ ചാണക്യ ബുദ്ധി; കച്ചവടതന്ത്രത്തിന്റെ ഉപജ്ഞാതാവായത് ആലുക്കാസ് ജോസ്; ദാനധർമങ്ങളുടെ നാൾ പൊന്നിന്റെ വ്യാപാരനാളായത് എങ്ങനെ?
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: അക്ഷയതൃതീയ ശിവറാം എന്ന തമിഴന്റെ ചാണക്യ ബുദ്ധിയാണ്. ചാണക്യതന്ത്രം പ്രയോഗിച്ചത് ആലൂക്കാസ് ജോസിന്റെ തലയിൽ. ജോസിന്റെ തലയിൽ കച്ചവടത്തിന്റെ താന്ത്രിക കുബുദ്ധി പ്രയോഗിച്ചത് തൃശൂരിലെ ബ്രാഹ്മണനായ ഒരു കൊമേഴ്സ് പ്രൊഫസ്സർ. മാധ്യമങ്ങളിൽ വേരുറപ്പിച്ചത് ആലൂക്കാസ് ജോസിന്റെ അന്നത്തെ വിശ്വസ്തനും മാധ്യമങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്ന ഒരു ഇടതുപക്ഷ എഞ്ചിനീയർ.
സ്വർണ്ണത്തിന്റെ കേരള വിപണി ത്വരിതപ്പെടുത്താൻ അക്ഷയതൃതീയ ബുദ്ധിയുമായി 2002-ൽ ആദ്യമായി തൃശൂരിൽ വന്നത് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കെ. ശിവറാമാണ്. ശിവറാം നേരെ പോയത് ജോസ് ആലൂക്കാസിന്റെ അടുത്തേയ്ക്ക്. എന്നാൽ അക്ഷയതൃതീയയെ സ്വർണ്ണവുമായി ബന്ധപ്പെടുത്താൻ ഒരു വഴിയും കാണാതെ കച്ചവടതന്ത്രം പ്രതിസന്ധിയിലായി.
ഈ സാഹചര്യത്തിലാണ് കച്ചവടത്തിന്റെ താന്ത്രിക കുബുദ്ധിയുമായി ജോസിനെ സഹായിക്കാൻ തൃശൂരിലെ ബ്രാഹ്മണനായ കൊമേഴ്സ് പ്രൊഫസ്സർ എത്തുന്നത്. ഈ പ്രൊഫസർക്ക് അന്ന് ഗുരുവായൂർ ക്ഷേത്ര ഭരണവുമായി നല്ല ബന്ധവുമുണ്ടായിരുന്നു. അതുകൊണ്ട് ഹൈന്ദവ വിശ്വാസത്തെ കയ്യിലെടുക്കാൻ ഈ പ്രൊഫസ്സറുടെ സേവനം കാര്യമായി ഗുണം ചെയ്തു. കച്ചവടത്തെ മാധ്യമങ്ങളിൽ പരസ്യപ്പെടുത്താൻ മാധ്യമങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്ന ഒരു ഇടതുപക്ഷ എൻജിനീയറും അന്ന് ആലൂക്കാസ് ജോസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.
സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെന്നും അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് കേരളത്തിലെ ജനങ്ങളിൽ അഭിവൃദ്ധി കൊണ്ടുവരുമെന്ന ഈ വിശ്വാസം മായാതെ നിൽക്കട്ടെയെന്ന് പിന്നീട് കെ.ശിവറാം ഒരു പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്.
എന്തായാലും തമിഴന്റെ ചാണക്യതന്ത്രവും ബ്രാഹ്മണന്റെ കച്ചവട കുതന്ത്രവും മാധ്യമ ദല്ലാളായ ഇടതുപക്ഷ എഞ്ചിനീയറുടെ പി.ആർ.ഒ. പണിയും സംഗമിച്ചപ്പോൾ ആലൂക്കാസ് ജോസ് അക്ഷയതൃതീയ എന്ന കച്ചവട തന്ത്രത്തിന്റെ ഉപജ്ഞാതാവുകയായിരുന്നു. പിന്നീട് ഈ തന്ത്രം ആലൂക്കാസ് ജോസിന്റെ സഹോദരങ്ങളായ ജോയിയും മറ്റു ബ്രാഹ്മണ സ്വർണ്ണ കച്ചവടക്കാരും എടുത്ത് അമ്മാനമാടുകയായിരുന്നു എന്നതാണ് സത്യം.
അതേസമയം അക്ഷയതൃതീയ എന്നത് സത്യയുഗത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുനത്. അത് ദാന ധർമ്മങ്ങളുടെ കൂടി ദിവസമാണ്. ചുരുക്കത്തിൽ ഈ ദിവസം വ്രതാനുഷ്ടാനങ്ങളിലും ഉപവാസങ്ങളിലുമായി കഴിയേണ്ട ദിവസമാണ്; പ്രത്യേകിച്ച് ബ്രാഹ്മണർ. എന്നാൽ സ്വർണ്ണ വ്യാപാരത്തിൽ കേമന്മാരെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ബ്രാഹ്മണനാണ് അക്ഷയതൃതീയയുടെ പേരും പറഞ്ഞ് കേരളീയരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
യഥാർത്ഥത്തിൽ അക്ഷയതൃതീയക്കും സ്വർണ്ണത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ശാസ്ത്രവും ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു. സാക്ഷാൽ ശ്രീകണ്ഠേശ്വരം മലയാള നിഘണ്ടുവിലും ഹൈന്ദവ വിജ്ഞാനകോശത്തിലും കൊടുത്തിട്ടുള്ള അക്ഷയതൃതീയയുടെ വ്യാഖ്യാനാംശം താഴെ കൊടുക്കുന്നു. ഇതെല്ലാം പഠിച്ചുപാസ്സായ മാധ്യമ മുത്തശ്ശന്മാരും മുത്തശ്ശിമാരും മലയാളികളെ വഞ്ചിക്കാൻ ഈ സ്വർണ്ണ മുതലാളിമാരോട് കൂട്ടുപിടിച്ചുകൊണ്ട് മാധ്യമധർമ്മത്തെ വെല്ലുവിളിക്കുന്നു.
അക്ഷയതൃതീയ ശബ്ദതാരാവലിയിൽ
'അക്ഷയതൃതീയ-വൈശാഖമാസത്തിലെ (മേടം,ഇടവം) ശുക്ലപക്ഷത്തിൽ വരുന്ന തൃതീയ. ഇത് സത്യയുഗത്തിലെ പ്രഥമദിനമായി കരുതപ്പെടുന്നു. കാർത്തിക നക്ഷത്രത്തിലോ രോഹിണി നക്ഷത്രത്തിലോ വരും. അന്നാണ് ബലഭദ്രൻ അവതരിച്ചതും 'ധാർമ്മികന്' വിഷ്ണു ദർശനം ലഭിച്ചതും.'' (ശ്രീകണ്ടേശ്വരം: ശബ്ദതാരാവലി: പേജ്: 37)
അക്ഷയതൃതീയ ഹൈന്ദവ വിജ്ഞാനകോശംത്തിൽ
''വൈശാഖ മാസത്തിലെ ശുക്ലപക്ഷതൃതീയ. ബലഭദ്രൻ ജനിച്ച ദിവസം. അന്ന് ചെയ്യുന്ന ദാനധർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല. നമ്പൂതിരി ഗൃഹങ്ങളിൽ വിധവകളായ അന്തർജനങ്ങൾ കുട, വടി, ചെരുപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ അന്ന് ജലപാനം പോലും ചെയ്യൂ. ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു വിശേഷ ദിവസമാണ് ഈ ദിനം.
ഈ ദിവസം അനുഷ്ടിക്കുന്ന ഹോമം, ജപം, തപസ്സു, തീർത്ഥസ്നാനം മുതലായവ അക്ഷയഫലദായകമാണ്. ഇത് പരശുരാമന്റെ ജന്മദിവസമാകയാൽ പരശുരാമജയന്തി എന്നും പറയപ്പെടുന്നു. ത്രേതായുഗം ആരഭിച്ചത് ഈ തീയ്യതി മുതൽക്കാണ്. ഈ ദിവസം അനുഷ്ടിക്കുന്ന ഗംഗാ സ്നാനത്തിന് വളരെയധികം മാഹാത്മ്യമുണ്ട്. സ്വർഗ്ഗസ്ഥരായ ആത്മാക്കളുടെ സന്തുഷ്ടിക്കുവേണ്ടി അക്ഷയതൃതീയ ദിവസം കലശം, വിശറി, കുട്ടികം, കുട, മലർപ്പൊടി, വെള്ളരിക്ക, തണ്ണിമത്തൻ, ശർക്കര മുതലായ പദാർത്ഥങ്ങൾ ബ്രാഹ്മണർക്ക് ദാനം ചെയ്യണം. ഹിമാലയ മഹാഗിരിയിലുള്ള ഭാദ്രി ക്ഷേത്രത്തിന്റെ നട തുറക്കുന്നത് അന്നാണ്.
ഹിമാലയത്തിൽ തപസ്സുചെയ്യുന്ന യോഗികൾ അക്ഷയതൃതീയ ദിവസം ബ്രഹ്മമുഹൂർത്തത്തിൽ തീർത്ഥസ്നാനം ചെയ്തു പരിശുദ്ധരായി പരമധ്യാനത്തോടുകൂടി ഹൃഷികേശത്തിൽ എത്തി അവിടെയുള്ള ക്ഷേത്രത്തിൽ പ്രവേശിച്ച് നൂറ്റിയെട്ട് പ്രദക്ഷിണം വയ്ക്കുന്നു. ഈ പ്രദക്ഷിണത്തിന്റെ സങ്കല്പം ബാദ്രിനാരായണ യാത്ര എന്നാണ്. ചിലർ ഉപവസിക്കുകയും ചെയ്യാറുണ്ട്. സത്യയുഗത്തിന്റെ ആരംഭദിനമാണ് അക്ഷയതൃതീയ എന്നും പറയപ്പെടുന്നു. ദാരിദ്ര്യവും കഷ്ടതയും സങ്കടവും തീർന്ന് പരമാനന്ദത്തിൽ ലയിക്കുന്നതിന് എല്ലാവരും അക്ഷയതൃതീയ ദിവസം ഉപവസിക്കുകയും വ്രതമാചരിക്കുകയും ദരിദ്രന്മാർക്കും യഥാർത്ഥ യോഗികൾക്കും ധനധാന്യഭോജ്യാദികൾ ദാനം ചെയ്യുകയും ചെയ്യുന്നു.'' (ഹൈന്ദവ വിജ്ഞാനകോശം: പേജ്: 16)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍